കുടുംബ ജീവിതത്തിലേക്ക് കടക്കുന്നത് ഗിറ്റാറിൽ വിസ്മയം തീർത്ത തൈക്കൂടം ബ്രിഡ്ജിലെ കലാകാരൻ; പോളിറ്റ്ബ്യൂറോ അംഗം എം എ ബേബിയുടെ അനുഗൃഹീത കലാകാരനായ മകൻ അപ്പുവെന്ന അശോക് നെൽസന്റെ കഥ
ആവണി ഗോപാൽ
തിരുവനന്തപുരം: പഴയപാട്ടിന്റെ മാധുര്യം അൽപ്പം പ്രകമ്പനം കൊള്ളിക്കുന്ന വിധത്തിൽ ലഹരിയാക്കി മാറ്റുക.. യുവാക്കൾക്കിടയിൽ തരംഗം തീർക്കുന്ന തൈക്കൂടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാൻഡിനെ അതിവേഗം ഹിറ്റാക്കിയതിലെ പ്രധാന ടെക്നിക് ഇതാണ്. ഈ സംഗീത സംഘത്തിൽ ആസ്വാദകർക്കിടയിൽ സംഗീതത്തിന്റെ പ്രകമ്പനം പകരുന്ന ഗിറ്റാറിസ്റ്റ് അശോക് നെൽസൺ എന്ന യുവാവാണ്. അശോക് നെൽസണെന്ന പേരിൽ സാധാരണക്കാർക്ക് അപരിചിതത്വം ഫീൽ ചെയ്തേക്കാം. സിപിഐ(എം) എന്ന വിപ്ലവപാർട്ടിയുടെ ഇന്ത്യയിലെ പരമോന്നത സമിതിയായ പോളിറ്റ്ബ്യൂറോ അംഗമായ എം എ ബേബിയുടെയും സഖാവ് ബെറ്റിയുടെയും പുത്രനായ അപ്പുവെന്ന യുവാവാണ് ഗിറ്റാറിൽ സംഗീതശിൽപ്പം തീർക്കുന്നതെന്ന് വന്നാൽ ഈ അപരിചതത്വം മാറിക്കിട്ടും.
കേരളത്തിനകത്തും പുറത്തും പ്രശസ്തരായ ഈ മ്യൂസിക് ട്രൂപ്പിലെ പ്രധാനിയാണ് കലാഹൃദയൻ കൂടിയായ എം എ ബേബിയുടെ മകൻ. ടെലിവിഷൻ ചാനലിൽ പിറന്നുവീണ് യുട്യൂബിൽ തരംഗമായാണ് 'തൈക്കൂടം ബ്രിഡ്ജ്' സംഗീത ലോകത്ത് അറിയപ്പെടുന്നത്. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തെങ്ങും അറിയപ്പെടുന്ന സംഗീത ബ്രാൻഡായി വളർത്തുന്നതിൽ അശോക് നെൽസന്റെ പങ്കും ചെറുതല്ല. ഗായക സംഘത്തിലെ ഏറ്റവും മികച്ച ഗിറ്റാറിസ്റ്റ് കൂടിയായ അശോക് നെൽസൺ കുടുംബ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗത്തിന്റെ മകനായ അപ്പു. ചങ്ങനാശേരി സ്വദേശി ആന്റണിയുടെ മകൾ സനിധയാണ് വധു.
കമ്മ്യൂണിസമെന്ന ആശയമായിരുന്നു പിതാവ് ബേബിയെയും ബെറ്റിയെയും തമ്മിൽ ഒരുമിപ്പിച്ചത് എങ്കിൽ തൈക്കൂടം ബ്രിഡ്ജായിരുന്നു മകന് ജീവിതസഖിയെ കണ്ടെത്താൻ വഴിതുറന്നത്. പ്രണയത്തിന് വഴിതുറന്ന അടുപ്പത്തിന് ഒടുവിൽ വിവാഹം വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിക്കുകയിരുന്നു. ഇരുവരുടെയും സുഹൃത്തായ ലക്ഷ്മി മേനോൻ വഴിയാണ് സനിധയും അപ്പുവും പരിചയപ്പെടുന്നതും പ്രണയത്തിലേക്ക് വഴിമാറിയതും.
ആറ്റിങ്ങലിൽ തൈക്കൂടം ബ്രിഡ്ജിന്റെ പരിപാടിക്കിടെയാണ് സനിധയും അശോക് നെൽസണും പരിചയപ്പെടുന്നത്. ലക്ഷ്മി വഴിയായിരുന്നു പരിചയപ്പെട്ടത്. നെൽസന്റെ ഗിറ്റാർ വായനയുടെ കടുത്ത ആരാധിക കൂടിയായിരുന്നു സനിധ. തുടർന്ന് വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹം തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബർ 22ന് തിരുവനന്തപുരത്തെ എകെജി ഹാളിലാണ് വിവാഹം. ബി ഫാം വിദ്യാർത്ഥിനിയാണ് സനിധ.
കമ്മ്യൂണിസ്റ്റുകാരനും കലാസഹൃദയനുമായ പിതാവ് ബേബിയിൽ നിന്നും തന്നെയാണ് അപ്പു സംഗീതത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ കലാസംഘടനാ പ്രസ്ഥാനമായ സ്വരലയയുമായി അടുത്തബന്ധമായിരുന്നു ബേബിക്കുണ്ടായിരുന്നത്. ബേബിയുടെ സാംസ്കാരിക ബന്ധങ്ങളുടെ തുടർച്ചയാണ് മകൻ സംഗീതബാൻഡിന്റെ ഭാഗമായതും. കവിതാ കൃഷ്ണമൂർത്തിയുടെ ഭർത്താവും വയലിനിസ്റ്റുമായി എൽ സുബ്രഹ്മണ്യമാണ് വാദ്യസംഗീദോപകരണ വാദനത്തിൽ അപ്പുവിന്റെ ഗുരു. ഇദ്ദേഹത്തിന്റെ കീഴിൽ വയലിൻ അഭ്യസിച്ച അശോക് നെൽസൺ പിന്നീട് പഴയ ഈണങ്ങളെ വേഗസംഗീതവുമായി കോർത്തിണക്കുന്നതിലും പങ്കുവഹിച്ചു.
കോളേജ് കാലഘട്ടത്തിലും കലാരംഗത്ത് കഴിവു തെളിയിച്ചിട്ടുണ്ട് അശോക് നെൽസൺ. കോളേജ് പഠനകാലത്തും വാദ്യോപകരണ മത്സരരംഗത്ത് പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 1988 ജൂലൈ എട്ടിലെ പെരുമൺ ദുരന്തത്തിൽ നിന്നും രക്ഷപെട്ട് ജീവിതത്തിലേക്ക് തിരികെ കയറിയ വ്യക്തി കൂടിയാണ് അപ്പു. അപകടത്തിൽപ്പെട്ട ട്രെയിനിൽ അമ്മ ബെറ്റിക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു അപ്പു. നാലുവയസുകാരനായിരുന്നു അന്ന് അപ്പുവിന്. ജെ. മേഴ്സിക്കുട്ടിയമ്മയുടെ വിവാഹത്തിൽ പങ്കെടുക്കാൻ തൃശൂരിൽനിന്നും കൊല്ലത്തേക്കു ഐലൻഡ് എക്സ്പ്രസിൽ തിരിച്ചപ്പോഴായിരുന്നു അപകടം. ചില കാരണങ്ങളാൽ ബേബി തലേന്ന് യാത്രമാറ്റിവച്ചു. ഭാര്യയോടും മകനോടും കൊല്ലത്തേക്കു പോകാൻ പറഞ്ഞു. സ്ലീപ്പർക്ളാസിലെ യാത്രക്കാരായിരുന്നു ഇവർ. മകനെ മടിയിലുറക്കി വാരിക വായിച്ചിരിക്കേയാണ് അപകടമുണ്ടായത്. അഷ്ടമുടിയുടെ അടിത്തട്ടിൽനിന്നും അത്ഭുതകരമായാണ് അന്ന് ഇരുവരും രക്ഷപ്പെട്ടത്. ഇതേക്കുറിച്ച് പിന്നീട് ബെറ്റി എഴുതുകയും ഉണ്ടായിട്ടുണ്ട്. അന്നത്തെ നാലു വയസുകാരനാണ് ഇന്ന് കേരളം അറിയുന്ന വാദ്യോപകരണ സംഗീതജ്ഞനായി മാറിയിരിക്കുന്നത്.
സംഗീതത്തിന് പുറമേ നിയമബിരുദധാരി കൂടിയാണ് അപ്പു. പതിനാലു ഗായകരും നാലു സാങ്കേതിക പ്രവർത്തകരും അടങ്ങുന്ന സംഗീത സംഘമാണ് ഇപ്പോഴത്തെ തൈക്കുടം ബ്രിഡ്ജ്'. അശോക് നെൽസണനെ കൂടാതെ ഗോവിന്ദ് മേനോൻ, മിഥുൻ രാജു, വിയാൻ ഫെർണാണ്ടസ്, അനീഷ് ടി.എൻ., റുഥിൻ തേജ്, വിപിൻ ലാൽ, ക്രിസ്റ്റീൻ ജോസ്, പീതാംബരൻ മേനോൻ, സിദ്ധാർത്ഥ് മേനോൻ, അനീഷ് കൃഷ്ണൻ, പിയൂഷ് കപൂർ, കൃഷ്ണ ബൊൻഗാനെ, നിള മാധവ് മഹാപാത്ര എന്നിവരാണ് ഈ ഗ്രൂപ്പിലെ പ്രധാന സംഗീതകാരന്മാർ.
മലയാളികളെക്കൂടാതെ മുംബൈയിൽനിന്നും ചെന്നൈയിൽനിന്നും ലക്നൗവിൽനിന്നും ഉള്ളവർ സംഘത്തിലുണ്ട്. നിരവധി വർഷങ്ങളായി സംഗീതരംഗത്ത് ഉണ്ടായിരുന്ന ഇവരെല്ലാം തൈക്കുടം പാലത്തിൽ അണിനിരന്നിട്ട് അധികകാലം ആയില്ല. എന്നാൽ നിത്യഹരിത മലയാളം ഗാനങ്ങളെ പാശ്ചാത്യ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ 'തൈക്കുടം ബ്രിഡ്ജ്' ആനയിച്ചപ്പോൾ എല്ലാവരും കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.
'പച്ചക്കറിക്കായ തട്ടിൽ...' പോലെയുള്ള പാട്ടുകളെയും നെൽസണും കൂട്ടരും പൊടിതട്ടിയെടുത്തും. പഴയ പാട്ടുകളുടെ പുനരവതരണമായ നൊസ്റ്റാൾജിയക്ക് യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം ഇരുപത്തി അഞ്ചുലക്ഷത്തിനു മുകളിലെത്തി. എല്ലാവിഭാഗം സംഗീതാസ്വാദകരേയും ആകർഷിക്കാൻ കഴിഞ്ഞു എന്നതാണ് തൈക്കുടം ബ്രിഡ്ജിന്റെ വിജയത്തിനുപിന്നിൽ. മലയാളം സിനിമാഗാനങ്ങൾ, ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീതം പ്രശസ്ത സംഗീത സംവിധായകരുടെ സൂപ്പർഹിറ്റുകൾ എന്നിവയെല്ലാം തൈക്കൂടം ബ്രിഡ്ജ് പുനരാവിഷ്കരിക്കുന്നുണ്ട്. ഇതുകൂടാതെ 'അയലമത്തിചൂരകാരികണവകിളിമീൻ... എന്നുതുടങ്ങുന്ന ഫിഷ്റോക്ക് പോലുള്ള സ്വന്തം ഐറ്റങ്ങളും തൈക്കുടംകാരുടെ പാട്ടുപെട്ടിയിലുണ്ട്.
കൂട്ടായ്മയുടെ വിജയമാണ് തൈക്കൂടം ബ്രിഡ്ജിന്റേതാണ് അശോക് നെൽസണും കൂട്ടുകാരും പറയുന്നത്. അറിയപ്പെടുന്ന ബാൻഡായി കേരളത്തിന് അകത്തും പുറത്തുമായി പോകുന്ന സംഗീത സംഘത്തിന്റെ ഒപ്പമുള്ള യാത്രയിൽ ജീവിതപങ്കാളിയുടെ പിന്തുണ കൂടി ഉറപ്പിക്കുകയാണ് നെൽസൺ.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍