12കാരിയായ അനാമിക വിങ്ങിപൊട്ടിയപ്പോൾ മൂന്നര വയസുകാരനായ അനുനന്ദ ഒന്നും അറിയാതെ അച്ഛന്റെ നിശ്ചല മുഖത്തേക്ക് നിസംഗ്ഗം നോക്കി; അനുപ്രിയയും പൊട്ടിക്കരയുക ആയിരുന്നു; അപ്പുറത്ത് നാലാം ക്ലാസുകാരൻ അഭിനവ് ഇപ്പോഴും അച്ഛന്റെ ഓട്ടോയുടെ ശബ്ദത്തിന് കാതോർക്കുന്നു; രണ്ട് വിധവകളുടെ നിലവിളിയാണോ ഈ കുരുന്നുകളുടെ അനാഥത്വമാണോ കൂടുതൽ ഹൃദയഭേദകം? ഉത്തരം പറയൂ നേതാക്കളേ...
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: സിപിഎം. നേതാവ് കണ്ണീപ്പൊയിൽ ബാബുവിന് മൂന്ന് മക്കളാണ്. മൂത്തമകൾ അനാമികയ്ക്ക് പന്ത്രണ്ടുവയസ്സാണ്. ഇളയമകൻ അനുനന്ദുവിന് മൂന്നരയും. അനുനന്ദുവിന് ഒരുചേച്ചികൂടിയുണ്ട് അനുപ്രിയ. ഇവർക്ക് ഇനി അച്ഛനില്ല. കണ്ണൂരിന്റെ രാഷ്ട്രീയ വൈരാഗ്യം ഇവരെ ജീവിതത്തിൽ തനിച്ചാക്കുകയാണ്. ബാബുവിനെ കൊന്നതിന് പകരം വീട്ടാൻ വരമ്പത്തെ പണിക്ക് പാടത്തെ കൂലി. ഷമേജ് ആർ എസ് എസുകാരനായിരുന്നു. എന്നാൽ കഴിഞ്ഞ കുറേ വർഷമായി ഓട്ടോറിക്ഷ ഓടിച്ചായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടു പോയത്. ജീവതം കരുപിടിപ്പിക്കാനുള്ള ഓട്ടത്തിനിടെ ഷമേജിനെ തേടിയും രാഷ്ട്രീയ ഗുണ്ടകളെത്തി. പകരത്തിന് പകരം ചോദിക്കാൻ. അവിടെ അനാഥമാകുന്നത് എട്ടുപൊട്ടും തിരിയാത്ത നാലു വയസ്സുകാരനും. അച്ഛന്റെ ഓട്ടോയുടെ ശബ്ദത്തിനായി ഇനിയും അഭിനവ് കതോർത്തിരിക്കും. രാഷ്ട്രീയ ഗുണ്ടകൾ തന്റെ അച്ഛനെ വെട്ടിക്കൊന്നത് ഉൾക്കൊള്ളാനുള്ള പ്രായം ഈ കുട്ടിക്ക് ഇനിയും ആയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
കണ്ണീപ്പൊയിൽ ബാബുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ണീരിൽ നിറഞ്ഞ കാഴ്ചകളായിരുന്നു അവിടെ നിറഞ്ഞത്. പണിതീരാത്ത വീടിനരികിൽ നിറയെ ആളുകൾ. ബാബുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അനിയത്തിയെ ചേർത്തുപിടിച്ചുനിന്നു അനാമിക. ആരും ഉറക്കെ നിലവിളിച്ചില്ല. അച്ഛന്റെ നരവീണ താടിയിൽ തടവി ഒന്ന് ഉമ്മവെയ്ക്കാൻ പോലുമാകാതെ അവർ സ്തബ്ദരായിരുന്നു. ആരുമില്ലാത്ത അവസ്ഥ തങ്ങളെ തേടി വന്നുവെന്ന് അവർ തിരിച്ചറിയുന്നു. അധികം അകലെ അല്ലാതെയാണ് ഷമേജിന്റെ വീട്. കൊല്ലപ്പെട്ട ബിജെപി. പ്രവർത്തകൻ ഷമേജിന് ഒരു മകനേയുള്ളൂ. നാലാംക്ലാസുകാരൻ അഭിനവ്. അച്ഛൻവരുന്നതുകാത്ത് രാത്രി അവനെന്നും ഉറങ്ങാതിരിക്കാറുണ്ട്. ഓട്ടോറിക്ഷയുടെ ശബ്ദം കേൾക്കുമ്പോൾ അച്ഛൻ വന്നെന്ന് അമ്മയോട് വിളിച്ചുപറയും. ഈ മകനാണ് അച്ഛനെ നഷ്ടമാകുന്നത്.
തിങ്കളാഴ്ച വീട്ടിലേക്ക് വരുംവഴിയാണ് ഷമേജിന് വെട്ടേറ്റത്. അച്ഛനെന്തോ പറ്റിയെന്ന് അവനറിയാമായിരുന്നു. വൈകീട്ട് കെട്ടിപ്പൊതിഞ്ഞ് വീട്ടിൽക്കൊണ്ടുവന്ന അച്ഛന്റെ ശരീരം അവന് കാണാനായില്ല. അമ്മയെ ചേർത്തുപിടിച്ച് അവൻ കരഞ്ഞു. അച്ഛനെ ഇങ്ങനെ കാണേണ്ടെന്ന് വിളിച്ചുപറഞ്ഞു. ഇതിന് മുന്നിൽ ഏവരും പതറിപോയി. അപ്പോഴും നേതാക്കൾ പതറാതെ അവിടെയുണ്ട്. പകരം വീട്ടാനുള്ള കണക്കെടുപ്പാണ് നടക്കുന്നത്. രണ്ട് കൊലപാതകങ്ങൾ കണ്ണൂരിനെ തൽകാലം ശാന്തമാക്കും. പക്ഷേ നുരഞ്ഞ് പതയുന്ന പക അവിടെയുണ്ട്. അതിനിയും കുട്ടികളെ അനാഥരാക്കും. ഭാര്യമാരെ വിധവകളും. ഇവരുടെ കണ്ണീരിനും കണ്ണൂരിലെ കൊലപാതകളിയെ നിയന്ത്രിക്കാനാകുന്നില്ല. എല്ലാം കണ്ട് ഉൾച്ചരിയുമായി പുതിയ തീരുമാനങ്ങൾ ഇനിയും നേതാക്കളെടുക്കും. ഇതിലൂടെ രക്തസാക്ഷികളും ബലിദാനികളും വീണ്ടും സൃഷ്ടിക്കപ്പെടും.
മാഹിയിലെ കൊലയിൽ രണ്ടുവീട്ടിലും പാറിനിന്ന കൊടികളുടെ നിറം വ്യത്യസ്തമായിരുന്നു. എന്നാൽ ഈ വീട്ടുകാരുടെ ദുഃഖം അത് ഒന്നു തന്നെയായിരുന്നു. ഉറ്റവരുടെ കണ്ണുനീരിന് നിറവും സമം. പക്ഷേ ഇതൊന്നും കാണാണ്ടവർ കാണുന്നില്ല. അതുകൊണ്ട് തന്നെ കണ്ണൂർ കലുഷിതമായി തന്നെ തുടരും. സമാധാന ശ്രമങ്ങൾ നേതാക്കൾ തമ്മിലെ കുശലം പറച്ചിലിലും കാപ്പി കുടിയിലും ഇനിയും അവസാനിക്കും. പണി പൂർത്തിയാകാത്ത വീടിനു സമീപമാണു ബാബുവിനു ചിതയൊരുക്കിയത്. ബാബുവിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്ക്കിടെ ഇരട്ടപ്പിലാക്കൂലിലെ ബിജെപി ഓഫിസിനു നേരെ അക്രമമുണ്ടായി. ഷമേജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു വിട്ടു നൽകാൻ വൈകിയതിനെ തുടർന്നു ബിജെപി,ആർഎസ്എസ് പ്രവർത്തകർ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തു പ്രതിഷേധിച്ചു.
രണ്ടു വിലാപയാത്രകളും ഒരുമിച്ചു കടന്നുപോകുന്നതൊഴിവാക്കാൻ പൊലീസ് ഇടപെട്ടാണു മൃതദേഹം വിട്ടുനൽകൽ വൈകിച്ചതെന്നാണു സൂചന.
സഖാവിന് നൽകിയത് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി
പള്ളൂരിൽ കൊലചെയ്യപ്പെട്ട സിപിഎം. ലോക്കൽ കമ്മിറ്റിയംഗം ബാബു കണ്ണിപ്പൊയിലിന് ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലിയാണ് സിപിഎം നൽകിയത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം സിപിഎം. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, ജില്ലാ സെക്രട്ടറി പി.ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. വിലാപയാത്രയായി പള്ളൂരിലെത്തിച്ച മൃതദേഹം അഞ്ചുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
തളിപ്പറമ്പ്, പാപ്പിനിശ്ശേരി, കണ്ണൂർ, താഴെചൊവ്വ, എടക്കാട്, മുഴപ്പിലങ്ങാട്, ധർമടം, മീത്തലെപീടിക എന്നിവിടങ്ങളിൽ അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കിയിരുന്നു. ഇവിടെയൊക്കെ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി കാത്തുനിന്നു. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എത്തുമ്പോഴേക്കും തലശ്ശേരി പുതിയ ബസ്സ്റ്റാൻഡ് പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. വാഹനത്തിൽനിന്ന് ഇറക്കിയ മൃതദേഹം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ കിടത്തി. മൃതദേഹത്തിൽ വിവിധ പോഷകസംഘടനാ ഭാരവാഹികൾ റീത്ത് സമർപ്പിച്ചു. മുദ്രാവാക്യംവിളി ഒരേ സ്വരത്തിൽ ഉയർന്നു. ഒപ്പം പ്രവർത്തകർ നിരയായെത്തി അന്ത്യോപചാരം അർപ്പിക്കുകയുംചെയ്തു. അരമണിക്കൂർകൊണ്ട് പൊതുദർശനം അവസാനിപ്പിച്ചു.
തുടർന്ന് മൃതദേഹം പള്ളൂരിലേക്ക് കൊണ്ടുപോയി. വപള്ളൂർ ലോക്കൽ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെച്ചശേഷമാണ് വീട്ടിലെത്തിച്ചത്. നാട്ടുകാർക്കും പ്രവർത്തകർക്കും അന്ത്യോപചാരമർപ്പിക്കാൻ അവസരമൊരുക്കിയത് പാർട്ടി ഓഫീസിലായിരുന്നു. വീട്ടിലേക്ക് അധികമാരെയും കടത്തിവിട്ടില്ല. ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, പി.ജയരാജൻ എന്നിവർ ആദ്യവസാനം മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇവർക്ക് മുമ്പിലായിരുന്നു ബാബുവിന്റെ മൂന്ന് മക്കളും തങ്ങളുടെ ദുഃഖം കടിച്ചമർത്തി അച്ഛന് വിട നൽകിയത്.
വിലാപയാത്രയ്ക്കും പൊതുദർശനത്തിന് ശേഷം ഷമേജിനും വിട
കൊല്ലപ്പെട്ട ആർഎസ്എസ്. പ്രവർത്തകൻ പെരിങ്ങാടിയിലെ ഷമേജിന്റെ മൃതദേഹം പ്രതീക്ഷിച്ചതിലും വൈകിയാണ് വീട്ടിലെത്തിക്കാനായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്?പത്രിയിൽനിന്ന് പരിശോധനയ്ക്കുശേഷം മൃതദേഹം വിട്ടുകിട്ടുമ്പോൾതന്നെ ഉച്ചകഴിഞ്ഞിരുന്നു. ഒരുമണിയോടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര മാഹിയിലെത്തുമെന്നായിരുന്നു പ്രതീക്ഷ. ഇതനുസരിച്ച് പ്രവർത്തകർ ഇവിടെ കാത്തുനിന്നു. എന്നാൽ വൈകുന്നേരം 5.30-ഓടെയാണ് വിലാപയാത്ര ന്യൂമാഹിയിലെത്തിയത്. അരമണിക്കൂറോളം ടൗണിൽ പൊതുദർശനത്തിനു വെച്ചു. തുടർന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ന്യൂമാഹി ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് സമീപത്തെ വായനശാലയിലും പെരിങ്ങാടിയിലെ വീട്ടിലും പൊതുദർശനത്തിനു വെച്ചശേഷം രാത്രി ഏഴോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
മൃതദേഹം വീട്ടിലെത്തിയപ്പോഴേക്കും കനത്ത മഴ തുടങ്ങി. സ്ത്രീകളുൾപ്പെടെ നിരവധിപ്പേർ ഷമേജിന്റെ വീട്ടിൽ അന്ത്യോപചാരമർപ്പിക്കാനെത്തി. ഇവരുടെ വിലാപം മഴയുടെ ഇരമ്പലിലും ഉയർന്നുനിന്നു. ആർഎസ്എസ്. കേരള പ്രാന്ത കാര്യവാഹക് പി.ഗോപാലൻകുട്ടി, സഹ പ്രാന്ത പ്രചാരക് എസ്.സുദർശൻ, കേരള പ്രാന്ത സമ്പർക്ക പ്രമുഖ് പി.പി.സുരേഷ് ബാബു തുടങ്ങി സംഘപരിവാർ സംഘടനകളുടെ ഒട്ടേറെ നേതാക്കൾ മൃതദേഹത്തെ അനുഗമിച്ചിരുന്നു. ബിജെപി. നേതാക്കളായ സി.കെ.പത്മനാഭൻ, പി.സത്യപ്രകാശ്, കെ.കെ.വിനോദ്കുമാർ, കെ.വിജയകുമാർ, വി.പി.ഷാജി, വി.മണിവർണൻ, എംപി.സുമേഷ്, ശ്യാം മോഹൻ തുടങ്ങിയവർ ചേർന്ന് ന്യൂമാഹി ടൗണിൽ മൃതദേഹം ഏറ്റുവാങ്ങി.
ബാബുവിന്റെ ജീവനെടുത്തത് കഴുത്തിലെ ഒറ്റ വെട്ട്; ഷമേജിന്റേത് ടിപി മോഡൽ
ബാബുവിന്റെ മരണത്തിനു കാരണമായത് കഴുത്തിനേറ്റ ആഴത്തിലുള്ള വെട്ടായിരുന്നു എട്ടുപേരടങ്ങിയ പ്രഫഷനൽ സംഘമാണു കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ബാബുവിന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയായാണ് ആർഎസ്എസ് പ്രവർത്തകൻ കെ.പി.ഷമേജിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. ശരീരത്തിലാകെ മുപ്പതിലേറെ വെട്ടുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഷമേജിന്റെ മുഖത്തും തലയിലാകെയും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. മുഖത്ത് മാരകമായ രണ്ട് വെട്ടുകൾ ഉണ്ടായിരുന്നു. കണ്ണും മൂക്കും അടക്കം പിളർന്ന നിലയിലായിരുന്നു. തലയുടെ പിന്നിലുള്ള ആഴത്തിലുള്ള മുറിവ് ചെവി വരെ നീണ്ടു. വലതുകൈയ്ക്ക് മുട്ടിനു താഴെ മുറിവേറ്റിരുന്നു. രണ്ട് കൈപ്പത്തികളും മുറിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. കൈവിരലുകൾ പലതും അറ്റുപോയി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് അക്രമസ്ഥലത്ത് നിന്ന് കണ്ടെത്തിയ കൈവിരലുകൾ എത്തിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപതിനാണു പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രത്തിനു സമീപത്തു ബാബുവിനു വെട്ടേറ്റത്. തുടർന്ന് അരമണിക്കൂറിനുള്ളിൽ ന്യൂമാഹി പെരിങ്ങാടി റോഡിൽ ഷമേജിനും വെട്ടേറ്റു. കൊലപാതകത്തെ തുടർന്നു തലശ്ശേരി, മാഹി മേഖലകളിൽ സംഘർഷങ്ങളുണ്ടായി. മാഹി കോസ്റ്റൽ പൊലീസിന്റെ ജീപ്പിനും ഒരു സംഘം തീവച്ചു. സംഘർഷം നിയന്ത്രിക്കാൻ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്. ബാബു കൊല്ലപ്പെട്ട കേസ് പുതുച്ചേരി എസ്പി ദേവശിഖാമണി അന്വേഷിക്കും. എട്ടു വർഷം മുൻപു മേഖലയിലുണ്ടായ ഇരട്ടക്കൊലപാതകത്തിനു തിരിച്ചടിയായാണു ബാബുവിന്റെ കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
എട്ടംഗ സംഘത്തിൽ നാലു പേർ ചേർന്നു ബാബു വീട്ടിലേക്കു കയറുന്നതു തടഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബാബുവിനെ മറ്റു നാലു പേർ ചേർന്നു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നാണു സൂചന. കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും പൊലീസ് വ്യക്തമാക്കി. കഴുത്തിനും വയറിനുമേറ്റ ആഴത്തിലുള്ള മുറിവുകളാണു മരണകാരണം. നാല് ആർഎസ്എസ് പ്രവർത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ബാബുവിന്റെ കൊലപാതക വിവരം അറിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു ബിജെപി പള്ളൂർ ഈസ്റ്റ് പെരിങ്ങാടി ബൂത്ത് പ്രസിഡന്റ് കൂടിയായ ഷമേജിനു നേരെ ആക്രമണമുണ്ടായത്. ആറംഗ സംഘം ഷമേജിന്റെ ഓട്ടോറിക്ഷ തടഞ്ഞു. അക്രമികളെ കണ്ടതിനെ തുടർന്ന് ഓട്ടോറിക്ഷ നിർത്തി ഓടിയ ഷമേജിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഷമേജ് കൊല്ലപ്പെട്ട സംഭവത്തിൽ ആറു സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ സ്ഥിരം ക്രിമിനലുകളെയും ഗുണ്ടാ സംഘങ്ങളെയും അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്