മോദി സർക്കാർ എല്ലാവരെയും സംശയത്തിന്റെ കണ്ണിൽ നോക്കിക്കാണുന്നു; അധികൃതരുടെ ഉപദ്രവങ്ങൾ ഭയന്നാണ് വ്യവസായികൾ ജീവിക്കുന്നത്; പ്രതികാര നടപടി ഭയന്ന് പുതിയ വായ്പ നൽകാൻ ബാങ്കർമാർ വിമുഖത കാണിക്കുന്നു; കൂടാതെ പുതിയ പദ്ധതികൾ കൊണ്ടുവരാൻ സംരംഭകർ മടി കാണിക്കുന്നു; രാജ്യത്തെ പൗരന്മാരും സർക്കാരിനെ വഞ്ചിക്കുന്നുവെന്ന് സംശയിക്കുന്നു; രാജ്യത്തെ സാമ്പത്തിക തകർച്ചയുടെ അടിസ്ഥാന കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുമ്പോൾ അതിൽ നിന്നും കരകയറാനുള്ള മാർഗ്ഗമായി ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാർ കണ്ടെത്തിയിരിക്കുന്ന മാർഗ്ഗം പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുക എന്നതാണ്. ബിഎസ്എൻഎല്ലിന് പിന്നാലെ എയർ ഇന്ത്യയുടെയും ഭാരത് പെട്രോളിയത്തിന്റെയും ഓഹരികൾ വിറ്റഴിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടി കേന്ദ്രസർക്കാർ ഏറ്റവും ഭയക്കുന്ന രാഷ്ട്രീയക്കാരൻ മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിംഗാണ്. ലോകം സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായി മന്മോഹൻ സിങ് കേന്ദ്രത്തിന്റെ നിശിദ വിമർശകൻ കൂടിയായാണ്. ഇന്ത്യ നീങ്ങുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മന്മോഹൻ സിങ് നേരത്തെ പ്രവചിച്ചിരുന്നു. സാമ്പത്തിക വളർച്ചാ നിരക്ക് കുറയുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതെല്ലാം അച്ചട്ടായി മാറുകയാണ് ചെയ്തത്.
ഇപ്പോഴിതാ രാജ്യത്തെ സാമ്പത്തിക തളർച്ചയുടെ മൂല കാരണം വ്യക്തമാക്കി കൊണ്ട് മന്മോഹൻ സിങ് വീണ്ടും ആഞ്ഞടിച്ചിരിക്കുന്നു. സാമ്പത്തിക തകർച്ചയുടെ അടിസ്ഥാന കാരണം അവിശ്വാസമാണ് എന്നാണ് മന്മോഹൻ സിങ് പറയുന്നത്. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമുള്ള ഒരു സാമൂഹിക ഘടന തകർത്തെറിഞ്ഞതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനകാരണം എന്നാണ് മന്മോഹൻ സിങ് വ്യക്തമാക്കുന്നത്. സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കാത്ത അവിശ്വാസത്തോടെയുള്ള സിദ്ധാന്തങ്ങൾ മോദി സർക്കാർ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എന്നത് അവിടുത്തെ സമൂഹത്തിന്റെ പ്രതിഫലനമാണ്. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമാണ് സാമ്പത്തിക വളർച്ചയുടെ സാമൂഹിക അടിത്തറ. വിശ്വാസത്തിന്റേയും ആത്മവിശ്വാസത്തിന്റേയും സാമൂഹികഘടന ഇപ്പോൾ ആകെ കീറിപ്പറിഞ്ഞനിലയിലാണെന്നും മന്മഹോൻ സിങ് ദി ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
15 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ജിഡിപി എത്തിയിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് മന്മോഹൻ സിങ് കേന്ദ്രസർക്കാർ നയങ്ങളെ വിമർശിക്കുന്നത്. തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഗാർഹിക ഉപഭോഗം നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഇന്ന് നിലവിലുള്ള സാമ്പത്തികാവസ്ഥയുടെ ആഴം മന്മോഹൻ സിങ് ചൂണ്ടിക്കാട്ടി. നമ്മുടെ സാമൂഹ്യ ഘടനയിലുണ്ടാക്കിയ വിള്ളലിന്റെ പ്രധാന കാരണം മോദി സർക്കാരിന്റെ വിശ്വാസയോഗ്യമല്ലാത്ത ഭരണ സിദ്ധാന്തമാണെന്നം അദ്ദേഹം കുറ്റപ്പെടുത്തി. ഓരോ വ്യവസായികളും ബാങ്കറും നയ നിർമ്മാതാക്കളും സംരംഭകരും രാജ്യത്തെ പൗരന്മാരും സർക്കാരിനെ വഞ്ചിക്കുന്നവരാണെന്ന ഈ സംശയം നമ്മുടെ സമൂഹത്തിലുള്ള വിശ്വാസം പൂർണമായും തകരുന്നതിലേക്ക് നയിച്ചു.- മന്മോഹൻ ചൂണ്ടിക്കാട്ടി.
സർക്കാരിന്റേയും അധികൃതരുടേയും ഉപദ്രവത്തെ ഭയന്നാണ് തങ്ങൾ ജീവിക്കുന്നതെന്ന് നിരവധി വ്യവസായികൾ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മന്മോഹൻ സിങ് ലേഖനത്തിൽ വെളിപ്പെടുത്തി. പ്രതികാരനടപടി ഭയന്ന് പുതിയ വായ്പ നൽകാൻ ബാങ്കർമാർ വിമുഖത കാണിക്കുന്നു, കൂടാതെ പുതിയ പദ്ധതികൾ കൊണ്ടുവരാൻ സംരംഭകർ മടികാണിക്കുന്നു, പല കാരണങ്ങൾക്കൊണ്ട് സംരംഭം പരാജയപ്പെടുമെന്നാണ് അവർ വിശ്വസിക്കുന്നത്. സർക്കാരിലേയും മറ്റ് സ്ഥാപനങ്ങളിലെയും നയനിർമ്മാതാക്കൾ സത്യം സംസാരിക്കാനോ ബുദ്ധിപരവും സത്യസന്ധവുമായ നയ ചർച്ചകളിൽ ഏർപ്പെടാനും ഭയപ്പെടുന്നു.
സാമ്പത്തിക വളർച്ചയുടെ ഏജന്റായി പ്രവർത്തിക്കുന്ന ആളുകളാണ് ഇവരെല്ലാം. എന്നാൽ ഇവർക്കിടയിൽ അഗാധമായ ഭയവും അവിശ്വാസവുമുണ്ട്. അത്തരം അവിശ്വാസം ഉണ്ടാകുമ്പോൾ, അത് ഒരു സമൂഹത്തിലെ സാമ്പത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും മന്മോഹൻ സിങ് കുറിച്ചു. എല്ലാവരേയും സംശയത്തിന്റേയും അവിശ്വാസത്തിന്റേയും കണ്ണുകളിലൂടെയാണ് മോദി സർക്കാർ നോക്കി കാണുന്നത്. രക്ഷകരായി സ്വയം അവതരിച്ചുകൊണ്ട് നോട്ട് അവസാധുവാക്കൽ പോലുള്ള പൈശാചികവും വിഢിത്തപരവുമായ നയങ്ങൾ അവലംബിക്കുകയാണ്. തെറ്റായ ചിന്താഗതിയും വിനാശകരവുമാണെന്ന് ഇതെല്ലാം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
അടുത്തിടെ വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. മന്മോഹൻ സിംഗിനെ ധനകാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗമായി ഉപരാഷ്ട്രപതി നാമനിർദ്ദേശം ചെയ്തിരുന്നു. നോട്ടു നിരോധന വിഷയത്തിൽ അടക്കം സർക്കാറിനെ മന്മോഹൻ സിങ് അതി നിശിദമായി വിമര്ഞശിച്ചിരുന്നു. ജിഡിപി വളർച്ച അഞ്ച് ശതമാനമായി കുറഞ്ഞത് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ദീർഘകാലം നിലനിൽക്കുമെന്നതിന്റെ സൂചനയാണെന്നും ഇന്ത്യൻ സാമ്പത്തിക പരിഷ്ക്കാരത്തിന് നേതൃത്വം നൽകിയ ധനമന്ത്രി കൂടിയായ മന്മോഹൻ സിങ് വ്യക്തമാക്കിയിരുന്നു.
സമ്പദ്വ്യവസ്ഥയുടെ വളർച്ച (ജിഡിപി) കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറവ് നിരക്കായ അഞ്ചു ശതമാനം മാത്രമാണ് രേഖപ്പെടുത്തിയതെന്ന കണക്ക് സർക്കാർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അന്ന് മന്മോഹൻ സിങ് വിമർശനവുമായി രംഗത്തുവന്നത്. രാജ്യത്തെ ഫാക്ടറി ഉത്പാദന രംഗത്തെ വളർച്ച കേവലം 0.6 ശതമാനമാണ്. ജി എസ് ടി മുന്നൊരുക്കങ്ങൾ ഇല്ലാതെ നടപ്പാക്കിയതും മനുഷ്യനിർമ്മിത ദുരന്തമായ നോട്ടുനിരോധനം നടപ്പാക്കിയതും ഏൽപ്പിച്ച ആഘാതത്തിൽനിന്നും സമ്പദ് വ്യവസ്ഥ മുക്തമായിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക രംഗത്ത് രാജ്യം നേരിടുന്ന പ്രതിസന്ധികൾ എണ്ണമിട്ട് പറഞ്ഞാണ് മന്മോഹൻ സിങ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ഉപഭോക്തൃ ഡിമാന്റിൽ വൻ കുറവാണ് ഉണ്ടായതെന്നത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണ്. നികുതി വരുമാനത്തിൽ വലിയ കുറവുണ്ടായത് ആശങ്ക ഉണ്ടാക്കുന്നതാണ്. നികുതി സംവിധാനത്തിലെ നടപ്പിലാക്കപ്പെടുന്ന ഭീകരമായ അന്തരീക്ഷം കാരണം നികുതിയിൽനിന്നുള്ള വരുമാനം വർധിക്കുന്നില്ല. സാമ്പത്തിക അതിജീവനത്തിന്റെ പാതയിലല്ല രാജ്യമെന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽരഹിത വളർച്ചയാണ് മോദി ഭരണത്തിലുണ്ടാകുന്നതെന്നും മന്മോഹൻ സിങ് വിമർശിച്ചു. ഓട്ടോമൊബൈൽ മേഖലയിൽ മൂന്നര ലക്ഷം ആളുകൾക്കാണ് തൊഴിൽ നഷ്ടമായത്. അസംഘടിതമേഖലിയിലും സമാനമായ അവസ്ഥയാണ്.
ഗ്രാമീണ മേഖലയിലെ അവസ്ഥ പരിതാപകരമാണ്. കർഷകർക്ക് ആവശ്യത്തിന് വരുമാനം ലഭിക്കുന്നില്ല. ഇന്ത്യയിലെ 50 ശതമാനം ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ വരുമാന കുറവുണ്ടായതിനെയാണ് മോദി സർക്കാർ കുറഞ്ഞ നാണയപെരുപ്പമായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങളുടെ സ്വയം ഭരണാവകാശം ഇല്ലാതാക്കപ്പെടുകയാണെന്ന് റിസർവ് ബാങ്ക് ഫണ്ട് കൈമാറിയതിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. 1.76 ലക്ഷം കോടി രൂപ കൈമാറിയതിലൂടെ റിസർവ് ബാങ്കിന്റെ പ്രവർത്തനം എങ്ങനെയാവുമെന്ന് പറയാൻ കഴിയില്ലെന്നും മന്മോഹൻ സിങ് കുറ്റപ്പെടുത്തുകയുണ്ടായി.
സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ കഴിഞ്ഞയാഴ്ച ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടി അനുവദിക്കുന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ഇതിനു പിന്നാലെ റിസർവ് ബാങ്ക് തങ്ങളുടെ കരുതൽ ധനശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോാടി രൂപ സർക്കാരിലേക്ക് നൽകുകയും ചെയ്തു. എന്നാൽ ഇതുകൊണ്ടെന്നും സമ്പദ്വ്യവസ്ഥയിൽ ഉണ്ടായിട്ടുള്ള മാന്ദ്യം മാറ്റാൻ കഴിയില്ലെന്നാണ് വിമർശകർ പറയുന്നത്. സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിന്റെ ഭാഗമായി കൂടി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പത്തു ബാങ്കുകളെ നാലാക്കി ലയിപ്പിക്കുന്ന പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാൽ ഇത് കണ്ണിൽപ്പൊടിയിടൽ മാത്രമാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഒപ്പം ഇത് ബാങ്കിങ് മേഖലയെ തകർക്കാൻ പോന്നതാണെന്ന വിമർശനവും ഉയരുന്നുണ്ട്. അതിനിടെയാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാൻ തന്നെയാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് റിപ്പോർട്ടും പുറത്തു വരികയുണ്ടായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്