മറുനാടൻ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ജൂലൈയിലെ ശമ്പളം വേഗം കൊടുത്ത് തീർത്ത് മാധ്യമം; പ്രതിസന്ധി മൂലം ഓഗസ്റ്റ് പതിനെട്ടിനേ പണം തരൂവെന്ന കത്ത് വെളിയിൽ പോയതിനെ കുറിച്ച് അന്വേഷണം; കോട്ടയം ഒഴികെ എല്ലാ ഏഡിഷനും ലാഭത്തിൽ പ്രവർത്തിക്കുന്ന മാധ്യമത്തിലെ സാമ്പത്തിക പ്രതിസന്ധി ജീവനക്കാർക്കിടയിൽ ചർച്ചയാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സാമ്പത്തിക പ്രതിസന്ധി മൂലം ഈ മാസം 18നേ ശമ്പളം വിതരണം ചെയ്യൂവെന്ന് ജീവനക്കാരെ അറിയിച്ചതാണ് മാധ്യമം മാനേജ്മെന്റ്. ഈ കത്ത് മറുനാടൻ മലയാളി പുറത്തുവിട്ടതോടെ ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിലെ പ്രതിസന്ധി വലിയ ചർച്ചയായി. സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം അന്വേഷിച്ചെത്തിയവർ പറഞ്ഞു വച്ചത് നോട്ട് നിരോധനവും ഖത്തർ പ്രതിസന്ധിയും പത്രത്തെ തകർത്തുവെന്നായിരുന്നു. ഇതോടെ അടിയന്തര നടപടിയുമായി മാധ്യമം എത്തി. പതിനെട്ടിനേ കൊടുക്കൂവെന്ന് പറഞ്ഞ ശമ്പളം എല്ലാ ജീവനക്കാർക്കും ഇന്നലെ തന്നെ കിട്ടി. വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തതിന്റെ പ്രതിഫലനമായിരുന്നു ഇത്.
അതിനിടെ കത്ത് ചോർന്നത് മാധ്യമം മാനേജ്മെന്റ് ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ഇതിനെ കുറിച്ച് അന്വേഷണവും തുടങ്ങി. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മാനേജ്മെന്റ് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാരും പറയുന്നു. നോട്ട് നിരോധനവും ഖത്തർ പ്രതിസന്ധിയുമൊന്നും പത്രത്തെ ബാധിച്ചിട്ടില്ല. കോഴിക്കോടും കൊച്ചയിലും തിരുവനന്തപുരത്തും മലപ്പുറത്തും കണ്ണൂരും കോട്ടയത്തും തൃശൂരും ബംഗളൂരുവിലും ബഹറിനിലും ദുബായിലും ഖത്തറിലും കുവൈറ്റിലും ജിദ്ദയിലും റിയാദിലും ദമാമിലും അബ്ഹയിലും ഒമാനിലും എഡിഷനുള്ള മലയാള പത്രമാണ് മാധ്യമം. ഇതിൽ കോട്ടയം ഒഴികെ എല്ലാ എഡിഷനും ലാഭത്തിലാണ്. അതുകൊണ്ട് തന്നെ മാനേജ്മെന്റിന്റെ സാമ്പത്തിക നഷ്ടമെന്ന കണക്ക് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാർ പറയുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാർ കമ്പനി ടാഗ് ഉപേക്ഷിച്ച് പ്രതിഷേധിച്ചത്. ഇത് രണ്ടാമാസമാണഅ മാധ്യമത്തിൽ ശമ്പളം വൈകുന്നത്. ഗൾഫിലെ എഡിഷനെല്ലാം വമ്പൻ ലാഭത്തിലുമാണ്.
മലയാളത്തിലെ ഏറ്റവും ശക്തമായ മാധ്യമ ഗ്രൂപ്പായിരുന്നു മാധ്യമം. നിലപാടുകൾ ഉറച്ചു പ്രഖ്യാപിച്ച് പ്രവർത്തിച്ച പത്രം. പരസ്യങ്ങൾക്ക് പിന്നാലെ പോകാതെ ധാർമികത മുറുകെ പിടിച്ചായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പത്രം മുന്നോട്ട് പോയത്. സാസ്കാരിക കേരളത്തിന്റെ പിന്തുണ ഏറെ കിട്ടിയ പത്രം. സിനിമാ പരസ്യങ്ങൾ പൂർണ്ണമായും ഒഴിവാക്കി. ലഹരിയുമായി ബന്ധപ്പെട്ടവയും കൊടുത്തില്ല. അങ്ങനെ തീർത്തും വ്യത്യസ്തമായി പ്രവർത്തിച്ചു. 1987ലാണ് മാധ്യമം തുടങ്ങിയത്. അന്ന് മുതൽ ഒരു പ്രതിസന്ധിയുമില്ലാതെ മുന്നോട്ട് പോയി. ഇതേ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. ചാനൽ തുടങ്ങിയതാണ് പ്രശ്നകാരണം. പത്രത്തിന്റെ ലാഭം അങ്ങോട്ട് വഴിമാറുന്നു. ഇത് മാത്രമാണ് കുഴപ്പങ്ങൾക്ക് കാരണമെന്നാണ് ജീവനക്കാരുടെ പക്ഷം. എന്നാൽ നോട്ട് നിരോധനവും ഖത്തർ പ്രതിസന്ധിയും എല്ലാത്തിനേയും ബാധിച്ചുവെന്ന വിലയിരുത്തൽ തന്നെയാണ് പുറം ലോകത്ത് സജീവം. അല്ലാത്ത പക്ഷം ഇത്തരമൊരു പ്രശ്നം വരില്ലെന്നും വിലയിരുത്തലുണ്ട്.
മോദി സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് മാധ്യമത്തിന് കഷ്ടകാലം തുടങ്ങുന്നത്. ഇസ്ലാമിക ഗ്രൂപ്പുകൾക്കുള്ള വിദേശ ഫണ്ടിങ്ങിൽ കേന്ദ്രസർക്കാർ കണ്ണുവച്ചു. ഇതോടെ കഷ്ടകാലം തുടങ്ങിയെന്നാണ് സൂചന. മീഡിയാ വണ്ണിൽ നിന്ന് നൂറോളം മാധ്യമ പ്രവർത്തകരെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള മാധ്യമ വിഭാഗം പുറത്താക്കി. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. ഒരിക്കലും ജോലി പോകില്ലെന്ന ഉറപ്പിൽ മാധ്യമത്തിൽ വിശ്വസിച്ചെത്തിയവരായിരുന്നു ഇവരെല്ലാം. ചാനൽ ലാഭമല്ലെന്ന് പറഞ്ഞായിരുന്നു ഇടപെടൽ. ഗൾഫ് ചാനൽ നിർത്തുകയും ചെയ്തു. പ്രോഗ്രാം ചാനൽ പതിയെ ന്യൂസായി മാറുകയും ചെയ്തു. അപ്പോഴും പ്രതിസന്ധി മാധ്യമത്തെ ബാധിച്ചിരുന്നില്ല. നോട്ട് നിരോധനവും ഗൾഫ് പ്രതിസന്ധിയും പത്രത്തേയും സാരമായി സ്വാധീനിക്കുന്നു. രണ്ട് മാസമായി ശമ്പളം മുടങ്ങിയത് ഇതിന് തെളിവാണെന്നും വിലയിരുത്തുന്നു.
നോട്ട് നിരോധനത്തോടെ ഇന്ത്യയിലേക്ക് എത്തുന്ന ഫണ്ടുകളിൽ ആദായ നികുതി വകുപ്പ് നിരീക്ഷണം കർശനമാക്കി. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള ഫണ്ട് വരവ് കുറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ സന്ദർശനം നടത്തിയിരുന്നു. ഗൾഫിൽ നിന്ന് രാജ്യത്തേക്കുള്ള ഫണ്ട് വരവ് ഇതോടെയാണ് കുറാൻ തുടങ്ങിയത്. ഇതെല്ലാം ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തേയും ബാധിച്ചിരുന്നു. ഖത്തർ പ്രതിസന്ധിയോടെ ഇത് രൂക്ഷമായി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മാധ്യമം ദിനപത്രത്തിൽ കടുത്ത പ്രതിസന്ധി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മീഡിയാ വണ്ണിന് പിന്നാലെയാണ് മാധ്യമ പത്രവും വലിയ പ്രതിസന്ധിയിലേക്കെന്ന സൂചന പുറത്തുവന്നത്.
ജമാഅത്ത് ഇസ്ലാമിയുടെ കീഴിലാണ് ഐഡിയൽ പബ്ലിക്കേഷൻ രൂപീകരിച്ച് മാധ്യമം ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ കേരളത്തിലെ മുഖ്യധാരാ പത്രമായി മാറുകയും ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എഡിഷൻ ആരംഭിക്കുകയും ചെയ്തു. ദിനപത്രത്തിനു പുറമെ നിരവധി മാഗസിനുകളും പ്രത്യേക പതിപ്പുകളും പുറത്തിറക്കി വൻലാഭമാണ് ഐഡിയൽ ഗ്രൂപ്പ് ഉണ്ടാക്കിയത്. പത്രം വൻലാഭമായതിനു പിന്നാലെയാണ് ചാനൽ തുടങ്ങുന്നതിനെ പറ്റിയും ജാമഅത്ത് ഇസ്ലാമി ആലോചിച്ചു. ഇതേതുടർന്നാണ് മീഡിയാവൺ എന്ന ചാനൽ ആരംഭിക്കുന്നത്. പ്രോംഗ്രാമും വാർത്തയും ഇടകലർത്തി ആരംഭിച്ച ചാനലും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ഒരു ചാനൽ കൂടി ആരംഭിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായി. എന്നാൽ അടുത്തിടെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഗൾഫിലേത് ഉൾപ്പെടെയുള്ള ഓഫീസുകൾ അടച്ചു പൂട്ടുകയും പുതുതുതായി പ്രഖ്യാപിച്ച ചാനൽ വേണ്ടെന്നു വയ്ക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ലാഭകരമായി പ്രവർത്തിച്ചിരുന്ന മാധ്യമം ദിനപത്രത്തിൽ ശമ്പളം മുടങ്ങുന്നത്. മജീദിയ കമ്മീഷൻ ശുപാർശ പ്രകാരം വേജ് ബോർഡ് അടിസ്ഥാനമാക്കി ശമ്പളം നൽകുന്ന മലയാളത്തിലെ ചുരുക്കം ചില പത്രങ്ങളിൽ ഒന്നാണ് മാധ്യമം ദിനപത്രം. ഗൾഫ് മേഖലയിലെ സാമ്പത്തിക മാന്ദ്യവും പത്രത്തിന് സ്ഥിരമായി പരസ്യം നൽകിയിരുന്ന പ്രവാസി സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിൽ ആയതുമാണ് പത്രത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കിയതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍