പാർട്ടി ഓഫീസുകൾക്കായി പടവെട്ടി തൃണമൂലും ബിജെപിയും; പർഗന ജില്ലയിലുള്ള ബിജെപി ഓഫീസ് പിടിച്ചെടുത്തത് മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി;തൃണമൂൽ ഓഫീസുകൾ ബിജെപി പിടിച്ചെടുക്കുന്നത് പാർട്ടിവിട്ട നേതാക്കളെ ഉപയോഗിച്ച്; ബംഗാളിൽ ബിജെപി വളർച്ച രണ്ടിൽ നിന്ന് 18 സീറ്റിലേക്ക്; ബിജെപിയേയും ആർഎസ്എസിനേയും നേരിടാൻ രണ്ട് പ്രത്യേക സംഘടനകൾ രൂപീകരിക്കും; തൃണമൂലിന്റെ വേരോടിക്കാൻ മമതയും വേരറുക്കാൻ ബിജെപിയും നടത്തുന്നത് നിർണായക നീക്കങ്ങൾ; ഇനി ബംഗാളിൽ അട്ടിമറികളുടെ ദിനങ്ങൾ
മറുനാടൻ ഡെസ്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വ്യാപക കൂറുമാറ്റത്തിന് പിന്നാലെ പാർട്ടി ഓഫീസുകൾ പിടിച്ചടക്കുന്നതിൽ മത്സരിച്ച് തൃണമൂലും ബിജെപിയും. നോർത്ത് 24 പർഗന ജില്ലയിലുള്ള ബിജെപി ഓഫീസ് മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി പിടിച്ചെടുത്ത് ചുമരിൽ തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നം വരച്ചു. പുതുതായി തിരഞ്ഞെടുത്ത ബിജെപി എംപി അർജുൻ സിങിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്ത ഓഫീസ് തങ്ങൾ തിരിച്ച് പിടിക്കുകയായിരുന്നുവെന്ന് തൃണമൂൽ പ്രവർത്തകർ പറയുന്നത്.
അതേസമയം കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നിന്നും ത്രിപുര പിടിച്ചെടുത്ത ശേഷം ഇനി പശ്ചിമ ബംഗാളിലേക്കും കേരളത്തിലേക്കുമാണ് ബിജെപിയുടേയും ആർഎസ്എസിന്റെയും നോട്ടം. കേരളത്തിൽ ഇക്കുറിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചില്ലെങ്കിലും ബംഗാളിലെ അവസ്ഥ വ്യത്യസ്തമാണ്. 2ൽ നിന്നും 18ലേക്കാണ് ബിജെപി സീറ്റ് നേട്ടം ഉയർത്തിയത്. ഇത് മമത ബാനർജിയേയും തൃണമൂലിനേയും ആശങ്കപ്പെടുത്തുന്നതാണ്.
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത ദിവസമായിരുന്നു ഓഫീസ് പിടിച്ചെടുത്ത് മമത നേരിട്ട് ബിജെപിയ്ക്കെതിരെ പടനയിച്ചത്. നോർത്ത് 24 പർഗനസിലെ നൈഹിതിയിൽ പ്രതിഷേധം നടത്തിയ ശേഷമാണ് മമത ബിജെപി ഓഫീസിലേക്കെത്തിയത്. ഓഫീസിൽ വാതിൽ തകർത്ത് അകത്ത് കയറിയ ശേഷം ചുമരിൽ തൃണൂൽ കോൺഗ്രസ് എന്നെഴുതുകയും പാർട്ടിയുടെ ചിഹ്നം വരയ്ക്കുകയുമായിരുന്നു. മമത തന്നെയാണ് ചുമരിൽ പാർട്ടിയുടെ ചിഹ്നം വരച്ചത്.
തൃണമൂൽ കോൺഗ്രസിന്റെ മുൻ എംഎൽഎ ആയ അർജുൻ സിങ് പാർട്ടി വിട്ടപ്പോൾ ഓഫീസ് പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് തൃണമൂലിന്റെ ആരോപണം. ബരാക്പുർ മണ്ഡലത്തിൽ നിന്ന് ദിനേശ് ത്രിവേദിയെ പരാജയപ്പെടുത്തിയാണ് അർജുൻ സിങ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമായി എംഎൽഎമാരടക്കം നിരവധി തൃണമൂൽ കോൺഗ്രസ് ജനപ്രതിനിധികൾ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഈ നേതാക്കളുടെ നേതൃത്വത്തിൽ പലയിടങ്ങളിലും തൃണമൂൽ ഓഫീസുകൾ ബിജെപി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
തൃണമൂൽ എംഎൽഎമാരടക്കം ബിജെപിയിലേക്ക് പോകുന്നതും മമതയെ വിറളി പിടിപ്പിച്ചിരിക്കുന്നുണ്ട് ഇതോടെ ബിജെപിയെ പൂട്ടാൻ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് മമത. ബംഗാൾ പിടിക്കാൻ ബിജെപി പശ്ചിമ ബംഗാളിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ച് ഭരണം പിടിക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. അതിലേക്ക് ഓരോ ചുവടായി ബിജെപി നടന്നടുത്തുകൊണ്ടിരിക്കുന്നു. 2014ൽ ബംഗാളിൽ നിന്ന് ബിജെപിക്ക് കിട്ടിയത് 2 സീറ്റ് മാത്രമായിരുന്നു. ഇത്തവണ അത് 18 സീറ്റായി ഉയർന്നു. തിരിച്ചടിയേറ്റ് മമത കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനത്തിലേക്ക് മമതയുടെ തൃണമൂൽ കോൺഗ്രസ് വീണു.
ആകെയുള്ള 42ൽ 22 സീറ്റുകൾ മാത്രമാണ് തൃണമൂലിന് ലഭിച്ചത്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മൂന്ന് എംഎൽഎമാർ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നു. യുദ്ധം പ്രഖ്യാപിച്ച് മമത അൻപതിന് മുകളിൽ കൗൺസിലർമാരും നേതാക്കളുമടക്കം ബിജെപിയിൽ എത്തി. ഇങ്ങനെ പോയാൽ ബിജെപിക്ക് ബംഗാൾ ഭരണം പിടിക്കാൻ വലിയ വിയർപ്പൊഴുക്കേണ്ടി വരില്ല. അത് ആദ്യം തിരിച്ചറിഞ്ഞിരിക്കുന്നത് മമത ബാനർജി തന്നെയാണ്. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിറകെ മമത ബിജെപിയോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഇനി പ്രതികാരത്തിന്റെ സമയമാണെന്ന് മമത പറയുന്നു.
പ്രതിരോധിക്കാൻ പുതിയ വഴി സംസ്ഥാനത്ത് ബിജെപിയേയും ആർഎസ്എസിനേയും നേരിടാൻ രണ്ട് പ്രത്യേക സംഘടനകൾ രൂപീകരിക്കാനാണ് മമതയുടെ നീക്കം. ബംഗ ജനനി ബാഹിന, ജയ് ഹിന്ദ് ബാഹിനി എന്നീ രണ്ട് സംഘടനകൾ രൂപീകരിച്ച് സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കാനാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരോട് മമത ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി അക്രമങ്ങൾ സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ബിജെപിയേയും ആർഎസ്എസിനേയും ഈ രണ്ട് സംഘടനകളും ചെറുക്കുമെന്നും മമത ബാനർജി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സംസ്ഥാനത്ത് ബിജെപി നടത്തിയ അക്രമങ്ങൾക്കെതിരെ മമത തുറന്നടിച്ചു. ബിജെപി ഗുണ്ടകൾ 400ൽ അധികം വീടുകൾ തകർത്തു. ജനം ശബ്ദം ഉയർത്തണം ഈ ഗുണ്ടകളെയൊന്നും വെറുതേ വിടില്ലെന്നും മമത ബാനർജി പറഞ്ഞു.ബിജെപിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന പൊലീസ് ഓഫീസർമാരെ വെറുതെ വിടില്ലെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും മമത ബാനർജി പറഞ്ഞു. ബിജെപി സംസ്ഥാനത്ത് സൃഷ്ടിക്കുന്ന അക്രമങ്ങൾക്കെതിരെ ജനം ശബ്ദം ഉയർത്തണം.
ബിജെപിയോട് വെറുപ്പ് ബംഗാളിലും അല്ലാത്തവരും എന്ന വിഭജനം സംസ്ഥാനത്ത് ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മതസൗഹാർദ്ദം തകർക്കാനാണ് അവരുടെ ശ്രമം. ബിജെപിയെ പോലുള്ള ഒരു പാർട്ടിയോട് തനിക്ക് വെറുപ്പാണെന്നും മമത ബാനർജി പറഞ്ഞു. വർഗീയ ചേരി തിരിവിന് എതിരെ ജനം ശബ്ദം ഉയർത്തണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു.
ജയ്ശ്രീറാം
'ജയ് ശ്രീറാം' വിളികളുമായെത്തിയ ബിജെപി പ്രവർത്തകർക്കു നേരെ രോഷാകുലയായ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. ബംഗാളിലെ ബിജെപിയുടെ സാന്നിധ്യത്തിൽ മമത അസ്വസ്ഥയാണെന്നു ബാബുൽ ആരോപിച്ചു.'മമത പരിചയസമ്പന്നയായ രാഷ്ട്രീയ നേതാവാണ്. എന്നാൽ അവർ ഇപ്പോൾ അസ്വാഭാവികമായാണു പെരുമാറുന്നത് .കുറച്ചു ദിവസം മാറിനിൽക്കുന്നതു നന്നാകും. അവർ കൈകാര്യം ചെയ്യുന്ന പദവിയുടെ മഹത്വം മനസ്സിലാക്കണം. ബംഗാളിലെ ബിജെപിയുടെ സാന്നിധ്യത്തിൽ അവർ അസ്വസ്ഥയാണ്' ബാബുൽ പറഞ്ഞു. ബംഗാളിലെ അസൻസോൾ മണ്ഡലത്തിൽ നിന്ന് തൃണമൂലിന്റെ മൂൺ മൂൺ സെന്നിനെ പരാജയപ്പെടുത്തിയാണു ബാബുൽ ലോക്സഭയിലെത്തിയത്.
സമൂഹമാധ്യമത്തിൽ ഇന്ന് പ്രചരിക്കുന്ന തമാശകൾക്കു കാരണം മമതയാണ്. അത് ആർക്കും നല്ലതല്ല. തന്റെ നിയോജകമണ്ഡലമായ അൻസോളിൽനിന്ന് 'വേഗം സുഖം പ്രാപിക്കൂ' എന്നെഴുതിയ നിരവധി കാർഡുകൾ ദീദിക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. ദീദിക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. അതെന്താണെന്ന് അവർ തന്നെ പറയേണ്ടിയിരിക്കുന്നു ബാബുൽ പറഞ്ഞു.
'ജയ് ശ്രീറാം' എന്നതു ബിജെപി മുദ്രാവാക്യമായി ഏറ്റെടുത്തിരിക്കുകയാണെന്നും മതത്തെ രാഷ്ട്രീയമായി കൂട്ടികലർത്തുകയാണു ബിജെപി ചെയ്യുന്നതെന്നും മമത കുറ്റപ്പെടുത്തി. അക്രമത്തിലൂടെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് അവർ നടത്തുന്നത്. ചിലയാളുകളെ ഒരാൾക്കു ചിലപ്പോഴൊക്കെ പറ്റിക്കാം. പക്ഷേ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാവില്ലെന്നും മമത കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കുറിച്ചു.
Stories you may Like
- ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം
- ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയത് സാന്റിയാഗോ മാർട്ടിന്റെ കമ്പനി
- പ്രതിപക്ഷ ഐക്യസമ്മേളനം വെറും ഫോട്ടോ സെഷനോ?
- ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ അക്രമം; വാക്പോരുമായി തൃണമൂലും ബിജെപിയും
- പോളിംഗിൽ മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിശോധിച്ചേക്കും; കേരളത്തിൽ തീയതി മാറുമോ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍