ആ അമ്മയെ കണ്ടപ്പോൾ ആനി വാവിട്ട് നിലവിളിച്ച് ഓടിചെന്ന് കെട്ടിപ്പിടിച്ചു; കൈകൾ കൂപ്പി മാപ്പപേക്ഷിച്ച് വാക്കുകൾക്ക് വേണ്ടി പരതി; വിതുമ്പികൊണ്ട് ത്രേസ്യാമ്മ ആനിയുടെ മുടിയിഴകളിൽ വിരലോടിച്ചു; മലയാറ്റൂരിൽ കുത്തേറ്റ് മരിച്ച വൈദികന്റെ അമ്മയും സഹോദരങ്ങളും ബന്ധുക്കളും കുത്തിക്കൊന്ന കപ്യാരുടെ വീട്ടിൽ എത്തിയപ്പോൾ ഹൃദയങ്ങൾ പൊട്ടിയൊഴുകി; അവർ മടങ്ങിയപ്പോൾ മോഹാലസ്യപ്പെട്ട് വീണ് കപ്യാരുടെ ഭാര്യ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മലയാറ്റൂർ കുരിശുമുടി വികാരി ഫാ. സേവ്യർ തേലക്കാട്ടിന്റെ കൊലപാതകത്തിൽ മുൻ കപ്യാരോട് സഹിക്കാനും ക്ഷമിക്കാനുമായിരുന്നു കർദിനാൾ മാർ ജോർ ആലഞ്ചേരിയുടെ ആഹ്വാനം. ജോലി നഷ്ടമായതിന്റെ ദുഃഖമായിരുന്നു കപ്യാരെ കൊലപാതകിയാക്കിയത്. എട്ടാം വയസ്സുമുതൽ പള്ളിക്കായി ജീവിതം ഒഴിഞ്ഞു വച്ച മലയാറ്റൂർ വട്ടപ്പറമ്പൻ ജോണിയുടെ പ്രത്യേകതകൾ സഭയ്ക്ക് മൊത്തം അറിയാമായിരുന്നു. മകളുടെ അന്യമതക്കാരനുമായുള്ള വിവാഹത്തിന് ശേഷം ജോലി പോയി. കുടുംബത്തെ നോക്കാനുള്ള ബുദ്ധിമുട്ടുകളാണ് കപ്യാരെ കൊലപാതകിയാക്കിയത്. ഈ സാഹചര്യം ഓർമ്മപ്പെടുത്തിയായിരുന്നു മാപ്പ് നൽകാനുള്ള കർദിനാളിന്റെ ആഹ്വാനം.
ഇത് അപ്പടി തേലക്കാടിന്റെ കുടുംബവും ഏറ്റെടുത്തു. മുൻ കപ്യാരുടെ കുത്തേറ്റു മരിച്ച കുരിശുമുടി റെക്ടറുടെ അമ്മയും സഹോദരങ്ങളും കപ്യാരുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു ഹൃദയഭേദകമായ ആ കൂടിക്കാഴ്ച നടന്നത്. കുത്തേറ്റു മരിച്ച റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മ, മൂത്ത സഹോദരി ത്രേസ്യ, സഹോദരൻ സെബാസ്റ്റ്യൻ, പേരപ്പൻ പാപ്പച്ചൻ, പേരപ്പന്റെ മക്കളായ വിനോജ്, ഫാ. സേവ്യർ തേലക്കാട്ട് (ബിജു) എന്നിവരാണു കുരിശുമുടി കപ്യാരായിരുന്ന മലയാറ്റൂർ വട്ടപ്പറമ്പൻ ജോണിയുടെ വീട്ടിലെത്തിയത്. പിന്നെ നടന്നതെല്ലാം ആരേയും കരയിപ്പിക്കുന്ന കാഴ്ചകൾ.
ത്രേസ്യാമ്മയും ജോണിയുടെ ഭാര്യ ആനിയും പരസ്പരം കണ്ടയുടനെ കെട്ടിപ്പിടിച്ചു കരഞ്ഞു. 'നമുക്കെല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യാം, എല്ലാം ദൈവത്തിന്റെ കരങ്ങളിൽ അർപ്പിക്കാം' എന്നു മരിച്ച റെക്ടറുടെ വയോധികയായ അമ്മ പറഞ്ഞു. അവർ ആനിയുടെ തോളിൽ തടവി ആശ്വസിപ്പിക്കുകയും ചെയ്തു. ആനി വാക്കുകൾ കിട്ടാതെ കരഞ്ഞു. കൈകൾ കൂപ്പി മാപ്പപേക്ഷിച്ചു. ജോണിയുടെ രണ്ടു പെൺമക്കളും വീട്ടിലുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്നവർക്ക് രണ്ട് പേരേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥ.
റെക്ടറുടെ കുടുംബാംഗങ്ങൾ മടങ്ങിയ ഉടനെ ജോണിയുടെ ഭാര്യ ആനി വിഷമം താങ്ങാനാവാതെ തളർന്നുവീണു. അവരെ കാടപ്പാറയിലെ സ്വകാര്യ ആശുപത്രിയിലാക്കി പ്രാഥമിക ശുശ്രൂഷ നൽകി. മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ഡോ. ജോൺ തേയ്ക്കാനത്തും കൈക്കാരന്മാരും റെക്ടറുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. അയൽവാസികളും എല്ലാത്തിനും സാക്ഷിയായി. കുരിശുമുടി പാതയിൽ മലയിറങ്ങി വരികയായിരുന്ന ഫാ. സേവ്യർ തേലക്കാട്ട് ജോണിയുടെ കുത്തേറ്റു മരിച്ചതു കഴിഞ്ഞ വ്യാഴാഴ്ചയാണ്. കപ്യാർ സ്ഥാനത്തു നിന്നു റെക്ടർ തന്നെ മാറ്റിനിർത്തിയതിലെ വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം.
രോഷമാണ് അക്രമത്തിനു പ്രേരിപ്പിച്ചതെന്നും കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജോണി പിന്നീടു പൊലീസിനോടു പറഞ്ഞു. അക്രമത്തിനു പിറ്റേദിവസം കുരിശുമുടി കാട്ടിനുള്ളിൽ നിന്നാണു ജോണിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. കൊലയ്ക്ക് ശേഷം കുരിശുമുടിയുടെ ഒന്നാം സ്ഥലത്തിനടുത്ത് പന്നി ഫാമിന്റെ ഷെഡ്ഡ് പരിസരത്ത് ഒളിച്ചിരിക്കുകയായിരുന്നു ജോണി. വ്യാഴാഴ്ച ഉച്ചയ്ക്ക് സംഭവം നടന്ന ശേഷം ഒളിവിൽ പോയ പ്രതി ഭക്ഷണമോ വെള്ളമോ കഴിച്ചിരുന്നില്ല. അതിനാൽ തീരെ ക്ഷീണിതനായാണ് കാണപ്പെട്ടത്. പൊലീസിനെ കണ്ടിട്ടും ഓടി രക്ഷപ്പെടാനുള്ള ശ്രമമുണ്ടായില്ല.
പ്രതിയെ പൊലീസ് കൊണ്ടുപോകുന്നതിനിടെ ഒരു വിഭാഗം ആളുകൾ ബഹളം വച്ചു. വിലങ്ങുവച്ച് നടത്തിക്കൊണ്ടുപോകണമെന്നായിരുന്നു ആവശ്യം. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ കാരണം പൊലീസ് അതിനു തയ്യാറായില്ല. ചെറിയ തോതിൽ ബലപ്രയോഗം നടത്തിയാണ് പ്രതിയെ പൊലീസ് ജീപ്പിൽ കയറ്റിയത്. പിടികൂടുമ്പോൾ ജോണി മുണ്ട് താറുടുത്തിരിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ സൗകര്യപൂർവമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പൊലീസിനൊപ്പം തിരച്ചിലിൽ ഉണ്ടായിരുന്നവർ പറയുന്നത് പ്രതി മരത്തിൽ ഉടുമുണ്ട് കെട്ടി ആത്മഹത്യക്ക് ശ്രമിച്ചെന്നും മുണ്ട് കീറി താഴെ വീണുവെന്നുമാണ്. മുണ്ട് കീറിയതിനാൽ ചുരുട്ടി ഉടുത്തതാണെന്നാണ് പറയുന്നത്.
വെള്ളിയാഴ്ച രാവിലെ രണ്ടുതവണ ഇയാൾ വെള്ളം തേടി തീർത്ഥാടന പാതയ്ക്കരികെ വന്നിരുന്നു. പൊലീസിന്റെ സാന്നിധ്യം കണ്ട് മടങ്ങുകയായിരുന്നു. ജോണി ഈ ഭാഗത്തുണ്ടെന്ന് പൊലീസിനും ഏകദേശ ധാരണ ലഭ്യമായിരുന്നു. ചൂടിൽ വെള്ളം കിട്ടാതെ പ്രതിക്ക് പിടിച്ചുനിൽക്കാനാകില്ലെന്ന കണക്കുകൂട്ടലിൽ പൊലീസ് തീർത്ഥാടന പാതയോരങ്ങൾ നിരീക്ഷണത്തിൽ വച്ചിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാൾ പിടിയിലായത്. റെക്ടറെ കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തിരുന്നു.
30 വർഷത്തോളമായി കുരിശുമുടി പള്ളിയിലെ കപ്യാർ ആയിരുന്നു ജോണി വട്ടപ്പറമ്പൻ. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ മൂന്നു മാസമായി സസ്പെൻഷനിലായിരുന്നു. ജോണിയെ ജോലിയിൽ തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണെന്ന് ഫാ.സേവ്യർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഈ പള്ളിയിലെ രണ്ട് കപ്യാരുമാരിൽ ഒരാളായിരുന്നു ജോണി വട്ടപ്പറമ്പൻ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍