സുഖസൗകര്യങ്ങളുടെ നെറുകയിൽ ജീവിച്ച മംഗള വർമയ്ക്ക് ഒടുവിൽ അനാഥാലയത്തിൽ ദാരുണഅന്ത്യം;സംരക്ഷണം ഏറ്റെടുക്കുമെന്ന മന്ത്രി മുനീറിന്റെ വാക്കും പാഴ്വാക്കായി; സർവ്വരും കൈയൊഴിഞ്ഞ മുൻ കേന്ദ്രമന്ത്രിയുടെ വിധവയ്ക്ക് ഇത് ശാപമോക്ഷം
തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനി, മൂന്നു തവണ എംപി, മൊറാർജി ദേശായി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയുമായ രവീന്ദ്രവർമയുടെ വിധവ മംഗളവർമയുടെ ചിത തൈക്കാട് ശ്മശാനത്തിൽ എരിയുമ്പോൾ, സുഖസൗകര്യങ്ങളുടെ ശീതളിമയിൽ യൗവനവും ദാമ്പത്യവും രാജകീയമായി അനുഭവിച്ച് ഒടുവിൽ ആരുമില്ലാത്ത അനാഥത്വവും പേറിയുള്ള നരകജീവിതത്തിന് അവസാനമാകുകയായിരുന്നു. ഡൽഹിയിലെ മന്ത്രിമന്ദിരങ്ങളിൽ ജീവിക്കുമ്പോൾ ഒരിക്കലും മംഗളവർമ വിചാരിച്ചിട്ടുണ്ടാവില്ല തന്റെ അവസാനം ഇത്രത്തോളം ദയനീയമാകുമെന്ന്. മക്കളും ബന്ധുക്കളും നേതാക്കളും കൈയൊഴിഞ്ഞ ആരാലും ഓർമിക്കപ്പെടാതെ, സ്നേഹിക്കപ്പെടാതെ, മംഗള വർമ കടന്നു പോകുമ്പോൾ തലമുറകൾക്ക് ഒരു ഓർമപ്പെടുത്തൽ നീക്കിവച്ചാണ് ഈ മടക്കയാത്ര. ഇങ്ങനെ ഒരു നാൾ നിങ്ങളിലേക്കും എത്തുമെന്ന ഓർമപ്പെടുത്തൽ.
നെയ്യാറ്റിൻകര കവളാകുളത്തെ ഹാപ്പി ഹോം അനാഥാലയത്തിലേക്ക് മംഗളവർമ എത്തുന്നത് മൂന്നു വർഷം മുമ്പാണ്. മക്കളോ, ബന്ധുക്കളോ, നേതാക്കളോ അല്ല ഇവരെ ഇവിടെ എത്തിച്ചത്. തികഞ്ഞ ഗാന്ധിയനും കേന്ദ്രമന്ത്രിയും പലതവണ എംപി.യുമായി ഒരു മനുഷ്യന്റെ ഭാര്യ അനുഭവിക്കുന്ന നരകജീവിതം കണ്ട് എൽഡേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റായ വി.കെ.എൻ പണിക്കരാണ് മംഗളവർമയെ അനാഥാലയത്തിലാക്കിയത്.
സ്വാതന്ത്യസമരത്തിന് ശേഷം ജനിച്ച ആയിരക്കണക്കിന് പേർ സ്വാതന്ത്യസമരത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ വാങ്ങുമ്പോൾ, രവീന്ദ്രവർമയെന്ന മന്ത്രിയുടെ പേരിലോ, സ്വാതന്ത്യസമരത്തിന്റെ പേരിലോ ഒരു സഹായവും സർക്കാരിൽ നിന്ന് ഇവരെ തേടിയെത്തിയില്ല. മംഗളവർമയെന്ന അമ്മയെ മക്കളും മറന്നതോടെ അനാഥാലയത്തിന്റെ നാലുചുവരുകൾക്കുള്ളിൽ ആ ജിവിതം ഒതുക്കി നിർത്തി. അഞ്ചുമാസം മുമ്പാണ് കാൻസർ ബാധിതയാണെന്ന് അറിയുന്നത്. ചികിത്സാ ചെലവുകളെല്ലാം ഹാപ്പി ഹോമാണ് വഹിച്ചത്. മംഗള വർമ അനാഥാലയത്തിൽ ജീവിക്കുന്നുവെന്ന വാർത്തയെ തുടർന്ന് മന്ത്രി എം.കെ.മുനീർ ഇവരുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ പ്രഖ്യാപനം പ്രഖ്യാപനമായി തന്നെ ഒതുങ്ങി.
ഒരു മുൻ കേന്ദ്രമന്ത്രിയുടെ വിധവ എന്നതു മാത്രമായിരുന്നില്ല മംഗളവർമയുടെ കുടുംബ പശ്ചാത്തലം. മാവേലിക്കര രാജകുടുംബാഗംവും കേരളപാണിനി എ.ആർ.രാജരാജവർമയുടെ കൊച്ചുമകനുമായിരുന്നു മംഗള വർമയുടെ ഭർത്താവ് രവീന്ദ്രവർമ. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അമ്മാവന്റെ മകൻ എൻ.കെ.കൃഷ്ണപിള്ള അച്ഛനും നെയ്യാറ്റിൻകര മാധവി മന്ദിരത്തിൽ മുന്‍മന്ത്രി ജി.രാമചന്ദ്രന്റെ സഹോദരി പത്മാവതി തങ്കച്ചി അമ്മയുമാണ്. മംഗളവർമയുടെ സഹോദരി സരസ്വതി ഗാന്ധി ഗാന്ധിജിയുടെ പൗത്രൻ കാന്തിലാൽ ഗാന്ധിയുടെ ഭാര്യയുമായിരുന്നു. ഭാരത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ ഒരു പാട് പേരുടെ ബന്ധുത്വം അവകാശപ്പെടാനുണ്ടെങ്കിലും ആരും തുണയില്ലാതെ, തണലില്ലാതെ, ആരുടെയെക്കെയോ കനിവിൽ അവസാനകാലം ജീവിച്ചു തീർക്കാനായിരുന്നു വിധി.
മംഗളവർമയുടെ പതിനേഴാമത്തെ വയസിലാണ് രവീന്ദ്രവർമയെ വിവാഹം കഴിക്കുന്നത്. ഇരുപത് വർഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. എങ്കിലും നല്ല സൗഹൃദം ഇരുവരും പുലർത്തിയിരുന്നു. വിഹാഹമോചനത്തിനു ശേഷം അമ്മാവനോടൊപ്പമായിരുന്നു ഡൽഹിയിലായിരുന്നു. അമ്മാവൻ ഡോ.ജി രാമചന്ദ്രന്റെ ഭാര്യ കേന്ദ്രമന്ത്രി സൗന്ദരം ആയിരുന്നു. പിന്നീട് ബറോഡയിൽ ഉപരിപഠനത്തിനു പോയി. രവീന്ദ്രവർമ-മംഗളവർമ ദമ്പതികൾക്ക് രണ്ടു ആൺമക്കളായിരുന്നു. ഗൗതം വർമയും ഹർഷവർധനനും. ജർമ്മനിയിൽ കുടുംബസമേതം താമസിച്ചിരുന്ന ഗൗതം വർമ അടുത്തിടെ മരിച്ചു. ഹർഷവർധനും കുടുംബവും ഡൽഹിയിലാണ് താമസം.
2006ലാണ് ഭർത്താവ് രവീന്ദ്രവർമ അന്തരിച്ചത്. മംഗളവർമയുമായുള്ള ബന്ധം വേർപെടുത്തി മറ്റൊരു വിവാഹം കഴിച്ചതോടെ രവീന്ദ്രവർമ വഹിച്ചിരുന്ന പദവികളിൽ നിന്നും ലഭിച്ച ആനുകൂല്യങ്ങളെല്ലാം രണ്ടാം ഭാര്യയ്ക്കാണ് ലഭിച്ചത്. എന്നാൽ ഒന്നിനും അവകാശം സ്ഥാപിക്കാനോ, ആനുകൂല്യങ്ങൾ പിടിച്ചു വാങ്ങാനോ മംഗള വർമ ശ്രമിച്ചിരുന്നില്ല. പിന്നീടുള്ള കാലം അദ്ധ്യാപികയായിട്ടാണ് മംഗളവർമ ജീവിച്ചത്.
രവീന്ദ്രവർമയുടെ മരണത്തോടെയാണ് മംഗളവർമ തീർത്തും ഒറ്റപ്പെട്ടത്. അദ്ദേഹത്തിന്റെ മരണശേഷം തിരുവനന്തപുരത്ത് ബന്ധുവീടുകളിലായിരുന്നു താമസം. തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് മക്കളും ബന്ധുക്കളും പോയതോടെ മംഗള വർമ തീർത്തും ഒറ്റയ്ക്കായി. ആരും നോക്കാനില്ലാത്ത മംഗളവർമയുടെ വിവരം അറിഞ്ഞാണ് എൽഡേഴ്സ് വെൽഫെയർ അസോസിയേഷൻ ഇവരുടെ സംരക്ഷണം ഏറ്റെടുത്ത് അനാഥാലയത്തിൽ ആക്കിയത്. 1969ലെ കോൺഗ്രസ് പാർട്ടിയിലെ പിളർപ്പിനു ശേഷം പാർട്ടിയ ഒന്നിപ്പിക്കാൻ മുൻനിരയിലുണ്ടായിരുന്ന രവീന്ദ്രവർമയെുടെ ഭാര്യയെ തിരുവനന്തപുരത്തെ കോൺഗ്രസ് നേതാക്കളും തിരിച്ചറിഞ്ഞില്ല. അറിഞ്ഞവരാകാട്ടെ കണ്ട ഭാവവും നടിച്ചില്ല.
ദുഃഖങ്ങളിൽ നിന്ന് സുഖങ്ങളിലേക്കുള്ള യാത്ര മനുഷ്യനെ ഒരിക്കലും വേദനിപ്പിക്കാറില്ല. എന്നാൽ ആഭിജാത്യത്തിന്റെ പ്രശസ്തിയുടെ സുഖസൗകര്യങ്ങളുടെ കൊട്ടാരക്കെട്ടിൽ നിന്ന് ഒറ്റപ്പെടലിന്റെ തീരവേദനയിലേക്ക് എടുത്തെറിയപ്പെട്ട മംഗളവർമ, തന്റെ വെളുപ്പും കറുപ്പും നിറഞ്ഞ തന്റെ സ്മരണകളെ അക്ഷരങ്ങളായി പകർത്തുകയും ചെയ്തു. ' ബ്ലീഡിങ് ഹർട്ട്, വെറ്റ് മെമ്മറീസ് ' എന്ന പേരിട്ട പുസ്തകം പേരു പോലെ തന്നെ മംഗളവർമയുടെ മുറിവേറ്റ ഹൃദയത്തിലെ നനഞ്ഞ ഓർമകളാണ്.
തൈക്കാട് ശ്മശാനത്തിലെ തീനാളങ്ങളോട് മുറിവേറ്റ ഹൃദയം ലയിച്ചപ്പോൾ, മക്കൾക്കും ബന്ധുക്കൾക്കും നേതാക്കൾക്കും മംഗളവർമ ബാക്കിവയ്ക്കുന്നത് നനഞ്ഞ ഓർമകളിലെ ചൂടേറിയ അനുഭവങ്ങളാണ്.
Stories you may Like
- ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ
- സ്കൈയിലിങ്ങ് ഹീറോ റെമി ലൂസിഡിയുടെ ദുരന്തം ഞെട്ടിപ്പിക്കുമ്പോൾ
- കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
- റഷ്യ ഒരു പുടിൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാവുമ്പോൾ!
- മണിക്കൂറുകൾ മുൻപ് വരെ ഹരികൃഷ്ണൻ സന്തോഷവാൻ; യുകെയിലും നാട്ടിലും ഞെട്ടലായി യുവാവിന്റെ മരണം
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍