ദൈവം ഇത്രയധികം കഴിവുകൾ നൽകി നമ്മളുടെയെല്ലാം കലാഹൃദയത്തിൽ സ്ഥാനം നേടിയ ഗായികയും നർത്തകിയും; എന്റെ പ്രിയശിഷ്യ ദൈവസന്നിധിയിലേക്ക് യാത്രയായി: മഞ്ജുഷ മോഹൻദാസിനെ കുറിച്ച് ആർഎൽവി രാമകൃഷ്ണന് പറഞ്ഞതൊന്നും വെറുവാക്കല്ല; അരുമശിഷ്യയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഗുരുവും ഉണ്ടാകും; ഐഡിയ സ്റ്റാർ സിംഗർ ഫെയിം മഞ്ജുഷ മോഹൻദാസിന്റെ ഓർമ്മയിൽ ലാസ്യ വളരുമ്പോൾ
പ്രകാശ് ചന്ദ്രശേഖർ
പെരുമ്പാവൂർ: അരുമ ശിഷ്യയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഗുരുവിന്റെ കൃപാകടാക്ഷം. വാഹനാപകടത്തിൽ മരണപ്പെട്ട ഐഡിയ സ്റ്റാർ സിംഗർ ഫെയിം മഞ്ജുഷ മോഹൻദാസ് വളയൻചിറങ്ങരയിൽ വീടിനോട് അനുബന്ധിച്ച് നടത്തിവന്നിരുന്ന ലാസ്യ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് എന്ന സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സഹകരിക്കാൻ പ്രമുഖ നൃത്ത പരിശീനകനായ ആർ എൽ വി രാമകൃഷ്ണൻ സന്നദ്ധത അറിയിച്ചതായി ഭർത്താവ് പ്രയദർശൻ.
തനിക്ക് നഷ്ടപ്പെട്ടത് പ്രിയ ശിഷ്യയെയാണെന്ന് പറയുകയാണ് ആർ.എൽ.വി രാമകൃഷ്ണൻ മഞ്ജുഷയുടെ വിയോഗ സമയത്ത് ഫെയ്സ് ബുക്കിൽ കുറിച്ചിരുന്നു. സംഗീതത്തിലും നൃത്തത്തിലും ഒരേപോലെ പ്രാവീണ്യമുള്ള കുട്ടിയാണ് മഞ്ജുഷയെന്നും അപകടം നടന്നതിന്റെ തലേദിവസം തന്റെയടുത്ത് ഒരു ആഗ്രഹം പറഞ്ഞിരുന്നതായി രാമകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. വിധിയെ തടുക്കാൻ ആവില്ലലോ.. അപകടം പറ്റുന്നതിന്റെ തലേ ദിവസം ഞാൻ പഠിപ്പിച്ച ഒരു നൃത്തം പരിപാടിക്ക് കളിച്ചോട്ടെ എന്ന് ഒരു പാട് ഇഷ്ട്ടത്തോടെ എന്നോട് വന്ന് ചോദിച്ചിരുന്നു. അതിനായി റിഹേഴ്സലിനായി ആഗ്രഹവും പറഞ്ഞിട്ടാണ് പ്രിയശിഷ്യ വീട്ടിലേക്ക് പോയത്. ഗുരുക്കന്മാരുടെ കണ്ണിലുണ്ണിയായിരുന്ന മഞ്ജുഷ പഠനത്തിൽ ഉയർന്ന മാർക്ക് നേടിയിരുന്നു; ദൈവം ഇത്രയധികം കഴിവുകൾ നൽകി നമ്മളുടെയെല്ലാം കലാഹൃദയത്തിൽ വലിയ സ്ഥാനം നേടിക്കൊണ്ട് ആ ഗായിക, നർത്തകി എന്റെ പ്രിയശിഷ്യ ദൈവസന്നിധിയിലേക്ക് യാത്രയായിയെന്നും രാമകൃഷ്ണൻ വേദനയോടെ കുറിച്ചു. ഇവ വെറുംവാക്കല്ലെന്ന് വ്യക്തമാക്കിയാണ് ആർ എൽ വി രാമകൃഷ്ണൻ ശിഷ്യയുടെ ഓർമ്മയ്ക്കായുള്ള പദ്ധതിയിൽ പങ്കാളിയാകുന്നത്.
ഈ മാസം 19-ന് ലാസ്യയിൽ നടക്കുന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നും നൃത്ത പരീശീലകരായ അഞ്ജന, ഹരിത, ഐശ്വര്യ, ശ്രൂതി എന്നിവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും മറ്റും നൽകി സ്ഥാപനത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങളുമായി തുടർന്നും സഹകരിക്കുമെന്നും രാമകൃഷ്ണൻ മഞജുഷയുടെ മാതാവിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും പ്രിയദർശൻ വ്യക്തമാക്കി. അന്തരിച്ച കലാഭവൻ മണിയുടെ സഹോദരനായ രാമകൃഷ്ണൻ കാലടി ശ്രീശങ്കര കോളേജിൽ നൃത്ത അദ്ധ്യാപകനായി പ്രവർത്തിച്ചുവരികയാണ്.ഇവിടെ മോഹിനിയാട്ടം മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരിക്കെയാണ് കഴിഞ്ഞ ജൂലൈ 27-ന് കാലിടി -പെരുംമ്പാവൂർ പാതയിലുണ്ടായ വാഹനാപകടത്തിൽപ്പെട്ട് മഞ്ജുഷ മരണപ്പെട്ടത്.
മഞ്ജുഷയുടെ മരണത്തെത്തുടർന്നുള്ള എഫ് ബി പോസ്റ്റിൽ ശിഷ്യയുയുടെ വിയോഗം എൽപ്പിച്ച ആഘാതത്തെക്കുറിച്ച് ആർ എൽ വി രാമകൃണൻ വിവരിച്ചിരുന്നു. രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ടാഴ്ച മുമ്പാണ് ലാസ്യ വീണ്ടും സജീവമായത്.ഇവിടുത്തെ അദ്യബാച്ചിലെ വിദ്യാർത്ഥികളായ അഞ്ജന,ശ്രുതി,ഹരിത,ഐശ്വര്യാ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ ക്ലാസ്സുകൾ നടക്കുന്നത്.കഴിഞ്ഞ 14 വർഷത്തോളമായി മഞ്ജുഷയ്ക്ക് താങ്ങും തണലുമായി ഇവർ ഒപ്പമുണ്ടായിരുന്നു. തന്റെ ഭാവി ജീവിതം ശാസ്ത്രീയനൃത്തരൂപങ്ങളെ അടുത്തറിയുന്നതിനായി നീക്കിവച്ചിക്കുകയാണെന്നാണ് നാട്ടുകാരും വീട്ടുകാരും ശ്രീക്കുട്ടി എന്നുവിളിച്ചിരുന്ന മഞ്ജുഷ അടുപ്പക്കാരെ അറിയിച്ചിരുന്നത്.
ഈ സ്ഥാപനത്തെ ലോകമറിയുന്ന കലാക്ഷേത്രമാക്കുകയായിരുന്നു മഞ്ജുഷയുടെ പ്രധാന ലക്ഷ്യം.വിങ്ങുന്ന ഓർമ്മയായി മാറിയെങ്കിലും അവളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യുന്നതിനാണ് മാതാപിതാക്കളും ഭർത്താവ് പ്രിയദർശനും ലക്ഷ്യമിട്ടിട്ടുള്ളത്. കുട്ടി പിറന്ന് അധികം നാളുകൾ കഴിയും മുമ്പേ ഞ്ജുഷ വീണ്ടും നൃത്തരംഗത്തേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മോഹിനിയാട്ടത്തിൽ പി എച്ച് ഡി എന്നത് മഞ്ജുഷയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. ജീവനോളം സ്നേഹിച്ച മോഹം ബാക്കിയാക്കിയാക്കിയാണ് അവൾ ജീവിതത്തോട് വിട ചൊല്ലിയത്.പാട്ടിനൊപ്പം ഡാൻസിലും മഞ്ജുഷ മികവ് പുലർത്തിയിരുന്നു.
വാഹനാപകടത്തെത്തുടർന്ന് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മഞ്ജുഷയുടെ അകലാവിയോഗത്തിന് വഴിതെളിച്ചത്.നേരത്തെ ശ്രീശങ്കരയിൽ തന്നെ മോഹിനിയാട്ടം പഠിക്കാൻ ചേർന്നിരുന്നെങ്കിലും ഐഡിയ സ്റ്റാർ സംഗറിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ ആവശ്യമായ അറ്റന്റൻസ് ലഭിച്ചിരുന്നില്ല.ഇതേത്തുടർന്ന് പഠനം പൂർത്തീകരിക്കാനായില്ല.ഈ കാലയളവിലാണ് വീട് കേന്ദ്രീകരിച്ച് മഞ്ജുഷ നൃത്ത -സംഗീത വിദ്യാലയം തുറന്നത്. 9 വർഷത്തേ ഇടവേളയ്്ക്ക് ശേഷമാണ് മഞ്ജുഷ വീണ്ടും മോഹിനിയാട്ടം പഠിക്കാൻ ശ്രീശങ്കരയിൽ എത്തിയത്.ഈ വിഭാഗത്തിൽ നാല് സെമസ്റ്ററാണുള്ളത്.ഇതിൽ മൂന്നാമത്തെ സെമസ്റ്ററിലാണ് മഞ്ജുഷ പഠിച്ചിരുന്നത്.പാട്ടിനും നൃത്തത്തിനും തുല്യപ്രാധാന്യം നൽകിയായിരുന്നു ഈ കലാകാരിയുടെ ജീവിതം.ലോകമറിയുന്ന കലാകാരിയാവുക എന്ന ലക്ഷ്യത്തിനാണ് മഞ്ജുഷ മുൻഗണന നൽകിയിരുന്നതെന്നാണ് അടുപ്പക്കാർ നൽകുന്ന വിവരം.
താന്നിപ്പുഴയിൽ വച്ച് മഞ്ജുഷയും മുതിർന്ന ശിഷ്യ അഞ്ജനയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കള്ളുവണ്ടി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മഞ്ജുഷ ഉടൻ ബോധരഹിതയായി.ഓടിക്കൂടിയവർ ഉടൻ അശുപത്രിയിലെത്തിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലിരിക്കെ ഇടയക്ക് ശരീരം മരുന്നുകളോട് പ്രതികരിച്ചെങ്കിലും പെട്ടെന്ന് നില വീണ്ടും വഷളായി.താമസിയാതെ മരണപ്പെട്ടു.ഒരാഴ്ചയോളം നീണ്ട ചിക്തസയും ഉറ്റവരുടെപ്രാർത്ഥനകളും കാത്തിരിപ്പും നിഷ്ഫലമാക്കി അവൾ വിടപറഞ്ഞപ്പോൾ നാടൊന്നാകെ തേങ്ങി.
മഞ്ജുഷ തുടങ്ങിവച്ച ലാസ്യയുടെ പ്രവർത്തനം പുനഃരാംഭിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പഠിതാക്കളുടെ മാതാപിതാക്കളായിരുന്നു.തുടർന്ന് മഞ്ജുഷയുടെ മാതാപിതാക്കളും ഭർത്താവും അടുത്ത ബന്ധുക്കളും ആലോചിച്ചാണ് ലാസ്യ വീണ്ടും തുറക്കാൻ തീരുമാനിച്ചത്.
മഞ്ജുഷയുടെ മരണ സമയത്തെ രാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ
പ്രിയശിഷ്യ മഞ്ജുഷയ്ക്ക് ആദരാഞ്ജലികൾ; ഐഡിയ സ്റ്റാർ സിംഗങ്ങറിലൂടെ ഒരു ഗായികയായ കലാകാരിയെയാണ് നമ്മൾ കണ്ടത്. എന്നാൽ ഞാൻ ഈ വർഷം കാലടി സംസ്കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചററായി ജോലി കിട്ടിയപ്പോൾ മഞ്ജുഷ മോഹിനിയാട്ടം ഒന്നാം വർഷ വിദ്യാർത്ഥിനിയായി എന്റെ ക്ലാസിൽ ഉണ്ടായിരുന്നു. ഗായികയാണോ, നർത്തകിയാണോ മുൻപിൽ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ വയ്യ. അത്രമാത്രം പാട്ടിലും, നൃത്തത്തിലും പഠനത്തിലും അഗ്രഗണ്യയായിരുന്നു ഈ കുട്ടി.
കഴിഞ്ഞയാഴ്ച കാലടിക്കടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മഞ്ജുഷയ്ക്കും, അഞ്ജനയ്ക്കും പരിക്ക് പറ്റിയിരുന്നു. മഞ്ജുഷയുടെ പരിക്ക് ഗുരുതരമായിരുന്നു. അന്നു മുതൽ കലാലോകം മുഴുവനും പ്രാർത്ഥനയിലായിരുന്നു മഞ്ജുഷയ്ക്ക് വേണ്ടി. ദൈവനിശ്ചയം അത് നടന്നു കഴിഞ്ഞു. വിധിയെ തടുക്കാൻ ആവില്ലലോ.. അപകടം പറ്റുന്നതിന്റെ തലേ ദിവസം ഞാൻ പഠിപ്പിച്ച ഒരു നൃത്തം പരിപാടിക്ക് കളിച്ചോട്ടെ എന്ന് ഒരു പാട് ഇഷ്ട്ടത്തോടെ എന്നോട് വന്ന് ചോദിച്ചിരുന്നു.
അതിനായി റിഹേഴ്സലിനായി ആഗ്രഹവും പറഞ്ഞിട്ടാണ് പ്രിയശിഷ്യ വീട്ടിലേക്ക് പോയത്. ഗുരുക്കന്മാരുടെ കണ്ണിലുണ്ണിയായിരുന്ന മഞ്ജുഷ പഠനത്തിൽ ഉയർന്ന മാർക്ക് നേടിയിരുന്നു; ദൈവം ഇത്രയധികം കഴിവുകൾ നൽകി നമ്മളുടെയെല്ലാം കലാഹൃദയത്തിൽ വലിയ സ്ഥാനം നേടിക്കൊണ്ട് ആ ഗായിക, നർത്തകി എന്റെ പ്രിയശിഷ്യ ദൈവസന്നിധിയിലേക്ക് യാത്രയായി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്