ഓണം റിലീസിൽ വ്യക്തതയില്ല; വില്ലൻ എന്നിറങ്ങുമെന്ന് പോലും ആർക്കും അറിയില്ല; 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗം വിളിക്കണമെന്ന പൃഥ്വിയുടെ ആവശ്യത്തിൽ സൂപ്പർതാരങ്ങൾ മൗനം തുടരുന്നു; റിമിയെ ചോദ്യം ചെയ്തതോടെ താര സംഘടനയും ഫെഫ്കയും നിർമ്മാതാക്കളും വിതരണക്കാരും അങ്കലാപ്പിൽ; മലയാള സിനിമയിൽ സർവ്വത്ര പ്രതിസന്ധി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഓണം എത്താൻ ഇനി ഒരു മാസവും കഷ്ടി ദിവസങ്ങളുമേ ഉള്ളൂ. മലയാള സിനിമയുടെ കൊയ്ത്തു കാലമാണിത്. എന്നാൽ എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാനാകുന്നില്ല. ഏതെല്ലാം സിനിമ എപ്പോൾ വരുമെന്ന് പോലും ആർക്കും നിശ്ചയമില്ല. വിപണി മൂല്യത്തിൽ മുമ്പിലുള്ള മോഹൻലാലിന്റെ വില്ലൻ എന്ന സിനിമ പോലും തിയേറ്ററിൽ ഇറക്കാനുള്ള ആർജ്ജവം നിർമ്മാതാക്കൾക്കില്ല. സംഘടനകൾക്ക യോഗം വിളിക്കാൻ പോലും ഭയം. ഇരയേയും ദിലീപിനേയും സംരക്ഷിക്കുമെന്ന് പറഞ്ഞ അമ്മയുടെ നേതാക്കളും മിണ്ടാട്ടമില്ല. ഇന്നസെന്റിനെ ആരും കാണുന്നില്ല. മോഹൻലാലും മമ്മൂട്ടിയും മൗനത്തിൽ. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം വിളിക്കണമെന്ന പൃഥ്വിരാജിന്റെ ആവശ്യത്തിൽ തീരുമാനം എടുക്കാൻ അമ്മയ്ക്ക് കഴിയുന്നില്ല. താരസംഘടന അങ്ങനെ എല്ലാ അർത്ഥത്തിലും പ്രതിസന്ധിയിലാണ്.
ദിലീപിന്റെ നിയന്ത്രണത്തിലായിരുന്നു മലയാള സിനിമ. ഫെഫ്കയേയും വിതരണക്കാരേയും നിർമ്മാതാക്കളേയും നിയന്ത്രിച്ചിരുന്ന ഘടകം. എല്ലാവർക്കും എല്ലാ സഹായവും നൽകിയത് ദിലീപായിരുന്നു. അതുകൊണ്ട് കൂടിയാണ് ദിലീപിനെ എല്ലാവരും തുടക്കത്തിൽ പിന്തുണച്ചത്. ദിലീപ് തെറ്റ് ചെയ്തില്ലെന്ന് പോലും എല്ലാ സംഘടനയും പ്രഖ്യാപിച്ചു. ആരും അറസ്റ്റ് സ്വപ്നത്തിൽ പോലും കണ്ടില്ല. എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയി. ദിലീപിനെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതിയും സമ്മതിച്ചു. ഇതിന് പിന്നാലെ റിമി ടോമിയേയും പൊലീസ് ചോദ്യം ചെയ്തു. റിമിയെ മലയാള സിനിമയിലെ തന്നെ ജനപ്രിയ മുഖമായിട്ടാണ് കാണുന്നത്. ഗായിക ആയിരുന്നുവെങ്കിലും അതിന് അപ്പുറത്തേക്ക് വളർന്ന താരമായിരുന്നു റിമി. ഇനിയും സിനിമാക്കാരെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ഇതോടെ സിനിമാ മേഖലയുടെ അങ്കലാപ്പ് കൂടി. ആരെ പൊലീസ് വിളിച്ചാലും പൊതുജനം അവരേയും സംശയിക്കുന്ന സാഹചര്യമുള്ളതു കൊണ്ടാണ് ഇത്.
അതിനിടെ വിഷയം ചർച്ചയാക്കിയ ചാനലുകളുടെ പരിപാടിക്ക് പോകേണ്ടതില്ലെന്ന അനൗദ്യോഗിക തീരുമാനം താര സംഘടന എടുത്തതായി സൂചനയുണ്ട്. എന്നാൽ ഇത് പരയാകുമെന്ന് ഭയന്ന് ആരോടും ഇപ്പോൾ പറയുന്നില്ല. നിർമ്മാതാക്കളോ വിതരണക്കാരോ ഒന്നും യോഗം ചേരുന്നില്ല. അമ്മയുമായി ചേർന്ന് നിൽക്കുന്ന ഫെഫ്കയും മിണ്ടാട്ടമില്ലാത്ത അവസ്ഥയാണ്. ഇതോടെ സർവ്വത്ര പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തുന്നു. ഫെഫ്കയുടെ ഭാരവാഹിയാണ് ബി ഉണ്ണികൃഷ്ണൻ. മോഹൻലാലിനെ നായകനാക്കി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത സിനിമയാണ് വില്ലൻ. ഏറെ പ്രതീക്ഷകളുള്ള ഈ സിനിമ ഈ മാസം ആദ്യം പുറത്തിറങ്ങേണ്ടതായിരുന്നു. എന്നാൽ ഇനിയും വെളിച്ചം കണ്ടില്ല. പ്രതിസന്ധി മാറിയ ശേഷം ഇറക്കാനാണ് തീരുമാനം. ഇതിന് സമാനമായി നിരവധി സൂപ്പർതാര ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. ഇവയും എന്ന് തിയേറ്ററിലെത്തുമെന്ന് ആർക്കും അറിയില്ല.
ഇതോടെ പ്രതിസന്ധിയിലാകുന്നത് ഓണക്കാലത്തെ വിപണിയാണ്. ഏതൊക്കെ സിനിമ എന്നൊക്കെ എത്തുമെന്ന് പോലും ആർക്കും അറിയില്ല. ദിലീപിന്റെ രാമലീലയും പെട്ടിയിലാണ്. ഫെഫ്കയും നിർമ്മാതാക്കളുമെല്ലാം യോഗം ചേരാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ആശയ വിനിമയത്തിന്റെ കുറവാണ് എല്ലാത്തിനും കാരണം. യോഗങ്ങൾ ചേർന്നാൽ അതിലേക്ക് മാധ്യമങ്ങൾ എത്തും. നടിയെ ആക്രമിച്ച കേസ് ചർച്ച ചെയ്തോവെന്ന് ഏവരും ചോദിക്കും. ഇത് പ്രതിസന്ധിയാകും. അതിനാൽ യോഗമൊന്നും വേണ്ടെന്നാണ് സിനിമാക്കാരുടെ തീരുമാനം. താരസംഘടനയായ അമ്മയ്ക്ക് യോഗം ചേർന്നാൽ സംഘടന പിളരുമോ എന്ന ആശങ്ക പോലുമുണ്ട്. പൃഥ്വിരാജിന്റെ കടുത്ത നിലപാടാണ് ഇതിന് കാരണം. അങ്ങനെ എല്ലാ സംഘടനാ നേതാക്കളും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. അതിനിടെ വിതരണക്കാരുടെ സംഘടനയിൽ പിടിമുറുക്കാൻ ലിബർട്ടി ബഷീറും രംഗത്തുണ്ട്.
സിനിമാലോകം ആകെ സ്തംഭനാവസ്ഥയിലാണ്. കുറച്ചുനാൾ കഴിയുമ്പോൾ എല്ലാം ശരിയാകുമെന്നു പറയുന്നു. ശരിയാകാതെ തരമില്ല. സിനിമാരംഗം ഒന്നു കലങ്ങിത്തെളിയണം എന്നു തന്നെയാണ് എല്ലാവരും പറയുന്നത്. പക്ഷേ അത് സിനിമാക്കാർ ഏറെയും പറയുന്നില്ല. അങ്ങനെ പറയണമെങ്കിൽ ഇടവും വലവും ഒന്നു നോക്കേണ്ടി വരുന്ന അവസ്ഥ. പരസ്പരം പറയാനും നോക്കാനുംപോലും പേടി. എല്ലാവരേയും എല്ലാവരും സംശയിക്കുന്നു. ഒരു ദിലീപ് അകത്താകുന്നതുകൊണ്ടോ, ഇനി ആരെങ്കിലും അകത്താകുന്നതു കൊണ്ടോ തീരുന്നതല്ല സിനിമയിലെ പ്രശ്നങ്ങൾ. അസൂയയും കുശുമ്പും വെട്ടലും ഒതുക്കലും ചതിയും ഒക്കെത്തന്നെയാണ് സിനിമാലോകത്തിന്റെ ആന്തരിക സത്ത. അതാണ് പുതിയ സംഭവവികാസങ്ങളിലൂടെ പുറത്ത് എത്തുന്നത്. ടിയാൻ സിനിമ ദയനീയമായി പരാജയപ്പെട്ടു. നല്ല അഭിപ്രായം നേടിയിട്ടും തൊണ്ടു മുതലും ദൃക്സാക്ഷിയും വേണ്ടത്ര കളക്ഷൻ നേടുന്നില്ല. ഇതെല്ലാം മലയാള സിനിമയുടെ പ്രതിസന്ധിക്ക് തെളിവായി ചൂണ്ടിക്കാട്ടുന്ന ഘടകങ്ങളാണ്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണമാണ് ഇതിനെല്ലാം വഴിയൊരുക്കിയത്. താരങ്ങളോട് പ്രേക്ഷകർക്കുള്ള വിശ്വാസം പോയി. ഇതിന് കാരണക്കാർ താരസംഘടനയാണെന്ന വാദമാണ് സജീവമാകുന്നത്. മലയാള സിനിമ ക്രിമിനൽവൽക്കരിച്ചതിന്റെ പൂർണമായ ഉത്തരവാദിത്വം ഫെഫ്കയ്ക്കും അമ്മയ്ക്കുമാണെന്നും ഇന്നസെന്റിനെ പോലുള്ളവർ സ്വയം രാജിവച്ച് സ്ഥാനമൊഴിഞ്ഞ് ആ സ്ഥാനത്ത് യുവാക്കളെ പ്രതിഷ്ഠിച്ചാൽ ഇന്നു കാണുന്ന പല അനാവശ്യ പ്രവണതകൾക്കും പരിഹാരം കാണുവാൻ കഴിയുമെന്നും വിനയനെ പോലുള്ളവർ പറയുന്നു. മലയാള സിനിമ ശുദ്ധീകരിക്കുക, സിനിമാരംഗത്തെ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ചർച്ചയാക്കുകയാണ് വിനയന്റെ സംഘടനയായ മാക്ട. വുമൺ ഇൻ സിനിമാ കളക്ടീവും നിലവിലെ സംവിധാനങ്ങളോട് ഏതിർപ്പ് പ്രകടിപ്പിക്കുന്നു.
നിർമ്മാതാക്കളുടെ താൽപര്യാർഥം തയ്യാറാക്കപ്പെടുന്ന കരാറുകൾക്കു പകരം വേതനം, തൊഴിൽ സമയം, ഡ്യൂപ്പിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങൾ കൂടി സ്ത്രീപക്ഷത്തു നിന്നു പരിഗണിച്ചുകൊണ്ടുള്ള മാതൃകയിൽ കരാറുകൾ പുനസ്സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര മേഖലയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് രംഗത്തു വന്നിരുന്നു. നടൻ ലാലിനും മകനും സംവിധായകനുമായ ജീൻ പോളിനുമെതിരേ പേരു പരാമർശിക്കാതെ വിമർശനവും ഇവർ ഉന്നയിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ തൊഴിൽ സംസ്കാരം സ്ത്രീകളെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്നും ഇവർക്കെതിരേയുള്ള അതിക്രമങ്ങളുടെ ആഴം എത്രത്തോളമാണെന്നും വെളിപ്പെടുത്തുന്നതാണ് അടുത്തിടെ സിനിമയിലെ സ്ത്രീകൾ പൊലീസിൽ രജിസ്റ്റർ ചെയ്ത ചില പരാതികളെന്ന് വനിതാ പ്രവർത്തകർ പറയുന്നു. സിനിമയിൽ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടിവരുമ്പോൾ അവർ എന്താണോ ചെയ്യുന്നത് അത് അഭിനേതാവിന്റെ അറിവോടെയും സമ്മതത്തോടെയും ആകണമെന്നതും അഭിനേതാവിനു നൽകുന്ന കരാറിൽ ഇതു വ്യക്തമാക്കണമെന്നതും സാമാന്യമായ തൊഴിൽ മര്യാദയാണെന്നും ഇവർ പറയുന്നു. ഇതിനോടൊന്നും പ്രതികരിക്കാൻ പോലും ഉത്തരവാദിത്തപ്പെട്ടവർ തയ്യാറല്ല.
മറ്റെല്ലാ മേഖലയിലേയും പോലെ സിനിമാ രംഗത്തും കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥ തന്നെയാണുള്ളത്. ഒരോരുത്തർക്കും വ്യക്തിപരമായ താൽപര്യങ്ങളുണ്ടാകും. കൈയൂക്കുള്ളവർ ആ താൽപര്യങ്ങൾ ആ മേഖലയിൽ അടിച്ചേൽപ്പിക്കുകയും ചെയ്യും. മലയാള സിനിമാ ആസ്വാദകരുടെ ആസ്വാദനത്തിൽ വന്ന കാലാനുസൃതമായ മാറ്റം മൂലം കലാമൂല്യമുള്ള മിന്നാമിനുങ്ങ് പോലുള്ള സിനിമകൾക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിന് മാറ്റം വരുത്താൻ പുതിയ സംഭവ വികാസങ്ങൾ കാരണമാകുമെന്ന് കരുതുന്നവരുമുണ്ട്.
Stories you may Like
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- ബോക്സ് ഓഫീസ് ദൃശ്യ വിസ്മയത്തിന് 10 വയസ്
- രജനീകാന്തിനെപ്പോലും 'തല്ലാൻ' കഴിയുന്ന ഏക നടൻ
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- പൊട്ടിച്ചിരിയുടെ ബോക്സ് ഓഫീസ് കിലുക്കത്തിന് 32 വയസ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍