കമ്പം നടത്തിയത് നിരോധന ഉത്തരവ് ലംഘിച്ച്; ക്ഷേത്രാധികാരികളുടെ വെടിക്കെട്ട് നിരോധിച്ചത് എഡിഎം; ദുരന്തമുണ്ടാക്കിയത് ആചാരങ്ങളുടെ പേരിൽ നടന്ന നിയമ ലംഘനം; ക്ഷേത്ര ഭാരവാഹികൾക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്; കളക്ടറെ മറികടന്നത് രാഷ്ട്രീയക്കാരുടെ വാക്കിന്റെ ബലത്തിൽ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൻ അന്വേഷണം പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമേയാണ് ജുഡീഷ്യൻ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം െൈക കൊണ്ടത്. റിട്ട. ജസ്റ്റിസ് കൃഷ്ണൻ നായർക്കാണ് അന്വേഷണ ചുമതലയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം എഡിജിപി അനന്തകൃഷ്ണൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മൽസരക്കമ്പം നിയമവിരുദ്ധമാണ്. ചട്ടം കർശനമായി നടപ്പാക്കും. നിയമങ്ങൾ കൂടുതൽ കർശനമാക്കും. നാൽപ്പത് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ഇവ തിരിച്ചറിയുന്നതിനായി ശാസ്ത്രീയ മാർഗങ്ങൾ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിബന്ധനകൾ കർശനമാക്കുന്നത് സംബന്ധിച്ച് പുതിയ നിർദേശങ്ങൾ സമർപ്പിക്കാൻ നളിനി നെറ്റോയെ ചുമതലപ്പെടുത്തി.
ക്ഷേത്രത്തിൽ വെടിക്കെട്ട് നടന്നത് ജില്ലാ കളക്ടറുടെ നിർദ്ദേശം മറികടന്നാണെന്ന് വ്യക്തമായിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ വെടിക്കെട്ട് പാടില്ലെന്ന് കളക്ടർ നിർദ്ദേശിച്ചെങ്കിലും ദേവസം അംഗീകരിച്ചില്ല. നിരോധന ഉത്തരവ് മറികടന്നായിരുന്നു വെടിക്കെട്ട് നടന്നത്. വിശ്വാസത്തിന്റെ പേരിൽ വെടിക്കെട്ടുമായി മുന്നോട്ട് പോവുകയായിരുന്നു. ഇന്നലെ നടന്ന യോഗത്തിലും വെടിക്കെട്ട് നടത്തരുതെന്ന് കളക്ടർ നിർദ്ദേശിച്ചിരുന്നു എന്നാൽ ആരും അത് അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഉൽസവം മുടക്കാൻ രാഷ്ട്രീയ പാർട്ടികളും താൽപ്പര്യപ്പെടാതെ വന്നതോടെ കളക്ടറുടെ അഭിപ്രായങ്ങൾക്ക് വിലയില്ലാതെയായി. അങ്ങനെ മുന്നറിയിപ്പ് അവഗണിച്ച് ക്ഷണിച്ചു വരുത്തിയതാണ് ഈ ദുരന്തം. അതുകൊണ്ട് തന്നെ വെടിക്കെട്ട് നടത്തിയവർക്കും ക്ഷേ്ത്രാധികാരികൾക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
വെടിക്കെട്ട് നടത്താൻ അധികൃതരുടെ അനുമതിയില്ലായിരുന്നെന്ന് കൊല്ലം ജില്ലാ കളക്ടർ എ ഷൈനമോൾ വ്യക്തമാക്കി. മത്സരക്കമ്പത്തിനാണ് ക്ഷേത്രം അധികൃതർ അനുമതി തേടിയിരുന്നെന്നും ഇത് ഒരു കാരണവശാലും അനുവദിക്കാവില്ലെന്ന് വ്യക്തമാക്കി റവന്യൂ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നെന്നും ജില്ലാ കളക്ടർ അറിയിച്ചു. അപേക്ഷയിന്മേൽ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ കൊല്ലം എഡിഎമ്മാണ് അനുമതി നിഷേധിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയത്. ഇത് ലംഘിച്ചാൽ സ്ഫോടക വസ്തുനിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അപകടം നടന്നയുടൻ തന്നെ ജില്ലാ കളക്ടർ സംഭവ സ്ഥലത്തെത്തിയിരുന്നു. പിന്നീട് എട്ടുമണിയോടെ ഉദ്ദ്യോഗസ്ഥരെ വിളിച്ചുവരുത്തി കളക്ടറേറ്റ് തുറന്ന് ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ കളക്ടർ നിർദ്ദേശം നൽകി. കളക്ടറേറ്റിൽ അടിയന്തിര യോഗവും ചേർന്നു. നിയമവിരുദ്ധമായാണ് വെടിക്കെട്ട് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും പരിക്കറ്റവരുടെ രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും കളക്ടർ അറിയിച്ചു. ഈ സാഹചര്യത്തിൽ ക്ഷേത്രാധികാരികൾക്ക് എതിരെ കർശനമായ നടപടിയെടുക്കാനാമ് തീരുമാനം.
സാധാരണ ഇവിടെ മത്സര വെടിക്കെട്ടാണ് ഇവിടെ നടക്കാറ്. അതിന് തീവ്രത കൂടും. മത്സരിക്കാൻ ആളുകൾ ശ്രമിക്കും. ഒരു വിഭാഗം നാട്ടുകാർ തന്നെ ഇതിനെ എതിർത്തു. ഇതോടെ ജില്ലാ ഭരണകൂടത്തിന് പരാതി കിട്ടി. ഈ പരാതി പരിശോധിച്ചാണ് വെടിക്കെട്ടിൽ കളക്ടർ നിലപാട് എടുത്തത്. എന്നാൽ വെടിക്കെട്ട് കൂടിയേ തീരൂവെന്ന് ദേവസം നിലപാട് എടുത്തു. ഇതോടെ ക്ഷേത്രാചാര പ്രകാരമുള്ള ചെറിയ വെടിക്കെട്ടിനാണ് അനുമതി നൽകിയത്. പക്ഷേ മത്സരത്തിനായി കൊണ്ടുവന്ന വലിയൊരു വെടിക്കെട്ട് ശേഖരം അവിടെയുണ്ടായിരുന്നു. ഇത് തന്നെയാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. അനധികൃതമായ വെടിമരുന്ന് ശേഖരത്തിന്റെ സാധ്യത തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ക്ഷേത്ര ഭരണ സമിതിയുമായി ബന്ധമുള്ള ചില രാഷ്ട്രീയക്കാരുടെ സമ്മർദ്ദമാണ് ഇതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ക്ഷേത്രത്തിന് തെക്ക് ഭാഗത്താണ് കമ്പപ്പുര. കോൺക്രീറ്റ് തൂണിൽ ഓട് മേഞ്ഞതാണ് കെട്ടിടം. ശക്തമായ സ്ഫോടനത്തിൽ കോൺക്രീറ്റും ഓടും ശരീരത്തിൽ തറച്ചുകയറിയാണ് പലർക്കും പരിക്കേറ്റത്. ക്ഷേത്രത്തിന്റെ ഉപദേവാലയങ്ങളുടെ മേൽക്കൂര തകർന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ മുൻഭാഗത്തും തെക്കുഭാഗത്തുള്ള കമ്പപ്പുരയോട് ചേർന്ന് നിന്നവരാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. 20 ഓളം അമിട്ടുകളാണ് കമ്പപ്പുരയ്ക്കകത്ത് ഉണ്ടായിരുന്നത്. അപകടത്തിൽ ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. ക്ഷേത്രത്തിന്റെ മുൻഭാഗത്തും തെക്കുഭാഗത്തുള്ള കമ്പപ്പുരയോടും ചേർന്നു നിന്നവരാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. സമീപത്തുള്ള വീടുകൾക്കും നാശനഷ്ടമുണ്ടായി. ഒന്നരകിലോമീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. സ്ഫോടനത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി, വാർത്താവിനിമയ സൗകര്യങ്ങൾ താറുമാറായി. വേണ്ടത്ര സുരക്ഷാ മുൻകരുതലുണ്ടായിരുന്നില്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
ഇനി കുറച്ചുകാലം വെടിക്കെട്ടിൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളിൽ ചർച്ച നടക്കും. അതിന് ശേഷം എല്ലാം പഴയതു പോലെയും. കേരളത്തിൽ വെടിക്കെട്ടപകടങ്ങൾ തുടർക്കഥയാണ്. എന്നാൽ അപകടത്തിൽ നിന്ന് ഒന്നും കേരളം പഠിക്കുന്നുമില്ല. ഇത് തന്നെയാണ് പരവൂരിലെ അപകടവും വ്യക്തമാക്കുന്നത്. വെടിക്കെട്ട് നിർമ്മാണത്തിന് കൃത്യവും വ്യക്തവുമായ നിയമങ്ങൾ രൂപീകൃതമായിട്ടുണ്ടെങ്കിലും ഇവയുടെ ലംഘനവും പൊലീസിന്റെ പരിശോധനയിലെ അനാസ്ഥയുമാണ് ഇത്തരം വെടിക്കെട്ടപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. കേന്ദ്ര പെട്രോളിയം ആൻഡ് എക്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ നിയമങ്ങളെ അട്ടിമറിച്ചാണത്രെ പല വെടിക്കെട്ടുകളും അരങ്ങേറുന്നതും പടക്കങ്ങളും മറ്റും നിർമ്മിക്കുന്നതും.
പലപ്പോഴും നിർമ്മാണശാലകൾക്ക് ലൈസൻസ് പോലും ഉണ്ടാകാറില്ല. പക്ഷെ ഇതൊന്നും പൊലീസിന്റെ നിരീക്ഷണത്തിൽ വരുന്നില്ല. പെട്രോളിയം സേഫ്റ്റി ഓർഗനൈസേഷൻ നിയമങ്ങൾ അനുസരിച്ച് വെടിക്കെട്ട് നടക്കാൻ പോകുന്ന തിന്റെ ചുറ്റളവിൽ ആൾതാമസം പാടില്ല, 125 ഡെസിബെലിന് മുകളിൽ ശബ്ദം പാടില്ല, അമ്പലം, സ്കൂൾ, ആശുപത്രി മുതലായവയുടെ 200 മീറ്ററിനുള്ളിൽ ഡിസ്പ്ലേ പാടില്ല മുതലായ നിയമങ്ങൾ ഉണ്ടെങ്കിലും അവ ഒരിക്കലും പാലിക്കപ്പെടുന്നില്ല. മറ്റൊരു പ്രധാന നിയമം പൊട്ടാസ്യം ക്ലോറേറ്റ് നിരോധിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ അത്താണിയിൽ ഉണ്ടായ അപകടത്തിന്റെ കാരണം പൊട്ടാസ്യം സൾഫേറ്റിന്റെ ഉപയോഗമാണെന്ന് സംശയിക്കപ്പെടുന്നു.
നൈട്രേറ്റുകൾ, ക്ലോറേറ്റുകൾ, പെർക്കലേറ്റുകൾ മുതലായവ ഉപയോഗിക്കരുതെന്നാണ് നിയമം. മറ്റൊരു പ്രധാന കാര്യം ഇത്തരം പടക്കനിർമ്മാണശാലക്ക് ശരിയായ സുരക്ഷാ സംവിധാനങ്ങളില്ല എന്നതാണ്. പൊട്ടാസ്യം ക്ലോറേറ്റ് വിഷവസ്തുവായതിനാൽ കൂടുതൽ അപകടകാരിയാണ്. കേരള ഹൈക്കോടതിയുടെ 2007 ലെ വിധി പ്രകാരം ലൈസൻസികൾക്ക് ഗുണ്ട്, അമിട്ട്, ഓലപ്പടക്കം, മിനി അമിട്ട് മുതലായവ ഉണ്ടാക്കാൻ അനുവാദമില്ല. സൾഫർ അടങ്ങുന്ന വെടിക്കെട്ട് സാമഗ്രികളും നിരോധിച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നും നടക്കാറില്ല.
കേരള പൊലീസിൽ വെടിമരുന്നുപയോഗം നിരീക്ഷിക്കാൻ ഒരു സ്പെഷ്യൽ സെൽ പോലുമുണ്ട്. ഇങ്ങനെ പലവിധ നിയമങ്ങളും നിലവിലുണ്ടെങ്കിലും പൊലീസ് അധികാരികൾ ഇതിൽ കാര്യക്ഷമമായ പരിശോധന നടത്താത്തതാണ് വെടിക്കെട്ട് ദുരന്തം ആവർത്തിക്കുന്നതിനുള്ള കാരണം. ഭീകരവിരുദ്ധ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ് സ്ഫോടകവസ്തു സംഭരണവും ഉപയോഗവും. പാറമടകളിൽ പാറ പൊട്ടിക്കാനെന്ന വ്യാജേന കടത്തിക്കൊണ്ടുവരുന്ന സ്ഫോടകവസ്തുക്കൾ പോലും ഭീകരാക്രമണങ്ങൾക്കുപയോഗപ്പെടത്തുന്നു എന്ന് ആരോപണമുയർന്നിരുന്നു.
പള്ളികളിലും അമ്പലങ്ങളിലും ഉത്സവസീസൺ തുടങ്ങാനിരിക്കെതന്നെ ഉണ്ടായ ഈ അപകടം ഈ മേഖലയിൽ ചെലുത്തേണ്ട ജാഗ്രതക്കുള്ള സന്ദേശമായി മാറുന്നു. പക്ഷെ അപകടങ്ങൾ ഉണ്ടായി ജീവഹാനിയും പരിക്കും സംഭവിച്ചശേഷം മാത്രം രംഗപ്രവേശം ചെയ്യുന്ന സുരക്ഷാ അധികാരികൾ നിർമ്മാണശാലകൾക്ക് ലൈസൻസ് ഉണ്ടോയെന്നും പൊട്ടാസ്യം ക്ലോറേറ്റ് പോലുള്ള അപകടകാരികളായ വെടിമരുന്നുകൾ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നും മറ്റുമുള്ള നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്. ഇതൊന്നും ചെയ്യാൻ ആരുമില്ല. ഇത്തരം ചോദ്യങ്ങൾ തന്നെയാണ് പരവൂർ ദുരന്തം വീണ്ടും ഓർമിപ്പിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്