ഇന്ത്യൻ വംശജരായ ബ്രിട്ടീഷ് എംപിമാർ വഴി സ്വാധീനിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ ഇന്ത്യയായിരുന്നു ഭേദമെന്നു മല്യക്കു തോന്നിക്കാണും; രണ്ടാഴ്ചക്കകം അപ്പീൽ നല്കാൻ അവസരം ഉണ്ടെങ്കിലും ഹൈക്കോടതിയിലും നാടുകടത്തൽ ഒഴിവായി കിട്ടാൻ സാധ്യത കുറവ്; വിനയായത് ട്വിറ്ററിലെ അധികപ്രസംഗം; അതിവേഗ നടപടികളുമായി വിജയ് മല്യയെ തിരിക എത്തിച്ച് നേട്ടമുണ്ടാക്കാൻ ഉറച്ച് മോദി; ശതകോടീശ്വരനെ കുടുക്കിയത് ബ്രിട്ടണിലെ കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കോടികൾ തട്ടി രാജ്യം വിട്ട, ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിവാദ വ്യവസായി വിജയ് മല്ല്യയെ ഇന്ത്യക്കു കൈമാറാൻ ബ്രിട്ടന്റെ അനുമതി വരുമ്പോൾ അത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്. മല്യയെ ഇന്ത്യക്കു കൈമാറണമെന്ന കോടതി ഉത്തരവ് ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിക്കുകയായിരുന്നു. മല്യയുടെ കൈമാറ്റ നടപടി ആരംഭിക്കാൻ കോടതി സ്റ്റേറ്റ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരുടെ നിരന്തര ആവശ്യം പരിഗണിച്ചാണു നടപടി. അതേസമയം നടപടിക്കെതിരേ മല്യക്ക് മേൽക്കോടതിയെ സമീപിക്കാമെന്നു അധികൃതർ വ്യക്തമാക്കി. 2016 ഏപ്രിലിലാണ് മല്യ ബ്രിട്ടനിൽ അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിലിറങ്ങിയ മല്യയെ ഇന്ത്യക്കു കൈമാറണമെന്നു ഡിസംബറിലാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. ഇക്കാര്യമാണ് ഇപ്പോൾ ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചത്. ഇതോടെ മല്യയ്ക്ക് ഇന്ത്യയിലെത്തി ശിക്ഷ അനുഭവിക്കേണ്ട അവസ്ഥ വരും. ആഴ്ചകൾക്കുള്ളിൽ തന്നെ മല്യയെ ഇന്ത്യയിലെത്തിക്കാമെന്നാണ് മോദി സർക്കാരിന്റെ പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത് ചർച്ചാ വിഷയമാകും.
ഒന്നര വർഷത്തോളമെടുത്ത വെസ്റ്റമിനിസ്റ്റർ ക്രൗൺ കോടതിയിലെ നിയമ നടപടികൾ ഇക്കഴിഞ്ഞ ഡിസംബർ പത്തിന് വിവാദ ഇന്ത്യൻ വ്യവസായി വിജയ് മല്യക്കെതിരെ എത്തിയപ്പോഴും അദ്ദേഹം പൂർണമായും നിരാശനായിരുന്നില്ല . ഇന്ത്യയെ പറ്റിച്ചു ബ്രിട്ടനിലേക്ക് കടന്നു കളഞ്ഞ ധനികന്റെ ആഗ്രഹം നടന്നില്ല. ഇന്ത്യയിലെ പോലെ ഏതു വിധേനെയും രാഷ്ട്രീയ സമ്മർദ്ദം ചെലുത്തി നിയമ നടപടികൾ വൈകിപ്പിക്കാം എന്ന ചിന്തയാണ് ഇന്നലെ പൊളിഞ്ഞതു . ബ്രിട്ടനിലെ കുടിയേറ്റ നിയമത്തിലെ അടുത്തകാലത്തുണ്ടായ മാറ്റങ്ങൾ മല്യയെയും ഇപ്പോൾ വെള്ളം കുടിപ്പിക്കുകയാണ് . ക്രൗൺ കോടതി വിധിയിൽ അപ്പീൽ നൽകണമെങ്കിൽ നാട് കടത്തൽ വിധിയിൽ ആഭ്യന്തര സെക്രെട്ടറി തീരുമാനം എടുക്കണമെന്നതാണ് നടപടി ക്രമം . സാധാരണ കോടതി വിധിയിൽ 28 ദിവസത്തിനകം ആഭ്യന്തര വകുപ്പ് തീരുമാനം എടുക്കുമെങ്കിലും മല്യയുടെ കാര്യത്തിൽ ഇത് നീണ്ടു പോയി . ഇതോടെ ആഭ്യന്തര സെക്രെട്ടറിയിൽ പലവിധത്തിൽ സമ്മർദം ചെലുത്താൻ നടത്തിയ നീക്കം വിജയിച്ചെന്ന അനുമാനത്തിൽ കഴിഞ്ഞ മല്യ പതിവ് പോലെ ട്വിറ്ററിൽ സജീവമായി ഇന്ത്യൻ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു .
ഇതോടെ കൂടുതൽ സമ്മർദവുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ ബ്രിട്ടീഷ് ഹോം ഓഫിസിനെ സമീപിച്ചതാണ് രണ്ടു മാസത്തോളം തീരുമാനം എടുക്കാതിരുന്ന ഹോം സെക്രട്ടറി സാജിദ് ജാവീദിനെ തിടുക്കത്തിൽ മല്യയെ നാടുകടത്താൻ ഉള്ള തീരുമാനത്തിൽ ഒപ്പു വയ്പ്പിക്കാൻ പ്രേരിപ്പിച്ചത് . കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ബ്രെക്സിറ്റ് ബില്ലും കൺസർവേറ്റിവ് പാർട്ടിയിലെ വിമത പ്രശനവും ഒക്കെയായി തിരക്കിലായിരുന്നു സാജിദ് ജാവീദിനെ ഇന്ത്യൻ വംശജരായ ബ്രിട്ടീഷ് എംപിമാർ വഴി സ്വാധീനിക്കാൻ മല്യ പലവിധത്തിൽ ശ്രമിച്ചെങ്കിലും അതൊന്നും ഫലപ്രദമായില്ല എന്നതാണ് ബ്രിട്ടീഷ് ഹോം ഓഫീസിന്റെ തീരുമാനം തെളിയിക്കുന്നത് . ഇതോടെ ഇന്ത്യയിൽ രാജ്യസഭാ അംഗം ആയിരുന്ന മല്യക്ക് ഇന്ത്യയിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു എന്ന തോന്നൽ ഉണ്ടായിക്കാണാൻ സാധ്യത ഏറെയാണ് .
ഇത് തെളിയിക്കും വിധമാണ് സാജിദ് ജാവീദിന്റെ തീരുമാനം വന്ന ഉടനെ ട്വിറ്ററിൽ എത്തിയ മല്യയുടെ വാക്കുകൾ തെളിയിക്കുന്നതും . താൻ കീഴടങ്ങാൻ തയ്യാറില്ല എന്ന മട്ടിൽ വെല്ലുവിളി നടത്തുന്ന മല്യ ഡിസംബറിലെ കോടതി വിധിയിൽ അപ്പീൽ നല്കാൻ അവസരം ഇല്ലാതിരുന്നതിനാൽ താൻ കാത്തിരിക്കുക ആയിരുന്നു എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത് . ഇനി നാടുകടത്തൽ തീരുമാനത്തിൽ സർക്കാർ കൈവിട്ടതോടെ താൻ ഹൈക്കോടതിയിലേക്കു നീങ്ങുകയാണ് എന്നാണ് മല്യയുടെ മറുപടി . ഇതിനായി അദ്ദേഹത്തിന്റെ മുന്നിൽ ഉള്ളത് വെറും 14 ദിവസങ്ങളാണ് . ഒരു പക്ഷെ ഹൈക്കോടതി നടപടികളും ഏതാനും മാസത്തേക്ക് നീണ്ടേക്കാം . എന്നാൽ കീഴ്ക്കോടതിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും തീരുമാനത്തിനു വിരുദ്ധമായ ഒരു തീരുമാനം ഹൈക്കോടതിയിൽ നിന്നും പ്രതീക്ഷിക്കുക എളുപ്പമല്ല . അല്ലെങ്കിൽ തന്റെ ജീവന് തിരിച്ചു ചെന്നാൽ ഭീക്ഷണി ഉണ്ടെന്നു തെളിയിക്കാൻ മല്യയ്ക്ക് സാധിക്കണം . മല്യ കേസിൽ ഇതുവരെ ഇത്തരം ട്വിസ്റ്റുകൾ ഉണ്ടാകാത്ത പക്ഷം ഇനി ഹൈ കോടതിയിൽ ആ ന്യായം ഉയർത്തുക മല്യയുടെ അഭിഭാഷകൻ ആനന്ദ് ദുബൈയ്ക്കു പ്രയാസമായിരിക്കുകയും ചെയ്യും . ചുരുക്കത്തിൽ മല്യ കുടുക്കിലായിരിക്കുകയാണ് . ഒരു തരത്തിൽ ഈ കുടുക്ക് ഇപ്പോൾ മല്യ ക്ഷണിച്ചു വരുത്തിയതുമാണ് .
സോഷ്യൽ മീഡിയ തന്റെ പ്രധാന ഹോബിയാക്കി മാറ്റിയിരിക്കുന്നു വിജയ് മല്യ തന്റെ കേസുകളിൽ ഉദ്യോഗസ്ഥരും അഭിഭാഷകരും ബാങ്കും ഒക്കെ ഇന്ത്യയിൽ അനാവശ്യ തിടുക്കം കാട്ടുകയാണ് എന്ന് അടുത്ത നാളുകളിൽ ആരോപണം ഉന്നയിച്ചിരുന്നു . മാത്രമല്ല പലപ്പോഴും പ്രകോപനപരവും വെല്ലുവിളി നിറഞ്ഞതുമായ പ്രസ്താവനകളാണ് മല്യ ട്വീറ്റ് ചെയ്തിരുന്നത് . ഇന്ത്യൻ അധികാരികൾ തന്നെ കേസുകളിൽ നിന്നും കേസുകളിലേക്കു വരിഞ്ഞു മുറുകിയതോടെ താൻ ബ്രിട്ടനിലും നികുതി കുടിശ്ശികക്കാരൻ ആയി മാറുകയാണെന്നും മല്യ ട്വീറ്റ് ചെയ്തിരുന്നു . എല്ലാ തെറ്റിലും താൻ നിരപരാധിയാണ് എന്ന ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇയാൾ നിരന്തരം നടത്തിക്കൊണ്ടിരുന്നത് . എന്നാൽ ഇത്തരം ഗൂഢ ശ്രമംങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവരാണ് കോടതിയിൽ ഇരിക്കുന്നതെന്നു ബോധ്യപ്പെടുത്തിയാണ് ഡിസംബർ പത്തിന് വെസ്റ്റ് മിംസിറ്റർ കോടതി മല്യക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചത് . താൻ നിഷ്കളങ്കനും പണം തിരികെ നൽകാനുള്ളത് തന്റെ തെറ്റല്ലെന്നും ഒക്കെ തോന്നിപ്പിക്കും മട്ടിൽ പ്രസ്താവനകൾ ഇറക്കിയ മല്യ തനിക്കു ഒരിക്കലും ബ്രിട്ടനിൽ നിന്നും ഇന്ത്യയിൽ എത്തി നിയമത്തിന്റെ മുന്നിൽ തല കുനിക്കേണ്ടി വരില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ തെളിയിക്കുന്നു .
എന്നാൽ ഈ ആത്മവിശ്വാസത്തിനാണ് ഇപ്പോൾ കനത്ത തിരിച്ചടി ഏറ്റിരിക്കുന്നത്. ഹൈക്കോടതിയിൽ അപ്പീൽ തനിക്കു അനുകൂലമായി വിധിച്ചേക്കും എന്ന ശുഭാപ്തി വിശ്വാസവുമായാണ് ഇനിയുള്ള നാളുകൾ മല്യ തള്ളിനീക്കുക .ഹൈ കോടതി എതിരായാലും ബ്രിട്ടനിലെ സുപ്രീം കോടതി തീരുമാനവും അറിഞ്ഞിട്ടേ മല്യ ഇന്ത്യയിലേക്ക് വിമാനം കയറൂ എന്നുറപ്പാണ് . എന്നാൽ ചിലപ്പോൾ വിധിക്കെതിരെ അപ്പീൽ നല്കാൻ ഉള്ള അവസരം ഇല്ലാതെയാകും ഹൈ കോടതി വിധി എത്തുക എന്ന പ്രത്യേകതയുമുണ്ട് . ഇത്തരത്തിൽ വിധി എത്തുക ബ്രിട്ടനിൽ അപൂർവമല്ല . തന്റെ കയ്യിലെ ശേഷിക്കുന്ന പണം കേസ് നടത്തി തീർന്നേക്കും എന്ന ബോധ്യം വന്നതോടെയാണ് ഇന്ത്യൻ ബാങ്കുകളുമായി സെറ്റില്‍മെന്റിനു തയാറാണെന്നും മല്യ വക്തമാക്കിയത് . എന്നാൽ ആദ്യം നിയമത്തിനു കീഴടങ്ങുക എന്ന സുശക്തമായ നിലപാടാണ് ഇക്കാര്യത്തിൽ ഇന്ത്യയും ബാങ്കുകളും സ്വീകരിച്ചത് .
Stories you may Like
- ബിസിനസ് പ്ലേബോയ് വിജയ് മല്യ തിരിച്ചെത്തുമോ?
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- ആർസിബി വനിതകൾക്ക് ആശംസ, ആ കടം കൂടി ഇത്തവണ വീട്ടണമെന്ന് വിജയ് മല്യ
- ബാംഗ്ലൂരിലെ ആകാശക്കൊട്ടാരത്തിൽ വിജയ് മല്ല്യയ്ക്ക് കാലുകുത്താനാവുമോ?
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍