കോയയെ കാത്ത് ഒരു കോടി രൂപ ലോട്ടറി ഓഫീസിൽ കിടക്കുമ്പോഴും വിശപ്പടക്കാൻ അമ്പലങ്ങളിലെ അന്നദാന കൗണ്ടറും കിടന്നുറങ്ങാൻ തമ്പാനൂരിലെ ബസ്റ്റാൻഡും; ലോട്ടറിയുടെ പേരിൽ ലക്ഷങ്ങളുടെ കടക്കാരനായിട്ടും വിശ്വാസം കൈവിടാതെ തേടി നടന്നപ്പോൾ ലഭിച്ചത് ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം; ഭാഗ്യദേവത കടാക്ഷിച്ചിട്ടും ചുവപ്പുനാടയുടെ കുരുക്കിൽ പെട്ട് ഒരു മനുഷ്യൻ അനന്തപുരിയിലെ തെരുവിൽ അലയുന്നത് കടം തീർക്കാനുള്ള പണവുമായി എന്നെങ്കിലും പ്രിയപ്പെട്ടവരുടെ അടുത്തേക്ക് തിരികെ പോകാം എന്ന പ്രതീക്ഷയുമായി
ജാസിം മൊയ്തീൻ
തിരുവനന്തപുരം: കോഴിക്കോട് കുരുവട്ടൂർ സ്വദേശി കോയ കഴിഞ്ഞ മൂന്ന് വർഷമായി തിരുവനന്തപുരം നഗരത്തിലുണ്ട്. കോടീശ്വരനായി തിരികെ പോകാൻ വന്നതായിരുന്നു അയാൾ. അതിനുള്ള സാധ്യതകളും അവകാശവുമുണ്ടായിരുന്ന ആളാണ് കോയ. എന്നാൽ സർക്കാർ വകുപ്പുകളുടെ സാങ്കേതിക പ്രശ്നങ്ങളിൽ പെട്ട് കോയ ഇപ്പോഴും അമ്പലങ്ങളിലെ അന്നദാന കൗണ്ടറുകളിൽ നിന്ന് ഭക്ഷണം കഴിച്ചും തമ്പാനൂർ ബസ്റ്റാന്റിൽ കിടന്നുറങ്ങിയും ഈ നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നു. നിത്യവൃത്തിക്കായി സൈക്കിൾ അഭ്യാസവും തെരുവ് സർക്കസുകളും നടത്തും.
ലോട്ടറിയാണ് കോയയുടെ ജിവിതത്തിലെ പ്രധാന ഘടകം. കോയയെ കുത്തുപാളയെടുപ്പിച്ചതും ഇനി കോടീശ്വരനാക്കാൻ സാധ്യതയുള്ളതും ലോട്ടറി തന്നെയാണ്. 1993 മുതൽ കോഴിക്കോട് കുരുവട്ടൂരിൽ ലോട്ടറി കച്ചവടമായിരുന്നു കോയക്ക്. കേരളത്തിൽ അന്യ സംസ്ഥാന ലോട്ടറി നിരോധിച്ചതോടെയാണ് കോയയുടെ കഷ്ടകാലമാരംഭിക്കുന്നത്. കേരളസർക്കാർ ഇതരസംസ്ഥാന ലോട്ടറി നിരോധിക്കുമ്പോൾ 40 ലക്ഷം രൂപയുടെ ടിക്കറ്റുകളായിരുന്നു കോയയുടെ കയ്യിലുണ്ടായിരുന്നത്. പണം പലിശക്കെടുത്തായിരുന്നു കോയ ലോട്ടറികച്ചവടം നടത്തിയിരുന്നത്. ഒരു സുപ്രഭാതത്തിൽ തന്റെ കയ്യിലുള്ള ടിക്കറ്റുകളെല്ലാം അസാധുവായതോടെ കോയ ലക്ഷങ്ങളുടെ കടക്കാരനായി.
അസാധുവായ 40 ലക്ഷം രൂപയുടെ ടിക്കറ്റുകൾ എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായ കോയക്ക് ലഭിച്ചത് സിക്കിം കോടതിയിൽ പോകാനുള്ള നിയമോപദേശമായിരുന്നു. ആ വഴിക്കുള്ള ശ്രമം നടത്തിയെങ്കിലും പരാജമായിരുന്നു ഫലം. അങ്ങനെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായ കോയ ലോട്ടറി വിൽപന അവസാനിപ്പിച്ചു. ഇതിനിടയിലാണ് കോയക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി അറ്റന്ററായി ജോലി ലഭിക്കുന്നത്. ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനം തന്റെ ലക്ഷങ്ങളുടെ കടം വീട്ടാൻ തികയുന്നതായിരുന്നില്ല. ഇതിനിടെ പലിശക്ക് പണം നൽകിയവർ പലരും കേസുകൾ നൽകി. ചെക്ക് കേസുകളിൽ പെട്ട് 26 ദിവസം ജയിലിൽ കിടക്കേണ്ടിയും വന്നു കോയക്ക്. കോയ ജയിലിൽ നിന്ന് വരുമ്പോൾ കാണുന്നത് കടംനൽകിയവർ പലരും തന്റെ വീട്ടിൽ കയറി താമസം തുടങ്ങിയതാണ്. ഇതോടെ കിട്ടിയ വിലക്ക് തന്റെ വീട് വിറ്റ് കോയ തന്റെ കുടുംബത്തെയും കൂട്ടി തെരുവിലേക്കിറങ്ങി. അപ്പോഴും പകുതി കടം ബാക്കിയായിരുന്നു. ഭാര്യയെയും മക്കളെയും വാടകവീട്ടിലാക്കി കോയ കടക്കാരിൽ നിന്നും രക്ഷനേടാനായി നാടുവിട്ടു. പലദേശങ്ങളിൽ പലജോലികൾ ചെയ്ത് അലഞ്ഞു നടക്കുമ്പോഴും കോയ ലോട്ടറിയിലുള്ള വിശ്വാസം അവസാനിപ്പിച്ചില്ല.
അങ്ങനെയാണ് 2016 ജൂലെ മാസത്തിൽ തന്റെ അലച്ചിനിടയിൽ കോയ മലപ്പുറം ജില്ലയിലെ അരീക്കോട് ബസ്റ്റാന്റിലെത്തുന്നത്. അവിടെ ഭാഗ്യധാര ലോട്ടറി ഏജൻസിയിലെത്തി കോയ കേരള സർക്കാറിന്റെ കാരുണ്യ ലോട്ടറിയെടുത്തു. ഇവിടെ വീണ്ടും ലോട്ടറി കോയയുടെ ജീവിതത്തിലെ മറ്റൊരു നിർണ്ണായക ഘടകമായി. 2016 ജൂലൈ ഒമ്പതിന് നടന്ന കാരൂണ്യ ഭാഗ്യക്കുറിയുടെ 249ാമത് നറുക്കെടുപ്പിൽ കോയ വാങ്ങിയ കെഇ 454045 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. ഒരു കോടി രൂപ ഒന്നാം സമ്മാനമടിച്ചെങ്കിലും കോയക്ക് ഇതുവരെ അതനുഭവിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. എങ്ങനെയെന്നാൽ സമ്മാനമടിച്ച കോയയുടെ ടിക്കറ്റിന് അൽപം കേടുപാടുകൾ സംഭവിച്ചിരുന്നു. ലോട്ടറിക്കടയിലെ ബോർഡിൽ നിന്ന് വലിച്ചെടുക്കുമ്പോൾ പറ്റിയ പിഴവാണ്. എങ്കിലും കോയ പ്രതീക്ഷയോടെ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് വണ്ടികയറി.
ലോട്ടറി ഓഫീസലത്തെി തന്റെ കാര്യങ്ങൾ വിശദീകരിച്ച കോയ അവിടെ നിന്നും നിർദ്ദേശിച്ച രീതിയിലുള്ള രേഖകകളെല്ലാം ശരിയാക്കി ടിക്കറ്റടക്കം ഓഫീസിലേൽപ്പിച്ചു. കേടുപാടുകൾ സംഭവിച്ച ടിക്കറ്റായതിനാൽ സമയമെടുക്കുമെങ്കിലും ഓഫീസിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾക്കനുസൃതമായ രേഖകൾ സമർപ്പിച്ചാൽ സമ്മാനത്തുക ലഭിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ രേഖകളെല്ലാം സമർപ്പിച്ച് കഴിഞ്ഞ മൂന്ന് വർഷമായി കോയ തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിൽ സ്ഥിരം കയറിയിറങ്ങുന്നു. ഓരോ ദിവസവും ഓരോ മുടന്തൻ ന്യായങ്ങളും, സാങ്കേതിക തടസ്സങ്ങളും പറഞ്ഞ് കോയയെ മടക്കി അയക്കാറാണ് പതിവ്. ഇതിനിടെ കോയ മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയയെയും ധനകാര്യവകുപ്പ് മന്ത്രിയെയുമെല്ലാം പല തവണ കണ്ടു. എല്ലാവരും ഉടൻ ശരിയാക്കാമെന്ന് പറയുമെങ്കിലും കോയയുടെ പ്രശ്നം മാത്രം ഇതുവരെ ശരിയായിട്ടില്ല.
സമ്മാനത്തുകയുമായിട്ടല്ലാതെ നാട്ടിലേക്ക് പോകാനാവാത്ത അവസ്ഥയിലാണ് കോയ ഇപ്പോൾ. കോടീശ്വരനായി തിരികെ വരുമെന്ന് പ്രതീക്ഷിച്ച് കോയയുടെ കുടുംബവും കോയ പണം നൽകാനുള്ളവരും നാട്ടിൽ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴും കോയ ലോട്ടറി ഓഫീസിന്റെ വരാന്തയിൽ നിസ്സഹായനായി ഇരിക്കുകയാണ്. 2016 ജൂലെ 13ന് ലോട്ടറി ഓഫീസിൽ നിന്ന് നിർദ്ദേശിച്ച രേഖകളുമായി എത്തിയതാണ് കോയ തിരുവനന്തപുരത്ത്. നഗരത്തിലെ വിവിധ അമ്പലങ്ങളിലെ അന്നദാന കൗണ്ടറുകളിൽ നിന്നാണിപ്പോൾ ഭക്ഷണം. ഉറക്കം തമ്പാനൂർ ബസ്റ്റാന്റിലും, നിത്യവൃത്തിക്കായി നഗരത്തിന്റെ വിവിധയിടങ്ങളിൽ സൈക്കിൾ അഭ്യാസവും തെരുവ് സർക്കസും നടത്തുന്നു ഈ നിർഭാഗ്യവാനായ സാധ്യതാ കോടീശ്വരൻ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍