'ഇപ്പോൾ അവൾ ഒരുകന്യകയല്ലല്ലോ...ആരും അവളെ അംഗീകരിക്കില്ല; ഞാൻ അവളെ സ്വീകരിക്കാം..ജയിലിൽ നിന്നിറങ്ങുമ്പോൾ അവളെ കല്യാണം കഴിക്കാം': അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്തതിന് അഴിയെണ്ണുന്ന 49 കാരന്റെ പ്രതികരണം കേട്ടപ്പോൾ ഞെട്ടിത്തരിച്ചുപോയി മധുമിത പാണ്ഡെ; മനസ്സിൽ ചെകുത്താന്മാരെന്ന് കരുതി തിഹാറിൽ പോയി 100 റേപ്പിസ്റ്റുകളെ ഇന്റർവ്യു ചെയ്ത 26 കാരി പറയുന്നു അവർ അതിമാനുഷരോ രാക്ഷസരോ അല്ല
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാജ്യം വലിയൊരു ഷോക്കിലാണ്. നിർഭയ സംഭവം കഴിഞ്ഞുള്ള ഇടവേളയ്ക്ക് ശേഷം ഒന്നാകെ ഉലച്ചുകൊണ്ട് ഹൈദരാബാദിലും ഉന്നാവോയിലുമായി രണ്ടുയുവതികളെ ചുട്ടുകൊന്ന സംഭവങ്ങൾ. ഇനി പെൺമക്കളെ എങ്ങനെ വളർത്തുമെന്ന് ചോദിച്ച് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ഒരുങ്ങുന്ന അമ്മമാർ. സ്ത്രീകൾ ഒന്നടങ്കം ചോദിക്കുന്നു..ഈ പുരുഷന്മാർക്ക് ഇതെന്തുപറ്റി? ഇത്തരം കൊടുംക്രൂരതകൾ ചെയ്യുന്ന പുരുഷന്മാർ എന്തിന് ഇത് ചെയ്യുന്നു? രാക്ഷസ ജന്മങ്ങൾ. ലൈഫ് ഓഫ് പൈ സിനിമ കണ്ട് മടങ്ങിയ 'നിർഭയ'യെയും കൂട്ടുകാരനെയുമല്ലേ ബസിനുള്ളിൽ വച്ച് അവർ അതിക്രൂരമായി പിച്ചിച്ചീന്തിയത്. അതെ, മനുഷ്യർക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ല. അവർ കാട്ടാളന്മാരാണ്, എന്നൊക്കെയാണ് നമ്മൾ പറയാറുള്ളത്. ഇതേ ചോദ്യമാണ് മധുമിത പാണ്ഡെ എന്ന യുവതിയെയും കഴിഞ്ഞ കുറെ നാളുകളായി അലട്ടുന്നത്. അന്വേഷിപ്പിൻ കണ്ടെത്തുവിൻ എന്ന നയപ്രകാരം അന്വേഷണം തുടങ്ങി. കണ്ടെത്തലുകൾ പലപ്പോഴും വിചിത്രമായിരുന്നു.വാഷിങ്ടൺ പോസ്റ്റിൽ വന്ന ഇവരെ കുറിച്ചുള്ള ലേഖനത്തിൽ ആ അന്വേഷണ കഥ പറയുന്നു.
ന്യൂഡൽഹിയിലെ തിഹാർ ജയിലിൽ ജയിലിൽ കഴിയുന്ന ബലാൽസംഗക്കേസിലെ പ്രതികളെ കാണാനാണ് 22 കാരിയായ മധുമിത പാണ്ഡെ ആദ്യമായി പോകുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ, 100 ഓളം പേരുടെ അഭിമുഖം എടുത്തു. യുകെയിലെ ആംഗ്ലിയ റസ്കിൻ സർവകലാശാലയിലെ ക്രിമിനോളജി വകുപ്പിൽ ഡോക്ടറൽ തീസിന് വേണ്ടി.
'നിർഭയ' സംഭവം നടക്കുമ്പോൾ മധുമിത ഇംഗ്ലണ്ടിൽ തന്റെ മാസ്റ്റർ ബിരുദം പൂർത്തിയാക്കുകയായിരുന്നു. താൻ വളർന്നുവന്ന ഡൽഹിയെ പുതിയ ഒരുകണ്ണിലൂടെ അന്നുമുതൽ കാണാൻ തുടങ്ങി. മധുമിത ഇങ്ങനെ ചിന്തിച്ചു: ' എന്തുകൊണ്ടാണ് ഈ പുരുഷന്മാർ ഇങ്ങനെ ചെയ്യുന്നത്? ഇത്തരക്കാരെ ഉത്പാദിപ്പിക്കുന്ന സാഹചര്യങ്ങൾ എന്താണ്? ഉറവിടത്തോട് തന്നെ ചോദിക്കാം എന്നുകരുതിയാണ് ജയിലുകളിലേക്ക് പ്രയാണം തുടങ്ങിയത്.
കണ്ടവരൊന്നും ചെകുത്താന്മാരല്ല
അന്ന് തൊട്ട് തുടങ്ങിയതാണ് തിഹാർ ജയിലിലെ അന്വേഷണം. കണ്ടുമുട്ടിയ പ്രതികളായ പുരുഷന്മാരിൽ ഭൂരിപക്ഷവും വിദ്യാഭ്യാസം ഇല്ലാത്തവരായിരുന്നു. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഹൈസ്കൂൾ കടന്നവർ. പലരും മൂന്നിലോ നാലിലോ പഠിത്തം ഉപേക്ഷിച്ചവർ. ഗവേഷണത്തിനായി ഇറങ്ങിത്തിരിക്കുമ്പോൾ മധുമിതയുടെ മനസിലും അവർക്ക് ഭീകരരൂപമായിരുന്നു. എന്നാൽ, അവരോട് സംസാരിച്ച് കഴിയുമ്പോൾ അസാധാരണക്കാരല്ലെന്ന് തിരിച്ചറിയുന്നു. വെറും സാധാരണക്കാർ മാത്രം. അവർ വളർന്ന സാഹചര്യവും, ചിന്താഗതികളും ഒക്കെയാണ് അവരെ ഇങ്ങനെയാക്കിയത്.
ആണത്തം എന്ന ഊതി വീർപ്പിച്ച ബലൂൺ
ഇന്ത്യൻ കുടുംബങ്ങളിൽ പൊതുവെ സ്ത്രീകൾ പരമ്പരാഗത റോളുകളാണ് ആടുന്നത്. ആരും ഭർത്താവിനെ പേരെടുത്ത് വിളിക്കുന്നവരല്ല. പലസുഹൃത്തുക്കളെയും വിളിച്ച് ചോദിച്ചു: എങ്ങനെയാണ് അമ്മ അച്ഛനെ അഭിസംബോധന ചെയ്യുന്നത്? കിട്ടിയ ഉത്തരങ്ങൾ ഇങ്ങനെ: ദേ കേൾക്കുണ്ടോ, കേൾക്കൂ, റോണക്കിന്റെ അച്ഛാ, അങ്ങനെയൊക്കെ. ആണത്തത്തെ കുറിച്ച് തെറ്റായ ആശയങ്ങളാണ് പുരുഷന്മാർ വച്ചുപുലർത്തുന്നത്. സ്ത്രീകളാകട്ടെ വിധേയരായിരിക്കാനാണ് ശീലിക്കുന്നത്. ബലാൽസംഗം ചെയ്യുന്നവർക്ക് ജന്മനാ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതുന്നവരാണ് ഏറെയും. അവർ മറ്റൊരു ലോകത്ത് നിന്ന് ഇങ്ങോട്ട് കടന്നുകയറിവരല്ല.
തന്റെ തന്നെ വീട്ടിലെ ചില പൊതുവിശ്വാസങ്ങളോട് ചേർന്നുനിൽക്കുന്നതായിരുന്നു ബലാൽസംഗക്കേസുകളിലെ ചില പ്രതികളുടെ പ്രതികരണം. അവരോട് സംസാരിച്ച് കഴിയുമ്പോൾ നിങ്ങൾ ഞെട്ടലോടെ തിരിച്ചറിയുന്നു... അവരോട് സഹതാപം തോന്നിപ്പിക്കാനുള്ള കരുത്ത് ആ പുരുഷന്മാർക്കുണ്ട്. ഒരുസ്ത്രീയെന്ന നിലയിൽ കേട്ടിരിക്കുമ്പോൾ, അങ്ങനെ ധരിക്കുമെന്നല്ല നമ്മൾ പ്രതീക്ഷിക്കുക. ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തിയ പ്രതിയാണ് മുന്നിലിരിക്കുന്നതെന്ന കാര്യം ഞാൻ പലപ്പോഴും മറന്നുപോകും. ഇതിൽ പെട്ട കൂടുതൽ പുരുഷന്മാരും തങ്ങൾ ചെയ്തത് ബലാൽസംഗമാണെന്ന് തിരിച്ചറിയുന്നില്ല. എന്താണ് 'സമ്മത'മെന്ന ആശയവും അവർക്ക് പിടികിട്ടുന്നില്ല.
ഇവർ മാത്രമാണോ ഇങ്ങനെ? അതോ വലിയൊരു ഭൂരിപക്ഷം പുരുഷന്മാരും ഇങ്ങനെയാണോ?
സാമൂഹികരംഗത്ത് തനി യാഥാസ്ഥിതിക നിലപാടാണ് ഇന്ത്യയിൽ പിന്തുടരുന്നത്. ലൈംഗിക വിദ്യാഭ്യാസം സ്കൂൾ പാഠ്യപദ്ധതിക്ക് പുറത്താണ് പലപ്പോഴും. അത്തരം പാഠങ്ങൾ പരമ്പരാഗത മൂല്യങ്ങളെ തകർക്കുമെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും എംഎൽഎമാർ പോലും ഭയക്കുന്നു. ലിംഗം, യോനി, ബലാൽസംഗം, സെക്സ് എന്നീ വാക്കുകൾ ഉച്ചരിക്കാൻ തന്നെ മാതാപിതാക്കൾക്ക് അറപ്പാണ്
അഭിമുഖത്തിലെ 'ന്യായീകരണങ്ങൾ'
തങ്ങളുടെ പ്രവർത്തികൾക്ക് ഭൂരിപക്ഷം പേർക്കും ന്യായീകരണങ്ങൾ ഉണ്ട്. ബലാൽസംഗം നടന്നുവെന്ന് പലരും സമ്മതിക്കില്ല. മൂന്നോ നാലോ പേർ മാത്രമാണ് തങ്ങൾ ചെയ്തതിൽ പശ്ചാത്താപമുണ്ടെന്ന് പറഞ്ഞത്. 49 കാരനായ ഒരുപ്രതിയുടെ കേസിൽ വളരെ വിചിത്രമായ കാഴ്ചയും കണ്ടു. അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്തതിൽ അയാൾ പശ്ചാത്താപം പ്രകടിപ്പിച്ചു. ഞാൻ ആണ് അവളുടെ ജീവിതം നശിപ്പിച്ചത്. ഇപ്പോൾ അവൾ ഒരുകന്യകയല്ലല്ലോ. ആരും അവളെ അംഗീകരിക്കില്ല. അപ്പോൾ മധുമിതയെ അമ്പരിപ്പിച്ചുകൊണ്ട് അയാൾ പഞ്ഞു: ഞാൻ അവളെ സ്വീകരിക്കാം. ജയിലിൽ നിന്നിറങ്ങുമ്പോൾ അവളെ കല്യാണം കഴിക്കാം. ഈ പ്രതികരണം കേട്ടതോടെ മധുമിതയ്ക്ക് ഇരയെ കുറിച്ച് അറിയണമെന്ന് തോന്നി. ഇരയുടെ കുടുംബത്തെ കണ്ടപ്പോൾ, അവരുടെ മകളെ പിച്ചിച്ചീന്തിയവൻ ജയിലിൽ ആണെന്ന് പോലും അറിയിച്ചിട്ടില്ല.
സ്വന്തം ഗവേഷണഫലം പ്രസിദ്ധീകരിക്കാനാണ് മധുമിത പാണ്ഡെയുടെ പരിപാടി. എന്നാൽ, എതിർപ്പുകൾ പലഭാഗത്ത് നിന്നും വരുന്നുണ്ട്. മറ്റൊരു ഫെമിനിസ്റ്റ് സാഹിത്യം എന്ന നിലയിലാണ് വിമർശനം.
Stories you may Like
- കവയിത്രി മധുമിത കൊലക്കേസിൽ മുൻ മന്ത്രി അമർമണിയെ മോചിപ്പിച്ച് യുപി സർക്കാർ
- വ്യാജ മരണവാർത്ത, പൂനം പാണ്ഡെയ്ക്ക് രൂക്ഷവിമർശനം
- 'ഞാൻ മരിച്ചിട്ടില്ല'; മരണവാർത്ത വ്യാജമായി പ്രചരിപ്പിച്ചത് പൂനം പാണ്ഡെ തന്നെ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും പുറത്തായതിന്റെ നിരാശ വെളിപ്പെടുത്തി ശിഖ പാണ്ഡെ
- പാർലമെന്റ് കന്റീനിൽ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത എംപി ബിജെപിയിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍