സമൻസ് കൊടുക്കാൻ ആമീനെ അനുവദിക്കുന്നില്ല; കോടതി പറഞ്ഞിട്ടും മതിയായ സംരക്ഷണം നൽകാതെ ഒളിച്ചുകളിച്ച് പൊലീസും; ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ലീഗ്-സി.പി.എം കൂട്ടുകെട്ടോ സാക്ഷികൾക്കെതിരെ 'വാറണ്ട്' ഉത്തരവിനായി നീങ്ങാൻ സുരേന്ദ്രനും; മഞ്ചേശ്വരത്തെ കള്ളവോട്ട് കേസിൽ ഹൈക്കോടതി നിലപാട് ഇനി നിർണ്ണായകം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തെരഞ്ഞെടുപ്പ് ഹർജിയിൽ വിജയിയുടെ ഭൂരിപക്ഷത്തെ ബാധിക്കുംവിധം കള്ളവോട്ടുണ്ടെന്ന് തെളിഞ്ഞാൽമാത്രമേ ആ വോട്ട് വീണതാർക്കെന്ന് പരിശോധിക്കൂ. വോട്ടിങ് മെഷീനിലെ വിവരം ഡീ കോഡ്ചെയ്ത് കള്ളവോട്ട് ആരുടെ പേരിലാണ് ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തുന്നതാണ് രീതി. ഈ കീഴ് വഴക്കം കേരളത്തിൽ മുമ്പ് നടന്നിട്ടുണ്ട്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബിജെപി. സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ നൽകിയ ഹർജിയിലും കള്ളവോട്ടുകൾ നടന്നെന്ന് തെളിഞ്ഞാൽമാത്രമേ വോട്ട് വീണതാർക്കെന്ന് കോടതി പരിശോധിക്കൂ. ഇത് പൊളിക്കാനാണ് കള്ളക്കളികൾ എന്നാണ് ബിജെപിയുടെ ആരോപണം.
ഗൾഫിലുണ്ടായിരുന്നവരുടെ പേരിൽ കള്ളവോട്ടും മരിച്ചവരുടെ വോട്ടും ചെയ്താണു വിജയിച്ചതെന്നു കാണിച്ചാണു കേസ് ഫയൽ ചെയ്തത്. 291 പേർ കള്ളവോട്ട് നടത്തിയെന്നാണു കെ. സുരേന്ദ്രൻ ആദ്യം കോടതിയിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഈ ലിസ്റ്റിൽ എട്ടുപേരുടെ പേര് ആവർത്തിച്ചിരുന്നു. ഇതിൽ 24 പേർ വോട്ട് ചെയ്യാത്തവരാണെന്ന് പിന്നീട് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ 259 പേർക്കാണു സമൻസ് അയച്ചത്. 42 പേർക്ക് സമൻസ് ലഭിച്ചതിൽ മൂന്നുപേർ മാത്രമാണ് കോടതിയിൽ ഹാജരായി മൊഴി നൽകിയിട്ടുള്ളത്. 88 പേർ ഇരട്ട വോട്ട് ചെയ്തുവെന്നാണ് ആരോപണം. ഇത് നിഷ്പ്രയാസം കണ്ടെത്താൻ കഴിയുമെങ്കിലും അതിനു ശ്രമിക്കാതെ വിദേശത്തുള്ളവരുടെ കണക്ക് തേടിയാണ് സുരേന്ദ്രൻ പോയതെന്ന വിമർശനം ലീഗും ഉന്നയിക്കുന്നു. ഏതായാലും കോടതി സമൻസ് അയച്ച ബഹുഭൂരിഭാഗം പേർക്കും അത് നൽകാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം ആമീന്‍ സംരക്ഷണം നൽകണമെന്ന് പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ചില കേന്ദ്രങ്ങളുടെ ഇടപെടൽ മൂലം അത് നടക്കുന്നില്ല. ആമിന് ഇപ്പോഴും സാക്ഷികളുടെ അടുത്ത് എത്താൻ കഴിയുന്നില്ല. സമൻസ് കൈമാറാത്തതു കൊണ്ട് തന്നെ സാക്ഷി സ്ഥലത്തില്ലെന്ന് കണക്കാക്കേണ്ടി വരും. അപ്പോഴും അവരുടെ പേരിൽ കള്ളവോട്ട് ചെയ്തുവെന്ന് ആർക്കും വാദിക്കാൻ കഴിയാത്ത സ്ഥിതിയും വരും. ഇതിലൂടെ ഉപതെരഞ്ഞെടുപ്പ് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സുരേന്ദ്രൻ സംശയിക്കുന്നു. പൊലീസ് ഇക്കാര്യത്തിൽ കള്ളക്കളി നടത്തുന്നുവെന്നാണ് ആരോപണം. മതിയായ സുരക്ഷയൊരുക്കി സമൻസ് നൽകാൻ ആമീനെ സഹായിക്കേണ്ട പൊലീസ് അതിന് വേണ്ട നടപടിയെടുക്കാത്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും ആരോപിക്കുന്നു. മുസ്ലിംലീഗിന് വേണ്ടി സി.പി.എം ഇടപെടൽ നടക്കുന്നുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. ഇതോടെ വിഷയത്തിൽ കോടതിയെ സമീപിക്കാനാണ് നീക്കം.
സമൻസ് കിട്ടിയവരിൽ കൂടുതൽ പേർക്കും നോമ്പ് കാലമായതിനാലും മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവരായതിനാലും അവരുടെ ജോലി കളഞ്ഞ് കോടതിയിൽ പോയി മൊഴി നൽകാൻ പോകാത്ത സാഹചര്യമാണുള്ളതെന്നാണ് മുസ്ലിം ലീഗിന്റെ വിശദീകരണം. 300 രൂപ മാത്രമാണ് കോടതിയിൽ നിന്നും ഇവർക്ക് യാത്രാ ബത്ത ലഭിക്കുക. അതുകൊണ്ട് അന്നന്ന് ഉപജീവനം നടത്തുന്നവർക്ക് എറണാകുളത്ത് പോയി വരാൻ സാധിക്കില്ല. പരാതി നൽകിയവർ തന്നെയാണ് സാക്ഷികളെയും ഹാജരാക്കേണ്ടതെന്ന് അബ്ദുൾ റസാഖ് തന്നെ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന നിർദ്ദേശം സുരേന്ദ്രൻ കോടിക്ക് മുമ്പിൽ നിരത്തുക. സാക്ഷികളെ എത്തിക്കാതിരിക്കാൻ ബോധപൂർവ്വം പ്രചരണം നടത്തുകയാണെന്നും ബിജെപി ആരോപിക്കുന്നു.
ഈ സാഹചര്യത്തിൽ സാക്ഷികൾക്ക് വാറണ്ട് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടും. അങ്ങനെ വന്നാൽ അവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ട ഉത്തരവാദിത്തം പൊലീസിന് വരും. കോടതിക്ക് മറുപടിയും നൽകേണ്ടി വരും. ഇതിനാണ് സുരേന്ദ്രന്റെ നീക്കം. കോടതിയിൽ വന്ന് സാക്ഷികൾ സത്യം പറഞ്ഞില്ലെങ്കിൽ സാക്ഷികൾക്ക് ഗുരുതരമായ നിയമ പ്രശ്നം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. വിദേശകാര്യ മന്ത്രാലയത്തോട് പാസ്പോർട്ട് വിവരങ്ങൾ എത്രയും വേഗം നൽകാൻ കെ സുരേന്ദ്രൻ ആശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടിയാൽ ഇലക്ഷൻ സമയത്ത് നാട്ടിൽ ഉണ്ടോ ഇല്ലയോ എന്ന് കിട്ടിയാൽ മനസിലാവും, കോടതിയിൽ ഹാജരാകാത്ത സാക്ഷികൾക്ക് തടവ് ശിക്ഷയ്ക്ക് സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ വിലയിരുത്തലെത്തുന്നു. തൊഴിൽ പരമായ ബുദ്ധിമുട്ടും ഉണ്ടാകുമെന്നും സൂചനയുണ്ട്. അമീന് സമൻസ് കൈമാറാൻ കഴിഞ്ഞില്ലെങ്കിൽ സാക്ഷി സ്ഥലത്തില്ലെന്നാകും കോടതി ധരിക്കുക.
കള്ളവോട്ടുകൾ ആർക്കാണ് ചെയ്തതെന്ന് കണ്ടെത്തി അവരുടെ കണക്കിൽനിന്ന് കുറവുചെയ്യാണാണ് കോടതിയുടെ ശ്രമം. അതിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം വിലയിരുത്തി തിരഞ്ഞെടുപ്പ് ഹർജിയിൽ അന്തിമതീർപ്പ് കൽപ്പിക്കുകയാണ് ചെയ്യുക. വോട്ടിങ് യന്ത്രത്തിലെ വിവരം ഡീകോഡ് ചെയ്യാൻ ഏറ്റവും അത്യാവശ്യഘട്ടത്തിൽമാത്രമേ കോടതികൾ ഉത്തരവിടാറുള്ളൂ. ഇതിനിടെയാണ് അബ്ദുൾ റസാഖിനെ രാജിവയ്പ്പിക്കാനുള്ള ലീഗ് തന്ത്രം വാർത്തയായത്. റസാഖിനെ രാജിവയ്പ്പിച്ച് മറ്റൊരാളെ നിർത്തി ജയിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ കോടിയുടെ ഇടപെടൽ ഭയന്ന് അത് വേണ്ടെന്ന് വച്ചു. ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പിൽ തോറ്റാൽ അത് രാഷ്ട്രീയ തിരിച്ചടിയുമാകും. ഏതായാലും മഞ്ചേശ്വരത്ത് വോട്ടെടുപ്പുണ്ടായാൽ ഇനി സി.പി.എം വോട്ടുകൾ മൊത്തമായി ലീഗ് പക്ഷത്തേക്ക് മറിയുമെന്ന ഭയം ബിജെപിക്കുണ്ട്.
സുരേന്ദ്രനെ റസാഖ് തോൽപ്പിച്ചത് 89 വോട്ടിനാണ്. റസാഖിന്റെ വിജയം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം. സ്ഥലത്തില്ലാത്തവരുടെയോ മരിച്ചുപോയവരുടെയോ വോട്ട് ചെയ്യപ്പെട്ടെന്ന് തെളിയിച്ചാൽമാത്രമേ കള്ളവോട്ടെന്ന് ഉറപ്പാക്കാനാകൂ. ഭൂരിപക്ഷത്തെ സ്വാധീനിക്കത്തക്ക എണ്ണം കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തണം. എങ്കിൽ ക്രമനമ്പറും മറ്റുംനോക്കി ആ വോട്ടുകൾ ഡീകോഡ് ചെയ്യാൻ കോടതി ഉത്തരവിടും. ഹൈദരബാദിലെ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ സാങ്കേതികവിദഗ്ധരെയും ഇതിനായി കോടതി വിളിപ്പിക്കും. 2001-ൽ ഇരവിപുരത്തുനിന്ന് ഇടതുമുന്നണിയിലെ എ.എ. അസീസിന്റെ വിജയത്തെ ചോദ്യം ചെയ്ത് മുസ്ലിം ലീഗിലെ അഹമ്മദ് കബീർ കോടതിയെ സമീപിച്ചിരുന്നു. 21 വോട്ടിനാണ് അന്ന് അസീസ് ജയിച്ചത്.
ഫലത്തെ സ്വാധീനിക്കുന്നത്ര കള്ളവോട്ട് കണ്ടെത്തിയതിനാൽ ഡീകോഡ് ചെയ്ത് ആ വോട്ട് ആർക്ക് ലഭിച്ചെന്ന് കോടതി പരിശോധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളുടെ മാറിയ വോട്ട് പരിശോധിച്ചെങ്കിലും ഫലത്തിൽ മാറ്റമുണ്ടായില്ല. ഈ കീഴ് വഴക്കമാണ് മുസ്ലിം ലീഗിനെ ഭയപ്പെടുത്തുന്നതെന്ന് ബിജെപി പറയുന്നു. അതിനിടെ മഞ്ചേശ്വരത്ത് കള്ളവോട്ടു നടന്നതായുള്ള കന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ നിഗമനം കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതും ലീഗിന് തിരിച്ചടിയാണ്. കള്ളവോട്ട് പട്ടികയിലുള്ളവരുടെ യാത്രാവിവരങ്ങൾ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. മാർച്ച് രണ്ടിലെ ഹൈക്കോടതി ഉത്തരവനുസരിച്ച്, പേരും ജനനത്തീയതിയും മറ്റും ആധാരമാക്കി 197 പേരുടെ യാത്രാവിവരങ്ങൾ കണ്ടെത്താനാണു ശ്രമിക്കുന്നത്.
കൃത്യമായ വിവരം ലഭിക്കാൻ പാസ്പോർട്ട് നമ്പർ അനിവാര്യമാണ്. അതില്ലാത്തതിനാൽ ലഭ്യമായ മറ്റു വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചതിൽ പട്ടികയിലുൾപ്പെട്ട 26 പേരെ തിരിച്ചറിഞ്ഞു. അവശേഷിക്കുന്നവരുടെ വിവരങ്ങൾ കണ്ടെത്താൻ പരിശോധന തുടരുകയാണെന്നും കിട്ടുന്ന മുറയ്ക്കു കോടതിയിൽ ഹാജരാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. തിരിച്ചറിഞ്ഞ 26 പേരുടെ പേരുവിവരങ്ങൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.. ന്യൂഡൽഹിയിലെ ഇന്റലിജൻസ് ബ്യൂറോ ജോയിന്റ് ഡപ്യൂട്ടി ഡയറക്ടർ എ.കെ. ഭുയാൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിലെ അസി. സോളിസിറ്റർ ജനറൽ ആണു വിശദീകരണ പത്രിക നൽകിയത്. കേന്ദ്ര സർക്കാരിന്റെ ഈ നീക്കം മുസ്ലിം ലീഗിന് തീർത്തും തിരിച്ചടിയാണ്.
അതിനിടെ താൻ രാജിവെക്കില്ലെന്നും , രാജി വെക്കുമെന്ന തരത്തിൽ പ്രചാരണം നടത്തുന്നത് ബിജെപി ആണെന്നും അബ്ദുൾ റസാഖ് ആരോപിച്ചു. അഞ്ചു വർഷം താൻ മഞ്ചേശ്വരം എംഎൽഎയായി തുടരുമെന്നും കെ.സുരേന്ദ്രൻ നൽകിയ തെരഞ്ഞെടുപ്പ് കേസിനെ കുറിച്ച് തനിക്കോ മുസ്ലിം ലീഗിനോ ഭയമോ ആശങ്കയുയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- എസ്ഐയുടെ കൈ തല്ലിയൊടിച്ച ലീഗ് നേതാവിനെ പിടികൂടിയതിൽ പ്രതിഷേധം
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- സിപിഎം നീക്കം പുതിയ തലത്തിൽ; അബ്ദുൾ ഹമീദിന്റെ പദവി കോൺഗ്രസിന് അതൃപ്തിയാകും
- ലീഗ് വേദിയിൽ ഹമാസിനെ തീവ്രവാദിയാക്കിയത് കുതന്ത്രമോ? ബിജെപിയിലും രണ്ടഭിപ്രായം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍