മലബാർ സിമന്റ്സ് കേസിൽ മുഖ്യമന്ത്രിയെയും മുൻ മന്ത്രി ഇ പി ജയരാജനെയും തെറ്റിദ്ധരിപ്പിച്ചതു ചീഫ് സെക്രട്ടറിയും പോൾ ആന്റണിയും നിയമസെക്രട്ടറിയും ചേർന്ന്; പത്മകുമാറിന് എതിരായ ഫയൽ തടഞ്ഞുവച്ചത് അഞ്ചുമാസം; വിവരാവകാശത്തിലൂടെ സത്യം പുറത്തുവന്നത് ജോയ് കൈതാരത്തിന്റെ ഇടപെടലിൽ
കൊച്ചി: മലബാർ സിമന്റ്സ് അഴിമതിക്കേസിൽ മുൻ എം.ഡി കെ.പത്മകുമാറിനെ രക്ഷിക്കാൻ ചീഫ് സെക്രട്ടറിയും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും നിയമ സെക്രട്ടറിയും ചേർന്നു നടത്തിയ അവിഹിത ഇടപെടലുകൾ ഒടുവിൽ പുറത്തുവന്നിരിക്കുന്നു. അഴിമതിക്കേസിൽ പരാതി നൽകിയ പൊതുപ്രവർത്തകൻ ജോയ് കൈതാരത്ത് നൽകിയ വിവരാവകാശ അപേക്ഷയിലാണ് പൂഴ്ത്തിവച്ച രഹസ്യങ്ങളെല്ലാം പുറത്തുവന്നിരിക്കുന്നത്.
ഉദ്യോഗസ്ഥലോബി ഒട്ടാകെ കൈവിട്ടപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത ശക്തമായ നിലപാടിനെ തുടർന്നാണ് രഹസ്യവിവരങ്ങൾ ജോയ് കൈതാരത്തിനു ലഭിച്ചത്. അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റുചെയ്ത ഒരുദ്യോഗസ്ഥനെ സർവീസ് ചട്ടപ്രകാരം സസ്പെൻഡ് ചെയ്യാൻ മുൻ മന്ത്രി ഇ.പി.ജയരാജൻ ഇട്ട ഉത്തരവിനെ മരവിപ്പിച്ചും തടഞ്ഞുവച്ചും അഞ്ചുമാസമാണ് ഈ ഐ.എ.എസ് ലോബി തട്ടിക്കളിച്ചത്.
യഥാർത്ഥ വസ്തുതകൾ മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും അറിയിക്കാതെ മറച്ചുവച്ചതിനൊപ്പം എല്ലാറ്റിനും കാരണം വിജിലൻസ് വിഭാഗമാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരിക്കുന്നു. സംസ്ഥാനത്തിനു തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഉന്നതരായ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ജോയ് കൈതാരത്ത് പറഞ്ഞു.
പത്മകുമാർ എം.ഡി ആയശേഷം മലബാർ സിമന്റ്സിൽ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് 2014-ൽ ജോയ് കൈതാരത്ത് വിജിലൻസിൽ പരാതി നൽകിയിരുന്നു. 29/2015 ആയി പരാതി അന്വേഷിച്ച് സത്യാവസ്ഥ ബോധ്യപ്പെട്ടെങ്കിലും അന്നത്തെ വിജിലൻസ് ഡയറക്ടർ കേസ് രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയില്ല. ഇതിനെതിരെ നിരവധി തവണ വിവരാവകാശം വഴിയും അല്ലാതെയും ജോയ് കൈതാരത്ത് പരാതികൾ നൽകിയെങ്കിലും മുൻ സർക്കാർ മറുപടി നൽകിയില്ല.
തുടർന്നാണ് കൈതാരത്ത് ഹൈക്കോടതിയെ സമീപിച്ചത്. അപ്പോഴേക്കും ഭരണംമാറി പുതിയ വിജിലൻസ് ഡയറക്ടർ സ്ഥാനമേറ്റു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കേസ് ജസ്റ്റിസ് കമാൽ പാഷയുടെ ബെഞ്ചിൽ വന്നപ്പോൾ രൂക്ഷമായ വിമർശനമാണ് അദ്ദേഹം വിജിലൻസിനെതിരെ ഉന്നയിച്ചത്. ഒരാഴ്ചക്കകം കേസെടുക്കാൻ കർശന നിർദ്ദേശം നൽകിയതോടെ പാലക്കാട് വിജിലൻസ് അടുത്തടുത്ത ദിവസങ്ങളിലായി അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ മൂന്നിലും പത്മകുമാർ പ്രതിയാവുകയും ചെയ്തു. തുടർന്ന് വിജിലൻസ് സെപ്റ്റംബർ അഞ്ചിന് പത്മകുമാറിനെ അറസ്റ്റു ചെയ്തു. ക്രിമിനൽ കേസിൽ 48 മണിക്കൂറിലധികം കസ്റ്റഡിയിലാവുന്ന ഉദ്യോഗസ്ഥനെ സസ്പെൻ്ഡ് ചെയ്യണമെന്നാണ് സർവീസ് ചട്ടത്തിൽ പറയുന്നത്. ഇതുപ്രകാരം പത്മകുമാറിനെ സസ്പെന്റ് ചെയ്യാൻ അന്ന് മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ അറസ്റ്റ് നടന്ന ദിവസം തന്നെ ഉത്തരവിട്ടെങ്കിലും വ്യവസായ വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ആദ്യം തയ്യാറായില്ല. പകരം റിയാബിന്റെ സെക്രട്ടറി കൂടിയായ പത്മകുമാറിനെ സസ്പെൻഡ് ചെയ്യാനോ മാറ്റാനോ പാടില്ലെന്ന് സെപ്റ്റംബർ ഏഴിന് ഫയലിൽ കുറിക്കുകയും ചെയ്തു. സെപ്റ്റംബർ ഒമ്പതിന് വീണ്ടും ഇ.പി. ജയരാജൻ ഫയലിൽ ഇടപെട്ടെങ്കിലും മറുപടി പറയാതെ 12 ദിവസം വൈകിപ്പിച്ചു. ഇതിനിടയിൽ ഒമ്പതിന് തന്നെ പത്മകുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ട് വ്യവസായ വകുപ്പ് അഡീഷണൽ സെക്രട്ടറി ഉത്തരവിറക്കിയതായി ജോയ് കൈതാരത്തിനു ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
എന്നാൽ ഇക്കാര്യം വ്യവസായ വകുപ്പ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. 19-ന് സസ്പെൻഷൻ അടിയന്തരമായി പിൻവലിക്കണമെന്ന് പോൾ ആന്റണി ശുപാർശ ചെയ്തു. ഇതിൽ വീണ്ടും മന്ത്രി ഇടപെട്ടപ്പോൾ നിയമസെക്രട്ടറിയിൽ നിന്നും ഉപദേശം വാങ്ങിയശേഷം നടപടിയെടുക്കാമെന്ന നിലപാടാണ് പോൾ ആന്റണി സ്വീകരിച്ചത്.
പത്മകുമാറിനെ സസ്പെന്റ് ചെയ്തത് നിയമാനുസൃതമല്ലെന്ന ഉപദേശമാണ് നിയമ സെക്രട്ടറി നൽകിയത്. ഇതിനിടെ വിഷയത്തിൽ ചീഫ് സെക്രട്ടറി ഇടപെടുകയും പത്മകുമാറിനെ ന്യായീകരിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. ഈ വിവരം അറിഞ്ഞ ജോയ് കൈതാരത്ത് പത്മകുമാറിനെതിരായ നടപടി കാര്യങ്ങളുടെ രേഖകൾ വിവരാവകാശത്തിലൂടെ വേണമെന്ന് പറഞ്ഞ് വ്യവസായ വകുപ്പിന് അപേക്ഷ നൽകിയെങ്കിലും കിട്ടിയില്ല. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.
എന്നാൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പത്മകുമാറിനെതിരെ വിജിലൻസ് കേസെടുത്തതെന്ന കാര്യം ഐ.എ.എസ് ലോബി മുഖ്യമന്ത്രിയിൽ നിന്നും മറച്ചുവയ്ക്കുകയും വിജിലൻസിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകുകയും ചെയ്തു. എന്നാൽ ജോയ് കൈതാരത്തിന്റെ കത്ത് കണ്ടപ്പോഴാണ് മുഖ്യമന്ത്രി സത്യാവസ്ഥ അറിയുന്നത്.
തുടർന്ന് അടിയന്തരമായി പത്മകുമാറിനെതിരായ നടപടി പ്രാബല്യത്തിൽ വരുത്തണമെന്ന് ജനുവരി മൂന്നിന് കുറിപ്പ് നൽകുകയും ജോയ് കൈതാരത്തിന് നടപടിക്രമങ്ങളുടെ മുഴുവൻ രേഖകളും നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതിനും ചീഫ് സെക്രട്ടറി ഉടക്കുമായി വന്നപ്പോഴാണ് ജനുവരി എട്ടിന് ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് മുഖ്യമന്ത്രി ഉത്തരവിറക്കിയത്.
അടുത്തദിവസം തന്നെ ജോയ് കൈതാരത്തിന് മുഴുവൻ വിവരങ്ങളും ലഭിച്ചു. ഐ.എ.എസ് ലോബി സെപ്റ്റംബർ ഏഴുമുതൽ ജനുവരി എട്ടുവരെ നടത്തിയ മുഴുവൻ കള്ളക്കളികളും കൈതാരത്തിനു കിട്ടിയ രേഖകളിൽ നിന്നാണ് പുറംലോകം അറിയുന്നത്. അഴിമതിക്കാരനായ ഉദ്വോഗസ്ഥനുവേണ്ടി മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചത് എന്തിനുവേണ്ടിയെന്നതിന് ഇനിയും ഉത്തരം കിട്ടേണ്ടതുണ്ട്. അതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജോയ് കൈതാരത്ത് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍