ദുബായിലെ ഭാഗ്യശാലികളെല്ലാം മലയാളികളോ?; റാന്നി സ്വദേശിയായ ബ്രിട്ടി മാർക്കോസിനെ തേടിയെത്തിയത് 20കോടിയുടെ ഭാഗ്യ നറുക്കെടുപ്പ്; പതിവ് തെറ്റിക്കാതെ നറുക്കടിച്ചവരിൽ ഇന്ത്യക്കാരും
അബുദാബി; ദുബായിലെ ഭാഗ്യശാലികളെല്ലാം മലയാളികളാണോ? ഈ ചോദ്യം വീണ്ടും പ്രസക്തമാകുന്നു. പാലക്കുന്ന് കരിപ്പോടി സ്വദേശിയായ പികെ വിജയ്റാമിനും ആറന്മുള കിടങ്ങന്നൂർ സ്വദേശി ജോൺ വർഗീസും കൂട്ടുകാർക്കും ശേഷം വീണ്ടും ലോട്ടറിയിലൂടെ കേരളത്തിലേക്ക് ഭാഗ്യമെത്തിക്കുന്നവരുടെ നിരയിലേക്ക് പത്തനംതിട്ട റാന്നി സ്വദേശിയും ദുബായിലെ അൽ ഷഫർ ജനറൽ കോൺട്രാക്ടിങ് കമ്പനിയിലെ ഡ്രാഫ്റ്റ്സുമാനുമായ ബ്രിറ്റി മാർക്കോസും. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി കോടിപതിയായത്. ബ്രിറ്റി മാർക്കോസിന് 20 കോടിയിലേറെ രൂപ ( ഒരു കോടി ദിർഹം) സമ്മാനമായി ലഭിച്ചത്. അഞ്ചാം. തവണ എടുത്ത ടിക്കറ്റിലൂടെയാണ് (208011) ഭാഗ്യം കൈവന്നത്.
ഏറെ പ്രതീക്ഷയോടെയാണ് ഓരോ തവണയും ഭാഗ്യം പരീക്ഷിക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രതീക്ഷ ഇല്ലെന്ന് പറയുന്നതിൽ അർഥമില്ലെന്നും ബ്രിറ്റി പറഞ്ഞു. ബിഗ് ടിക്കറ്റിൽനിന്ന് സമ്മാനമടിച്ചുവെന്ന വിളി വന്നപ്പോൾ സന്തോഷം കൊണ്ട് ഒരുനിമിഷം സംസാരിക്കാനായില്ല. യാഥാർഥ്യം ഉൾക്കൊണ്ടപ്പോൾ വിവരം കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവച്ചു. വാരാന്ത്യ അവധി ദിനമായതിനാൽ കമ്പനിയിലെ പകുതിപേരും ഇല്ല. എല്ലാവരും എത്തിയ ശേഷം മധുരംവിതരണം ചെയ്ത് സന്തോഷം പങ്കുവയ്ക്കും.
സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. എങ്കിലും സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. കമ്പനിയിലെ പ്രോജക്ട് തീരാൻ 4 മാസം ബാക്കിയുണ്ട്. അതിന് ശേഷമേ അതേക്കുറിച്ച് ചിന്തിക്കൂവെന്ന് ബ്രിറ്റി മാർക്കോസ് പറഞ്ഞു. പത്തു വിജയികളിൽ ഒൻപതും ഇന്ത്യക്കാരാണ്. ഇതിൽ ഏറെയും മലയാളികളും.
ഇത് ആദ്യമായല്ല ദുബായിൽ മലയാളിക്ക് ലോട്ടറി ടിക്കറ്റിന്റെ പേരിൽ ഭാഗ്യം കൈവരുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിൽ ബാംഗ്ലൂരിൽ നിന്നുള്ള മലയാളി ടോംസ് അറയ്ക്കൽ മണി ഒരു മില്യൺ ഡോളർ (ഏകദേശം 6.43 കോടി രൂപ) സമ്മാനത്തിന് അർഹനായിട്ടുണ്ട്. ദുബായ് വിമാനത്താവളത്തിലെ കോൺകോഴ്സ് ഡിയിൽ നടന്നനറുക്കെടുപ്പിൽ 263 ാം സീരീസിലെ 2190 എന്ന ടിക്കറ്റ് നമ്പരാണ് ടോംസിനെ വിജയത്തിന് അർഹാനാക്കിയത്.38 കാരനായ ടോംസ് ദുബായിൽ ഒരു അന്താരാഷ്ട്ര കാർഡ് കമ്പനിയിൽ എക്സിക്യുട്ടീവ് ആയി ജോലി നോക്കുകയാണ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ 34 ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഡിസംബറിലാണ് ടോംസ് ടിക്കറ്റ് വാങ്ങിയത്.
പാലക്കുന്ന് കരിപ്പോടി സ്വദേശിയായ പികെ വിജയ്റാമിനെയാണ് ഭാഗ്യം തേടിയെത്തിയിരുന്നു 3.6 ദശലക്ഷം യുഎഇ ദിർഹമാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. അതായത് 6.3 കോടി ഇന്ത്യൻ രൂപ. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലേണർ ലോട്ടറി നറുക്കെടുപ്പിലാണ് കോടികളുടെ ഭാഗ്യം വിജയ് റാമിന് ലഭിച്ചത്. നാട്ടിലേക്ക് വരുന്നതിനിടെ ദുബായ് വിമാനത്താവളത്തിൽ വച്ചാണ് വിജയ് റാം ലോട്ടറിയെടുത്തത്.കരിപ്പോടി മീത്തൽ വീട് തറവാട്ടിലെ വയനാട്ട് കുലവൻ തെയ്യത്തിൽ പങ്കെടുക്കാനാണ് വിജയ്റാം അവധിയെടുത്ത് നാട്ടിലേക്ക് വന്നത്. അവധി കഴിഞ്ഞ് മടങ്ങി ദിവസങ്ങൾക്കുള്ളിലായിരുന്നു ലോട്ടറി അടിച്ചത്
അബുദാബി ബിഗ്ടിക്കറ്റിലൂടെ 21 കോടി രൂപ നേടിയെടുത്തത് ആറന്മുള കിടങ്ങന്നൂർ സ്വദേശി ജോൺ വർഗീസും കൂട്ടുകാരുമാണ്. ആയിരം ദിർഹത്തിന്റെ ടിക്കറ്റാണ് ജോണിന്റെയും കൂടെച്ചേർന്ന ഏഴുപേരുടേയും ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇവരെ ഭാഗ്യ ദേവത കടാക്ഷിച്ചത്. 11 വർഷത്തിലധികമായി ദുബായ് ജുമൈറ ലെയ്ക്ക് ടവേഴ്സിലെ സ്വകാര്യ സ്ഥാപനത്തിൽ ൈഡ്രവറാണ് പീടികയിൽ വീട്ടിൽ ജോൺ വർഗീസ്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അബുദാബിയിലെ രണ്ടാം വലിയ നറുക്കെടുപ്പായ ബിഗ് ടിക്കറ്റിലൂടെ 12 ദശലക്ഷം ദിർഹം ഇവർ നേടിയത്. ജോണിന്റെ പേരിലായിരുന്നു ടിക്കറ്റെടുത്തത്. അനീഷ് കുമാർ, മനു, (കാസർകോട്), സുനീർ കെ.എം, മൂസ, റഷീദ് സൂപ്പി (കണ്ണൂർ), റാസിഖ് (മലപ്പുറം), ഷമീർ (എറണാകുളം) എന്നിവരാണ് ഭാഗ്യത്തിന്റെ മറ്റ് അവകാശികൾ. ടിക്കറ്റ് വിലയിൽ ജോൺ 250 ദിർഹം (4400ഓളം രൂപ) ചെലവിട്ടപ്പോൾ ബാക്കിയുള്ളവരുടെ വിഹിതം 50 മുതൽ 200 ദിർഹം വരെയായിരുന്നു.
ദുബായിലെ താമസക്കാരിയായ മലയാളി വീട്ടമ്മയ്ക്ക് അമ്പരപ്പിക്കുന്ന ഭാഗ്യനേട്ടം ഉണ്ടായിരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുത്ത ശാന്തി അച്യുതൻ എന്ന വീട്ടമ്മയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്.6.4 കോടി രൂപ, അതായത് 3.67 ലക്ഷം ദിർഹമാണ് ശാന്തി അച്യുതന് സമ്മാനത്തുക ലഭിച്ചത്. 4664 എന്ന നമ്പറിനാണ് ഈ അപൂർവ ഭാഗ്യം ലഭിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ലൈനർ പ്രൊമോഷന്റെ ഭാഗമായുള്ള നറുക്കെടുപ്പ് വഴിയാണ് ശാന്തി അച്യുതന് ഈ വൻ തുക സമ്മാനമായി ലഭിച്ചിരുന്നത്.
തിരുവനന്തപുരം വെട്ടുകാട് തൻസിലാസ് ബിബിയൻ ബാബുവിനാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 70 ലക്ഷം ദിർഹം (12.40 കോടി) ലഭിച്ചത്. 030202 എന്ന നമ്പറുള്ള ടിക്കറ്റിലാണ് ബാബുവിനെത്തേടി ഭാഗ്യമെത്തിയത്.57 കാരനായ തൻസിലാസ് ദുബായ് എമിറേറ്റ്സ് എയർലൈൻസിൽ 26 വർഷമായി പ്രവർത്തിച്ച് വരികയാണ്.ഇതിന് മുൻപ് ഒട്ടേറെ തവണ ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്.പത്താം ശ്രമത്തിലാണ് തൻസിലാസിനെ തേടി ഭാഗ്യമെത്തിയത്.
അടുത്തിടെ ഷാർജയിൽ ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാൻസിസ് സേവ്യറിന് 6.7 കോടി രൂപ ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയർ നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ചിരുന്നു. മലയാളത്തിലെ യുവനടി ഐമ സെബാസ്റ്റ്യന്‍ നറുക്കെടുപ്പിൽ ലഭിച്ചത് അരക്കിലോ സ്വർണം ആയിരുന്നു. ദുബായിലെ മലബാർ ഗോൾഡിന്റെ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട നറുക്കെടുപ്പിലാണ് ഐമയെ ഭാഗ്യം കടാക്ഷിച്ചത്
തൃശ്ശൂർ സ്വദേശി ശ്രീരാജ് കൃഷ്ണന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലഭിച്ചത് 12 കോടിയിലധികം രൂപയാണ്. യുഎഇയിൽ 9 വർഷമായി ഷിപ്പിങ് കോർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു ശ്രീരാജ് കൃഷ്ണൻ. അങ്ങനെ നീളുന്നു ഭാഗ്യ ദേവത കടാക്ഷിക്കുന്ന മലയാളിയുടെ നീണ്ട് നിര.
Stories you may Like
- ഭാഗ്യദേവത കടാക്ഷിച്ചത് പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ചപ്പോൾ എടുത്ത ലോട്ടറി ടിക്കറ്റിന്
- വിഷു ബമ്പറിലെ ഭാഗ്യവാനും പേര് പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് സൂചനകൾ
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും
- കെറ്ററിംഗിലെ സാജുവിനെ പോലെ മിയാമിയിലെ നെവിനും ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കും
- ബ്രിട്ടനിൽ രാഷ്ട്രീയം പയറ്റി മലയാളികൾ!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍