തിടമ്പേറ്റിയ നെറ്റിപ്പട്ടം കെട്ടിയ ആന വിസ്മയമായി; മുണ്ടും ഷർട്ടും ധരിച്ച ചെണ്ടക്കാർ കൗതുകമായി; തെയ്യക്കോലങ്ങളും സെറ്റ് സാരിയുടുത്ത സുന്ദരികളും ആവേശമായി; ഭീകരാക്രമണത്തിൽ തളരാതെ മാഞ്ചസ്റ്റർ തെരുവിൽ ഇറങ്ങിയപ്പോൾ ശ്രദ്ധനേടിയത് കേരളവും മലയാളികളും
ലണ്ടൻ
ലണ്ടൻ: ഇപ്രാവശ്യത്തെ മാഞ്ചസ്റ്റർ ഡേ പതിവിലും ഗംഭീരമായി. മാഞ്ചസ്റ്റർ ഡേ പരേഡ് കാണാൻ സെൻട്രൽ മാഞ്ചസ്റ്ററിൽ വിവിധ രാജ്യക്കാരും വർഗക്കാരുമായ ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് സംഗമിച്ചത്. ഇപ്രാവശ്യത്തെ ആഘോഷത്തിൽ മലയാളികളുടെ സാന്നിധ്യം മുമ്പില്ലാത്ത വിധം ശക്തമായിരുന്നു. തിടമ്പേറ്റിയ നെറ്റിപ്പട്ടം കെട്ടിയ ആനയെ സായിപ്പന്മാർ വിസ്മയത്തോടെയാണ് നോക്കി നിന്നത്. ഇതിന് പുറമെ മുണ്ടും ഷർട്ടും ധരിച്ച ചെണ്ടക്കാരും കൗതുകം വിതച്ചിരുന്നു. കൂടാതെ തെയ്യക്കോലങ്ങളും സെറ്റ് സാരിയുടുത്ത സുന്ദരികളും ആഘോഷത്തിൽ ആവേശം വിതച്ചു. ഇത്തരത്തിൽ മാഞ്ചസ്റ്റർ അരീനയിലെ ഭീകരാക്രമണത്തിൽ തളരാതെ മാഞ്ചസ്റ്റർ തെരുവിൽ ഇറങ്ങിയപ്പോൾ ശ്രദ്ധനേടിയത് കേരളവും മലയാളികളുമാണ്.
80 കമ്മ്യൂണിറ്റി ഗ്രൂപ്പുകളുൾപ്പെട്ട 22,000 പേർ ഭാഗ ഭാക്കായ പ്രസെഷൻ അരങ്ങേറിയിരുന്നു. മാഞ്ചസ്റ്റർ ഭീകരാക്രമണത്തിൽ മരിച്ച 22 പേർക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ടുള്ള വിധത്തിലായിരുന്നു ഈ ഘോഷയാത്ര സജ്ജീകരിച്ചിരുന്നത്. അവരെ അനുസ്മരിച്ച് കൊണ്ടുള്ള ബലൂണുകൾ പിടിച്ചവർ ഇതിൽ അണിനിരന്നു. 'മാഞ്ചസ്റ്റർ റിമംബേർസ് 22-05-17 എന്ന ബാനർ ഈ ഗ്രൂപ്പ് പിടിച്ചിരുന്നു. ഇവർക്ക് പുറകിൽ നഗരത്തിലെ എമർജൻസി സർവീസുകൾ യൂണിഫോമിൽ അണിനിരന്നിരുന്നു. ഈ ആഘോഷങ്ങൾക്കിടയിലും ഇതിൽ പങ്കെടുക്കുന്നവരെ മെയ് 22ന് നടന്ന ഭീകരാക്രമണത്തിന്റെ ഓർമകൾ കുത്തി നോവിക്കുന്നുവെന്നാണ് മാഞ്ചസ്റ്റർ മേയറായ ആൻഡി ബേൺഹാം അനുസ്മരിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാണികളുടെ കുറവുണ്ടാകുമെന്ന ധാരണയെ മറികടന്ന് 'വീ ലൗ മാഞ്ചസ്റ്റർ'' എന്ന പ്ലക്കാർഡ് ഏന്തി മാഞ്ചസ്റ്ററിനോടും രാജ്യത്തിനോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ വർഷത്തേക്കാൾ ആയിരക്കണക്കിന് കാണികൾ ആണ് രണ്ടു കിലോമീറ്റർ നീളുന്ന വീഥിയിൽ തടിച്ചു കൂടിയത്.
പരേഡിൽ പങ്കെടുത്ത 80 കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ മാഞ്ചസ്റ്റർ ചൈനീസ് സെന്റർ മുതൽ ട്രാൻസ് യൂത്ത് ഗ്രൂപ്പ് ആഫ്റ്റർനൂൺ ടി, ഗ്രേറ്റർ മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് എന്നിവ വരെ ഉൾപ്പെടുന്നു. ഈ ഇവന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണിതിന് കാഴ്ചക്കാരായി എത്തിയിരുന്നത്. മലയാളത്തിന്റെ നിറസാന്നിധ്യം ഘോഷയാത്രയിലുണ്ടായതിനാൽ മലയാളികളുടെ സജീവ സാന്നിധ്യവും പ്രകടമായിരുന്നു. കാഴ്ചക്കാരിലും മാഞ്ചസ്റ്ററിലെ മലയാളി സമൂഹത്തിലെ മിക്കവരുമുണ്ടായിരുന്നു. ഭീകരാക്രമണത്തെ തുടർന്നുള്ള ദുഃഖത്തിൽ നിന്നും നഗരം വിട്ട് മാറിയിട്ടില്ലെങ്കിലും അതിനെ അതിജീവിച്ച് മാഞ്ചസ്റ്റർ ഡേ ആഘോഷിക്കാനുള്ള തീരുമാനവുമായി കൗൺസിൽ മുന്നോട്ട് പോകാൻ തീരുമാനിച്ചതിൽ സന്തോഷമേറെയുണ്ടെന്നാണ് മാഞ്ചസ്റ്റർ മലയാളീ അസോസിയേഷനിലെ അനീഷ് കുര്യൻ പ്രതികരിച്ചത്.
തെയ്യം തിറയാടിയ മാഞ്ചസ്റ്റർ നഗരം
ബ്രിട്ടണിലെ മലയാളികളെ സംബന്ധിച്ചിടത്തോളം തികച്ചും അഭിമാനിക്കാവുന്ന കാഴ്ചകളാണ് മാഞ്ചസ്റ്ററിൽ അരങ്ങേറിയത്. ഭരതനാട്യവും, ഗജവീരനും പഞ്ചാരിമേളവും മാത്രമല്ല ഒരു ഡസൻ ഉണ്ണിയാർച്ചമാരും ആരോമൽ ചേകവന്മാരും അങ്കം വെട്ടി ഒരു ലക്ഷത്തോളം തദ്ദേശീയരെ അമ്പരപ്പിച്ചു. കരിചാമുണ്ഡിയുടെ കൂറ്റൻ തെയ്യവും തീവെട്ടിയും ഉൾപ്പെടുത്തിയുള്ള കാഴ്ചകളുമായി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ അംഗങ്ങൾ നടന്നു നീങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ ഇംഗ്ലണ്ടിൽ മറ്റൊരു കേരളം പുനഃസൃഷ്ടിക്കപ്പെടുകയുണ്ടായിരുന്നു.
കേരള വിനോദസഞ്ചാര വകുപ്പിന്റെ പൂർണ്ണ സഹകരണത്തോടെയാണ് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ എട്ടാമത് മാഞ്ചസ്റ്റർ ഡേ പരേഡിന്റെ ഭാഗമായത്. 'ആയുർവേദം ഒരു ശാസ്ത്രം' എന്ന തീമിനെ ആസ്പദമാക്കി കഴിഞ്ഞ വർഷം അവതരിപ്പിക്കപ്പെട്ട പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് നൂറോളം സന്നദ്ധ സംഘടനകളാണ് ഇന്നലത്തെ പരേഡിന്റെ ഭാഗമായത്.
മാജിക് എന്നതായിരുന്നു ഈ വർഷത്തെ പരേഡിന്റെ പ്രതിപാദ്യ വിഷയം. കേരളത്തിന്റെ സാംസ്കാരിക മായാജാലത്തെ അടിസ്ഥാനമാക്കി ഉത്തര മലബാറിലെ ക്ഷേത്രകലയായ തെയ്യത്തിന്റെ മാസ്മരികതയായിരുന്നു പരേഡിലെ മുഖ്യ ആകർഷണം. കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, ദക്ഷിണേന്ത്യൻ കലാരൂപമായ ഭരതനാട്യം, ലോക ആയോധന കലകളുടെ മാതാവെന്നറിപ്പെടുന്ന കളരിപ്പയറ്റ്, കണ്ണിനും കാതിനും ഇമ്പമേറുന്ന ശിങ്കാരിമേളം എന്നിവ വർണ്ണ ശബളമായ മുത്തുക്കുടകളുടെ അകമ്പടിയോടെയാണ് അവതരിപ്പിക്കപ്പെട്ടത്.
125 കലാകാരന്മാരും കലാകാരികളും അണി നിരന്ന് കേരളത്തിന്റെ തനത് സാംസ്കാരിക പൈതൃകം തദ്ദേശീയരുടെ മുമ്പാകെ അവതരിപ്പിച്ച മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ ഉദ്യമത്തിന് കേരള വിനോദ സഞ്ചാര വകുപ്പിന്റെ അകമഴിഞ്ഞ പിന്തുണയും ഉണ്ടായിരുന്നു. ആനയുടെ തിടമ്പിലും മുഖത്തും ''വീ ലൗ മാഞ്ചസ്റ്റർ'' എന്ന് ആലേഖനം ചെയ്താണ് മലയാളികളും തങ്ങൾ വസിക്കുന്ന രാജ്യത്തോടുള്ള കൂറും സ്നേഹവും പ്രഖ്യാപിച്ചത്. സാംസ്കാരിക വൈവിദ്ധ്യം നിറഞ്ഞ മാഞ്ചസ്റ്ററിലെ നിവാസികൾക്ക് മുമ്പാകെ കേരളത്തിന്റെ സാംസ്കാരിക തനിമ പ്രദർശിപ്പിക്കുവാനുള്ള അവസരമാണ് ഇത്തരം വേദികളെന്ന് പ്രസിഡന്റ് ജാനേഷ് നായർ അഭിപ്രായപ്പെട്ടു.
അടുത്ത കാലത്ത് നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പരേഡിൽ പങ്കെടുക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയർന്നപ്പോൾ ഇത്തരമൊരു സന്ദർഭത്തിൽ നമ്മൾ ജീവിക്കുന്ന സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കുവാൻ നമ്മുടെ സാന്നിദ്ധ്യം അനിവാര്യമെന്ന് ബഹുഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്ന് സെക്രട്ടറി അനീഷ് കുര്യൻ അഭിപ്രായപ്പെട്ടു.
ഈ ദിവസത്തെ ആഘോഷത്തിൽ തങ്ങളുടേതായ പ്രകടനം കാഴ്ച വയ്ക്കുന്നതിനായി ഇവിടുത്തെ മലയാളി സമൂഹം കഴിഞ്ഞ രണ്ട് മാസക്കാലമായി കഠിനമായി പ്രയത്നിച്ച് വരുകയായിരുന്നുവെന്നും അതിപ്പോൾ ഫലപ്രദമായി കാഴ്ചക്കാരിലെത്തിക്കാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തുന്നുവെന്നും തങ്ങൾ മാഞ്ചസ്റ്ററിനെ സ്നേഹിക്കുന്നുവെന്നും അനീഷ് കുര്യൻ പ്രസ്താവിച്ചു. ഇവിടുത്തെ മലയാളി സമൂഹത്തിലുള്ളവരിൽ മിക്കവരും. 16 വർഷം മുമ്പ് നടത്തിയ എൻഎച്ച്എസ് റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ എത്തിയവരാണ്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയായിരുന്നു സിറ്റി സെന്ററിൽ മാഞ്ചസ്റ്റർ ഡേയോടനുബന്ധിച്ച് ഏർപ്പെടുത്തിയിരുന്നത്. സായുധ പൊലീസ് തെരുവുകളിലൂടെ ചുറ്റിയടിക്കുന്നത് കാണാമായിരുന്നു. നഗരത്തിൽ ജീവിക്കുന്ന എല്ലാ കമ്മ്യൂണിറ്റികളുടെയും പങ്കാളിത്തത്തോടെയുള്ള മാഞ്ചസ്റ്റർ ദിനാഘോഷം 2010ലാണ് തുടങ്ങിയത്.
ഫോട്ടോ - സോണി ചാക്കോ, ലണ്ടൻ.
Stories you may Like
- യുകെയിൽ എത്തുന്ന മലയാളി കെയർ വിസക്കാർക്കു അഭയാർത്ഥി ക്യാമ്പ് വേണ്ടി വരും
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- കിട്ടാത്ത വിസ പുതുക്കി തരാം എന്ന ഓഫറും സജീവം; ചതിയുടെ വലയിൽ ഇനിയും കുടുങ്ങരുത്
- ഇന്ത്യക്കാർക്ക് യുകെ കെയർ വിസയും കിട്ടാക്കനിയാകും
- ജെറാൾഡിന്റെ മകളുടെ അഭ്യർത്ഥന യുകെ മലയാളികൾ ഏറ്റെടുക്കുമോ?
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍