ബീനാപോളിന്റെ ഭർത്താവ് വേണുവിന്റെ 'കാർബണ്‍' കഴിഞ്ഞ തവണ ലഭിച്ചത് ആറ് അവാർഡുകൾ; കമലിന്റെ 'ആമി'യ്ക്ക് ലഭിച്ചത് രണ്ടു അവാർഡുകളും; ജൂറിയെ തീരുമാനിക്കുന്നതിൽ പ്രമുഖ റോൾ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനും വൈസ് ചെയർപേഴ്സൺ ബീനാപോളിനും; അക്കാദമി ചട്ടങ്ങൾ കാറ്റിൽ പറത്തി ഇത്തവണ എത്തുന്നത് കമലിന്റെ മകന്റെ 'നയൻ'; ചലച്ചിത്ര പുരസ്കാരങ്ങൾ ഇഷ്ടക്കാർക്ക് വാരിക്കോരിക്കൊടുക്കുന്നതിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി; ഇക്കുറി കാള വാല് പൊക്കും മുമ്പേ കയറുമായി സിനിമാലോകം
എം മനോജ് കുമാർ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലിരുന്ന് ചെയർമാൻ കമലും വൈസ് ചെയർപേഴ്സൺ ബീനാപോളും നടത്തുന്ന കൂട്ടു കച്ചവടത്തിനെതിരെ എതിർപ്പുകളുമായി മലയാള സിനിമാലോകം. ബീനാ പോളിന്റെ ഭർത്താവ് വേണു സംവിധാനം ചെയ്ത കാർബണ്‍ ആറു അവാർഡുകളും അക്കാദമി ചെയർമാനായ കമൽ സംവിധാനം ചെയ്ത ആമിക്ക് രണ്ടു അവാർഡുകളും നൽകിയ കഴിഞ്ഞ സിനിമാ അവാർഡ് വിതരണം മുന്നിൽ നിൽക്കെ തന്നെയാണ് അവാർഡ് വിതരണത്തിനു അരങ്ങൊരുങ്ങിയിരിക്കെ എതിർപ്പുകളുമായി സിനിമാലോകം രംഗത്ത് വന്നിരിക്കുന്നത്. സംവിധായകനും മൂവ്മെന്റ് ഫോർ ഇൻഡിപ്പെൻഡന്റ് സിനിമ (മൈക്ക്) പ്രസിഡന്റുമൊക്കെയായ സന്തോഷ് ബാബുസേനനും സെക്രട്ടറി കെ.പി.ശ്രീകൃഷണനുമൊക്കെ ഈ വിഷയത്തിൽ മുൻകരുതൽ എടുക്കാൻ ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകി. കമലിന്റെ മകന്റെ സിനിമയായ നയൻ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്താൻ സാധ്യത വരുമെന്ന ഊഹാപോഹങ്ങൾ മലയാള സിനിമാ ലോകത്ത് നിലനിൽക്കെ തന്നെയാണ് 2019-ൽ സംഭവിച്ചത് 2020-ൽ ആവർത്തിക്കാതിരിക്കാൻ 'മൈക്ക്' അടക്കമുള്ളവർ കോപ്പു കൂട്ടുന്നത്.
ചലച്ചിത്ര അക്കാദമി അവാർഡുകൾക്ക് അപേക്ഷ നൽകാനുള്ള തീയതി കഴിഞ്ഞു. ഇനി ജൂറി തിരഞ്ഞെടുപ്പാണ്. ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് മെമ്പർമാരാണ് ജൂറിയെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിലുള്ളത്. കമലും ബീനാ പോലും മഹേഷ് പഞ്ചുവുമൊക്കെ ഈ കമ്മറ്റിയിലുണ്ട്. ഇവർ നാമനിർദ്ദേശം ചെയ്യുന്ന ജൂറി വരുമ്പോൾ ഇവരുടെ താത്പര്യങ്ങൾ അവാർഡ് നിർണ്ണയ വേളയിലും പ്രതിഫലിക്കും. മുൻ അനുഭവം മുന്നിൽ നിൽക്കെ തന്നെയാണ് മുൻകൂറായി പരാതി മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്.
ഇത്തവണത്തെ മലയാള സിനിമാ അവാർഡുകൾ അട്ടിമറിക്കപ്പെടാതിരിക്കാനാണ് മലയാള സിനിമാലോകത്തെ ഒരു പ്രബല വിഭാഗത്തിന്റെ നീക്കം വന്നിരിക്കുന്നത്. സിനിമാ അവാർഡ് ജൂറിയെ തീരുമാനിക്കുന്നത് ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് ബോർഡ് ആണ്. കമലും ബീനാ പോളും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവുമൊക്കെ അടങ്ങുന്നതാണ് ഈ എക്സിക്യുട്ടീവ് ബോർഡ്. കമലിന്റെയും ബീനാ പോളിന്റെയും സിനിമകൾ അക്കാദമി അവാർഡിന് എത്താറുണ്ട്. കഴിഞ്ഞ തവണ കമലിനും ബീനാ പോളിന്റെ ഭർത്താവ് വേണുവിനുമൊക്കെ അവാർഡ് ലഭിച്ചു. ഈ വർഷം അവാർഡ് പരിഗണനയ്ക്ക് കമലിന്റെ മകന്റെ സിനിമ നയൻ ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. എക്സിക്യൂട്ടിവ് ബോർഡുമായി ബന്ധമുള്ളവരുടെ സിനിമ അവാർഡിന് പരിഗണിക്കരുത്. റിലീസ് ആയാലും ഇല്ലെങ്കിലും അവാർഡിന് വരരുത്. അക്കാദമിയുടെ തലപ്പത്തിരിക്കുന്നവരുടെ, അവരുമായി ബന്ധമുള്ളവരുടെ സിനിമകൾ അവാർഡിന് പരിഗണിക്കപ്പെടാൻ പാടില്ല എന്ന് അക്കാദമിയുടെ റൂളിൽ വ്യവസ്ഥയുണ്ട്. ജൂറി മെമ്പേഴ്സിന്റെയോ അവരുടെ ബന്ധുക്കളുടെയോ സിനിമകളും അവാർഡ് നിർണ്ണയവേളയിൽ ജൂറിമാർക്ക് മുന്നിൽ വരരുത്. അക്കാദമി നിയമവ്യവസ്ഥ ഇങ്ങനെയായിരിക്കെ കമലും ബീനാ പോളും അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവുമടങ്ങുന്നവർ ഇത് കാറ്റിൽപ്പറത്തുന്നതിനെതിരെയാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് പരാതി വന്നിരിക്കുന്നത്. സ്വജന പക്ഷപാതിത്വം അവാർഡ് നിർണ്ണയ വേളയിൽ കടന്നുവരരുത് എന്നാണ് മുഖ്യമന്ത്രിക്ക് സമർപ്പിക്കപ്പെട്ട പരാതിയിലെ മുഖ്യ ആവശ്യം.
എങ്ങിനെ അവാർഡ് നിർണ്ണയം അട്ടിമറിക്കപ്പെടുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് മൈക്ക് മുഖ്യമന്ത്രിക്ക് നൽകിയ പരാതി. കഴിഞ്ഞ തവണ കാർബൺ സിനിമയ്ക്ക് ആറ് അവാർഡുകൾ ലഭിച്ചു. ഈ സിനിമ സംവിധാനം ചെയ്തത് ബീനാ പോളിന്റെ ഭർത്താവ് വേണുവാണ്. കമലാണ് അക്കാദമി ചെയർമാൻ. കമൽ സംവിധാനം ചെയ്ത ആമിക്ക് രണ്ടു അവാർഡുകൾ ലഭിച്ചു. ചലച്ചിത്ര അവാർഡ് നിർണ്ണയിക്കുന്ന ജൂറിയിൽ ആരൊക്കെ വേണം എന്ന നിർദ്ദേശം സാംസ്കാരിക വകുപ്പിന് കൈമാറുന്നത് അക്കാദമിയുടെ എക്സിക്യൂട്ടീവ് മെമ്പർമാരാണ്. കമലും ബീനാ പോളുമൊക്കെ ഈ കമ്മറ്റിയിലുണ്ട്. സ്വജന പക്ഷപാതിത്വമാണ് കഴിഞ്ഞ തവണ നടന്നത്. ഇതിനു തെളിവാണ് കഴിഞ്ഞ തവണത്തെ അവാർഡ് ദാനം. ഇത് ഒരിക്കലും ആവർത്തിക്കാൻ പാടില്ല.
ചലച്ചിത്ര അക്കാദമി ചെയർമാൻ, സെക്രട്ടറി, എക്സിക്യുട്ടീവ് ബോർഡ് മെമ്പർമാർ, അക്കാദമി ഉദ്യോഗസ്ഥർ എന്നിവരുടെ സിനിമകൾ അവാർഡുകൾക്ക് അർഹമല്ല എന്ന് അക്കാദമിയിലെ നിയമാവലിയിലുണ്ട്. (സംശയം ഉണ്ടാകാതിരിക്കാൻ റൂൾ 5 (11) എന്നും പരാതിയിൽ ചേർത്തിട്ടുണ്ട്.) കാർബൺ, ആമി അവാർഡുകൾ ഈ നിയമത്തിന്റെ ലംഘനമാണ്. ഇക്കുറി അവാർഡ് നിർണ്ണയം വരുമ്പോൾ ചലച്ചിത്ര അക്കാദമിയുമായി ബന്ധമുള്ളവർ ചെയ്ത സിനിമകൾ അക്കാദമി അവാർഡിന് പരിഗണിക്കരുത്-ഇതാണ് ഞങ്ങളുടെ അപേക്ഷ. ഈ രീതിയിലാണ് മൈക്ക് പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്.
കേരളത്തിലെ ഐഎഫ്എഫ്കെയുമായി ബന്ധപ്പെട്ട് ഒട്ടനവധി പരാതികൾ നിലനിൽക്കുന്നുണ്ട്. ഫിയാഫ് അപ്രൂവ്ഡ് ഫെസ്റ്റാണ് ഐഎഫ്എഫ്കെ. ഫിയാഫിന്റെ നിയമങ്ങളാണ് ഐഎഫ്എഫ്കെ മേളയിൽ ഉൾപ്പെടുത്താറ് എന്നാണ് വെപ്പ്. എന്നാൽ റിലീസ് ചെയ്ത സിനിമകൾ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തരുത് എന്ന് ഫിയാഫ് റൂൾസ് ഉണ്ട്. ഫിയാഫ് റൂൾസ് നോക്കി പോയാൽ കമലിന്റെയും ബീനാപോളിന്റെയുമൊക്കെ സിനിമകൾ ഉൾപ്പെടുത്താൻ കഴിയില്ല. ഇവരുമായി ബന്ധമുള്ളവരുടെ സിനിമകളും ഉൾപ്പെടുത്താൻ കഴിയില്ല. ഇതൊക്കെ തന്നെയാണ് സ്വജനപക്ഷപാതം. ഈ പരാതികൾ നിലനിൽക്കെ തന്നെയാണ് ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ സ്വജന പക്ഷപാതം കടന്നുവരരുത് എന്ന പരാതി മുഖ്യമന്ത്രിക്ക് തന്നെ സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
റിലീസ് ചെയ്ത സിനിമകൾ സിനിമാ ഫെസ്റ്റിവലുകളിലെ മത്സര വിഭാഗത്തിൽ ഉൾപ്പെടുത്താറില്ല. പക്ഷെ ഐഎഫ്എഫ്കെ ഈ നിയമം പച്ചയായി തന്നെ ലംഘിക്കുകയാണ്. തങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ സിനിമകൾക്ക് അവാർഡ് നൽകാനാണ് തിയേറ്ററുകളിൽ ഓടിത്തേഞ്ഞ സിനിമകൾ ഐഎഫ്എഫ്കെയിൽ ഉൾപ്പെടുത്തുന്നത്. ഇതിലും ഇപ്പോൾ സമർപ്പിക്കപ്പെട്ട പരാതിയിൽ പറയുന്ന സ്വജന പക്ഷപാതം തന്നെയാണ് വില്ലൻ റോളിൽ. ആമസോണിലും നെറ്റ്ഫ്ളിക്സിലുമൊക്കെ റിലീസായ പദങ്ങളാണ് മലയാളം സിനിമാ ടുഡേ എന്ന വിഭാഗത്തിൽ ഐഎഫ്എഫ്കെ ഉൾപ്പെടുത്തുന്നത്. ലോകത്ത് ഒരു സിനിമാ ഫെസ്റ്റിവലിലും റിലീസായ സിനിമകൾ ഉൾപ്പെടുത്താറില്ല.
ഫിയാഫ് നിയമങ്ങൾ അനുസരിക്കുമെങ്കിലും മലയാളം സിനിമ വിഭാഗം വരുമ്പോൾ ഈ നിയമത്തിൽ വെള്ളം ചേർക്കപ്പെടും. ഫിയാഫിന്റെ 39 ഓളം ഫിലിം ഫെസ്റ്റിവലുകളുണ്ട്. അതിൽ ഐഎഫ്എഫ്കെ, ഗോവ ഐഎഫ്എഫ്ഐ എന്നിവയിൽ ഒഴികെ മറ്റെവിടെയും റിലീസ്ഡ് സിനിമകൾ പ്രദർശിപ്പിക്കാൻ അനുവാദം നൽകാറില്ല. ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഉള്ള സിനിമകളും പ്രദർശിപ്പിക്കില്ല. അടുപ്പമുള്ളവരുടെ ഓടിത്തകർത്ത സിനിമകൾ ഐഎഫ്എഫ്കെയിലും കാണിക്കണം. ഇതാണ് ഇതിനു പിന്നിലെ പച്ചയായ താത്പര്യം. ബാക്കി എല്ലാം ഫിയാഫ് നിയമങ്ങൾ തന്നെ നടപ്പിലാക്കും. ഫ്രാൻസ് ഫെസ്റ്റിവലിൽ ആണെങ്കിൽ പ്രധാന മത്സര വിഭാഗത്തിൽ ലോകത്ത് റിലീസ് ചെയ്ത ഒരു സിനിമയും എടുക്കില്ല. സൈഡ് എന്ട്രിയാണെങ്കിൽ ഫ്രാൻസിൽ റിലീസ് ആയിരിക്കാൻ പാടില്ല എന്ന നിബന്ധനയുമുണ്ട്. ഫിയാഫ് പറയുന്നത് ഇന്ത്യൻ സിനിമാ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്ത് സിനിമകൾ ആയിരിക്കരുത് എന്നാണ്. ഇത് തന്നെയാണ് മലയാള സിനിമ വിഭാഗം വരുമ്പോഴും പ്രാവർത്തികമാക്കേണ്ടത്. അത് പ്രാവർത്തികമാക്കില്ല. സ്വന്തക്കാരുടെയും ബന്ധുക്കളുടെയും സിനിമകൾ ഓടിക്കാൻ കഴിയില്ല. അതിനാൽ ഇങ്ങിനെ ഒരു റൂൾ കൊണ്ടുവരാൻ കമലും കൂട്ടരും സമ്മതിക്കില്ല. താത്പര്യങ്ങൾ പടിക്ക് പുറത്ത് നിർത്തേണ്ടി വരും.
ഇങ്ങിനെ നിയമങ്ങളിൽ വെള്ളം ചേർത്ത് വെള്ളം ചേർത്ത് തന്നെയാണ് നല്ല സിനിമകൾ മലയാളക്കരയിൽ നിന്ന് കമലിനെ പോലെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നവർ അപ്രത്യക്ഷമാക്കിയത്. മികച്ച സംവിധായകൻ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് ഇരുന്നിട്ടും ഫലം നാസ്തി എന്നാണ് സിനിമാ രംഗത്ത് ഉള്ളവർ വിരൽ ചൂണ്ടുന്നത്. ചലച്ചിത്ര ലോകത്തെ തന്നെ അമ്പരിപ്പിച്ച അവാർഡ് വിതരണമായിരുന്നു കഴിഞ്ഞ തവണത്തേത്. വേലി തന്നെ വിളവു തിന്നുന്ന കാഴ്ച കണ്ടപ്പോഴാണ് കാള വാല് പൊക്കുന്നത് കണ്ടതോടെ കയറുമായി സിനിമാലോകം തന്നെ ഇറങ്ങിയത്. കമലിന്റെ മകൻ സംവിധാനം ചെയ്ത നയൻ അവാർഡിന് പരിഗണിക്കാനുള്ള സാധ്യതകളും ഉരുത്തിരിയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇക്കുറി ചലച്ചിത്ര അവാർഡിന് പരിഗണിക്കാനുള്ള സിനിമകൾ സമർപ്പിക്കാനുള്ള തീയതി കഴിഞ്ഞയുടൻ സംവിധായകനും മൂവ്മെന്റ് ഫോർ ഇൻഡിപ്പെൻഡന്റ് സിനിമ (മൈക്ക്) പ്രസിഡന്റുമൊക്കെയായ സന്തോഷ് ബാബുസേനനും സെക്രട്ടറി കെ.പി.ശ്രീകൃഷണനുമൊക്കെ മുഖ്യമന്ത്രിക്ക് തന്നെ പരാതി നൽകി സിനിമാ അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ടു വിഷയങ്ങളിൽ ഇക്കുറി ജാഗ്രത പാലിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍