ഫേസ്ബുക്ക് പോസ്റ്റ് വൈറലായപ്പോൾ സമ്മർദ്ദവുമായി മലബാർ ഗോൾഡ് അധികൃതർ; പണിക്കൂലിയുടെ പേരിൽ പ്രവാസികളെ പിഴിയുന്ന ജൂവലറിയുടെ പകൽകൊള്ള വെളിച്ചത്തു കൊണ്ടുവന്ന കുറിപ്പ് ഇൻഡിമേറ്റ് പിൻവലിച്ചു; വിശദീകരണ കുറിപ്പും വൈറലായി
മറുനാടൻ മലയാളി ബ്യൂറോ
റിയാദ്: ഉപഭോക്താവിനെ പഴിയാൻ അവസരം കാത്തിരിക്കുന്നവരാണ് ജുവല്ലറി വ്യവസായികൾ എന്നത് സ്വർണം വാങ്ങാൻ പോകുന്ന ഓരോരുത്തർക്കും അറിവുള്ള കാര്യമാണ്. പണിക്കൂലിയുടെ പേരിൽ തന്നെയാണ് ഈ പകൽകൊള്ള നടക്കാറ്. സൗദി അറേബ്യയിലെ റിയാദിലെ ലുലു മാളിൽ പ്രവർത്തിക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്നും ഒരു മോതിരം വാങ്ങാൻ പോയപ്പോൾ ഉണ്ടായ അനുഭവം വിവരിച്ച് പ്രവാസി യുവാവ് ഇൻഡിമേറ്റ് (ബഷീർ അബ്ദുറഹ്മാൻ) ഫേസ്ബുക്ക് പോസ്റ്റിട്ടത് വൈറലായ വാർത്ത നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. പണിക്കൂലിയുടെ പേരിൽ മലബാർ ഗോൾഡ് നടത്തിയ പകൽകൊള്ളയിൽ പ്രവാസികൾ പെട്ടുപോകാതിരിക്കാനായിരുന്നു ബഷീർ അബ്ദുറഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഈ ഫേസ്ബുക്ക് പോസ്റ്റ് ഉദ്ധരിച്ച് പ്രവാസികളുടെ അറിവിലേക്കായാണ് മറുനാടൻ മലയാൡവാർത്താ രൂപത്തിൽ പ്രസിദ്ധീകരിച്ചത്. മറുനാടൻ വെബ്സൈറ്റിൽ നിന്നും ഫേസ്ബുക്ക് പേജിൽ നിന്നും ലക്ഷങ്ങൾ ഈ വാർത്ത ഷെയർ ചെയ്തതോടെ വാട്സ് ആപ്പിലും ഫേസ്ബുക്കിലും വൻതോതിൽ വൈറലാകുകയും ചെയ്തു. ഇതോടെ ബഷീർ അബ്ദുറഹ്മാന് മേൽ കടുത്ത സമ്മർദ്ദമാണ് അനുഭവപ്പെട്ടത്. ബഷീറിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് ഫോൺ ചെയ്ത് പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റും പിൻവലിച്ചു. ഇതേക്കുറിച്ച് ഫേസ്ബുക്കിൽ വിശദീകരിച്ചുകൊണ്ട് പോസ്റ്റിട്ടതും വൈറലായി. കടുത്ത ബാഹ്യസമ്മർദ്ദം മൂലമാണ് ഫോസ്റ്റ് പിൻവലിക്കുന്നതെന്നാണ് അദ്ദേഹം നൽകിയ വിശദീകരണം.
പോസ്റ്റ് പിൻവലിച്ചതിനെ വിമർശിച്ച് കമന്റുകൾ വന്നതോടെയാണ് ഇൻഡി മേറ്റ്(ബഷീർ അബ്ദുറഹ്മാൻ) വിശദീകരണ കുറിപ്പ് എഴുതേണ്ടി വന്നത്. ഇതേക്കുറിച്ച് അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്:
'മറുനാടനിൽ ലത്തീഫിന്റെ കമന്റ് കമന്റ് കണ്ടു. അസഹ്യമായ സമ്മർദ്ദത്തിന് വഴങ്ങേണ്ടി വന്നതാണ്. സുഹൃത്ത് നൗഫലിൽ വഴി അവർക്ക് എന്റെ നമ്പർ കിട്ടി. വിളികൾ വന്ന് തുടങ്ങിയപ്പോൾ ഫോൺ ഓഫ് ചെയ്തു. സുഹൃത്തിന് സ്വൈര്യം നഷ്ടപ്പെട്ടു. ആ സെയിൽസ്മാനും കൂട്ടുകാർക്കും ജോലി നഷ്ടപ്പെടുമെന്നും രക്ഷിക്കണമെന്നും പറഞ്ഞ് തുടരെ തുടരെ വിളിച്ച് കരഞ്ഞു കാലുപിടിച്ചു. പിന്നെ മലബാർ ജൂവലറിയുടെ പ്രധാനികൾ പോസ്റ്റിൽ യാതൊരു തെറ്റുമില്ലെന്നും തെറ്റ് മുഴുവൻ അവരുടെ ഭാഗത്താണെന്നും സമ്മതിച്ചതായി വിവരം കിട്ടി. എം.ഡി മീറ്റ് വിളിച്ച് ജൂവലറിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം അബദ്ധങ്ങൾ ഇനി മേലിൽ ആവർത്തിച്ചു കൂടെന്ന് മുന്നറിയിപ്പ് നൽകിയതായും മലബാറിന്റെ സൗദിയിലെ പ്രമുഖർ പിന്നീട് വിളിച്ച് പറഞ്ഞു. ഇപ്പോൾ പോസ്റ്റ് നീക്കം ചെയ്തതിന്റെ പേരിലുള്ള ചീത്തവിളി കേട്ടുകൊണ്ടിരിക്കുന്നു. ഇൻബോക്സിൽ കയറി നോക്കാൻ ധൈര്യമില്ലാത്ത അവസ്ഥയാണ്.
തന്റെ സുഹൃത്തിനൊപ്പം സ്വർണം വാങ്ങാൻ പോയപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചായിരുന്നു ഇൻഡിമേറ്റിന്റെ ഫേ്സ്ബുക്ക് പോസ്റ്റ്. ഇൻഡി മേറ്റിന്റെ ഫേസ്ബുക്ക് പേജിൽ നേരത്തേ പോസ്റ്റ് ചെയ്ത വാർത്ത പലരും റീപോസ്റ്റ് ചെയ്തും കമന്റ് ചെയ്തും സജീവമാക്കി നിർത്തുന്നുണ്ട്. പ്രവാസികൾ മരുഭൂമിയിൽ ചോരനീരാക്കി ഉണ്ടാക്കിയ പണം മലബാർ ഗോൾഡിനെ പോലുള്ള ജൂവലറികൾ കൊള്ളയടിക്കുന്നു എന്ന പൊതുവികാരമാണ് ഇദ്ദേഹത്തിന്റെ പോസ്റ്റോടെ സോഷ്യൽ മീഡിയയിൽ ഉണ്ടായത്.
ഇൻഡിമേറ്റ് (ബഷീർ അബ്ദുറഹ്മാൻ) ആദ്യം ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റ് ചുവടേ കൊടുക്കുന്നു:
രണ്ടു ദിവസം മുമ്പ് സുഹൃത്ത് നൗഫലിന്റെ ( Noufel AK) കൂടെ ലുലു ഹൈപ്പർ മാർക്കെറ്റ് ബിൽടിങ്ങിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ മലബാർ ജൂവലറിയിൽ പോയിരുന്നു.
ആലുക്കാസും മലബാറും അടുത്തടുത്തായി ഉണ്ടെങ്കിലും മലബാറാണ് നല്ലതെന്ന നൗഫലിന്റെ അഭിപ്രായപ്രകാരമാണ് അവിടെ പോയത്.
നൗഫലും വൈഫും മോതിരം നോക്കുന്നതിനിടയിൽ ഞാനും വൈഫും പുതിയ ഡിസൈൻസ് ഒക്കെയൊന്ന് കാണാൻ വേണ്ടി വെറുതെ കറങ്ങി നടന്നു.
എവിടെപ്പോയാലും ആദ്യം ചെയ്യണ്ടത് ആദ്യം ചെയ്യണമല്ലോ. അതിനാൽ ഞാനാദ്യം അന്നത്തെ വിലനിലവാരം ചോദിച്ചു.
ഗ്രാമിന് 139 റിയാലാണ് അന്നത്തെ വിലയെന്ന്! ഒരു സേൽസ്മാൻ അറിയിച്ചു.
അങ്ങിനെ ഏതാനും മിനിട്ടുകൾക്ക് ശേഷം നൗഫൽ മോതിരവും ബില്ലും വാങ്ങി പണമടയ്ക്കാൻ കൗണ്ടറിലേക്ക് നീങ്ങുന്നത് കണ്ടു ഞങ്ങളും അങ്ങോട്ട് ചെന്നു. ബില്ലും ഉരുപ്പടിയും ഒന്ന് നോക്കാമെന്ന് കരുതി ഞാൻ വാങ്ങി നോക്കി.
ബിൽ അമൗണ്ട് 530 റിയാൽ. മോതിരം 2. 24 ഗ്രാമും. ങേ..! ആകെ കണ്ഫൂഷനായി! ഗ്രാമിന് വില 139 വച്ച് 311 റിയാല്‍ കഴിച്ച് ബാക്കി 219 റിയാൽ പണിക്കൂലിയോ!! ഇത്രയും വിലപിടിപ്പുള്ള എന്ത് പണിയായിരിക്കും ഈ കാപ്പവൻ മോതിരത്തിൽ പണിതിട്ടുണ്ടാവുക!! അതോ ഒന്നിൽ കൂടുതൽ തട്ടാന്മാർ മണിക്കൂറുകൾ പണിയെടുത്തു കാണുമോ അതുണ്ടാക്കാൻ!!
വേഗം ബില്ല് വാങ്ങി ഞാൻ സേൽസ്മാന്റെ അടുത്തു പോയി ഇത്തിരി അന്ധാളിപ്പോടെ കാര്യമന്വേഷിച്ചു.
'െ്രെപസ് ടാഗിലുള്ള വിലയാണ് സാർ. ആ വില മാറ്റാൻ ഞങ്ങൾക്കാവില്ല' എന്നായിരുന്നു അയാളുടെ മറുപടി.
'രണ്ടര ഗ്രാമിൽ ചുവടെയുള്ള മോതിരത്തിന് നിങ്ങൾ ഇരുന്നൂറു റിയാലിൽ കൂടുതൽ പണിക്കൂലി ഈടാക്കുമോ?' എന്നായി ഞാൻ.
അതോടെ അയാളുടെ സുപ്പീരിയർ സേൽസ്മാൻ ഇടപെട്ടു. ഒരു തരത്തിലും ന്യായീകരിക്കാൻ പഴുതില്ലാത്തത്ര വലിയ വിലയാണതെന്ന് പരിശോധനയിൽ അയാൾക്ക് ബോധ്യമായി.
'ക്ഷമിക്കണം സർ. ബിൽ എമൗണ്ട് 420 റിയാലാക്കി കുറച്ചിട്ടുണ്ട്.' എന്നും പറഞ്ഞയാൾ വേറെ ബില്ല് പ്രിന്റ് ചെയ്തു തന്നു.
പക്ഷെ എന്റെ അന്ധാളിപ്പ് അപ്പഴും നീങ്ങിയില്ല. 110 റിയാൽ കുറച്ചു എന്നത് ശരിയാണ്. പക്ഷെ 2. 24 ഗ്രാം തൂക്കമുള്ള മോതിരത്തിന് അപ്പഴും പണിക്കൂലി അന്യായം തന്നെ! 109 റിയാൽ!!
'ഒരു ഗ്രാമിന് 46 റിയാൽ പണിക്കൂലിയോ?! എത്രയാണ് നിങ്ങളുടെ ആവറേജ് പണിക്കൂലി?'. ഞാൻ ചോദിച്ചു.
ആവറേജ് പണിക്കൂലി 11 റിയാലാണെന്നും ഈ മോതിരത്തിനു പ്രത്യേകമായി പണിക്കൂലി ഇത്തിരി കൂടുതലാണെന്നും അയാൾ പറഞ്ഞതോടെ ഇനി ഈ അമൗണ്ടിൽ കുറയ്ക്കില്ലെന്ന് മനസ്സിലാക്കി ഞങ്ങൾ ബില്ലടച്ച് സ്ഥലം കാലിയാക്കി.
പുറത്തിറങ്ങിയിട്ടും സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പക്ഷെ, എന്റെ കൗതുകവും അതിലേറെ അരിശവും വിട്ടുമാറിയില്ല.
പത്തു പവൻ സ്വർണ്ണത്തിന് ഇത്തോതിൽ പണിക്കൂലി ഈടാക്കിയാൽ അശ്രദ്ധനായി ഉരുപ്പടി വാങ്ങി ബില്ലടച്ച് സ്ഥലം വിടുന്ന സാധാരണക്കാരനായ പ്രവാസിക്ക് നഷ്ടം 3893 റിയാൽ!!!
എന്നുവച്ചാൽ, മലയാളത്തിൽ പറഞ്ഞാൽ, 183,480 രൂപ വിലയുള പത്തു പവൻ ആഭരണത്തിന് പണിക്കൂലി മാത്രം ഏകദേശം 64,234 രൂപ!!
പെമ്മക്കളുടെയും പെങ്ങമ്മാരുടെയും മംഗല്യസ്വപ്നം സഫലമായിക്കാണാൻ കൊതിച്ച് ജീവിത ചെലവ് അങ്ങേയറ്റം ചുരുക്കി അരിഷ്ടിച്ച് ജീവിക്കുന്ന എത്രയെത്ര പ്രവാസി സുഹൃത്തുക്കളാവും ഇത്തരത്തിലുള്ള കൊടിയ വഞ്ചനകളിൽ ദിനേനയെന്നോണം പെട്ടുപോവുന്നുണ്ടാവുക!!
ആയതിനാൽ ഈ വിഷയം എന്റെ പ്രവാസി സുഹൃത്തുക്കളെ അറിയിക്കുകയും പ്രത്യക്ഷത്തിൽ മനസ്സിലാവാതെ പോവുന്ന ഈ വഞ്ചനയെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യാൻ ഒരു പ്രവാസിയെന്ന നിലയിൽ എനിക്ക് ബാധ്യതയുണ്ടെന്നു കരുതുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍