സോഷ്യൽ മീഡിയയിലെ താരപരിവേഷവുമായി മംഗളത്തെ നയിക്കാൻ കാനഡയിൽ നിന്നെത്തിയ സുനിതാ ദേവദാസിന്റെ ആദ്യ നീക്കങ്ങൾക്ക് തിരിച്ചടി; ഫെയ്സ് ബുക്കിലൂടെ പ്രഖ്യാപിച്ച മുതിർന്ന റിപ്പോർട്ടർക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിക്കേണ്ടി വന്നു; പെൺകെണി വിഷയത്തിലെ നാടകീയ നീക്കങ്ങളും വിവാദമായി; ഫെയ്സ് ബുക്ക് പോസ്റ്റുകൾ ഇടുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ച് ചെയർമാൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ താരമായ മാധ്യമം പത്രത്തിന്റെ മുൻ സബ് എഡിറ്റർ സുനിത ദേവദാസ് മംഗളം ചാനലിന്റ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി കഴിഞ്ഞ ദിവസം ചുമതലയേറ്റത് ഒട്ടേറെ പേരെ വിസ്മയിപ്പിച്ചു കൊണ്ടാണ്. കാനഡയിൽ ജോലി ചെയ്യുന്ന ഭർത്താവിനൊപ്പം കഴിയവെ ഫേസ്ബുക്ക് പോസ്റ്റുകൾ കൊണ്ടു അനേകം ആരാധകരെ സൃഷ്ടിച്ച സുനിതയ്ക്ക് പക്ഷെ പുതിയ ചുമതലകൾ കല്ലും മുള്ളം നിറഞ്ഞതാണെന്ന് മംഗളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചുമതലയേറ്റ ആദ്യ ദിനം തന്നെ ഏറ്റവും മുതിർന്ന റിപ്പോർട്ടർമാരിൽ ഒരാളെ സസ്പെൻഡ് ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഈ സസ്പെൻഷൻ താട്ടുപിന്നാലെ മാനേജ്മെന്റ് പിൻവലിച്ചു. ഇതിനൊപ്പം ജീവനക്കാർ ഔദ്യോഗിക തീരുമാനമൊന്നും ഫെയ്സ് ബുക്കിൽ ഇടരുതെന്ന സർക്കുലറും ഇറക്കി.
സസ്പെൻഷനും പിൻവലിക്കലും സോഷ്യൽ മീഡിയയിൽ ആഘോഷമായതോടെ മംഗളം മാനേജ്മെന്റ് കടുത്ത നിലപാടുമായി രംഗത്തു വന്നു. സോഷ്യൽ മീഡിയിയൽ കമ്പനികാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി എല്ലാ ജീവനക്കാർക്കും ചെയർമാൻ സാജൻ വർഗീസ് നോട്ടീസും നൽകി. സസ്പെൻഷൻ തീരുമാനം സുനിത ഫെയ്സ് ബുക്കിലൂടെ പ്രഖ്യാപിച്ചതും അച്ചടക്ക നടപടിക്ക് വിധേയനായ ആൾ അതറിഞ്ഞത്. ഇതാണ് ജീവനക്കാർക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായത്. ഈ സർക്കുലറിന്റെ പകർപ്പാണ് മറുനാടൻ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നത്.
മൂന്ന് മന്ത്രിമാരുടെ രാജിയിലേക്ക് നയിച്ച റിപ്പോർട്ടുകൾ അടക്കം മഗംളത്തിലെ ഏറ്റവും ശ്രദ്ധേയമായ റിപ്പോർട്ടുകൾ പലതും എഴുതിയിട്ടുള്ള ചീഫ് റിപ്പോർട്ടർ എസ് നാരായണനെ ആണ് ആദ്യ ദിവസം തന്നെ സുനിത ദേവദാസ് സസ്പെൻഡ് ചെയ്തത്. . മന്ത്രി ശശീന്ദ്രനെ ഹണി ട്രാപ്പിൽ പെടുത്തിയ വിഷയത്തിൽ മന്ത്രിയോടു സംസാരിച്ച പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സസ്പെൻഷന് കാരണമായത്. മംഗളത്തിൽ ഇപ്പോഴും ജോലി ചെയ്യുന്ന പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ചയായി. മന്ത്രി പീഡിപ്പിച്ചു എന്നു പറഞ്ഞു പരാതി നൽകുകയും കോടതിയിൽ കേസ് കൊടുക്കുകയും ചെയതതിന് തൊട്ടു പിന്നാലെയാണ് പെൺകുട്ടി നിലപാടുമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.
ഹണി ട്രാപ്പ് ഒരുക്കിയ മാധ്യമ പ്രവർത്തക ഫേസ് ബുക്ക് പോസ്റ്റിട്ടത് സുനിത ചുമലയേറ്റ അതേ ദിവസം ആയിരുന്നു. സുനിതയുടെ നിർദ്ദേശ പ്രകരാമാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന പ്രചാരണം മംഗളത്തിലെ ജീവനക്കാരിൽ പ്രചരിക്കവെ പരാതിയെ തുടർന്ന് മാധ്യമ പ്രവർത്തകയെയും എസ് നാരായണനെയും ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്യുന്നതായി സുനിത ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു. മംഗളത്തിലെ രണ്ടു ജീവനക്കാർ തമ്മിൽ അനാരോഗ്യകരമായി ആരോപണം ഉയർത്തിയതിനെ തുടർന്നാണ് രണ്ടു പേരെയും ഒരു മാസത്തേക്ക് മാറ്റി നിർത്തുന്നു എന്നു പറഞ്ഞു കൊണ്ടു മംഗളം സിഇഒ അജന്താലയം അജിത്കുമാറിന്റെ പേരിലുള്ള നോട്ടീസാണ് സുനിത ഫേസ്ബുക്കിൽ ഇട്ടത്.
നടപടിക്ക് വിധേയനായ എസ് നാരായണൻ വിവരം അറിയുന്നത് സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു. പിറ്റേദിവസം സുനിതയും സിഇഒ അജിത് കുമാറും ചേർന്ന് വിളിച്ച ആദ്യത്തെ എഡിറ്റോറിയിൽ യോഗത്തിൽ മിക്ക മാധ്യമപ്രവർത്തകരും പൊട്ടിത്തെറിക്കുകയായിരുന്നു. ഹണി ട്രാപ്പ് വിഷയത്തിൽ ഏതെങ്കിലും നിയമ വിരുദ്ധമായ കാര്യം ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അന്നു വാർത്ത കൈകാര്യം ചെയ്ത എല്ലാവർക്കും ഉണ്ടെന്നും ആരുടെയെങ്കിലും ഒരാളുടെ പേരിൽ അത് കെട്ടിവെയ്ക്കുന്നത് ഉചിതമല്ല എന്നും ഒരേ സ്വരത്തിൽ എഡിറ്റോറിയൽ ജീവനക്കാർ പറഞ്ഞതോടെ യോഗം സംഘർഷഭരിതമായി. മാനേജ്മെന്റ് പ്രതിനിധികൾ ന്യായീകരണത്തിന് ശ്രമിച്ചെങ്കിലും എഡിറ്റോറിയൽ ജീവനക്കാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് സസ്പെൻഷ് അടക്കമുള്ള നടപടികൾ റദ്ദ് ചെയ്തു.
സോഷ്യൽ മീഡയയിലെ പെൺകൂട്ടായ്മകളുടെ ഒക്കെ ഭാഗമായ സുനിത ദേവദാസ് സ്ത്രീവിഷയത്തിൽ ഏറെ പേരുദോഷം കേട്ട മംഗളം ചാനലിൽ ഉയർന്ന പദവിയിൽ എത്തുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. പെൺകണി വിഷയത്തിൽ മാംഗളത്തേയും മംഗളത്തിലെ ജീവനക്കാരേയും കണക്കറ്റ് ആക്ഷേപിച്ചതിന്റെ പേരിലും ചില ജീവനക്കാർ സുനിതയ്ക്കെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. അതിനെ മറികടക്കാൻ എല്ലാ കുറ്റങ്ങളും നാരായണന്റെ പുറത്തു വച്ച് രക്ഷപെടാൻ ഒരുക്കിയ ഒരു തിരക്കഥയായിരുന്നു ഹണി ട്രാപ്പിലെ പെൺകുട്ടിയുടെ പോസ്റ്റും തുടർന്നുള്ള സസ്പെൻഷനും എന്നാണ് ഷജീവനക്കാർ അടക്കം പറയുന്നത്. മാധ്യമ പ്രവർത്തകർ നിലപാട് കടുപ്പിക്കുകയും സുനിതയെ വിശദീകരിക്കാൻ പോലും അനുവദിക്കാതിരിക്കുകയും ചെയ്തതോടെ സസ്പെൻഷന് ഉടനടി പിൻവലിക്കുക ആയിരുന്നു. തുടർന്നാണ് നാരായണൻ ഇന്നലെ തന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
ഹണി ട്രാപ്പ് വിഷയത്തിന് ശേഷം മംഗളത്തിൽ വല്ലപ്പോഴും വന്നുപോയിരുന്ന മാധ്യമപ്രവർത്തക എല്ലാ കുറ്റങ്ങളും നാരായണന്റെ പേരിൽ ചാർത്തിയത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മംഗളത്തിൽ പലരും വിശ്വസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പൊലീസ് കേസിലെ പ്രധാനപ്രതിയായ സിഇഒ അജിത് കുമാർ അടക്കം ഉള്ളവർ കൈ കഴുകി രക്ഷപെടാനുള്ള നീക്കമായി ഇതിനെ വിലയിരുത്തപ്പെടുന്നു. വാർത്താ ടീമിന്റെ ഭാഗമായിരുന്ന ഒരു മാധ്യമ പ്രവർത്തകനെ ഒറ്റപ്പെടുത്തി കുറ്റം ചുമത്താനുള്ള ഗൂഢാലോചനയ്ക്കെതിരെയാണ് സഹപ്രവർത്തകർ ഒരുമിച്ചത്. വേണ്ടത്ര പ്രവർത്തിപരിചയം ഇല്ലാത്ത സുനിത ദേവദാസിനെ ഉയർന്ന പോസ്റ്റിൽ നിയമിച്ചത് സംബന്ധിച്ച അതൃപ്തി പുകയുന്നതിനിടയിലാണ് സസ്പെൻഷനും തിരിച്ചെടുക്കലും ഉണ്ടായത്.
ഈ വാർത്ത ഇന്നലെ മറുനാടൻ പ്രസിദ്ധീകരിച്ചെങ്കിലും അച്ചടക്ക നടപടിക്ക വിധേയനാവുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയത റിപ്പോർട്ടർ നാരായണന്റെ അഭ്യാർത്ഥനപ്രകാരം അത് പിൻവലിച്ചിരുന്നു. എന്നാൽ മറുനാടൻ വാർത്ത പിൻവലിച്ചതിനെതിരെ സുനിത അതിശക്തമായി പ്രതികരിക്കുകയും വീണ്ടും പ്രസിദ്ധീകരിക്കണം എന്ന് ആവശ്യപ്പെടുകയും ആയിരുന്നു.
താനാണ് മംഗളത്തിന്റെ ഔദ്യോഗിക സ്പോക്ക് പേഴ്സൺ എന്നും താൻ അറിയാതെ ഒരു അറിയിപ്പും മംഗളത്തിൽ നിന്നും പുറത്ത് വരില്ലെന്നും ഫേസ്ബുക്ക് നിയന്ത്രണം അടക്കമുള്ള മറുനാടൻ വാർത്തയിലെ പരാമർശം പച്ചക്കള്ളം ആണെന്നും അത് പിൻവലിച്ചതുകൊണ്ട് തനിക്ക് പ്രതികരിക്കാൻ അവസരം നഷ്ടപ്പെട്ടെന്നുമായിരുന്നു സുനിതയുടെ നിലപാട്. താൻ അറിയാതെ ഒരു സർക്കുലറും മംഗളത്തിൽ ഇറങ്ങില്ലെന്നു സുനിത തീർത്തുപറഞ്ഞതോടെ ചെയർമാൻ സാജൻ വർഗീസ് ജീവനക്കാർക്ക് അയച്ച സർക്കുലറിന്റെ കോപ്പി ഞങ്ങൾ പ്രസിദ്ധീകരിക്കുകയാണ്. ഈ സർക്കുലർ അനുസരിച്ച് സുനിതയ്ക്കും ഫേസ്ബുക്കിൽ ഔദ്യോഗിക കാര്യങ്ങൾ പറയാൻ നിയന്ത്രണം ഉണ്ട്. എന്നാൽ തനിക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്നും ഇഷ്ടമുള്ളത് താൻ പോസ്റ്റ് ചെയ്യുമെന്നും സുനിത മറുനാടനോട് പറഞ്ഞു.
സുനിതയോടുള്ള എതിർപ്പ് പ്രത്യക്ഷമായും പരോക്ഷമായും പലരും പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മംഗളം ചാനലിലെ സ്റ്റാർ വാർത്താ വായനക്കാരനായ ഫിറോസ് സാലി മുഹമ്മദ് ലീവ് എടുത്തത് ഇതുകൊണ്ടാണെന്നാണ് പറയുന്നത്. സനിതയോട് എതിർപ്പ് പ്രകടമാക്കുന്ന തരത്തിൽ തിരുവനന്തപുരം ബ്യൂറോ ചീഫ് വിഎ ഗിരീഷ് ഫെയ്സ് ബുക്ക് പോസ്റ്റുമിട്ടു. ഒന്നും പ്രത്യക്ഷത്തിൽ പറയുന്നില്ല. സസ്പെൻഷൻ പിൻവലിച്ച ശേഷം നാരായണൻ എഴുതിയ ബ്രേക്കിങ് ന്യൂസിന്റെ സ്ക്രീൻ ഷോട്ടിട്ടാണ് അഭിപ്രായ പ്രകടനം. ഈ സ്ക്രീൻ ഷോട്ടിനൊപ്പം അഭിനന്ദനം എസ് നാരായണൻ എന്നും കുറിച്ചിരിക്കുന്നു. നാരായണന് മംഗളത്തിലുള്ള പിന്തുണയുടെ തെളിവായി വ്യാഖ്യാനിക്കുന്നു. പത്രത്തിലെ ജീവനക്കാർ നാരാണനൊപ്പം ഉറച്ചു നിൽക്കുന്നതു കൊണ്ടാണ് സസ്പെൻഷൻ പിൻവലിച്ചതെന്നാണ് വിലയിരുത്തൽ. മംഗളം സിഇഒ അജിത് കുമാറിനോടു പോലും ജീവനക്കാർ നീരസം അറിയിച്ചിട്ടുണ്ട്.
കാനഡയിൽ താമസിക്കുന്നതിനിടയിൽ മംഗളം ചാനലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ ചുമതല ഏറ്റെടുത്ത സുനിത ദേവദാസിന്റെ മുൻപിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്നാണ് സൂചന. വലിയൊരു വിഭാഗം വരുന്ന മാധ്യമപ്രവർത്തകരുടെ നിസ്സഹകരണം തന്നെയാണ് പ്രശ്നം. ഹണി ട്രാപ്പ് വിവാദത്തിന് ശേഷം നല്ല ചില വാർത്തകളിലൂടെ മംഗളം വീണ്ടും ശ്രദ്ധ നേടി വരുമ്പോൾ ആണ് ഈ മാറ്റം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്