മുസ്ലിം പെൺകുട്ടികൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് യുഡിഎഫ് പ്രചാരണം; എതിരാളികളെ വർഗീയ വാദികളെന്ന് മുദ്രകുത്തി എസ്എഫ്ഐയും; മടപ്പള്ളി ഗവ.കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിൽ യു.ഡി.എഫും എൽഡിഎഫും ഒരുപോലെ പയറ്റുന്നത് തനി വർഗീയത; തീക്കളി കൈവിട്ടുപോവുമെന്ന് ഭയന്ന് നാട്ടുകാരും
ടി.പി.ഹബീബ്
കോഴിക്കോട്: ഏത് വിഷയവും എളുപ്പത്തിൽ കത്തിക്കാനുള്ള നല്ല വഴി പ്രശ്നത്തിൽ വർഗീയത ചേർക്കുകയെന്നതാണ്.മടപ്പള്ളി ഗവ.കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിൽ യു.ഡി.എഫും എൽഡിഎഫും ഒരുപോലെ പയറ്റുന്നത് തനി വർഗീയതാണ്.കേട്ടാൽ ആർക്കും എളുപ്പത്തിൽ ദഹനക്കേട് ഉണ്ടാക്കുന്ന വർഗീയത.ആ പ്രചരണത്തിന് ഊർജം പകരാൻ രണ്ട് വിഭാഗവും വടകരയിലും മടപ്പള്ളിയിലും പൊതുയോഗങ്ങൾ നടത്താനാണ് പദ്ധതി.
മുസ്ലിം പെൺകുട്ടികൾക്ക് മടപ്പള്ളി കോളേജിൽ പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന പ്രചരണം നടത്താനാണ് യു.ഡി.എഫിന് എല്ലാ ഘട്ടത്തിലും താൽപര്യം.അതിന് അവർ നല്ല മാർക്കറ്റും ഉണ്ടാക്കുന്നുണ്ട്.മുസ്ലിം വേഷങ്ങൾ മതേതര സിപിഎമ്മിന് അലർജിയാണെന്നുമുള്ള പ്രചരണമാണ് യു.ഡി.എഫ്.നേതാക്കളും ലീഗും നടത്തുന്നത്.ഈയൊരു പ്രചരണത്തിലൂടെ സിപിഎമ്മിന്റെ മതേതര മനസ്സിന് ന്യുനപക്ഷ സമൂഹത്തിനിടയിൽ വിള്ളൽ വരുത്താൻ സാധിക്കും.ഈയൊരു ലളിത ലോജിക്കിലൂടെ പലതുണ്ട് നേട്ടങ്ങൾ. യു.ഡി.എഫ് നേതാക്കൾക്കും പ്രത്യേകിച്ച് ലീഗിന് ഇക്കാര്യം നല്ലത് പോലെ അറിയാം
വർഗീയ കാർഡിറക്കുന്നത് മൂലം പലതാണ് കാര്യം.ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു.മോദി വല്ലാത്ത പുലിവാലായി രാജ്യത്തുണ്ട്.എന്നാൽ കേരളത്തിൽ അത്രക്കൊന്നുമില്ല തന്നെ.മോദിയെ തളക്കാൻ ശക്തിയാർക്കാണുള്ളതെന്ന ലളിത സമവാക്യത്തിനായിരിക്കും കേരളത്തിൽ മാർക്കറ്റ്.അതിനിടയിൽ സിപിഎമ്മിന്റെ ന്യൂനപക്ഷ വേട്ടയും കോളേജ് വിദ്യാർത്ഥികളോടുള്ള അക്രമവുമൊക്കെ നല്ല ചൂടുള്ള വിൽപ്പന മന്ത്രങ്ങളാണ്.അതിലൂടെ കോഴിക്കോട് ജില്ലയിൽ ന്യൂനപക്ഷ വോട്ട് ഒന്ന് അരക്കിട്ടുറപ്പിക്കാം.അതിനാലാണ് ഒരു കോളേജിൽ നടക്കുന്ന സാധാരണ അടിപിടി ആഗോള പ്രശ്നമാക്കി മാറ്റാൻ യു.ഡി.എഫ്.ശ്രമിച്ചത്.അതിന് അവർ ഒരു പരിധി വരെ വിജയിച്ചുവെന്ന് വേണം കരുതാൻ.
തങ്ങളുടെ അക്രമത്തിനിരയായവരെ വർഗീയ വാദികളെന്ന് മുദ്രകുത്താനാണ് എസ്.എഫ്.ഐ.ക്ക് എന്നും താൽപര്യം.കോളേജ് മുഴുവൻ എസ്.എഫ്.ഐ.ക്ക് കട്ട സപ്പോർട്ടുമായി വിദ്യാർത്ഥികളുണ്ട്.അഭിമന്യു വധത്തിൽ കോളേജിലെ വികാരം ഇത്തരത്തിലായിരുന്നു.വർഗീയത തുലയട്ടെ എന്ന ബാനറിന് കീഴിൽ മടപ്പള്ളി കോളേജ് തന്നെയായിരുന്നു അണിനിരന്നത്. അതിൽ തട്ടമിട്ടവരും തട്ടമടാത്തവരുമുണ്ട്.അവരെ മുഴുവൻ പിണക്കുന്ന സമീപനത്തിലാണ് എസ്.എഫ്.ഐ.ഇപ്പോൾ മുന്നോട്ട് കൊണ്ട് പോകുന്നത്.എസ്.എഫ്.ഐ.യുടെ അക്രമ രീതിയെ എതിർക്കുന്ന നിരവധി പേർ അവരുടെ ഇടയിൽ തന്നെയുണ്ടെന്നതാണ് മടപ്പള്ളി കോളേജിൽ നിന്നുള്ള വർത്തമാനം.
അതേസമയം രാഷ്ട്രയവും സാമുദായികവുമായ നിരവധി സംഘർഷങ്ങൾക്ക് വേദിയായ വടകര-നാദാപുരം മേഖലയോട് ചേർന്നുകിടക്കുന്ന ഈ കോളജിൽ ഇത്തരം പ്രചാരണം ശരിക്കും തീക്കളിയാണെന്നാണ് നാട്ടുകാർ പറയുന്നത്.
വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ വിദ്യാർത്ഥി സംഘർഷങ്ങളാണ് കോളേജിന് പുറത്തേക്ക് വ്യാപിച്ചിരിക്കുന്നത്. മടപ്പള്ളി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരം നടന്ന മൂന്ന് സീറ്റിലേക്കും എംഎസ്എഫ്-ഫ്രട്ടേണിറ്റി സംഖ്യത്തെ തോൽപിച്ച് എസ്എഫ്ഐ വിജയിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഷങ്ങളാണ് ഇപ്പോൾ തെരവിലേക്ക് നീങ്ങിയിരിക്കുന്നത്.
ഇന്നലെ എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് മണ്ഡലം കമ്മിറ്റി മടപ്പള്ളി കോളേജിലേക്ക് നടത്തിയ സമാധാന സന്ദേശ യാത്ര ഫലത്തിൽ ഒരു ഗ്രാമത്തിന്റെ സമാധാനം കെടുത്തികയാണ ഉണ്ടായത്. ഇവിടെ വ്യാപക അക്രമവും കല്ലേറുമാണ് ഉണ്ടായി. മാർച്ചിനെത്തിയവർ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. മാർച്ച് കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന യൂത്ത് ലീഗ് പ്രവർത്തകർ സിപിഐഎം ഒഞ്ചിയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കല്ലെറിഞ്ഞത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്്ടിച്ചു.ഒടുവിൽ, പൊലീസെത്തി ലാത്തിച്ചാർജ് നടത്തിയാണ് രംഗം ശാന്തമാക്കിയത്. മാർച്ചിൽ പങ്കെടുത്ത് വടകരയിലേക്ക് പോയി തിരിച്ചു വരികയായിരുന്ന പാറക്കൽ അബ്ദുല്ല എംഎൽഎ.യും പൊലീസും തമ്മിൽ സിനിമാ സ്റ്റൈലിൽ കൈനാട്ടി ജംഗ്ഷനിൽ ഏറെ സമയം സംഘർഷമുണ്ടായി.
എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികളെ ജനാധിപത്യ രീതിയിൽ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് തിങ്കളാഴ്ച കോളേജിലേക്ക് മാർച്ച് നടത്തിയത്. മുന്‍മന്ത്രി എം.കെ.മുനീർ മാർച്ച് ഉദ്ഘാടനം ചെയ്തത്. പെൺകുട്ടികളെ അടക്കം കോളേജ് ബാത്ത് റൂമുകളിൽ കയറി അക്രമിച്ച എസ്എഫ്ഐ.യുടെ കാടത്ത സംസ്കാരത്തിനതിരെ പ്രതികരിക്കുക എന്നതായിരുന്നു മാർച്ചിലെ പ്രധാന ആവശ്യം. സമാധാനത്തിന്റെ വെള്ളരി പ്രാവുകളായ യുഡിഎഫിന്റെ വിദ്യാർത്ഥി കൂട്ടങ്ങളെ കണ്ട് പഠിക്കണമെന്ന് നേതാക്കൾ പ്രസംഗിച്ചതിന് പിന്നാലെയാണ് മാർച്ച് കഴിഞ്ഞ് തിരിച്ച് തിരിച്ച് പോകുന്ന ഒരു വിഭാഗം പ്രവർത്തകർ വ്യാപക അക്രമം നടത്തിയത്.
അക്രമത്തിനിരയായെന്ന് പറയപ്പെടുന്ന എംഎസ്എഫ് പ്രവർത്തകരായ പെൺകുട്ടികളെയും അണിനിരത്തിയായിരുന്നു മാർച്ച്. മാർച്ചിൽ പങ്കെടുക്കാനായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യൂത്ത് ലീഗ് പ്രവർത്തകർ വടകരയിലെത്തിയിരുന്നു. ഇതിനു പുറമെ മാഹിയിൽ നിന്നുള്ള പ്രവർത്തകരുമുണ്ടായിരുന്നു. രാവിലെ 10 മണിക്ക് മാർച്ച് തുടങ്ങിയതുമുതൽ വ്യാപകമായ അക്രമങ്ങളാണ് വടകര ടൗണിലും മാർച്ച് കടന്ന് പോയ മടപ്പള്ളി കോളേജിന്റെ കവാടം വരെയുള്ള വഴികളിലും യൂത്ത് ലീഗ് പ്രവർത്തകർ അഴിച്ചുവിട്ടത്. യുഡിഎഫ് മണ്ഡലം കമ്മറ്റിയാണ് മാർച്ച് നടത്തിയിരുന്നതെങ്കിലും കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യം വളരെ കുറവായിരുന്നു.
മാർച്ചിൽ പങ്കെടുത്ത് വടകരയിലേക്ക് പോയി തിരിച്ചു വരികയായിരുന്ന പാറക്കൽ അബ്ദുല്ല എംഎൽഎ.യും പൊലീസും തമ്മിൽ കൈനാട്ടി ജംഗ്ഷനിൽ ഏറെ സമയം സംഘർഷമുണ്ടായി. ചോര ഒലിപ്പിച്ച നിലയിൽ വിദ്യാർത്ഥികളെ കണ്ടതോടെ എംഎൽഎ.യും സംഘവും വണ്ടിയിൽ നിന്നിറങ്ങി പൊലീസ്വാഹനത്തിലേക്ക് ചീറിയടക്കുകയായിരുന്നു. പൊലീസുമായി ഏറെ സമയം തർക്കം തുടരുന്നതിനിടയിൽ കൂടെയുള്ള പൊലീസ് വാഹനം സ്ഥലത്ത് നിന്നും ഓടിച്ചു പോയി എംഎൽഎ.പൊലീസ് വാഹനം തടയുന്നതും പൊലീസുമായി കയർക്കുന്നതും ദ്യശ്യങ്ങളിൽ ദ്യശ്യങ്ങളിൽ വ്യക്തമാണ്. എംഎൽഎ.യും പൊലീസും തമ്മിലുള്ള സംഘർഷം സോഷ്യൽ മീഡിയയിൽ തരംഗമായരുന്നു.
വടകരയിൽ പുതുതായി ചാർജ്ജെടുത്ത ഡി.വൈ.എസ്പി.ചന്ദ്രൻ ഭരണ കക്ഷിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് കുട്ടികളെ മടപ്പള്ളി കോളേജിൽ നിന്നും കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് വെച്ച് തല്ലിചതച്ചതെന്നാണ് എംഎൽഎ. വിശദീകരിക്കുന്നത്. എന്നാൽ സിപിഎം.ഓഫീസ് അക്രമിച്ച കേസിലെ പ്രതികളെ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍