മാധ്യമത്തിലെ കോടികളുടെ അഴിമതി റിപ്പോർട്ട് പുറത്തുവിട്ട ഖാലിദ് മൂസ നദ്വിയുടെ ജോലിതെറിപ്പിക്കാൻ ജമാഅത്തെ ഇസ്ലാമിയുടെ നീക്കം; ജോലിക്ക് വരേണ്ടെന്നും അദ്ധ്യാപകന്റെ ശമ്പളം വാങ്ങിക്കോളോനും നിർദ്ദേശം; ചെയ്യാത്ത ജോലിക്ക് ശമ്പളം വാങ്ങില്ലെന്നും ജോലി തിരിച്ചുവേണമെന്നും നദ്വി; ശൂറാ കൗൺസിൽ അംഗത്തെ സംഘടനയിൽനിന്നും പുറത്താക്കിയതിന് പിന്നാലെ ജോലി ചെയ്യാനും അനുവദിക്കാതെ ജമാഅത്തെ ഇസ്ലാമി;, സംഘടനയിൽ പൊട്ടിത്തെറിക്ക് സാധ്യത
ജംഷാദ് മലപ്പുറം
കോഴിക്കോട്: മാധ്യമം ദിനപ്പത്രത്തിലെ കോടികളുടെ അഴിമതിയുടെ വിവരമടങ്ങിയ വസ്തുതാന്വേഷണ റിപ്പോർട്ട് ചോർത്തിയെന്ന കുറ്റത്തിന് ശൂറാ കൗൺസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ, ഖാലിദ് മൂസ നദ്വിയുടെ ജോലി തെറിപ്പിക്കാനും ജമാഅത്തെ ഇസ്ലാമിയുടെ നീക്കം. ജമാഅത്തിന്റെ നിയന്ത്രണത്തിലുള്ള കുറ്റ്യാടി ഇസ്ലാമിയ കോളജിലെ അദ്ധ്യാപക ജോലിയിൽ നിന്നാണ് ഇയാളെ ഒഴിവാക്കുന്നത്. കോളജിന്റെ നിയന്ത്രണമുള്ള കുറ്റ്യാടി റിലീജിയസ് എജ്യുക്കേഷനൽ ട്രസ്റ്റിന്റെതാണ് നടപടി. ജോലിക്ക് വരേണ്ടെന്നും എന്നാൽ ശമ്പളം വാങ്ങിക്കോളാനുമാണ് നിർദ്ദേശം.
അതേ സമയം നദ്വിക്കെതിരെയുള്ള നടപടി ജമാഅത്തെ ഇസ്ലാമിക്കകത്ത് വലിയ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പ്രഥമ അമീർ വി.പി. മുഹമ്മദലിയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത കോളജിൽ 20 വർഷത്തോളമായി അദ്ധ്യാപകനാണ് ഖാലിദ് മൂസ നദ്വി. ജമാഅത്ത് നേതൃത്വത്തിന്റെ വഴിവിട്ട നീക്കത്തെ എതിർക്കുകയും മാധ്യമം നടത്തിപ്പിലെ അഴിമതിയടങ്ങുന്ന അന്വേഷണ റിപ്പോർട്ട് ചോർത്തുകയും ചെയ്തതിനാണ് ഇദ്ദേഹത്തെ ജമാഅത്തെ ഇസ്ലാമിയുടെ കൂടിയാലോചനാ സഭയായ ശൂറയിൽ നിന്ന് കഴിഞ്ഞ മാസം നീക്കിയത്. ഇതുപിന്നാലെയാണ് ജോലിയിൽനിന്ന് മാറ്റാനുള്ള നീക്കം.
ഇതിനിടെ കെ.മൊയ്തു മൗലവിയടക്കമുള്ളവർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇസ്ലാമിയ കോളജിൽ ജോലിയിൽ ചേർന്നതെന്ന് നദ്വി സമൂഹ മാധ്യമത്തിൽ പ്രതികരിച്ചു. എയ്ഡഡ് സ്കൂൾ ജോലിയും പിന്നീട് പി എസ് സി വഴി ലഭിച്ച ജോലിയും വേണ്ടെന്ന് വച്ചാണ് താൻ ഇവിടെ തുടർന്നതെന്നും അദ്ദേഹം പറഞ്ഞു. 20വർഷമായി താൻ ഇവിടെ ജോലിചെയ്തുവരികയാണ്. ഇതുവരെ ശമ്പളം സംബന്ധിച്ചു താൻ മാനേജുമെന്റുമായി യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. അവർ തരുന്ന ശമ്പളം വാങ്ങുക മാത്രമാണ് ചെയ്തത്. തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് മാത്രമാണ് താൻ മുമ്പു പറഞ്ഞിട്ടുള്ളത്. ഇപ്പോൾ പറയുന്നത് ജോലിക്ക് വരേണ്ട ശമ്പളം വാങ്ങിക്കോളൂവെന്നാണ്. ഇത് തനിക്ക് അംഗീകരിക്കാൻ കഴിയില്ല,
ജോലിചെയ്യാതെ ശമ്പളം വാങ്ങാൻ എന്റെ ദീന് എന്നെ അനുവദിക്കില്ല. ഇതിന് പുറമെ അനാവശ്യമായി സമ്പത്ത് ചെലവഴിക്കുന്നതിനും താൻ എതിരാണ്. താൻ ജോലിചെയ്യാതിരുന്നാൽ തന്റെ ജോലിക്കുപകരം മറ്റൊരാളെ അവിടെ നിയമിക്കേണ്ടതായി വരും. ഇതോടെ രണ്ടുപേർക്കും ശമ്പളം നൽകേണ്ട അവസ്ഥയുണ്ടാകും. മാത്രമല്ല സാലറിക്കുവേണ്ടി ജോലിചെയ്യാൻ വന്നതല്ല ഞാൻ. നിങ്ങൾ ജോലി ചെയ്തോളൂ ശമ്പളം ഇപ്പോൾ തരാൻ ബുദ്ധിമുട്ടുണ്ട് എന്ന് പറയുകയാണെങ്കിൽ കുഴപ്പമില്ലായിരുന്നു. നിലവിൽ ജോലി ചെയ്യാതെ ശമ്പളം വാങ്ങാൻ പറയുന്നത് തന്റെ ധാർമികതയെ പരിഹസിക്കലാണ്. ഈ നിലപാട് സ്വീകാര്യമല്ലെന്നും ഖാലിദ് മൂസയുടെ പുറത്തായ ശബ്ദ സന്ദേശത്തിൽ പറയുന്നു.
എന്നാൽ പുറത്താക്കൽ ജമാഅത്തെ ഇസ്ലാമി കേരളഘടകത്തിലെ വിഭാഗീയതയും അഴിമതിയും പുറത്തുവരുന്നതിന്റെ സൂചനയാണെന്നും പറയുന്നു. ജമാഅത്ത് മുഖപത്രമായ മാധ്യമത്തിലും മീഡിയാവൺ ചാനലിലും വലിയ സാമ്പത്തിക ക്രമക്കേടും അഴിമതിയും നടക്കുന്നതായ ആക്ഷേപം ശുറയിൽ ഉയർന്നിരുന്നു. ജമാഅത്ത് നേതാക്കളുടെ ബന്ധുക്കളായ ചിലർ മാധ്യമം, മീഡിയാവൺ തലപ്പത്തുണ്ട്. ഇവരുടെ അഴിമതിയും ധൂർത്തുമെല്ലാമായിരുന്നു ആക്ഷേപമായുയർന്നത്. അതേസമയം മാധ്യമത്തിലടക്കം ജീവനക്കാരുടെ ശമ്പളം വൈകുന്നതും മുടങ്ങുന്നതും ആവർത്തിച്ചു. ഇതിന് കൂട്ടു നിൽക്കുന്ന നേതൃത്വത്തിന്റെ നിസംഗത വിമർശിക്കപ്പെട്ടതോടെ കൂട്ടിൽ മുഹമ്മദാലി, പി മുഹമ്മദ് എന്നിവരടങ്ങിയ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. ഇവർ അന്വേഷണ റിപ്പോർട്ട് ശുറയ്ക്ക് കൈമാറി. റിപ്പോർട്ട് പൂഴ്ത്തി കുറ്റക്കാരെ സംരക്ഷിക്കാനായിരുന്നു ഉന്നതതലനീക്കമെന്നാണ് ആരോപണമുയർന്നപ്പോഴാണ് നദ്വി ഇത്ു പുറത്തുവിട്ടതെന്നും പറയുന്നുണ്ട്. ഇതിനിടെ അന്വഷണ റിപ്പോർട് ജമാഅത്ത് അനുകൂല സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. അതോടൊപ്പം യുവജനവിഭാഗമായ സോളിഡാരിറ്റിയിലും വിഷയം ചർച്ചയായി. ജമാഅത്ത് നേതൃത്വത്തിലെ പ്രമുഖർ പ്രതിക്കൂട്ടിലായ അവസ്ഥയിലാണ്.
മാധ്യമം- മീഡിയ വൺ പ്രതിസന്ധിയുടെ പേരിൽ അന്യായമായി 10 കോടി രൂപ പിരിക്കാനുള്ള നീക്കത്തിന് തടയിടാനാണ് യോഗ വിവരങ്ങൾ ചോർത്തിയതെന്നാണ് നദ്വിയുടെ നിലപാട്. ഇത് സംബന്ധിച്ച് വിവാദം കനക്കവെ ജമാഅത്ത് ജന. സെക്രട്ടറി എം കെ മുഹമ്മദലി പ്രവർത്തർക്കു നൽകിയ കത്തും പുറത്തായിയിരുന്നു. കത്ത് ഇങ്ങനെയാണ്.
'ഖാലിദ് മൂസാ സാഹിബിനെ ഹൽഖാ അമീർ അന്വേഷണ വിധേയമായി ജമാഅത്ത് അംഗത്വത്തിൽനിന്നും സസ്പന്റ് ചെയ്തിരിക്കുന്നുവെന്ന് പറയുന്നഎം കെ മുഹമ്മദലിയുടെ കത്തിൽ ഇതിനുള്ള കാരണങ്ങളും വിശദമായി പറഞ്ഞിരുന്നു. മാധ്യമം ദിനപത്രത്തിലെ യൂനിയനുകൾ ശൂറക്ക് നൽകിയ കത്തിൽ ഉന്നയിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ശൂറ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു.പ്രസ്തുത സമിതി പരാതിയിൽ പരാമർശിച്ച യൂനിറ്റുകളും പ്രദേശങ്ങളും സന്ദർശിച്ച്, നിരവധിപേരുമായി മുലാഖാത്ത് നടത്തി പല സിറ്റിങ്ങുകളിലൂടെ ഒരു റിപ്പോർട്ട് 9-5 -19ന് ശൂറക്ക് സമർപ്പിച്ചു.
മീഖാത്ത് അവസാനിക്കാനായിരിക്കെ കഴിവതും നേരത്തേ റിപ്പോർട്ട് സമർപ്പിക്കണമെന്ന സമ്മർദ്ദം-ശൂറയുടെയും,ഹൽഖാകേന്ദ്രത്തിന്റെയും ഭാഗത്ത് നിന്നും ഉണ്ടായതിനാൽ പരാതിയിൽ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളുടേയും സർവ്വവശങ്ങളും സൂക്ഷമമായി പഠിച്ച് ഒരു അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മറ്റിക്ക് സാധിച്ചിരുന്നില്ല.(ഇക്കാര്യം പ്രസ്തുത റിപ്പോർട്ടിൽ അവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്).ഈ സാഹചര്യത്തിൽ ശൂറാ റിപ്പോർട്ടിലെ കണ്ടെത്തുലുകളുടേയും നിഗമനങ്ങളുടേയും ആധാകാരികത ഉറപ്പ് വരുത്താനും തുടർ നടപടികൾ കൈകൊള്ളാനും ആവശ്യമായ തീരുമാനങ്ങൾ എടുത്തുകൊണ്ട് 22/5/19ന് വീണ്ടും ചേരാമെന്ന തീരുമാനത്തിൽ പിരിഞ്ഞത്.(മുഴു നീളം മൗനിയായി ഖാലിദ് സാഹിബും ഈ ശൂറയിൽ ഉണ്ടായിരുന്നു). സൂക്ഷമമായി എഡിറ്റ് ചെയ്യപ്പെടാത്തതും കേട്ടുകേൾവികൾ വരെ ഉൾകൊള്ളുന്നതുമായ ഈ റിപ്പോർട്ട് ഒരു കാരണവശാലും പുറത്ത്പോകാൻ ഇടയാവരുതെന്നും സൂക്ഷമതക്ക് വേണ്ടി സോഫ്റ്റ് കോപ്പി ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യണമെന്നും അമീർ പ്രത്യേകം ഉണർത്തിയിരുന്നു.എന്നാൽഖാലിദ് സാഹിബ് ഈ റിപ്പോർട്ട് ശൂറക്ക് പുറത്തുള്ള പലർക്കും കൈമാറി.
ഇതിലൂടെ അമീറിന്റെ കൽപന ലംഘിക്കുകയും ശൂറയോട് വഞ്ചന കാണിക്കുകയുമാണ് അദ്ദേഹം ചെയ്തത്.അതിന് അദ്ദേഹത്തിന്റെ ന്യായം 10 കോടി പിരിക്കാനുള്ള ശൂറയുടെ നീക്കത്തെ പ്രവർത്തക സമ്മർദ്ദത്തിലൂടെ തടയിടാനാണെന്നാണ്. വാസ്തവത്തിൽ ശൂറ അങ്ങിനെ ഒരു തീരുമാനം എടുത്തിട്ടില്ല. എങ്കിൽപിന്നെ ഈ റമദാനിൽ തന്നെ തിരക്കുപിടിച്ച് ഒരു യോഗവുംകൂടി തീരുമാനിക്കുകയില്ലല്ലോ...?.'-ഇത്രയും വിശദമായി പറയാൻകാരണം പ്രസ്ഥാനത്തിനും മാധ്യമത്തിനും ഒരു ഗുണവും വരുത്താത്തതും കുറേ ക്ഷതങ്ങൾ വരുത്തുന്നതുമായ ചർച്ചകളാണ് ഈ റിപ്പോർട്ട് ചോർത്തിയതിലൂടെ ഉണ്ടാവാനിടയുള്ളത്. അവിടെ നമ്മൾ ജാഗ്രത കൈകൊള്ളണമെന്ന് പ്രത്യേകം ഉണർത്തുന്നു എന്നാണ് ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി കത്തിൽ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്