നിരാലംബരായ തെരുവോര കലാകാരന്മാർക്ക് വീടിന്റെ തണലൊരുക്കി ഗോപിനാഥ് മുതുകാട്; ആർട്ടിസ്റ്റ് വില്ലേജ് എന്നു പേരിട്ട ഭവന സമുച്ചയത്തിൽ ഒരു വർഷം കൊണ്ടു തീർത്തത് 16 വീടുകൾ; ഭിന്നശേഷിക്കാരായ കുട്ടികളെ ഇന്ദ്രജാലം പഠിപ്പിച്ച് സ്വയം തൊഴിൽ നൽകിയതിന് പിന്നാലെ തെരുവോര കലാകാരന്മാർക്ക മാജിക് പ്ലാനറ്റിൽ ജോലി നൽകിയും വീടുവെച്ചു നൽകിയും മുതുകാടിന്റെ നന്മയുടെ മാജിക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തെരുവോര കലാകാരന്മാർക്ക് വീടുവെച്ച് നൽകി മജീഷ്യൻ മുതുകാടിന്റെ നന്മയുടെ മാജിക്. തെരുവോര കലാകാരന്മാർക്ക് മാജിക് അക്കാദമിയിൽ ജോലി നൽകിയും അവർക്ക് വേണ്ടി ഭവന സമുച്ചയം പണി കഴിപ്പിച്ചുമാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് അക്കാദമി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. നിരാലംബരായ കലാകാരന്മാർക്ക് വേണ്ടി വീടിന്റഎ തണലൊരുക്കിയ ഗോപിനാഥ് ആർട്ടിസ്റ്റ് വില്ലേജ് എന്നാണ് ഈ ഭവന സമുച്ചയത്തിന് പേരിട്ടിരിക്കുന്നത്.
16 വീടുകളാണ് ആർട്ടിസ്റ്റ് വില്ലേജിലുള്ളത്. ഇന്നലെ നടന്ന ചടങ്ങിൽ ആർട്ടിസ്റ്റ് വില്ലേജ് എന്നു പേരിട്ട ഭവനസമുച്ചയത്തിന്റെ ഉദ്ഘാടനം ന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. നേരത്തെ ഭിന്നശേഷിക്കാരായ കുട്ടികളെ ഇന്ദ്രജാലം പഠിപ്പിച്ച് സ്വയം തൊഴിൽ നൽകിയും മുതുകാട് നന്മയുടെ ഒരായിരം പൂക്കൾ വിതറിയിരുന്നു. തെരുവോരങ്ങളിൽ കലാപ്രകടനം നടത്തിവന്ന കുടുംബങ്ങൾക്കു മാജിക് പ്ലാനറ്റിൽ ജോലി നൽകിയതിനൊപ്പം വീടും നിർമ്മിച്ചു നൽകിയതു മുതുകാട് എന്ന കലാകാരന്റെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണെന്നു തോമസ് ഐസക് പറഞ്ഞു. ഒരു വർഷം കൊണ്ടു 16 വീടുകൾ ഒരുക്കിയതു നന്മയുടെ മാജിക്കാണെന്ന് അധ്യക്ഷത വഹിച്ച അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
കഴക്കൂട്ടം ചന്തവിളയിലെ ആർട്ടിസ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ ഇന്ദ്രജാല സർക്കസ് കലാകാരന്മാർക്കു മന്ത്രി കടകംപള്ളി സുരേന്ദ്രനും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മന്ത്രി കെ.കെ.ശൈലജയും വീടുകളുടെ താക്കോലുകൾ കൈമാറി. സാമൂഹികനീതി സെക്രട്ടറി ബിജു പ്രഭാകർ, ഇറാം ഗ്രൂപ്പ് ചെയർമാൻ സിദ്ദിഖ് അഹമ്മദ്, കേരള ഗ്രാമീൺ ബാങ്ക് ജനറൽ മാനേജർ കൃഷ്ണമൂർത്തി, എൻബിടിസി സിഇഒ: വി.ടി. മാത്യു, മലബാർ ട്രേഡിങ് കമ്പനി ചെയർമാൻ യൂസഫ്, മാജിക് അക്കാദമി ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല, പ്രഹ്ലാദ് ആചാര്യ എന്നിവർ പ്രസംഗിച്ചു.
തെരുവുകളിൽ ചെറിയ ചെറിയ മാജിക്കുകൾ കാട്ടി ഉപജീവനം നടത്തി പോന്ന കലാകാരന്മാരെ മുതുകാടും മാജിക് അക്കാദമിയും ഏറ്റെടുക്കുക ആയിരുന്നു. ഇതിനു പുറമേ കഴിവുകൾ ഇല്ലെന്ന് പറഞ്ഞ് ജനക്കൂട്ടം മാറ്റി നിർത്തുന്ന ഭിന്ന ശേഷിക്കാരെയും മാജിക്ക് അക്കാദമി ഇരുകൈയും നീട്ടി സ്വീകരിച്ചും മാതൃകയായിരുന്നു. ഇവർക്ക് ഇന്ദ്രജാലത്തിന്റെ ലോകത്ത് സ്വയം തൊഴിൽ നൽകി പാപ്തരാക്കി മാറ്റുകയും ചെയ്തു. ഇതെല്ലാം മജീഷ്യൻ മുതുകാട് എന്ന വ്യക്തിയുടെ മനസ്സിന്റെ നന്മ മാത്രമാണ്.
45 വർഷത്തോളമായി താൻ മാജിക് രംഗത്ത് പ്രവർത്തിക്കുന്നു ജീവിതത്തിൽ ഇത്രയും പുണ്യമായ ഒരു കാര്യം ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് പറഞ്ഞാൽ തീരാത്ത സന്തോഷമാണുള്ളത്. ഒരുവർഷത്തിനു മുൻപാണ് അദ്ദേഹത്തിനു ഇങ്ങനെ ഒരു ചിന്ത വന്നത്. ആസമയം തന്നെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുമായി സംസാരിച്ചു. അതിനു ശേഷമാണ് തന്റെ ചിന്ത യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത്.
അങ്ങനെയാണ് ഭിന്ന ശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളിൽ മുതുകാടും സഹപ്രവർത്തകരും എത്തിയത്. അവിടെയുള്ള വിദ്യാർത്ഥികളോടു സംസാരിക്കുകയും ചെറിയ പ്രവർത്തനങ്ങളിലൂടെ അവരുടെ സർഗശേഷി പരീക്ഷിക്കുകയും ചെയ്ത് 23 പേരെയാണ് തെരഞ്ഞെടുത്തത്. ഈ കുട്ടികളെ പൂജപ്പുര മാജിക് അക്കാഡമിയിൽ നിന്നും 5മാസം കൊണ്ട്്് ഇന്ദ്രജാലം പഠിപ്പിച്ചു. അതിൽ നിന്നും തിരഞ്ഞെടുത്ത പ്രഗത്ഭരായ അഞ്ചു കുട്ടികളെയാണ് അദ്ദേഹത്തിന്റെ സ്ഥാപനമായ മാജിക് പ്ലാനറ്റിൽ, ഷോ നടത്തുവാൻ തെരഞ്ഞെടുത്തത്.
എംപവർ എന്ന് പേരുള്ള പ്രത്യേകം നിർമ്മിച്ച സ്റ്റുഡിയോയിലാണ് ഷോ നടക്കുന്നത്. ചീട്ടുകൾ കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന രാഹുലും, പൂക്കൾ കൊണ്ട് മായാജാലം കാട്ടുന്ന ശ്രീലക്ഷ്മിയും, വിഷ്ണുവും ഷോയുടെ മുത്തുകളാണ്. മൂവരും തിരുവനന്തപുരം സ്വദേശികളും വഴുതക്കാട് ഭിന്ന ശേഷി കുട്ടികൾ പഠിക്കുന്ന റോട്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുമാണ്. ഇന്ദ്രജാലത്തിലെ ഷോയിലെ മറ്റു പ്രധാനികളായ ശിൽപയും, രാഹുൽ ആർ ഉം പാങ്ങാപ്പാറ എസ്ഐഎം സി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ്. നിറഞ്ഞ കയ്യടിയാണ് ഇവരുടെ മായാജാലങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് കിട്ടുന്നത്.
ഒരു ദിവസം മൂന്ന് ഷോയാണ് നടക്കുന്നത്. രാവിലെ 10;15 നു തുടങ്ങുന്ന ഷോ 45 മിന്റ് ആണ് ദൈർഖ്യമുണ്ട്.സ്കൂളിൽ നിന്ന് വരുന്ന കുട്ടികളും,അവരുടെ മാതാപിതാക്കളും ടീച്ചർമാരും, മാണ് ദിവസേനയുള്ള സന്ദർശകർ.മികച്ചതാണ് ഇവരുടെ പ്രതികരണവും.
മലപ്പുറം സ്വദേശിയായ ഷിഹാബുദീൻ ആണ് ഷോയുടെ താരവും അവതാരകനും. ജനിച്ചപ്പോൾ തന്നെ രണ്ടു കാലുകളും കയ്യും നഷ്ടപെട്ട ശിഹാബുദ്ധീൻ ടിവി ഷോകളിൽ പരിചിതനാണ്. ബിഎ.എം.ഐ.സി മലപ്പുറം കോളേജിൽ പൂർത്തിയാക്കിയ ശേഷം, എംഎ കോഴിക്കോട് സർവകലാശാലയിലും പൂർത്തീകരിച്ചു, പഠനത്തിലും മിടുക്കു തെളിയിച്ച ചെറുപ്പക്കാരനാണ് ഷിഹാബുദ്ധീൻ. കൈമുട്ടിൽ ഡ്രംസിന്റെ സ്റ്റിക്കുകൾ കെട്ടിവച്ച് ഷിഹാബുദ്ധീൻ ഡ്രംസ് വായിക്കുന്നത് അത്ഭുത കാഴ്ചയാണ്.
മാസ ശമ്പളവും ഈ കുട്ടികൾക്ക് നൽകിക്കൊണ്ടാണ് മാജിക് ഷോ നടത്തുന്നത്. പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെയാണ് ഒരു കുട്ടിക്ക് ശമ്പളമായി നൽകുന്നത്. ഇത് കൂടാതെ ഭക്ഷണവും യാത്ര സൗകര്യങ്ങളും എല്ലാം തന്നെ ഇവിടെ ഇവർക്ക് ഒരുക്കിയിട്ടുണ്ട്. ഇവരുടെ പഠനത്തെ ബാധിക്കാതെയാണ് മാജിക് പരിശീലനവും മുമ്പോട്ട് കൊണ്ടു പോകുന്നത്. അത് മാത്രമല്ല ഇപ്പോൾ അവരെ ഒരു പഠനം നടത്തുകകൂടി ചെയ്യുകയാണ് ഒരു വർഷം കൊണ്ട് അവരുടെ മാനസിക നിലയിലോ, ബുദ്ധിയിലോ ഒരു മാറ്റം കണ്ടെത്തിയാൽ അത് ഒരു ചരിത്രമായി തീരുകയും , മാജിക് തെറാപ്പി എന്ന പേരിൽ അറിയപ്പെടുകയും ചെയ്യും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍