Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർഗ്ഗത്തിലെ ഹൂറിമാരെയും മദ്യപ്പുഴയും തേടി ഐസിസ് തീവ്രവാദത്തിന്റെ വഴിതെളിച്ചു; കൂടെയുള്ളവർ അമേരിക്കൻ ബോംബ് ആക്രമണത്തിൽ ജിഹാദികളായി മരണം പുൽകിയപ്പോൾ എങ്ങനെ എങ്കിലും നാട്ടിൽ എത്തിയാൽ മതിയെന്ന് മോഹം; ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് മലയാളി ഐഎസ് ഭീകരർ; കാസർകോട് ഇളമ്പച്ചി സ്വദേശി ഫിറോസിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ

സ്വർഗ്ഗത്തിലെ ഹൂറിമാരെയും മദ്യപ്പുഴയും തേടി ഐസിസ് തീവ്രവാദത്തിന്റെ വഴിതെളിച്ചു; കൂടെയുള്ളവർ അമേരിക്കൻ ബോംബ് ആക്രമണത്തിൽ ജിഹാദികളായി മരണം പുൽകിയപ്പോൾ എങ്ങനെ എങ്കിലും നാട്ടിൽ എത്തിയാൽ മതിയെന്ന് മോഹം; ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് മലയാളി ഐഎസ് ഭീകരർ; കാസർകോട് ഇളമ്പച്ചി സ്വദേശി ഫിറോസിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേർന്ന് ജിഹാദിയാാൽ സ്വർഗ്ഗം ലഭിക്കുമെന്ന ധാരണയിലാണ് കേരളത്തിൽ നിന്നുള്ള മലയാളികൾ അടക്കം ഐസിസിൽ ചേരാൻപോയത്. സ്വർഗ്ഗത്തിലെ ഹൂറിമാരെയും മദ്യപ്പുഴയും തേടിയുള്ള യാത്രയായിരുന്നു ഈ തീവ്രവാദികളെ സംബന്ധിച്ചിടത്തോളം ഉണ്ടായിരുന്നത്. എന്നാൽ, ഐസിസിന്റെ കാലം കഴിയുന്ന അവസ്ഥയാമുള്ളത്. സിറിയയിലും ലിബിയയിലും ഇറാക്കിലമുളമുള്ള ഐസിസ് തീവ്രവാദികളിൽ നിരവധി പേർ സൈന്യത്തിന്റെ ബോംബിംഗിൽ കൊല്ലപ്പെട്ടു കഴിഞ്ഞു.

മലയാളികളായ ഭീകരർ കൂടുതലായി പോയത് അഫ്ഗാനിസ്ഥാനിലേക്കായിരുന്നു. ഈ കൂട്ടത്തിലുള്ളവും ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളികളുമുണ്ട്. എന്നാൽ, കൂടെയുള്ളവർ കൊല്ലപ്പെട്ടു തുടങ്ങിയതോടെ ചിലർ നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങി. ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് മലയാളി ഐഎസ് ഭീകരർ രംഗത്തെത്തി. കാസർകോട് ഇളമ്പച്ചി സ്വദേശി ഫിറോസ് ആണ് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതായി അറിയിച്ചത്. ഇയാൾക്കൊപ്പം മറ്റ് രണ്ട് രണ്ട് പേർ കൂടി നാട്ടിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നുണ്ടാകും എന്നാണ് വിവരം.

963935853419 എന്ന നമ്പറിൽ നിന്നും കാസർഗോഡ് ഇളമ്പച്ചിയുള്ള ബന്ധുവിനെയാണ് ഫിറോസ് വിളിച്ചത്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം ഉണ്ടെന്നും അതിനുള്ള സാഹചര്യമുണ്ടോയെന്നുമാണ് ഇയാൾ അന്വേഷിച്ചത്. തനിക്കൊപ്പം രണ്ട് മലയാളികൾ കൂടി തിരിച്ചുവരാൻ സന്നദ്ധരാണെന്നും ഇയാൾ അറിയിച്ചു. ഐഎസിനെതിരായ നീക്കം ശക്തമായതോടെയാണ് ഇന്ത്യയിലേക്ക് തിരികെ വരാൻ മലയാളികൾ ശ്രമം തുടങ്ങിയത്.

ഒരു മാസം മുൻപാണ് ഫിറോസ് നാട്ടിലേക്ക് മടങ്ങാനുള്ള താൽപര്യം പ്രകടിപ്പിച്ചത്. ഫിറോസും മറ്റ് രണ്ട് പേരും ഇപ്പോൾ സിറിയയിലാണെന്നാണ് കരുതപ്പെടുന്നത്. 2016 ജൂണിലാണ് കാസർകോട് പീസ് പബ്ലിക് സ്‌കൂൾ ജീവനക്കാരനായ ഫിറോസ് ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി രാജ്യം വിട്ടത്. ഇതേ സ്‌കൂളിലെ തന്നെ ജീവനക്കാരനായിരുന്ന അബ്ദുൾ റാഷിദായിരുന്നു റിക്രൂട്ട്മെന്റിന് പിന്നിൽ. അതേസമയം ഫിറോസിന്റെ നീക്കങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിച്ച് വരികയാണ്. ഫോൺ നമ്പർ കേന്ദ്രീകരിച്ചുും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

അടുത്തിടെ അഫ്ഗാനിസ്ഥാനിലെ നങ്കർഹാർ-ഖൊറോസാൻ പ്രവിശ്യകൾ കേന്ദ്രമാക്കി 'വിശുദ്ധയുദ്ധം' നയിച്ച ഭീകരൻ അബ്ദുൾ റാഷിദ് കൊല്ലപ്പെട്ടു എന്ന വിവരം പുറത്തുവന്നിരുന്നു. ഇതോടെ ഐസിസിലെത്തിയ മലയാളികൾ ദുരിതത്തിൽ ആണെന്ന വിവരമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് തീവ്രവാദികൾ വീണ്ടും നാട്ടിലേക്ക് തിരികെ എത്താൻ ശ്രമിക്കുന്നത്. അബ്ദുൾ റാഷിദും അയാളുടെ രണ്ടാം ഭാര്യ യാസ്മിനുമായിരുന്നു ഐസിസിലേക്ക് പോയത്. അബ്ദുൾ റാഷിദ് ഉൾപ്പെടെ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് പോയ 35 ഓളം പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. കാസർഗോഡ് ജില്ലയിൽ നിന്നും 21 പേരാണ് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഐ എസ് പോരാളികളാകാൻ പോയത്. ഇതിന്റെ തുടർച്ചയെന്നോണം കണ്ണൂരിൽ നിന്നും കഴിഞ്ഞ വർഷം നവംബർ മാസം കുട്ടികളടക്കം പത്തംഗ സംഘം അഫ്ഗാനിലേക്ക് കടന്നിരുന്നു.

ഈ സംഘത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന കണ്ണൂർ അഴീക്കോട്-പൂതപ്പാറയിലെ എ. അൻവർ കൊല്ലപ്പെട്ടുവെന്ന വിവരം അയാളുടെ ഭാര്യ തന്നെ സമൂഹ മാധ്യമങ്ങൾ വഴി പുറത്ത് വിട്ടിരുന്നു. ബീഹാർ സ്വദേശിനിയായ യാസ്മിനും അബ്ദുൾ റാഷിദും മലപ്പുറത്തെ പീസ് സ്‌ക്കൂളിൽ വച്ചാണ് പരിചയപ്പെട്ടത്. കഴിഞ്ഞ വർഷം ഡൽഹി വിമാനത്താവളത്തിൽ വെച്ച് യാസ്മിനെ അറസ്റ്റ് ചെയ്തതോടെയാണ് കേരളത്തിലെ ഐ.എസ്. തീവ്രവാദത്തിന്റെ വ്യാപ്തിയെക്കുറിച്ച് വ്യക്തമായ തെളിവുകൾ പുറത്ത് വന്നത്.

ഇസ്ലാമിക തീവ്രവാദത്തിന് സാമ്പത്തിക ആനുകൂല്യം ലഭിച്ചിരുന്നത് യാസ്മിന്റെ പേരിലായിരുന്നു. നിലവിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്ന് പോയവരെല്ലാം കൊല്ലപ്പെട്ടുവെന്നാണ് വിവരം. കൊല്ലപ്പെട്ട അൻവർ , അയാളുടെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ടി.വി. ഷമീർ, ഷമീറിന്റെ രണ്ടു മക്കൾ, ഇവരെല്ലാം കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. നേരത്തെ പീസ് സ്‌ക്കൂളിലെ പലരും തങ്ങൾക്കൊപ്പം ഹിജ്റ ചെയ്തവരാണെന്നും മുമ്പ് പീസ് സ്‌ക്കൂൾ അഡ്‌മിനിസ്ട്രേറ്റീവ് ജീവനക്കാരനായ റാഷിദ് ആരോപിച്ചിരുന്നു.

മാസങ്ങൾക്കു മുമ്പ് ഇസ്ലാമിക് സ്റ്റേ്റ്റ്സിലേക്ക് ചേക്കേറിയ മലയാളികൾ കടുത്ത പ്രതിസന്ധിയായിരുന്നുവെന്നും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയിൽ പാറമടകളിലും ഗുഹകളിലും കഴിയുന്നവരെ അമേരിക്കൻ സേനയും അഫ്ഗാൻ സേനയും അതിന് പുറമേ താലിബാൻകാരും ആക്രമിക്കുക പതിവാണ്. ഫലത്തിൽ ഇസ്ലാമിക് സ്റ്റേറ്റ്സിൽ എത്തിപ്പെട്ടവർ ത്രിമുഖ യുദ്ധമാണ് നേരിടേണ്ടി വന്നത്. സേനയുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടാലും താലിബാൻകാർ ഇവർക്കു നേരെ നിറയൊഴിക്കും.

മൂന്ന് മാസം മുമ്പ് വരെ അഫ്ഗാനിലെ ഖൊറോസാൻ പ്രവിശ്യയിൽ നിന്ന് ടെലിഗ്രാം അക്കൗണ്ട് വഴി ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ റാഷിദ് ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഐ. എസിന്റെ ആശയങ്ങളും റാഷിദ് വഴി പ്രചരിക്കാതായി. ഇതേ തുടർന്നുള്ള നിരീക്ഷണത്തിലാണ് റാഷിദ് കൊല്ലപ്പെട്ടതായുള്ള വിവരം ലഭിച്ചത്. റാഷിദിനൊപ്പം രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടുവെന്നാണ് വിവരം. 2016 മെയ് മാസമാണ് കാസർഗോഡ് പടന്നയിൽ നിന്നും 21 പേർ ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാൻ വേണ്ടി നാടുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP