Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാണിച്ചൊരു അബദ്ധം എന്താണെന്നു വച്ചാൽ, വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാൻ വയ്യ; നേരെ മുമ്പിലെ പ്രൊഫസറിന്റെ ഭാര്യ ചെമ്പിൽ കയറി ആ കാറ് കിടക്കുന്നിടം വരെ പോയി; ഞാനും കാറിലെത്താൻ വേണ്ടി ഇതിൽ കയറിയിരുന്നപ്പോൾ ആരോ ഫോട്ടോ എടുത്ത് അത് നാടുമുഴുവൻ പ്രചരിപ്പിച്ചു; ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി: ഇപ്പോൾ വീട്ടിൽ തന്നെയുണ്ട്; ക്ലീനിങ്ങും കഴിഞ്ഞു: പ്രളയകാലത്തെ അണ്ടാവിലെ യാത്രയിൽ പൃഥ്വിയുടെ അമ്മ മല്ലികാ സുകുമാരന് പറയാനുള്ളത്

കാണിച്ചൊരു അബദ്ധം എന്താണെന്നു വച്ചാൽ, വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാൻ വയ്യ; നേരെ മുമ്പിലെ പ്രൊഫസറിന്റെ ഭാര്യ ചെമ്പിൽ കയറി ആ കാറ് കിടക്കുന്നിടം വരെ പോയി; ഞാനും കാറിലെത്താൻ വേണ്ടി ഇതിൽ കയറിയിരുന്നപ്പോൾ ആരോ ഫോട്ടോ എടുത്ത് അത് നാടുമുഴുവൻ പ്രചരിപ്പിച്ചു; ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി: ഇപ്പോൾ വീട്ടിൽ തന്നെയുണ്ട്; ക്ലീനിങ്ങും കഴിഞ്ഞു: പ്രളയകാലത്തെ അണ്ടാവിലെ യാത്രയിൽ പൃഥ്വിയുടെ അമ്മ മല്ലികാ സുകുമാരന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയത്തിനിടെയിലെ രക്ഷപ്പെടലിലെ ഫോട്ടോയുമായി ചേർത്ത് ലംബോർഗനിയുമായി ബന്ധപ്പെട്ട ട്രോളുകൾ മല്ലികാ സുകുമാരനെ എല്ലാ വിധത്തിലും അപമാനിക്കുന്നതായിരുന്നു. എല്ലാം പരിധികളും വിട്ട പരിഹാസങ്ങൾ. പരിധി വിട്ടെന്ന് മനസ്സിലായതോടെ ട്രോളുകാർ പിന്മാറി. അപ്പോഴേക്കും അണ്ടാവിൽ പൃഥ്വി രാജിന്റെ അമ്മ രക്ഷപ്പെടുന്ന ഫോട്ടോ വൈറലായിരുന്നു. മല്ലികയെ തേടി നിരവധി ഫോൺ കോളുകളാണ് എത്തിയത്. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം മറന്ന് രക്ഷാപ്രവർത്തനത്തിൽ സജീവമായിരിക്കുമ്പോഴാണ് മല്ലികാ സുകുമാരനെ കളിയാക്കിയതെന്ന പൊതു വികാരവും സജീവമായി. എന്നാൽ അന്ന് സംഭവിച്ചത് അത്ര വലിയ സംഭവമല്ലായിരുന്നെന്നും ഫോട്ടോയിൽ കാണുന്നത്ര ഭീകര അന്തരീക്ഷമൊന്നും അവിടെ ഉണ്ടായിരുന്നില്ലെന്നും മല്ലിക പറയുന്നു.

എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി മറുടാൻ വാർത്തയും നൽകിയിരുന്നു. വീട്ടിലെ പോണ്ടിൽ നിന്നാണ് കുണ്ടമൺ കടവിലെ മല്ലികയുടെ വീട്ടിൽ വെള്ളം കയറിയതെന്നായിരുന്നു വാർത്ത. വീടിന് മുമ്പിൽ നിർത്തിയിരുന്ന കാറിൽ കയറാനാണ് അണ്ടാവിന്റെ സഹായം തേടിയതെന്നും മറുനാടൻ വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ വലിയ ചെമ്പിലെ യാത്രയിൽ മല്ലികയും തുറന്നു പറച്ചിൽ നടത്തുന്നു. മനോരമയോടാണ് മല്ലിക മനസ്സ് തുറക്കുന്നത്. മല്ലികയുടെ ഓഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ട്രോളുന്നവരോട് അവർക്ക് പരാതിയില്ല, അന്വേഷിച്ചവരോടൊക്കെ സ്നേഹവും നന്ദിയും മാത്രം. ഒടുവിൽ എല്ലാമൊന്നടങ്ങിയപ്പോൾ മല്ലിക വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

'എല്ലാവരും ക്ഷമിക്കണം. ഇന്നലെ രാത്രി 12 മണിക്ക് അമേരിക്ക മുതൽ തുടങ്ങിവന്ന അന്വേഷണത്തിന് മറുപടി എഴുതി കൈ വേദനയെടുക്കുന്നു. വയസായി. എനിക്കിനി എഴുതാൻ വയ്യ. ഞങ്ങടെ വീട്ടിൽ വെള്ളം കയറിയത് പ്രളയ വെള്ളമല്ല. ഞങ്ങളുടെ റോഡിലൊക്കെ നിറച്ചും വെള്ളമായി. എന്റെ കാർ പോർട്ടിക്കോയിൽ വരെ വന്നു. റോഡിൽ നിന്ന് കുറച്ച് പൊങ്ങിയാണ് വീട്. ഞങ്ങൾക്ക് വീടിനകത്തൊരു വാട്ടർ ബോഡിയുണ്ട്. കുറച്ച് മീനൊക്കെയുണ്ട്. മക്കളും കൊച്ചുമക്കളും ഓണത്തിനു വരുമെന്നു പറഞ്ഞപ്പോൾ ഞാനതിന്റെ വെള്ളമൊക്കെ വറ്റിച്ച് കഴുകിയിട്ടു. അല്ലെങ്കിൽ കൊച്ചുമക്കളെല്ലാം കൂടി സ്വിമ്മിങ് പൂളാണെന്നും പറഞ്ഞ് മീനിന്റെ കൂടെ കിടന്ന് ചാടും. അതിന്റെ സൈഡിൽ ഓട പോലെ ഒരു സാധനമുണ്ട്. മുമ്പിലെ കനാല് നിറഞ്ഞതിന്റെ പ്രഷറായിരിക്കാം. ആ ഓട പോലത്തെ സാധനത്തിലൂടെ അകത്തോട്ട് വെള്ളം കയറാൻ തുടങ്ങി. ചെളികലർന്ന വെള്ളം. പിന്നെ അത് നിറഞ്ഞ് റൂമിലൊക്കെ വന്നു. ഇപ്പോൾ അതൊക്കെ മാറി'.

'ഞാൻ കാണിച്ചൊരു അബദ്ധം എന്താണെന്നു വച്ചാൽ, വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാൻ വയ്യ. അപ്പോൾ നേരെ മുമ്പിലെ വീട്ടിൽ താമസിക്കുന്ന പ്രൊഫസറിന്റെ ഭാര്യ ചെമ്പിൽ കയറി ആ കാറ് കടക്കുന്നിടം വരെ പോയി. ഞാനും കയറി. ഒരു പത്തോ എഴുപത്തഞ്ചോ മീറ്ററേ ഉള്ളൂ. എനിക്കു കാണാം വണ്ടി വന്നു കിടക്കുന്നത്. ഞാനാ കാറിലെത്താൻ വേണ്ടി ഇതിൽ കയറിയിരുന്നപ്പോൾ ആരോ ഫോട്ടോ എടുത്ത് അത് നാടുമുഴുവൻ പ്രചരിപ്പിച്ചു. സത്യം പറഞ്ഞാൽ ഇരിക്കപ്പൊറുതിയില്ല. എന്നാൽ അതിനപ്പുറത്തൊക്കെ മക്കളേ എടാ മോനേ, എന്നേംകൂടൊന്നാ റോഡിലോട്ട് വിടെടാ എന്നും പറഞ്ഞ് എത്ര അമ്മച്ചിമാര് കരയുന്നു. അവരുടെ ഒന്നും വിഡിയോയും എടുക്കണ്ട രക്ഷിക്കുകയും വേണ്ട സഹായിക്കുകയും വേണ്ട. എന്തായാലും കൊള്ളാം. ഇപ്പോൾ വീട്ടിൽ തന്നെയാണ്. ക്ലീനിങൊക്കെ കഴിഞ്ഞു.'

'ഒരു അയ്യായിരം മെസ്സേജ് എങ്കിലും ഞാൻ എഴുതി അയച്ചു കാണും. അത്ര തന്നെ ഫോൺ കോൾസും വന്നിട്ടുണ്ട്. ദോഹ, ദുബായ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്നൊക്കെ സ്വന്തക്കാരും ബന്ധുക്കളും വേണ്ടപ്പെട്ട സുഹൃത്തുക്കളും നിങ്ങളെപ്പോലുള്ളവരുമൊക്കെ വിളിച്ചു. ഇനി ഒരക്ഷരം എഴുതാൻ കൈ വയ്യ'. അന്വേഷിച്ചവരോടൊക്കെ സ്നേഹവും നന്ദിയുമുണ്ട്. എന്നാലും ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി. ദൂരെ ഇരിക്കുന്നവർ പേടിച്ച് പോയി ഇതൊക്കെ കണ്ടിട്ട്.'മല്ലികാ സുകുമാരൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. റോഡ് മോശമായതിനാൽ പൃഥ്വിരാജിന്റെ ലംബോർഗിനി കാർ വീട്ടിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ലെന്ന മല്ലിക സുകുമാരന്റെ മുൻ പ്രസ്താവന വരെ എടുത്ത് പ്രയോഗിച്ചായിരുന്നു പലരും മല്ലികയെ ട്രോളിയത്.

ലംബോർഗിനിയിലും ട്രോളർമാരോട് പരിഭവിച്ചില്ല

മകൻ പൃഥ്വിരാജ് ലംബോർഗിനി സ്വന്മാക്കിയെങ്കിലും അത് വീട്ടിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ മല്ലിക സുകുമാരനു നേരെ ട്രോളുകളുടെ പെരുമഴയായിരുന്നു അന്നും ഉണ്ടായത്. ഇതോടെ വിഷയം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. ഇതിൽ മല്ലിക സുകുമാരനെ വിമർശിച്ച് പലരീതിയിലുള്ള ട്രോളുകളും വന്നിരുന്നു. വിഷയത്തിൽ അന്നൊന്നും പ്രതികരിച്ചില്ലെങ്കിലും പിന്നീട് ഒരു ചാനൽ പരിപാടിക്കിടെ മല്ലിക വിഷയത്തിൽ പ്രതികരിച്ചിരിച്ചിരുന്നു.

ലംബോർഗിനി കാറിന്റെ ഉടമ ഞാനല്ല. അതെന്റെ മകൻ വാങ്ങിയ കാറാണ്. മകൻ കാർ വാങ്ങിയിട്ടുണ്ടെങ്കിൽ അത് അവനും അവന്റെ ഭാര്യയ്ക്കും മക്കൾക്കും ഉള്ളതാണ്. ലംബോർഗിനിയെക്കുറിച്ച് സംസാരിച്ചത് സോഷ്യൽമീഡിയ വൻ ചർച്ചാവിഷയമാക്കി. അതുകൊണ്ട് ഞാൻ വലിയ താരവുമായി. - ഇതായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം. ട്രോളുകൾ വരുന്നകാര്യം ആദ്യം അറിയിച്ചതും പൃഥ്വിയാണെന്നും മല്ലിക പറഞ്ഞിരുന്നു.. ട്രോൾ വന്ന കാര്യം ആദ്യം എന്നെ അറിയിച്ചത് പൃഥ്വിയും ഇന്ദ്രജിത്തുമാണ്. ഞാൻ ലംബോർഗിനി വാങ്ങിയ കാര്യം അമ്മ പൊങ്ങച്ചമായി പറഞ്ഞ രീതിക്കാണ് വന്നതെന്ന് പൃഥ്വി പറഞ്ഞു. 'ഓ പൊങ്ങച്ചമാണെങ്കിൽ പൊങ്ങച്ചം. അമ്മ തന്നെയല്ലെ പറഞ്ഞത്, വഴിയേ പോയവരല്ലല്ലോ' എന്ന് ഞാനും മറുപടി നൽകി. പക്ഷേ ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് ഞാൻ കരുതിയില്ല.

എന്തെങ്കിലും സീരിയലും കണ്ട് സീരിയലിൽ അഭിനയിച്ചും ഇടയ്ക്ക് ദോഹയിൽ പോയും സമയം കഴിച്ചുപോവുകയായിരുന്നു ഞാൻ. ഇതോടെ എന്നെ പെട്ടെന്ന് എല്ലാവരും ചേർന്ന് സൂപ്പർതാരമാക്കി. 'അടുത്ത കാലത്ത് പൃഥ്വിരാജ് ലംബോർഗിനി വാങ്ങി. ചേച്ചി ആ വണ്ടി ഇവിടെ വന്നോ, ചേച്ചി കണ്ടോ, അതിൽ കേറി യാത്ര ചെയ്‌തോ' എന്നാണ് അഭിമുഖം ചെയ്തയാൾ എന്നോട് ചോദിച്ചത്. ഞാൻ വണ്ടി കണ്ടു, യാത്ര ചെയ്തില്ല. റോഡ് പ്രശ്‌നമായതിനാൽ തിരുവനന്തപുരത്തുകൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ട്. എന്നാണ് ഞാൻ പറഞ്ഞത്. ഇതോടെയാണ് ട്രോൾ തുടങ്ങിയത്. ശരിക്കും എനിക്ക് ട്രോളർമാരോട് സ്‌നേഹമുണ്ട്. ഞാൻ താരമായെങ്കിലും എനിക്ക് ഒരപേക്ഷയുണ്ട്. സാമൂഹ്യ പ്രശ്‌നങ്ങൾക്കെതിരെ അവർ ശബ്ദിക്കണം. അല്ലാതെ അത് ചൂണ്ടിക്കാട്ടുന്ന ആൾക്കാരുടെ നേർക്കല്ല. എന്നെ ട്രോളിയതിൽ പ്രശ്‌നമില്ല. എനിക്ക് പ്രായമായി. ഇതൊക്കെ കേൾക്കാനും വായിക്കാനും എനിക്ക് ഇഷ്ടമാണ്.

ട്രോൾ കണ്ട് നിരവധിപ്പേർ മെസേജ് ചെയ്തു. സിനിമാക്കാർക്ക് ഫാൻസ് ഉണ്ട്, രാഷ്ട്രീയക്കാർക്ക് അവരുടേതായ കുറേ അണികൾ കാണും. പക്ഷേ ഇതൊന്നും ഇല്ലാതെ, ഷഷ്ടിപൂർത്തി കഴിഞ്ഞ ഒരമ്മ ജനത്തിനെ കൊണ്ട് ട്രോളുകാർക്കെതിരെ പ്രതികരിപ്പിച്ച ആദ്യത്തെ താരമാണ് മല്ലിക ചേച്ചി എന്നാണ് എല്ലാവരും പറഞ്ഞത്. - മല്ലിക സുകുമാരൻ അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പ്രളയകാലത്തെ ട്രോളിനേയും സമാന വികാരത്തോടെയാണ് മല്ലിക കാണുന്നത്.

മകനും മരുമകളും ഇപ്പോഴും അൻപോട് കൊച്ചിക്കൊപ്പം

മഴക്കെടുതിയിൽ എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഇന്ദ്രജിത്തും പൂർണ്ണിമയും സജീവാണ്. അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിലും മറ്റുമാണ് ഇവർ മുൻഗണന നൽകുന്നത്. കടവന്ത്ര കേന്ദ്രീകരിച്ചാണ് പ്രളയ ബാധിതർക്കായി ഇരുവരും പ്രവർത്തിക്കുന്നത്. സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള പൂർണ്ണിമയുടെ ഫെയ്സ് ബുക്ക് അഭ്യർത്ഥനയും വൈറലായിരുന്നു. ദുരിത ബാധിതർക്ക് വേണ്ട സാധനങ്ങളുടെ പട്ടികയും മറ്റും ഇന്ദ്രജിത്തും ഫെയ്സ് ബുക്കിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇവർക്കൊപ്പം മക്കളും സജീവമായി തന്നെ പ്രവർത്തിക്കുന്നു. അങ്ങനെ ദുരിതാശ്വാസത്തിൽ മാതൃകാ പ്രവർത്തനമാണ് ഈ താര ദമ്പതികൾ കാട്ടുന്നത്. സിനിമയുടേയും ടിവി പ്രോഗ്രാമുകളുടേയും തിരക്കിനിടയിലാണ് പൂർണ്ണിമ സജീവ ഇടപെടൽ നടത്തുന്നത്. ഇതിനിടെയാണ് അമ്മയെ ട്രോളർമാർ കളിയാക്കുന്നത്.

നേരത്തെ വഴുതക്കാടായിരുന്നു മല്ലികാ സുകുമാരന്റെ വീട്. പൃഥ്വിരാജ് പുതിയ വീട് വച്ചതോടെയാണ് കുണ്ടമൻകടവിലേക്ക് മാറിയത്. കുണ്ടമൺ കടവിലൂടെ കരമന ആറ് ഒഴുകുന്നുണ്ട്. കനത്ത മഴയിൽ പരിസരത്തെ എല്ലാ വീട്ടിലും വെള്ളം കയറി. കാറുൾപ്പെടെ എല്ലാം വെള്ളത്തിൽ മുങ്ങി. വീടിനകത്തും വെള്ളം കയറി. ഇതോടെയാണ് അണ്ടാവിൽ കയറി പൃഥ്വിരാജിന്റെ അമ്മ രക്ഷപ്പെട്ടത്. വീടിന് മുമ്പിൽ 5 മീറ്റർ അകലെ വരെയാണ് വെള്ളം കയറിയത്. ഇതോടെയാണ് ചെമ്പ് അണ്ടാവിലെ രക്ഷപ്പെടൽ വേണ്ടി വന്നത്. മകന്റെ ഒന്നര കോടിയുടെ ലംബോർഗിനി കാറിനു പോകാൻ കേരളത്തിലെ റോഡ് പോരാ എന്ന് മന്ത്രി യോട് പരാതി പറഞ്ഞ ആളാ ഈ വാർപ്പിനു ഉള്ളിൽ ഒരു പരാതിയും ഇല്ലാതെ ഇരിക്കുന്നത്...-തുങ്ങിയ ട്രോളുകളും എത്തുന്നു. ദുരിതാശ്വാസത്തിൽ രക്ഷപ്പെടുന്നവരെ കളിയാക്കാൻ പാടില്ലെന്ന സമാന്യ മര്യാധ ലംഘിച്ച് പോലും ചർച്ചയാക്കിയത്.

 

പൃഥ്വിയുടെ കാറിനെ അണ്ടാവുമായി ബന്ധപ്പെടുത്തു കമന്റുകളും സജീവം. മകന്റെ വില കൂടിയ വിദേശ നിർമ്മിത കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് ഠഢ ചാനലിൽ വന്ന് തള്ളിയ ഒരു അമ്മയാണ് ഈ അണ്ഡാവിൽ കയറി യാത്ര ചെയ്യുന്നത്.... നടി മല്ലികാ സുകുമാരൻ... ! പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില. ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യ...! ഓർമ്മകൾ ഉണ്ടായിരിക്കണം.-ഇങ്ങനെയൊക്കെയായിരുന്നു പരിഹാസം. ഇതിനാണ് ഇന്ദ്രജിത്തിന്റേയും കുടുംബത്തിന്റേയും ഫോട്ടോയിലൂടെ സോഷ്യൽ മീഡിയ മറുപടി നൽകുന്നത്.

ലൂസിഫർ സിനിമയുടെ സംവിധാന തിരക്കിലാണ് പൃഥ്വിരാജ്. ഇതിനിടെയാണ് കുണ്ടമൺകടവിലെ വീട്ടിൽ വെള്ളം കയറിയത് താരം അറിയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് പൃഥ്വിയുടെ താമസം. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ വീട്ടിൽ അമ്മ മല്ലികാ സുകുമാരൻ മാത്രമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP