പേരാമ്പ്രയെ വിറപ്പിച്ച നിപ്പ എടുത്തത് 17 ജീവൻ; പെരുന്നാൾ ആഘോഷത്തിനിടെ കരിഞ്ചോലമല ഉരുൾപൊട്ടലിൽ അഞ്ചുനിമിഷത്തിൽ ഒലിച്ചുപോയത് 14 ജീവൻ; ഒരുജനതയുടെ സമ്പാദ്യമെല്ലാം കവർന്ന് കലിതുള്ളി കാലവർഷവും; മലബാറിന് തീരാദുരിതത്തിന്റെ നാളുകൾ
ജാസിം മൊയ്ദീൻ
കോഴിക്കോട്: ഈ കാലവർഷം മലബാറിന്റെ മലയോര ജനത ഒരിക്കലും മറക്കില്ല. അത്രയേറെ ദുരിതങ്ങളാണ് ഈ വർഷത്തെ കാലവർഷം മലയോരത്തിന് സമ്മാനിച്ചത്. ആദ്യം പേരാമ്പ്രയിൽ നിപ്പയുടെ രൂപത്തിലായിരുന്നു ദുരിതങ്ങളുടെ തുടക്കം. നഷ്ടമായത് 17 ജീവനുകൾ, പിന്നീട് കരിഞ്ചോലമലയിലെ ഉരുൾപൊട്ടൽ. പെരുന്നാളാഘോഷിക്കാനുള്ള ഒരുക്കങ്ങൾക്കിടെ അവിടെയും നഷ്ടമായി കുറെയേറെ ജീവനുകൾ. ഇപ്പോഴിതാ വീണ്ടും കാലവർഷം ദുരന്തങ്ങളുമായെത്തിയിരിക്കുന്നു. ഒരു ജനതയുടെ ജീവിത സമ്പാദ്യമെല്ലാം തകർത്ത് തരിപ്പണമാക്കി കാലവർഷമിപ്പോഴും കലിതുള്ളി പെയ്യുന്നു.
കോഴിക്കോടിന്റെ മലയോര മേഖലകളെല്ലാം കാലവർഷത്തിന്റെ ദുരിതമനുഭവിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഇപ്പോഴാണ് അൽപമെങ്കിലും നിലച്ചത്. കോഴിക്കോട് ജില്ലയിലെ മട്ടിമല, പൂവാറംതോട്, മുട്ടത്തുപുഴ, പതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ട്, ചെമ്പുകടവ്, എന്നിവിടങ്ങളിലാണ് ഉരുൾപെട്ടലുണ്ടായിരിക്കുന്നത് കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടലിൽ പെട്ട് ഒരാൾ മരിക്കുകയും ചെയ്തു. ചാലിയാർ, കടലുണ്ടി, കുറ്റ്യാടി, ഇരുവഴിഞ്ഞി, മഞ്ഞക്കടവ് പുഴകളെല്ലാം നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ്. മാവൂർ,മുക്കം, താമരശ്ശേരി, ചെറുവാടി, കൂളിമാട്, ആനക്കാപൊയിൽ, ചേന്ദമംഗല്ലൂർ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
ഇവിടങ്ങളിലെല്ലാം വീടുകളിൽ വെള്ളം കയറി ആളുകളെ മാറ്റി പാർപ്പിച്ചു. മുത്തപ്പൻപുഴ, മുണ്ടുപാറ ഭാഗങ്ങളിൽ നിന്ന് ഒമ്പത് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. തൊട്ടിൽപ്പാലം, പീടികപ്പാറ, പശുക്കടവ് ആദിവാസി കോളനികളിൽ നിന്ന് പതിനൊന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് കോഴിക്കോട്, മൈസൂർ റൂട്ടിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഒരു കെ എസ് ആർ ടി സി ബസ്സടക്കം പത്തിലേറെ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക മാറ്റി. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണസേനയും ഫയർഫോഴ്സും പൊലീസും ഒരുമിച്ചു. കൂടുതൽ ദുരന്തനിവാരണ സേനാംഗങ്ങളെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
കാലവർഷക്കെടുതിയുണ്ടായ സ്ഥലങ്ങളിൽ കേന്ദ്രസംഘം സന്ദർശനം നടത്തി. കോഴിക്കോട് ജില്ലാകളക്ടർ യു വി ജോസിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷമാണ് സംഘം സന്ദർശനത്തിനിറങ്ങിയത്്. ഉരുൾപൊട്ടലുണ്ടായി 14 പേർ മരിച്ച കട്ടിപ്പാറ കരിഞ്ചോല മലയിലാണ് സംഘം ആദ്യം സന്ദർശനം നടത്തിയത്. പിന്നീട് താമരശ്ശേരി ചുരം റോഡ്, മുക്കം, തിരുവമ്പാടി, കോടഞ്ചേരി തുടങ്ങിയ ദുരിതബാധിത മേഖലകളിലും സംഘം സന്ദർശനം നടത്തി. ജില്ലാ കളക്ടർ കൂടുതൽ കേന്ദ്രസഹായം തേടിയിട്ടുണ്ട്.
കണ്ണൂരിൽ ബാവലി, ചീങ്കണ്ണി, കാഞ്ഞിര തുടങ്ങിയ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. ജില്ലയുടെ മലയോരമേഖലകളിൽ വ്യാപകമായ കൃഷിനാശമുണ്ടായി. 200 ലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാൽച്ചുരം കോളനിയിലെ താമസക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഇരിട്ടി മേഖലയിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടലുണ്ടായി. മൂന്നാഴ്ച മുമ്പ് തകർന്നതിനെ തുടർന്ന് പുനർനിർമ്മിച്ച ആറളം ഫാം-വളയഞ്ചാൽ തൂക്കുമരപ്പാലം വീണ്ടും തകർന്നു. ഇതോടെ ആറളം ഫാം ആദിവാസി പുനരധിവാസ മേഖല കടുത്ത യാത്രാക്ലേശം അനുഭവിക്കുന്നു. അയ്യങ്കുന്ന്, ഉളിക്കൽ, ആറളം പഞ്ചായത്തുകളിലായി 30 ഇടങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലുകളുണ്ടായി. കൊട്ടിയൂർ ടൗൺ പൂർണമായും വെള്ളത്തിനടിയിലായി. കൊട്ടിയൂർ വഴി മാനന്തവാടിയിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. കൊട്ടിയൂരിൽ ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.
കൊട്ടിയൂർ ടൗൺ മുതൽ ചുങ്കക്കുന്ന് വരെ മലയോര ഹൈവേ പൂർണമായും വെള്ളത്തിലാണ്. പാൽച്ചുരം മുതൽ ചെകുത്താൻ തോട് വരെ പത്തോളം ചെറുതും വലുതുമായ മണ്ണിടിച്ചിലുകൾ ഉണ്ടായി. ഇരിട്ടി താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്്. ശ്രീകണ്ഠപുരം ടൗണും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കണ്ണൂരിൽ പൊലീസിനും ഫയർഫോഴ്സിനും പുറമെ ടെറിറ്റോറിയൽ ആർമിയും പ്രതിരോധസുരക്ഷാസേനയും രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങി.
മലപ്പുറം ജില്ലയിൽ ആഢ്യൻപാറക്കു മുകളിൽ ചെട്ടിയംപാറയിൽ ഉരുൾപൊട്ടിലിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിലമ്പൂർ ടൗണിൽ മൂന്നിടങ്ങളിൽ വെള്ളക്കെട്ടുണ്ടായതു കാരണം രക്ഷാപ്രവർത്തന സേനകൾക്ക് ഉരുൾ പൊട്ടലുണ്ടായ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പുലർച്ചെ മൂന്നു മണിയോടെ തുടങ്ങിയ രക്ഷാപ്രവർത്തനങ്ങളിൽ രാവിലെ എട്ടുമണിക്കാണ് മൃതദേഹങ്ങൾ ലഭിച്ചുതുടങ്ങിയത്. മൃതദേഹങ്ങൾ നിലമ്പൂർ താലൂക്കാശുപത്രിയിലേക്ക് എത്തിക്കാനും വെള്ളക്കെട്ടുകൾ തടസ്സമായി. ഏറെ വൈകിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് എത്തിക്കാനായത്. നാട്ടുകാരും പോത്തുകല്ല് പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്പീക്കർ ശ്രീ ശ്രീരാമകൃഷ്ണൻ, നിലമ്പൂർ എം എൽ എ പി വി അൻവർ, മഞ്ചേരി എം എൽ എ എം ഉമ്മർ തുടങ്ങിയവർ ആശുപത്രിയിലെത്തി മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.
മലപ്പുറം ജില്ലയിൽ ചെറുതും വലുതുമായി പത്തിലേറെ ഉരുൾപൊട്ടലുകളാണ് ഉണ്ടായിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വാഴക്കാട് പഞ്ചായത്തിൽ ചാലിയാറിൽ നിന്ന് വെള്ളം കയറി എടവണ്ണപ്പാറ- കോഴിക്കോട് റോഡ്ിൽ ഗതാഗതം മുടങ്ങി. മഴ ഇപ്പോഴും തുടരുകയാണ്. കാളികാവ് പുല്ലങ്കോട് എസ്റ്റേറ്റിനകത്ത് കടഞ്ചീരി മലയിൽ ഉരുൾപൊട്ടി. ചോക്കാട് പഞ്ചായത്തിലെ സ്രാമ്പിക്കല്ലിൽ ഉരുൾപൊട്ടൽ ഭീഷണിയിൽ കഴിയുന്ന ഏഴ് കുടുംബങ്ങളോട് മാറിത്താമസിക്കാൻ വില്ലേജ് ഓഫീസർ നിർദ്ദേശിച്ചു.
വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വയനാട്ടിലേക്കുള്ള മുഴുവൻ ചുരങ്ങളും മണ്ണിടിഞ്ഞും മരം വീണും ഗതാഗതയോഗ്യമല്ലാതായി. ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
തലപ്പുഴ മംഗലശ്ശേരി റസാഖ്, ഭാര്യ സീനത്ത്, വൈത്തിരി ലക്ഷംവീട് കോളനി ജോർജിന്റെ ഭാര്യ ലില്ലി എന്നിവരാണ് മരിച്ചത്. ജില്ലയിൽ 26 ക്യാമ്പുകളിലായി മൂവായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. പല കോളനികളും പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഗതാഗത മാർഗങ്ങളെല്ലാം അടഞ്ഞ സാഹചര്യത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാനുള്ള നിർവാഹമില്ലാതായി. വയനാട് ജില്ലാ ആശുപത്രി, ജനറൽ ഹോസ്പിറ്റൽ, വിംസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അടിയന്തിര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. എല്ലാ റിലീഫ് ക്യാമ്പുകളിലും ഡോക്ടർമാരുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 13 വർഷത്തിനുശേഷം മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി.
ചിറ്റൂർ പുഴയും കല്പാത്തിപുഴയും കരകവിഞ്ഞ് ഒഴുകുകയാണ്. നെൽപ്പാടങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. ഭാരതപ്പുഴയും നിറഞ്ഞൊഴുകി. വാളയാറിൽ റെയിൽവെ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വാളയാർ, മംഗലം ഡാം, പോത്തുണ്ടി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തീരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പറമ്പിക്കുളത്ത് നിന്ന് ആളയാറിലേക്കും തിരുമൂർത്തിയിലേക്കും വലിയരീതിയിൽ ജലം ഒഴുകിക്കൊണ്ടിരിക്കുകയാണ്. പാലക്കാട് നഗരത്തിൽ കുടിവെള്ള പൈപ്പ് തകർന്ന് കുടിവെള്ളത്തിൽ മലിനജലം കലർന്നു. ഒരാഴ്ചക്കാലത്തേക്ക പാലക്കാട് നഗരത്തിൽ കുടിവെള്ളം ലഭ്യമല്ലാതാകും. ടാങ്കറുകളിൽ വെള്ളം എത്തിച്ച് പകരം സംവിധാനം ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍