പള്ളി പണിയാൻ പിരിച്ച 75 ലക്ഷവും പോക്കറ്റിലാക്കി കന്യാസ്ത്രീയെയും കൊണ്ട് ഒളിച്ചോടിയ വൈദികൻ ഇപ്പോൾ സ്പെയിനിൽ സുഖവാസത്തിൽ; ഒളിച്ചോട്ടത്തിന് രണ്ടുവർഷം പൂർത്തിയാകാനിരിക്കെ ഫാ.മിൽട്ടൻ ഫ്രാങ്ക്ളിൻ വരുത്തി വച്ച കടം തീർക്കാൻ പള്ളിമേടയും വസ്തുവും വിൽക്കാൻ ഒരുങ്ങി പുതിയ വികാരി; വിശ്വാസികൾ സ്റ്റേ വാങ്ങിയപ്പോൾ ഇടവകയിലെ യുവാക്കൾ ഫുട്ബോൾ കളിച്ചിരുന്ന വസ്തുവിൽ തെങ്ങ് നാട്ടി കട്ടക്കലിപ്പിൽ അച്ചൻ; മണലിക്കാട് ഇടവകയിൽ വടിയെടുത്ത് വിശ്വാസികൾ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: പ്രണയത്തിലായ വൈദികനും കന്യാസ്ത്രീയും ഒളിച്ചോടിയത് രണ്ടുവർഷം മുമ്പ് കത്തോലിക്ക സഭയെ പിടിച്ചുകുലുക്കിയ സംഭവമാണ്.കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള മണലിക്കാട് ഇടവക വികാരി ഫാദർ മിൽട്ടൻ ഫ്രാങ്ക്ളിൻ ആണ് ഇടവക കോൺവെന്റിലെ കന്യാസ്ത്രീയുമായി നാടുവിട്ടത്. പുതിയ പള്ളി നിർമ്മിക്കുവാനായി ഇടവകക്കാരിൽ നിന്നുപിരിച്ച 75് ലക്ഷത്തോളം രൂപയുമായാണ് അച്ചനും സിസ്റ്ററും നാടുവിട്ടത്. സംഭവം വിവാദമായതിനെ തുടർന്ന് വൈദികനെ സഭയിൽ നിന്ന് പുറത്താക്കി.
2017 ഡിസംബറിൽ കോട്ടപ്പുറം രൂപതയിലെ മണലിക്കാട് ഇടവകയിലെ പള്ളി പണിയാൻ പിരിച്ച 75 ലക്ഷവും ഇടവകയിലെ ഒരു വിശ്വാസിയിൽനിന്ന് കടംവാങ്ങിയ 45 ലക്ഷം രൂപയുമായാണ് അതേ ഇടവകയിലേ തന്നെ മഠത്തിലേ കന്യാസ്ത്രീയുമായി മിൽട്ടൺ ഫ്രാങ്കളൻ ഒളിച്ചോടിയത്. ഇപ്പോൾ ഈ വൈദികന്റെ കടം വീട്ടാൻ പള്ളിമേടയും വസ്തുവും വിൽക്കാൻ തീരുമാനിച്ചതാണ് വിവാദമായത്. വസ്തുവിൽക്കാൻ തീരുമാനിച്ച ഇപ്പോഴത്തെ ഇടവക വികാരി ജോബി കാട്ടാശേരിയുടെ നടപടിക്കെതിരെ എതിർപ്പുമായി വിശ്വാസികളിൽ ഒരുവിഭാഗവും രംഗത്തെത്തി. ടവകവികാരി ഉണ്ടാക്കിവെച്ച കടത്തിന് 200 കുടുംബങ്ങൾ മാത്രമുള്ള ഈ ഇടവക സമാധാനം ഉണ്ടാക്കണമെന്നുപറയുന്നത് ന്യായമല്ലെന്നും അതിനുവേണ്ടി പള്ളിയുടെ വസ്തു വിൽക്കാൻ അനുവദിക്കില്ലെന്നുമാണ് യുവാക്കളായ ഇടവകാംഗങ്ങൾ പറയുന്നത്.
ഇടവകവികാരിയുടെ വസ്തുവിൽപ്പന തീരുമാനത്തിനെതിരെ രണ്ട് ഇടവകാംഗങ്ങൾ നൽകിയ ഹർജിയിൽ കൊടുങ്ങല്ലൂർ മുനിസിഫ് കോടതി വിൽപ്പന തടഞ്ഞുകൊണ്ട് താത്കാലിക സ്റ്റേ അനുവദിച്ച് ഉത്തരവായി. ഇതേതുടർന്ന് ഇടവകയിലെ ചെറുപ്പക്കാർ ഫുട്ബോൾ കളിക്കാൻ ഗ്രൗണ്ട് ആയി ഉപയോഗിച്ചിരുന്ന ഈ വസ്തുവിൽ യുദ്ധകാല അടിസ്ഥാനത്തിൽ കുഴിയെടുത്ത് തെങ്ങു നാട്ടാണ് വികാരി അച്ചൻ ദേഷ്യം തീർത്തത്.
രണ്ടുവർഷം മുൻപ് ഫാദർ മിൽട്ടൻ ഫ്രാങ്ക്ളിൻ ആണ് തിരുവസ്ത്ര ധാരിയായ കന്യാസ്ത്രീയുമായി സ്പെയിനിലേക്ക് കടന്നു കളഞ്ഞത്. പള്ളിനിർമ്മാണത്തിനായി ലഭിച്ച 75 ലക്ഷം നേർച്ച പണവും ഇടവകയിലെ തന്നെ ഒരംഗത്തിൽനിന്നും ഇടവകയ്ക്കുവേണ്ടി എന്നുപറഞ്ഞു കടംവാങ്ങിയ 45 ലക്ഷം രൂപയുമായാണ് ഫാദർ മിൽട്ടൻ ഫ്രാങ്ക്ളിൻ അന്ന് കടന്നത്.സംഭവം വിവാദമായതോടെ ഈ വൈദികനെ കോട്ടപ്പുറം രൂപത സഭയിൽ നിന്ന് പുറത്താക്കി. വർഷങ്ങളായി തുടങ്ങിയ കന്യാസ്ത്രി വൈദിക പ്രണയത്തിന്റെ ക്ലൈമാക്സിൽ വിശ്വാസികൾക്ക് നഷ്ടപ്പെട്ടത് പ്രവാസികളും ഇടവക ജനവും പിരിച്ച് സ്വരുക്കൂട്ടിയ മുക്കാൽ കോടി രൂപയും ഒരു ഇടവകാംഗത്തിന് 40 ലക്ഷം രൂപയുമായിരുന്നു.
അച്ചനും കന്യാസ്ത്രീയും തങ്ങളുടെ പണവുമായി നാടുവിട്ടതറിഞ്ഞ ഇടവകാംഗങ്ങളും. 45 ലക്ഷം രൂപ നഷ്ടപ്പെട്ടയാളും ഫാദർ മിൽട്ടൻ ഫ്രാങ്ക്ളിനെതിരെ ചീറ്റിങ്ങ് കേസ് കൊടുത്തെങ്കിലും മാധ്യമങ്ങളിൽ വാർത്തയായി സഭയ്ക്ക് നാണക്കേടുണ്ടാവാതിരിക്കാൻ വികാരി ജനറലും കോട്ടപ്പുറം രൂപത ബിഷപ്പും ഇടപെട്ട് കേസ് പിൻവലിപ്പിക്കുകയും തങ്ങൾ ഇടവകയുടെ പണം നഷ്ടപ്പെടാതെ അച്ചനിൽ നിന്നും ഈടാക്കി തരാമെന്ന് ഏൽക്കുകയും ചെയ്തു.
എന്നാൽ രൂപത ഇടവകാംഗങ്ങളുടെ രൂപയുടെ കാര്യത്തിൽ തീരുമാനം ഒന്നും ഉണ്ടാക്കിയില്ലെങ്കിലും ഫാദർ മിൽട്ടൻ ഫ്രാങ്ക്ളിൻ കന്യാസ്ത്രീയുമായി ഒളിച്ചോടുന്നതിന് തൊട്ട് മുൻപ് ഇടവകാംഗത്തിൽനിന്ന് വാങ്ങിയ 45 ലക്ഷം രൂപ ഇടവകയുടെ പള്ളിമേട സ്ഥിതിചെയ്യുന്ന വസ്തു വിറ്റ് നൽകാൻ തീരുമാനിക്കുകയായിരുന്നു. 45 ലക്ഷം രൂപ കടംകൊടുത്തയാൾ ഇപ്പോഴത്തെ വികാരി ജോബി കാട്ടാശേരിയുടെ ബന്ധുവും കൂടിയാണ് എന്നതാണ് വസ്തുവിറ്റിട്ടായാലും അയാളുടെ പണം കൊടുക്കാനുള്ള അമിത ഉത്തരവാദിത്വബോധത്തിന് പിന്നിലെന്നാണ് ഇടവകാംഗങ്ങൾ തന്നെ പറയുന്നത്. ഈ നാൽപ്പത് ലക്ഷംരൂപയുടെ ഇടപാടിലും ദുരൂഹതയുണ്ടെന്ന് വസ്തുവിൽപ്പനയ്ക്ക് സ്റ്റേ വാങ്ങാൻ കേസുകൊടുത്ത ഇടവകാംഗങ്ങൾ പറയുന്നു.കോട്ടപ്പുറം ബിഷപ്പ്, വികാരിജറൽ, ഇടവക വികാരി, എക്സ് ഫാദർ മിൽട്ടൻ ഫ്രാങ്ക്ളിൻ, 45 ലക്ഷം നൽകിയെന്ന് പറയുന്ന വ്യക്തി എന്നിവർക്കെതിരെയാണ് കേസ്. ഒക്ടോബർ 3 ന് ഹിയറിങ്ങിന് വെച്ചിരിക്കുകയാണ്.
കേരളത്തിലെ കത്തോലിക്കാ സഭയെ മാനംകെടുത്തിയ ഒളിച്ചോട്ടമായിരുന്നു ഫാദർ മിൽട്ടൻ ഫ്രാങ്ക്ളിന്റേത്. എന്തായാലും വൈദികനൊപ്പം പോയ ആൾ തേ ഇടവകയിലേ തന്നെ മഠത്തിലെ കന്യാസ്ത്രീ ആയിരുന്നു.അതിന് തൊട്ടുമുൻപ് തൃശൂരിൽ വൈദികൻ ഒരു വീട്ടമ്മയുമായി ഒളിച്ചോടിയിരുന്നു. മണലിക്കാട് ഇടവകയിൽ പുതിയ പള്ളിപണിയാനുള്ള നിക്കത്തോടൊപ്പം മിൽട്ടൻ ഫ്രാങ്ക്ളിൻ അച്ചൻ ഒളിച്ചോട്ടവും പ്ലാൻ ചെയ്തിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.പുതിയ പള്ളി നിർമ്മിക്കാനായി ഇടവകക്കാരന്റെ സ്വത്ത് പണയപ്പെടുത്തിയെടുത്ത നാൽപ്പത്തി അഞ്ച് ലക്ഷവും വിദേശത്ത് നിന്ന് പിരിച്ച പണവുമായാണ് ഫാദർ മിൽട്ടൻ കാച്ചപ്പിള്ളി മുങ്ങിയത്. പുതിയ പള്ളി പണിയാൻ വൻ പിരിവായിരുന്നു ഫാദർ മിൽട്ടൻ ഫ്രാങ്ക്ളിൻ നടത്തിയത്. ഇടവക്കാരേ കുത്തി പിരിച്ചപ്പോൾ ഇടവകയിലേ പ്രവാസികളേയും വെറുതേ വിട്ടില്ല. പിരിച്ച പണം മുഴുവൻ കൈക്കലാക്കി സൂക്ഷിക്കാനും വൈദീകൻ ശ്രദ്ധിച്ചു.
കോട്ടപ്പുറം രൂപതയിലെ തന്നെ വൈദീകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അഴിക്കുള്ളിലാണ്. ഇതിനിടിയിലാണ് സഭയ്ക്ക് മാനക്കേടായായി ഒളിച്ചോട്ട വാർത്ത പുറത്ത് വന്നത്. ഇതിന് 2 ദിവസം മുമ്പാണ് തൃശൂരിലേ തന്നെ മറ്റൊരു കൊച്ചച്ചന്റെ ഓൺലൈനിൽ യുവാവുമായുള്ള സെക്സ് ചാറ്റ് പുറത്തുവന്നത്.ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ലൈംഗിക അപവാദവുമായി ബന്ധപ്പെട്ട് ഡസൻ കണക്കിന് വൈദികരാണ് കേരളത്തിൽ പ്രതി സ്ഥാനത്തായത്. ഇതാണ് കേസൊതുക്കിത്തീർക്കാൻ രൂപതയേയും ഇടവകാംഗങ്ങളെയും പ്രേരിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍