ഷെയിൻ നിഗം വിവാദം തീരും മുമ്പ് മലയാള സിനിമയിൽ വീണ്ടുമൊരു തർക്കം; പൂർണമായും ദുബായിൽ നിർമ്മിച്ചത് 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന സിനിമ റിലീസ് ചെയ്യാൻ കഴിയാതെ കുടുങ്ങി കിടക്കുന്നത് പ്രവാസി നിർമ്മാതാക്കൾ തമ്മിലുള്ള തർക്കം മൂലം; പരസ്പ്പരം ആരോപണങ്ങളുമായി പണം മുടക്കിയവർ കൊമ്പു കോർക്കുമ്പോൾ ഒരു പോസ്റ്റർ പോലും ഒട്ടിക്കാനാവാതെ സിനിമ റിലീസ് ചെയ്തപ്പോൾ അനക്കമില്ലാതെ തീയറ്ററുകൾ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: ഷെയിൻ നിഗം ഉൾപ്പെട്ട സിനിമാ തർക്കം പരിഹരിക്കാൻ ശ്രമം നടക്കുന്നതിനിടെ മലയാള സിനിമയെ വീണ്ടും വിവാദത്തിലാക്കി മറ്റൊരു സിനിമാ വിവാഹം. പ്രവാസി നിർമ്മാതാക്കൾ തമ്മിലാണ് പ്രശ്നം നിലനിൽക്കുന്നത്. പൂർണമായും ദുബായിൽ നിർമ്മിച്ചത് എന്നവകാശപ്പെടുന്ന, രാജു ചന്ദ്ര ആദ്യമായി സംവിധാനം ചെയ്ത മിഥുൻ നായകനാകുന്ന 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന സിനിമയുടെ പേരിലാണ് ആദ്യ നിർമ്മാതാവും പിന്നീട് വന്ന രണ്ട് നിർമ്മാതാക്കളും തമ്മിൽ കൊമ്പുകോർക്കുന്നത്.
ആദ്യ നിർമ്മാതാവ് പ്രവാസി ബിസിനസുകാരനായ വിജയകുമാർ പ്രശ്നങ്ങളുണ്ടാക്കിയത് കാരണം ചിത്രത്തിന്റെ റിലീസ് ദിവസത്തിന് തലേന്ന് വരെ അനശ്ചിതത്വം ഉണ്ടായെന്നും ഇതുമൂലം മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് മതിയായ പ്രചാരണം നൽകാൻ സാധിച്ചില്ലെമാണ് മറ്റ് നിർമ്മാതാക്കൾ ആരോപിക്കുന്നത്. യുഎഇയിൽ ബിസിനസുകാരുമായ സിനോ ജോൺ തോമസ്, എസ്.ശ്യാംകുമാർ എന്നിവരാണ് ഈ സിനിമയുടെ മറ്റു നിർമ്മാതാക്കൽ. ദുബായിൽ റേഡിയോ രംഗത്ത് പ്രവർത്തിക്കുന്ന, ടെലിവിഷൻ അവതാരകൻ കൂടിയായ മിഥുൻ രമേശ് നായകനും ദുബായിൽ തന്നെ താമസിക്കുന്ന ദിവ്യാ പിള്ള നായികയുമായ ജിമ്മി ഈ ചിത്രം വെള്ളിയാഴ്ച്ചയാണ് കേരളത്തിൽ റിലീസായത്.
സിനിമ നിർമ്മിക്കാൻ ആദ്യം ഒരുങ്ങിയത് നേരത്തെ മൂന്നു ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള വിജയകുമാറാണ്. എന്നാൽ, ചിത്രീകരണം ആരംഭിച്ച ശേഷം അദ്ദേഹം സിനോ ജോൺ തോമസ്, എസ്.ശ്യാംകുമാർ എന്നിവർക്ക് ചിത്രത്തിന്റെ അവകാശം കൈമാറുകയായിരുന്നു. അതുവരെ ചെലവഴിച്ച 33 ലക്ഷം രൂപ സിനിമ പൂർത്തിയായ ശേഷം നൽകണമെന്നായിരുന്നു കരാർ. ഇതിനായി മൂന്നു ചെക്കുകളും നൽകിയിരുന്നു. എന്നാൽ, ചിത്രം റിലീസിനിനോടടുത്തിട്ടും പണം ലഭിക്കാത്തതിനാൽ വിജയകുമാർ നിർമ്മാതാക്കളുടെ അസോസിയേഷനെ സമീപിച്ചു. അവിടെ നടന്ന മധ്യസ്ഥ ചർച്ചയിൽ ഈ മാസം 16ന് പണം നൽകാമെന്ന് സിനോയും ശ്യാംകുമാറും ഉറപ്പുനൽകി. എന്നാൽ, ഈ പ്രശ്നം മൂലം ചിത്രത്തിന് വേണ്ടത്രെ പ്രചാരണം നൽകാൻ സാധിച്ചില്ലെന്നാണ് ഇരുവരുടെയും ആരോപണം.
'ജീവിതത്തിൽ ആദ്യമായാണ് ഞങ്ങൾ സിനിമാ നിർമ്മാണത്തിന് തുനിഞ്ഞത്. ഇനി ഒരു സിനിമ ചെയ്യണോ എന്ന ആലോചനയിലേയ്ക്കാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. വ്യാഴാഴ്ച മൂന്ന് മണിക്കാണ് പോസ്റ്റർ ഒട്ടിക്കാനുള്ള അനുവാദം ലഭിച്ചത്. അഞ്ച് കോടി രൂപയ്ക്കടുത്ത് ചെലവഴിച്ച് ദുബായിൽ ചിത്രീകരിച്ച ചിത്രത്തിൽ വളരെ പ്രതീക്ഷയുണ്ടായിരുന്നു. പ്രധാന നടൻ മിഥുൻ ഫെയ്സ് ബുക്കിൽ വളരെ വിഷമത്തോടെ ലൈവ് വീഡിയോ ഇട്ടു. ഈ പടത്തിന്റെ കഥ കേട്ടപ്പോൾ സഹ നിർമ്മാതാക്കളായാണ് ഞങ്ങൾ വരുന്നത്. അന്ന് ഞങ്ങൾ 50 ലക്ഷം രൂപ മുടക്കിയാൽ മതി എന്നായിരുന്നു സംവിധായകൻ രാജു ചന്ദ്ര പറഞ്ഞത്.
പ്രധാന നിർമ്മാതാവ് വിജയകുമാർ ആയിരുന്നു. മൂന്നു ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള അദ്ദേഹം വഴികാട്ടിയാകുമെന്ന് കരുതി, വിശ്വാസമർപ്പിച്ചാണ് ഞങ്ങൾ നിർമ്മാണത്തിനിറങ്ങിയത്. 62 തിയറ്ററുകളിലാണ് ചിത്രം വെള്ളിയാഴ്ച(6) റിലീസായത്. ഏത് തിയറ്ററിൽ ചെന്നാലും അങ്ങനെയൊരു ചിത്രം അവിടെ പ്രദർശിപ്പിക്കുന്നുണ്ടോ എന്നു പോലും അറിയാൻ സാധിക്കില്ല. കാരണം, ഒരൊറ്റ പോസ്റ്റർ പോലും ഒട്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
നിർമ്മാതാക്കളുടെ അസോസിയേഷൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ മുടക്കിയ 5 കോടി രൂപ ഗോപി വരച്ചു പോകുന്ന അവസ്ഥയിലായിരുന്നു. ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച പ്രവാസികൾക്ക് വേണ്ടി മാത്രമാണ് ചിത്രം അന്ന് തന്നെ റിലീസ് ചെയ്യാൻ വാശിപിടിച്ചത്. അതേ പ്രവാസികളിലൊരാളായ വിജയകുമാർ പരാതി നൽകിയതിന്റെ പേരിലാണ് ഈ ചിത്രം പുറത്തിറക്കാൻ പറ്റാതെ വരുമോ എന്ന ആശങ്കയുണ്ടായത്. വെള്ളിയാഴ്ച ഉച്ചവരെ ചിത്രം റിലീസ് ചെയ്യാൻ പറ്റുമോ എന്ന് ഒരു ഉറപ്പുമില്ലായിരുന്നു. അതുകൊണ്ടാണ് പോസ്റ്റർ ഒട്ടിക്കാനും സാധിക്കാതെ വന്നത്. പത്ര പരസ്യവും നടന്നില്ല. ചിത്രം കണ്ട് ഒത്തിരി കുടുംബങ്ങൾ നല്ല അഭിപ്രായം പറഞ്ഞു. പക്ഷേ, ചിത്രം പ്രദർശിപ്പിക്കുന്നുണ്ടോ എന്നു പോലും അറിയാൻ പറ്റുന്നില്ല. നിർമ്മാണ സമയത്ത് 500 ദിർഹം പോലും വിജയകുമാർ തന്നിട്ടില്ല. രാവിലെ ലൊക്കേഷനിൽ ചെന്നാൽ ഇന്ന് കാര്യം നടന്നുപോകാൻ ഇത്ര രൂപ വേണമെന്ന് സംവിധായകൻ പറയും. അതേ ഏതെങ്കിലും വിധേന ഞങ്ങൾ നൽകും. പട്ടിണി കിടന്നാണ് ഞങ്ങൾ യുഎഇയിൽ പച്ചപിടിച്ച് ഇന്നത്തെ നിലയിലെത്തിയത്.
നിർമ്മാതാക്കളുടെ സംഘടന ഇടപെട്ട് പ്രശ്നമെല്ലാം പരിഹരിച്ചതാണ്. വിജയകുമാർ 33 ലക്ഷം മുടക്കി. ഇതിന് മൂന്നു ചെക്കുകൾ നൽകി, ബാക്കി പൂർത്തിയാക്കാൻ ഞങ്ങളേറ്റെടുത്തു. ജൂലൈയിലെ തിയതി ചേർത്താണ് ചെക്ക് നൽകിയത്. ഇതുവരെ യാതൊരു പ്രശ്നവുമില്ലായിരുന്നു. പടം പൂർത്തിയായി റിലീസാകുമെന്നായപ്പോഴാണ് അദ്ദേഹം ഇടങ്കോലിട്ടത്. തന്റെ പണം ലഭിക്കാതെ ചിത്രം പുറത്തിറങ്ങില്ലെന്ന് അദ്ദേഹം വാശിപിടിച്ചു. വിജയകുമാറിന്റെ മകനും ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളതിനാൽ റിലീസിന് തടസ്സം നിൽക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. അത്രത്തോളം ബുദ്ധിമുട്ടിച്ചു. ഒരു പ്രവാസി തന്നെയാണ് ഞങ്ങൾക്കെതിരെ നിന്നതെന്നതാണ് ഏറെ വിഷമിപ്പിക്കുന്നത്. ഞങ്ങളീ പടം ചെയ്യില്ലായിരുന്നുവെങ്കിൽ സംവിധായകനടക്കം 180 പേരടങ്ങുന്ന സംഘം വഴിയാധാരമാകുമായിരുന്നു. അണിയറ പ്രവർത്തകർ താമസിച്ച ഹോട്ടലിന്റെ വാടക പോലും കൊടുക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. ഞങ്ങളീ പടം ഏറ്റെടുത്തില്ലായിരുന്നുവെങ്കിൽ വിജയകുമാറിന് കൂടുതൽ പണം നഷ്ടമാകുമായിരുന്നു''-സിനോ വിശദമാക്കി.
അതേസമയം, അനാവശ്യമായാണ് സിനോയും ശ്യാംകുമാറും പ്രശ്നം കുത്തിപ്പൊക്കുന്നതെന്നാണ് വിജയകുമാറിന്റെ വാദം. 'എനിക്ക് ആരുമായും ഒരു പ്രശ്നവുമില്ല. ഞങ്ങൾ കൃത്യമായി കറാറിലെത്തിയിട്ടാണ് ഈ ചിത്രവുമായി മുന്നോട്ടുപോയത്. നാലു മാസം മുൻപ് 33 ലക്ഷം രൂപ തിരിച്ചു തരാനുള്ള ചെക്കുകളും തന്നിരുന്നു. രണ്ടര മാസമായി ഈ പണത്തിന് വേണ്ടി സിനോയുടെയും ശ്യാംകുമാറിന്റെയും പിന്നാലെ നടക്കുന്നു. ആ സമയത്തെല്ലാം റിലീസിന് മുൻപ് തരാമെന്നായിരുന്നു പറഞ്ഞിരുന്നത്. വാക്കാൽ പോലും മോശമായ സംസാരം ഉണ്ടായിരുന്നില്ല. എന്തിനാണ് ഇപ്പോൾ ഇങ്ങനെ ആരോപണമുന്നയിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍