കലക്ടർ ബ്രോയുടെ കൈപിടിച്ച് ആവേശത്തോടെ കുരുന്നുകൾ; മലാപറമ്പ് സ്കൂളിലെ വിദ്യാർത്ഥികളുടെ അധ്യായനം ഇനി കല്കടറേറ്റിലെ തൽക്കാലിക ക്ലാസ് മുറിയിൽ: 'ഞങ്ങൾ തുറക്കുന്നത് പൂട്ടിയ ബാറുകളല്ല, നിങ്ങൾ പൂട്ടിയ സ്കൂളുകളെന്ന്' പറഞ്ഞ് ഇടതു പ്രവർത്തകർ
കോഴിക്കോട്: കലക്ടർ ബ്രോയുടെ കൈപിടിച്ച് കലക്ടറേറ്റിലെത്തിയപ്പോൾ കുരുന്നുകളിൽ പലർക്കും ആശങ്ക.. ഇനി ഇവിടെയാണോ ഞങ്ങൾ പഠിക്കുന്നോ? അടുത്തു നിന്ന ടീച്ചറോട് കുരുന്നുകൾ ചോദിച്ചു. സംഘർഷങ്ങൾക്കൊടുവിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒപ്പം മലാപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥികൾ കോഴിക്കോട് കലക്ടറേറ്റിലാണ് ഇന്നലെ എത്തിച്ചത്. കോടതി ഉത്തരവ് പ്രകാരം സ്കൂൾ അടച്ചുപൂട്ടിയതോടെ സ്കൂളുകൾ താൽക്കാലികമായി ഇനി പ്രവർത്തിക കലക്ടറേറ്റിലാകും. പ്രാർത്ഥന ചൊല്ലി തന്നെ അദ്ധ്യാപനം തുടങ്ങിയ കുട്ടികളിൽ പലർക്കും ആശങ്ക വിട്ടു മാറുകയും ചെയ്തു.
സംസ്ഥാനത്ത് യു ഡി എഫ് സർക്കാർ പൂട്ടിയ ബാറുകളല്ല, പൂട്ടാൻ തീരുമാനിച്ച സ്കൂളുകളാണ് തുറക്കുന്നതെന്ന ശ്രദ്ധേയമായ സന്ദേശവുമായാണ് പിണറായി സർക്കാർ സക്ൂൾ ഏറ്റെടുത്തത്. ലാഭകരമല്ലാത്തതിനെ തുടർന്ന് കോഴിക്കോട് മലാപ്പറമ്പ് എ യു പി സ്കൂളുൾ ഉൾപ്പെടെയുള്ള നാലു സ്കൂളുകൾ മതിയായ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനാണ് ഇടതു സർക്കാർ തീരുമാനം. കോടികൾ ബാധ്യത വരുമെങ്കിലും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് പുതിയ സർക്കാർ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ് തീരുമാനം. വിദ്യാഭ്യാസത്തെ കേവലം കച്ചവടച്ചരക്കായി മാത്രം കാണുന്ന സ്വകാര്യ മാനേജ്മെന്റു ലോബികൾക്കുള്ള അതിശക്തമായ താക്കീത് കൂടിയാണ് സർക്കാറിന്റെ പുതിയ തീരുമാനം.
കോടതി വിധിയെ തുടർന്ന് സാങ്കേതികമായി സ്കൂൾ അടച്ചുപൂട്ടിയെങ്കിലും നല്ല നാളേക്കുള്ള ഒരു വൻ കരുതലിന്റെ തുടക്കമാണിനി മലാപ്പറമ്പ് എ യു പി സ്കൂൾ. സ്കൂൾ അടച്ചുപൂട്ടാതിരിക്കാൻ ചെയ്യാവുന്നതെല്ലാം നിയമപരമായി പുതിയ സർക്കാർ ചെയ്തെങ്കിലും അവസാന ദിനത്തിലും കോടതി വിധി സ്കൂൾ മാനേജർക്ക് അനുകൂലമായതിനാൽ കൈമലർത്തേണ്ട സ്ഥിതിയായിരുന്നു. സംഘർഷത്തിന്റെ വഴി ഉപേക്ഷിച്ച് സമാധാനത്തിന്റെ വഴിയിലായിരുന്നു വിദ്യാഭ്യാസ പ്രവർത്തകരും സ്കൂൾ സംരക്ഷണ സമിതിയും ജനപ്രതിനിധികളുമെല്ലാം.
കോടതി അയച്ച ആമീനെ മടക്കി അയച്ചും എ ഇ ഒയെയും പൊലീസിനെയും തടഞ്ഞും സ്കൂൾ പരിസരത്ത് സംഘർഷമുണ്ടാക്കി കോടതിയലക്ഷ്യ നടപടിയിലേക്കു നീങ്ങാതെ മാതൃകാപരമായ നടപടിയാണ് ഇന്നലെ കോഴിക്കോട്ടുണ്ടായത്. പരമോന്നത കോടതികൾ കൈവിട്ടതോടെ കോടതി ഉത്തരവിൽ എ ഇ ഒ ആദ്യം മലാപ്പറമ്പ് സ്കൂൾ അടച്ചുപൂട്ടി. ക്ലാസുകൾ താൽക്കാലികമായി കോഴിക്കോട് കലക്ടറേറ്റിലെ കോൺഫ്രൻസ് ഹാളിലേക്ക് മാറ്റിയ ശേഷമായിരുന്നു നടപടി. സ്കൂൾ പൂട്ടിയതായി എ ഇ ഒ ഹൈക്കോടതിയെ അറിയിച്ചതിന് ശേഷം സർക്കാർ ഏറ്റെടുക്കൽ നടപടികൾ തുടങ്ങുമെന്നാണ് വിവരം.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിലെത്തിച്ച കുട്ടികളോട് ജില്ലാ കലക്ടർ എൻ പ്രശാന്ത്, എ പ്രദീപ്കുമാർ എം എൽ എ, കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പണമല്ല ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഭൂമി കച്ചവടം ചെയ്യാനുള്ളതല്ലെന്നും വിദ്യയാണ് ഏറ്റവും വലിയ ധനമെന്നുമുള്ള മൂന്നു പാഠങ്ങളാണ് നാം പഠിക്കേണ്ടതെന്ന് കലക്ടർ കുട്ടികളോടായി പറഞ്ഞു. മറ്റൊരു സംവിധാനമുണ്ടാവുന്നതു വരെ പതിവ് ക്ലാസ്സുകൾ കലക്ടറേറ്റിൽ നടക്കുമെന്ന് എ പ്രദീപ്കുമാർ എം എൽ എയും അറിയിച്ചു. പ്രാർത്ഥന ചൊല്ലിയാണ് കുട്ടികൾ അധ്യയനത്തിനു തുടക്കമിട്ടത്.
അറുപതോളം വിദ്യാർത്ഥികളാണ് ഇപ്പോൾ സ്കൂളിൽ പഠിക്കുന്നത്. 2015 ഒക്ടോബറിലാണ് ഹൈക്കോടതി സ്കൂൾ അടച്ചുപൂട്ടാൻ ആദ്യം ഉത്തരവിട്ടത്. അന്ന് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചിരുന്നെങ്കിൽ പുതിയ സാഹചര്യം ഉണ്ടാവുമായിരുന്നില്ല. സർക്കാർ സ്കൂൾ ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധങ്ങൾ കെട്ടടങ്ങിയത്. ഒരു അധ്യായന ദിവസം പോലും കുട്ടികൾക്ക് നഷ്ടപ്പെടാതെ പ്രാവർത്തികമാക്കാനുള്ള ജാഗ്രതയും അധികാരികളിൽ നിന്നുണ്ടായി.
മലാപ്പറമ്പ് സ്കൂൾ സർക്കാർ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇന്നലെയും ഇത് അംഗീകരിച്ചില്ല. ആദ്യം സുപ്രീംകോടതി വിധി നടപ്പാക്കി സ്കൂൾ അടച്ച് പൂട്ടണമെന്നും അതിനുശേഷം മാത്രമെ മറ്റ് കാര്യങ്ങൾ പരിഗണിക്കാൻ കഴിയു എന്നും ഹൈക്കോടതി വ്യക്തമാക്കി. വെള്ളിയാഴ്ചയ്ക്കുള്ളിൽ ഉത്തരവ് നടപ്പിലാക്കണമെന്നും കോടതി നിർദ്ദേശിച്ചു. നിശ്ചിത സമയത്ത് സ്കൂൾ അടച്ചുപൂട്ടി സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകണം. ശേഷം സർക്കാരിന് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാം. കോടതി ഉത്തരവാണ് ആദ്യം നടപ്പിലാക്കേണ്ടത്. അതിനുശേഷം മാത്രമെ സർക്കാരിന് നടപടികൾ എടുക്കാൻ സാധിക്കൂവെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ലാസുകൾ കളക്ടറേറ്റിലേക്ക് മാറ്റി സ്കൂൾ അടച്ചുപൂട്ടിയത്.
നിയമപ്രകാരം മുന്നോട്ട് പോകും മലാപ്പറമ്പ് സ്കൂൾ മാനേജർ
കോഴിക്കോട്: മലാപ്പറമ്പ് സ്കൂൾ ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നിയമപ്രകാരം മുന്നോട്ട് പോകുമെന്ന് സ്കൂൾ മാനേജർ പത്മരാജൻ. ഈ സ്കൂൾ സംരക്ഷിക്കാൻ താൻ ശ്രമം നടത്തിയതാണ്. എന്നാൽ കുട്ടികളെ കിട്ടിയില്ല. ഇവിടത്തെ പ്രതിഷേധക്കാരുടെയും അദ്ധ്യാപകരുടെയും മക്കളാരും തന്നെ ഈ സ്കൂളിൽ പഠിക്കുന്നില്ല. സ്വന്തം കുട്ടികളെ മറ്റു സ്കൂളുകളിൽ വിട്ടാണ് സമരം ചെയ്യാൻ ഇവർ എത്തിയതെന്നും മാനേജർ ആരോപിച്ചു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍