ഉമ്മൻ ചാണ്ടിയുടെ വലം കൈ; ദേശീയ ഗെയിംസിന് പിന്നിലെ വിവാദ കായിക സെക്രട്ടറി; കോടികൾ മുടക്കിയിട്ടും കായിക മാമാങ്കം സംസ്ഥാന സ്പോർട്സിന് നൽകിയ സംഭാവന വട്ട പൂജ്യം; പിണറായിയുടെ ഗുഡ് ബുക്കിൽ കയറി സർക്കാർ മാറിയിട്ടും അന്വേഷണം ഉണ്ടായില്ലെന്ന് ഉറപ്പിച്ചു; സ്പ്രിൻക്ലർ ഇടപാടിൽ ഐടി സെക്രട്ടറി ആദ്യം പറഞ്ഞതെല്ലാം പച്ചക്കള്ളം; മുഖ്യമന്ത്രിയുടെ മകൾ ആരോപണത്തിൽ ആകുമ്പോൾ സർക്കാരും ഊരാക്കുടുക്കിൽ; സ്പ്രിൻക്ലർ ഇടപാടിൽ അടിമുടി പാളിച്ചകൾ; എല്ലാം പുറത്തേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്പ്രിൻക്ലർ ഇടപാട് കോടതി കയറുമെന്നായപ്പോൾ സർക്കാർ സമ്പൂർണ്ണ പ്രതിസന്ധിയിൽ. നിയമോപദേശം തേടാതെ പദ്ധതി തുടങ്ങിയതാണ് വിവാദങ്ങൾക്ക് കാരണം. ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ നിലപാട് വിശദീകരണവും സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. എല്ലാം മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണെന്ന് അദ്ദേഹം പറയുന്നു. എന്നാൽ കരാർ ഒപ്പിട്ടത് മു്ഖ്യമന്ത്രി അറിഞ്ഞിട്ടുമില്ല. ഇതോടെ ഒരു വിദേശ കരാർ എങ്ങനെ ഒരു ഉദ്യോഗസ്ഥൻ ഒറ്റയ്ക്ക് തീരുമാനിച്ച് നടപ്പാക്കുമെന്നതും വിവാദത്തിന് പുതിയ തലം നൽകുന്നു. വിദേശ കമ്പനിയുടെ ലെറ്റർ പാഡിലാണ് കരാർ എന്നതും ശ്രദ്ധേയമാണ്. ഇതിനൊപ്പമാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയെ ചർച്ചകളിൽ പ്രതിപക്ഷം എത്തിക്കുന്നതും. ഇതിനെ പ്രതിരോധിച്ചാലും ഡാറ്റാ ചോർച്ചയിൽ വലിയ തലവേദന സർക്കാരിന് ഉണ്ടാകും.
ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ അഴിമതിയായിരുന്നു നാഷണൽ ഗെയിംസ്. ഇതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായി. കേരളത്തിന്റെ കായിക വളർച്ചയ്ക്ക് വേണ്ടി നടത്തിയ ഈ ഗെയിംസുകൊണ്ട് സംസ്ഥാനത്തിന്റെ സ്പോർട്സിന് പിന്നീടൊരിക്കലും നേട്ടമുണ്ടായില്ലെന്നതാണ് വസ്തുത. അന്ന് എല്ലാ ഇടപാടിനും ചുക്കാൻ പിടിച്ചത് ശിവശങ്കർ ഐഎഎസ് ആയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായിരുന്നു അന്ന് ശിവശങ്കർ. കായിക സെക്രട്ടറിയുടെ റോളിൽ സ്വന്തം ഇഷ്ടക്കാരെ ഉപയോഗിച്ചായിരുന്നു ഗെയിംസ് നടത്തൽ. പല അഴിമതി ആരോപണങ്ങൾ ഉയർന്നെങ്കിലും ഒന്നിലും കാര്യമായ അന്വേഷണം നടന്നില്ല. ഗെയിംസ് വില്ലേജിലും മറ്റും കൊണ്ടു വന്ന അന്താരാഷ്ട്ര ടെക്നോളജികൾ വെറുതെയായി എന്നത് കാലം തെളിയിച്ചതുമാണ്. അത്തമൊരു ഉദ്യോഗസ്ഥനാണ് പിണറായിയുടെ വിശ്വസ്തനായി മാറി ഡാറ്റാ ചോർച്ചയിൽ പ്രതിക്കൂട്ടിലാകുന്നത്. അതുകൊണ്ട് തന്നെ സർക്കാർ മാറിയിട്ടും ദേശീയ ഗെയിംസിലെ അഴിമതികളിൽ അന്വേഷണവും ഉണ്ടായില്ല.
ദേശീയ ഗെയിംസ് നടത്തിപ്പിൽ കായിക മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് പോലും അന്ന് വലിയ റോളില്ലായിരുന്നു. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള സ്വാധീന കരുത്തിൽ ശിവശങ്കറാണ് നിയന്ത്രിച്ചത്. ഇത് പലപ്പോഴും പൊട്ടിത്തെറികൾക്കും വഴി വച്ചു. കായിക മന്ത്രിക്ക് പോലും അന്ന് ഗെയിംസ് നടത്തിപ്പിൽ സംശയം ഉണ്ടായിരുന്നു. അന്വേഷണം നടത്താൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും ഒന്നും നടന്നതുമില്ല. ഒടുവിൽ എല്ലാം മറുന്നു. ഇടത് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ അന്വേഷണം നടക്കുമെന്ന് പലരും കരുതി. എന്നാൽ അതും ഉണ്ടായില്ല. ഇതോടെ ദേശീയ ഗെയിംസിലെ ഇടപാടുകൾ ഖജനാവിന് നഷ്ടമായോ എന്ന പരിശോധനയും നടക്കാതെ പോയി.
പിണറായിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വെറും പുക മറയാണെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. ഇതിനെ മുഖ്യമന്ത്രി തന്നെ പ്രതിരോധിക്കുമെന്നും പറയുന്നു. നാളെ മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുമ്പിലെത്തുന്നത് ഇതിന് വേണ്ടി കൂടിയാണ്. എന്നാൽ ശിവശങ്കറിന്റെ കരാർ ഒപ്പിടൽ രീതിയെ പോലും മുഖ്യമന്ത്രി ന്യായീകരിക്കാൻ ഇടയില്ല. നിയമ വകുപ്പിന് ഇക്കാര്യത്തിൽ വലിയ അമർഷമുണ്ട്. സ്വന്തം വീട്ടിലെ കാര്യം പോലെ ശിവശങ്കർ കാര്യങ്ങൾ നടത്തുന്നത് അനുവദിക്കില്ലെന്നാണ് അവരുടെ പക്ഷം. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും ശിവശങ്കറിനെ മാറ്റണമെന്ന ആവശ്യവും ഉണ്ട്. എന്നാൽ വിവാദത്തിന് പുതിയ തലം നൽകുമെന്നതിനാൽ അക്കാര്യത്തിൽ പിണറായി ഉടൻ തീരുമാനം എടുക്കില്ല. സിപിഎം പാർട്ടി യോഗങ്ങളിലും ഈ വിഷയം വലിയ ചർച്ചയാകും
കോവിഡ് രോഗബാധിതരുടെയും രോഗസാധ്യതയുള്ളവരുടെയും വിവരങ്ങൾ ശേഖരിക്കുന്ന സർക്കാർ പദ്ധതിയിൽ സ്വകാര്യ കമ്പനിയായ സ്പ്രിൻക്ലർ ഭാഗമാണെന്ന കാര്യം മറച്ചുവച്ചതു മുതൽ തുടങ്ങി ഇടപാടിലെ പാളിച്ചകൾ എല്ലാം പുറത്തു വന്നിട്ടുണ്ട്. നിർണായകമായ രോഗ വിവരങ്ങളും വ്യക്തിവിവരങ്ങളും ശേഖരിക്കുന്ന പ്ലാറ്റ്ഫോം ആയിട്ടുപോലും പൊതു സമൂഹത്തെ ഈക്കാര്യം അറിയിച്ചില്ല. ഐടി മിഷൻ മാത്രം ഇടപെട്ട പദ്ധതിയെന്ന മട്ടിലാണു നടപ്പാക്കിത്തുടങ്ങിയത്. ആരോപണം വന്നപ്പോൾ വാർഡ് തല കമ്മിറ്റികൾ ശേഖരിക്കുന്ന പോർട്ടലിലും മറ്റും സ്പ്രിൻക്ലറിന്റെ ലോഗോയും പേരുമുണ്ടല്ലോ എന്നായിരുന്നു ഐടി സെക്രട്ടറിയുടെ വാദം. എന്നാൽ സിറ്റിസൻ പോർട്ടലിലോ ഹൗസ് വിസിറ്റ് പോർട്ടലിലോ അത്തരമൊരു വിവരവും ഇതുവരെയില്ല. വിവരശേഖരണം നടക്കുമ്പോൾ തന്നെ അതുപയോഗിച്ച് രാജ്യാന്തര തലത്തിൽ സ്പ്രിൻക്ലർ മാർക്കറ്റിങ് നടത്തിയതും തിരിച്ചടിയായി. കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളാണ് ഇതിലൂടെ ആ കമ്പനി സ്വന്തമാക്കിയത്.
രണ്ടു രാജ്യങ്ങളിലെ നിയമം ബാധകമാകുന്ന കരാറിന്റെ ഒരു ഘട്ടത്തിലും ഐടി വകുപ്പ് നിയമവകുപ്പിനെ സമീപിച്ചില്ല. സ്വന്തം ബോധ്യമനുസരിച്ചാണ് ഒപ്പുവച്ചതെന്ന് ഐടി സെക്രട്ടറി പറയുന്നു. ഇത് ഗുരുതര വീഴ്ചയാണ്. അന്താരാഷ്ട്ര കരാറുകൾക്ക് കേന്ദ്ര സർക്കാരിന്റെ പോലും അനുമതി വേണം. ഇതു പോലും ഈ കരാറിന് ഉണ്ടായിട്ടില്ല. ഡാറ്റ ശേഖരിക്കുന്ന സെർവർ ഇന്ത്യയിൽ സൂക്ഷിക്കണമെന്ന നിബന്ധന പർച്ചേസ് ഓർഡറിലോ മാസ്റ്റർ സർവീസസ് എഗ്രിമെന്റിലോ ആരോപണം വന്നതിനു ശേഷം ഏപ്രിൽ 11ന് സർക്കാർ സ്പ്രിൻക്ലറിൽ നിന്ന് ആവശ്യപ്പെട്ട വിശദീകരണ കത്തിലോ ഇല്ല. ഇങ്ങനെ വേണമെന്ന നിബന്ധനയുള്ളത് ഏപ്രിൽ 12ന് വന്ന കത്തിൽ മാത്രം. ആരോപണത്തിനു ശേഷം മറുപടിയായി പുറത്തുവിട്ട രേഖകൾ പിന്നീടു തയാറാക്കിയതെന്നും വ്യക്തമായിട്ടുണ്ട്. ഇവയൊക്കെ നേരത്തേയുണ്ടെന്നു 13 ന് ഇറക്കിയ പത്രക്കുറിപ്പിലെ അവകാശവാദം ഇതോടെ പൊളിഞ്ഞു.
ചട്ടലംഘനമുണ്ടായാൽ ന്യൂയോർക്കിലെ കോടതിയിൽ മാത്രമേ സമീപിക്കാനാവൂ എന്ന സ്പ്രിൻക്ലറിന്റെ ചട്ടം കേരളത്തിനു പ്രായോഗികമാകില്ല. ഇക്കാര്യത്തിലും നിയമോപദേശമില്ല. സ്വകാര്യത വിവര സുരക്ഷയുമായി ബന്ധപ്പെട്ടു യൂറോപ്പിലെയും യുഎസിലെയും നിയമങ്ങൾ പാലിക്കുന്ന കമ്പനിക്കെതിരെ വേണ്ടിവന്നാൽ ഇന്ത്യയിൽ എങ്ങനെ നടപടിയെടുക്കുമെന്നതിൽ വ്യക്തതയില്ല. 'വിവര സുതാര്യത' എന്ന പേരിൽ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച രേഖകളിൽ നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റ് അത് അപ്ലോഡ് ചെയ്തതിന്റെ തലേ ദിവസമായ ഏപ്രിൽ 14ന് തയാറാക്കിയതാണെന്ന് ഇന്നലെ ഐടി സെക്രട്ടറി തുറന്നു സമ്മതിക്കുകയും ചെയ്തു. ഇതോടെ പ്രതിപക്ഷ ആരോപണങ്ങൾ ശരിയാണെന്നും തെളിഞ്ഞു.
ചുരുക്കത്തിൽ മാർച്ച് 25 മുതൽ പ്രാബല്യത്തിൽ വന്ന ഡേറ്റാ ശേഖരണത്തിൽ സ്വകാര്യത, സെർവർ ലൊക്കേഷൻ തുടങ്ങിയ കാര്യങ്ങളിൽ അൽപമെങ്കിലും വ്യക്തത വരുത്തിയത് ഏപ്രിൽ 10നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ച ശേഷമാണ്. മുഖ്യമന്ത്രി ഒരു തവണ മാത്രം വിശദീകരണം നൽകിയെങ്കിലും പിന്നെ ഇതേക്കുറിച്ചു പ്രതികരിക്കാൻ തയാറായില്ല. തുടർന്നാണ് ഐടി സെക്രട്ടറി തന്നെ കരാറിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ഇതും വലിയ തലവേദനയായി മാറുകയാണ് സർക്കാർ. എല്ലാ പിഴവുകളും മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നു പറയുകയായിരുന്നു ശിവശങ്കർ ചെയ്തത്. പ്രതിപക്ഷ ആരോപണത്തിന്റെ പിറ്റേന്നു സർക്കാർ ആവശ്യപ്പെട്ട പ്രകാരം സ്പ്രിൻക്ലർ അയച്ച കത്തിലും ഡേറ്റ എവിടെ സൂക്ഷിക്കുന്നുവെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. 12ന് വീണ്ടും അയച്ച കത്തിലാണ് ഇന്ത്യയിലെ സെർവറിൽ തന്നെ ഇതു സൂക്ഷിക്കുമെന്നും ആവശ്യമെങ്കിൽ സർക്കാർ ആവശ്യപ്പെടുന്ന മറ്റ് സെർവറിലേക്കു മാറ്റുമെന്നും കമ്പനി ഉറപ്പു നൽകിയത്.
പിണറായി വിജയന്റെ മകൾ വീണ ഡയറക്ടറായുള്ള എക്സാലോജിക് എന്ന കമ്പനിക്ക് സ്പ്രിങ്ളർ ഇടപാടുമായി ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് പിടി തോമസ് ആവശ്യപ്പെട്ടതും സർക്കാരിന് തലവേദനയാണ്, എക്സാലോജികിന്റെ അക്കൗണ്ട് മരവിപ്പിച്ച നിലയിലാണ്, ഇതാണ് സംശയത്തിന് ഇട നൽകുന്നതെന്നും പിടി തോമസ് പറഞ്ഞു, പിണറായി വിജയന്റെ മകൾ വീണ ബംഗലൂരു ആസ്ഥാനമായാണ് കമ്പനി നടത്തുന്നത്. 2014 മുതൽ നല്ലതായി പ്രവർത്തിക്കുന്നു എന്നാണ് ഇത് സംബന്ധിച്ച രേഖകൾ വ്യക്തമാക്കിയിരുന്നത്.
എന്നാലിപ്പോൾ പെട്ടെന്ന് അക്കൗണ്ട് സസ്പെന്റ് ചെയ്തത നിലയിലാണ്. സ്പ്രിംക്ലർ വിവാദവും ഇതുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. അതായത് പ്രതിപക്ഷം കടന്നാക്രമണത്തിനാണ് തയ്യാറെടുക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്