പാർട്ടിയിൽ പിടിമുറുക്കും മുമ്പ് അഴിക്കുള്ളിലേക്ക് പോകുന്ന ശശികലയ്ക്ക് കാൽ നൂറ്റാണ്ട് ജയലളിതയ്ക്കൊപ്പം നിന്ന് നേടിയതെല്ലാം നഷ്ടമാകും; രക്ഷകനാകേണ്ട പനീർശെൽവം ശിക്ഷകനാകുന്നതോടെ സ്വത്തുക്കളെല്ലാം കണ്ടു കെട്ടി പകരം വീട്ടും; പോയസ് ഗാർഡൻ ഏറ്റെടുത്ത് അമ്മയുടെ സ്മാരകമാകും; മുഖ്യമന്ത്രിയാകാനും മന്ത്രിമാരാകാനും എംഎൽഎമാർ മത്സരിക്കുമ്പോൾ എഐഎഡിഎംകെ ഛിന്നഭിന്നമാകും
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണം ഉയർത്തിയിരിക്കുന്ന ഭരണപരവും നേതൃത്വപരവുമായ പ്രശ്നങ്ങളേക്കാൾ എ.ഐ.ഡി.എം.കെ യെ വിഷമിപ്പിക്കുന്നത് അവരുടെ ഇരുപതിയിനായിരം കോടിയോളംവരുന്ന സ്വത്തുക്കളുടെ അനന്തരവകാശി ആരാണെന്നുള്ളതായിരുന്നു. എന്നാൽ എല്ലാം തന്റേതെന്ന് പ്രഖ്യാപിച്ച് ശശികല പാർട്ടിയിൽ നേതാവായതോടെ ഈ ചർച്ച അകന്നു. ജയലളിതയുടെ സ്വത്തെല്ലാം ശശികലയുടേതായി. ഇതിനിടെയിലാണ് പനീർശെൽവത്തെ മാറ്റി മുഖ്യമന്ത്രിയാകാൻ ശശികല കരുനീക്കം തുടങ്ങിയത്. ഇതോടെ എഐഎഡിഎംകെയിൽ പൊട്ടിത്തെറി തുടങ്ങി. എല്ലാത്തിനും ആന്റി ക്ലൈമാക്സ് നൽകി സുപ്രീംകോടതി വിധിയും. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല ഇനി അഴിക്കുള്ളിൽ. ഇതോടെ എല്ലാം ശശികലയ്ക്ക് നഷ്ടമാവുകയാണ്. ഇനി പത്തുകൊല്ലം ശശികലയ്ക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വിലക്കപ്പെട്ട കനിയാണ്.
നീലഗിരി ജില്ലയിൽ കോടനാട് എസ്റ്റേറ്റിൽ ബംഗ്ളാവുകളോടുകൂടിയ 898 ഏക്കർ തേയിലത്തോട്ടം. ഇതാണ് ജയയുടെ ഏറ്റവും മുന്തിയ സ്വത്ത്. ഏക്കറിന് ചരുങ്ങിയത് അഞ്ച് കോടി മതിപ്പുള്ളതിനാൽ ഇതിനു മാത്രം 4000 കോടി രൂപയാണ് മതിപ്പു വില. തിരുനൽവേലിയിൽ 1,197 ഏക്കർ, വാലാജപേട്ടയിൽ 200 ഏക്കർ, ഊത്തുക്കോട്ടയിൽ 100 ഏക്കർ, ശിറുതാവൂരിൽ 25 ഏക്കർ, കാഞ്ചിപുരത്ത് 200 ഏക്കർ, തൂത്തുക്കുടി തിരുവൈകുണ്ഠത്ത് 200 ഏക്കർ, സ്വകാര്യ ആഗ്രോ ഫാമിന്റെ പേരിൽ 100 ഏക്കർ, ഹൈദരാബാദിലെ 14.50 ഏക്കർ മുന്തിരി തോട്ടം.. തീർന്നില്ല, ജയലളിതയുടെയും ബിനാമികളുടെയും പേരിൽ തമിഴ്നാട്ടിലും പുറം സംസ്ഥാനങ്ങളിലുമായി ഇതുപോലെ നിരവധി സ്വത്തുക്കളുണ്ട്.
ചെന്നൈയിലെ പോയസ് ഗാർഡനിലുള്ള 24,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള 'വേദനിലയം' വസതിക്കുമാത്രം 100 കോടിയിലധികം മതിപ്പുണ്ട്. 1967 ജൂലൈയിൽ ജയലളിതയും അമ്മയും ചേർന്ന് 1.32 ലക്ഷം രൂപക്കാണ് പോയസ്ഗാർഡനിലെ വസതി വാങ്ങിയത്. 2015ൽ ചെന്നൈ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ജയലളിത തന്റെ പേരിൽ മൊത്തം 117.13 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് ഇലക്ഷൻ കമീഷനെ ബോധിപ്പിച്ചിരുന്നു. പക്ഷേ ഇതൊന്നുമല്ല മൊത്ത കാൽലക്ഷം കോടിരൂപയുടെയെങ്കിലും ആസ്തി ജയലളിതക്കും ബിനാമികൾക്കും ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇതെല്ലാം ജയലളിതയുടെ മരണത്തോടെ ശശികലയുടെ കാൽക്കീഴിലെത്തി. സുപ്രീംകോടതി വിധിയോടെ ശശികല അഴിക്കുള്ളിലാകുമ്പോൾ ഇതെല്ലാം മന്നാർഗുഡി മാഫിയയ്ക്കും നഷ്ടമാകും.
അനധികൃത സ്വത്ത് കേസിൽ ജയലളിതയോടൊപ്പം ശശികലയും ജയിൽവാസമനുഭവിച്ചിരുന്നു. തഞ്ചാവൂർ മന്നാർഗുഡിയിലെ തേവർ കുടുംബാംഗമായ ശശികലജയലളിത സൗഹൃദം മൂന്ന് ദശാബ്ദക്കാലം നീണ്ടുനിന്നതാണ്. എം.ജി.ആറിന്റെ കാലത്ത് പാർട്ടിയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായിരിക്കവെ അന്നത്തെ കടലൂർ ജില്ല കലക്ടറായിരുന്ന വി എസ്. ചന്ദ്രലേഖയാണ് ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തിയത്. വീഡിയോ കാസറ്റ് വിൽപന കേന്ദ്രം നടത്തിയിരുന്ന ശശികല വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളും മറ്റും വിഡിയോ എടുത്തു നൽകുകയും ചെയ്തിരുന്നു. പിന്നീട് ജയലളിതയുടെ മുഴുവൻ പരിപാടികളുടെ വിഡിയോ ഷൂട്ടിങ് ചുമതല ശശികലക്കായിരുന്നു. തുടർന്നാണ് ശശികലജയലളിത ബന്ധം ശക്തിപ്പെട്ടത്. ശശികലയുടെ നേതൃത്വത്തിലുള്ള ടി.ടി.വി. ദിനകരൻ, വി.എൻ. സുധാകരൻ, വി. ഭാസ്കരൻ തുടങ്ങിയവരുൾപ്പെട്ട ഈ സംഘമാണ് പിന്നീട് 'മന്നാർഗുഡി മാഫിയ' എന്ന പേരിലറിയപ്പെട്ടത്.
ഒ. പന്നീർശെൽവം പോലും ശശികലയുടെ നോമിനിയായിരുന്നു. 2011 ഡിസംബറിൽ ശശികല, ടി.ടി.വി. ദിനകരൻ ഉൾപ്പെടെ 13 പേരെ സംഘടനയിൽനിന്നും അധികാര കേന്ദ്രങ്ങളിൽനിന്നും ജയലളിത പുറത്താക്കിയത് ഏറെ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. ഭരണത്തിലും സംഘടനയിലും ഇവർ പിടിമുറുക്കുന്നതായ ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നായിരുന്നു നടപടി. പിന്നീട് 2012 മാർച്ചിൽ ശശികല വീണ്ടും ഗാർഡനിൽ തിരിച്ചത്തെി. ജയയുടെ നിഴലായി ശശികല വീണ്ടും മാറി. ഇതിനിടെയാണ് ജയലളിതയുടെ അപ്രതീക്ഷിത മരണവും വിവാദവുമെത്തിയത്. ഇവിടെയെല്ലാം നിശബ്ദനായിരുന്നു പനീർശെൽവം. ജയയുടെ വിയോഗത്തോടെ പനീർശെൽവം മുഖ്യമന്ത്രിയായപ്പോഴും ശശികലയുടെ വിശ്വസ്ത വിധേയനായിരുന്നു. എന്നാൽ പൊടുന്നനെ എല്ലാം മാറി. മുഖ്യമന്ത്രി കസേര ശശികലയ്ക്ക് കൈമാറി രാജിവച്ച പനീർശെൽവം പൊടുന്നനെ വാളെടുത്തു. ഇതോടെ വല്ലാത്തൊരു വീരപരിവേഷവും ജനങ്ങൾ പനീർശെൽവത്തിന് നൽകി.
ഇതോടെ സുപ്രധാനമായി പ്രഖ്യാപനം പനീർശെൽവം നടത്തി. ജയലളിതയുടെ പൊയസ് ഗാർഡൻ സ്മാരകമാകുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി ഒപ്പു ശേഖരണവും നടത്തി. ഇതില്ലാം പനീർശെൽവം നടത്തുന്നത് ജയലളിതയുടെ സ്വത്തുക്കൾ ശശികലയ്ക്ക് നൽകില്ലെന്നാണ്. വ്യാജ ആധാരങ്ങളുണ്ടാക്കിയാണ് എല്ലാം ശശികലയുണ്ടാക്കിയതെന്ന് പനീർശെൽവത്തിന് വാദിക്കാം. മുഖ്യമന്ത്രി കസേരയിൽ തുടരാൻ അവസരം വന്നാൽ ജയലളിതയുടെ സ്വത്തുക്കളെല്ലാം നിയമനിർമ്മാണത്തിലൂടെ തന്നെ തമിഴ്നാട് സർക്കാരിൽ നിക്ഷിപ്തമാക്കാം. ശശികലയ്ക്കും മന്നാർഗുഡി മാഫിയയ്ക്കുമെതിരെ നിരവധി പരാതികളുണ്ട്. ജയയുടെ മരണത്തിൽ പോലും ഇവർക്ക് മേൽ സംശയങ്ങൾ ആരോപിക്കപ്പെട്ടു. ഇതെല്ലാം അന്വേഷണ വിധേയമാക്കി മന്നാർഗുഡി മാഫിയയെ തന്നെ നിഷ്കാസനം ചെയ്യാൻ പനീർശെൽവത്തിന് കഴിയും.
സുപ്രീംകോടതി വിധി അടുത്തുവെന്ന് മനസ്സിലാക്കിയാണ് പനീർശെൽവത്തെ അധികാരത്തിൽ നിന്ന് മാറ്റി മുഖ്യമന്ത്രിയാകാൻ ശശികല ശ്രമിച്ചതെന്ന വിലയിരുത്തൽ സജീവമാണ്. ഇതോടെ പനീർശെൽവം പിണങ്ങി. അല്ലാത്ത പക്ഷം ശശികല ജയിലിൽ പോകുമ്പോഴും പിന്തുണയ്ക്കാനും ഒപ്പം നിൽക്കാനും പനീർശെൽവം ഉണ്ടാകുമായിരുന്നു. ഇതിലൂടെ ജയലളിതയുടെ സ്വത്തുക്കളെങ്കിലും സ്വന്തം പക്ഷത്ത് ഉറപ്പിച്ച് നിർത്താൻ ശശികലയ്ക്ക് ആകുമായിരുന്നു. പനീർശെൽവത്തെ പിണക്കിയതോടെ എഐഎഡിഎകെ രണ്ടു വഴിക്കായി. എല്ലാം നഷ്ടമാകുമെന്ന അവസ്ഥയും വന്നു. ഇതിനെല്ലാം പുറമേ ജനങ്ങൾ തന്നെ അംഗീകരിക്കുന്നില്ലെന്ന സത്യവും ശശികലയ്ക്ക് അംഗീകരിക്കേണ്ട അവസ്ഥ വന്നു. എഐഎഡിഎംകെയുടെ സർവ്വ നാശത്തിന് പോലും ശശികലയുടെ മുഖ്യമന്ത്രി പദമോഹം കാരണമായി. എഐഎഡിഎംകെയിലെ എംഎൽഎമാരെല്ലാം മുഖ്യമന്ത്രി പദമോഹികളോ മന്ത്രി പദമോഹികളോ ആകുന്നു. ഇതും അണ്ണാ ഡിഎംകെ രാഷ്ട്രീയത്തിന് തിരിച്ചടിയാകും. ഇതിനും ഉത്തരവാദി ശശികല തന്നെയാണ്.
തമിഴ്നാട്ടിൽ ജയലളിതയെയും അണ്ണാ ഡി.എം.കെ ഭരണത്തെ പോലും നിയന്ത്രിച്ചിരുന്ന ശശികല കുടുംബത്തിന്റെ കുപ്രസിദ്ധമായ പേര് മന്നാർഗുഡി മാഫിയ എന്നായിരുന്നു. ജയയുടെ ബദ്ധവൈരി ആയിരുന്ന സുബ്രഹ്മണ്യൻ സ്വാമിയാണ് ശശികല കുടുംബത്തെ മന്നാർഗുഡി മാഫിയ എന്ന് വിശേഷിപ്പിച്ചത്. ശശികലയുടെ ജന്മനാടാണ് മന്നാർഗുഡി. എൺപതുകളിലാണ് ശശികല കുടുംബം ജയയുടെ ആശ്രിതരായി കൂടുന്നത്. ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് വന്ന അവർ പിന്നീട് തമിഴ്നാട് ഭരണം തന്നെ കൈപ്പിടിയിൽ ഒതുക്കി. 1980 ൽ ആണ് ഐഎഎസ് ഓഫീസർ ചന്ദ്രലേഖ ശശികലയെ ജയലളിതയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തത്.ജയലളിത പങ്കെടുക്കുന്ന പൊതുപരിപാടികളും വിവാഹങ്ങളും ചിത്രീകരിക്കാനുള്ള അനുവാദം ശശികലയുടെ സ്റ്റുഡിയോയ്ക്കു നൽകണമെന്ന ആവശ്യവുമായി ആയിരുന്നു ചന്ദ്രലേഖ ശശികലയെ പരിചയപ്പെടുത്തിയത്. പിന്നീട് ചന്ദ്രലേഖയ്ക്കുണ്ടായ ദുരന്തത്തിന്റെ യഥാർത്ഥകാരണം ഇനിയും അജ്ഞാതമാണ്.
ജയലളിത ഗവൺമെന്റ് 1992ൽ സ്പിക്കിന്റെ ഓഹരികൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാനുള്ള തീരുമാനമെടുത്തു. എന്നാൽ തീരുമാനത്തെ അന്ന് വ്യവസായ സെക്രട്ടറിയായിരുന്ന ചന്ദ്രലേഖ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയില്ല. ഇക്കാര്യത്തിൽ ജയലളിതയും ചന്ദ്രലേഖയും തമ്മിൽ കടുത്ത തർക്കത്തിലായി. ഒടുവിൽ ഇരുവരുടേയും തർക്കം 'സൗന്ദര്യ'ത്തിൽ വരെയെത്തിയത്രേ. 'സൗന്ദര്യമാണ് മാനദണ്ഡമെങ്കിൽ എനിക്കും മുഖ്യമന്ത്രിയാകാൻ കഴിയും' എന്ന് ചന്ദ്രലേഖ പറഞ്ഞു. മുംബൈയിൽ നിന്ന് വാടകയക്കെടുത്ത സുർലയെന്ന ഗുണ്ട നടത്തിയ ആസിഡ് ബൾബാക്രമണത്തിൽ അവരുടെ മുഖം തകർത്തു. വാടക ഗുണ്ടയെ അറസ്റ്റുചെയ്ത് ജയിലിലടച്ചല്ലാതെ ആക്രമണത്തിലേക്കുള്ള കാരണങ്ങൾ തേടിപ്പോകാൻ പൊലീസ് തയ്യാറായില്ല. സിബിഐ അന്വേഷിച്ചിട്ടുപോലും കേസിൽ യഥാർഥ പ്രതികളെ കണ്ടെത്താനായില്ല. സുർലയെ വിചാരണത്തടവുകാരനായി വച്ചാണ് കേസ് നീട്ടിക്കൊണ്ടുപോയതെന്ന് പറയുന്നു. ഇതിനിടെ രോഗബാധിതനായി സുർല മരിച്ചതോടെ കേസ് എങ്ങുമെത്താതെ അവസാനിച്ചു. ഇതിന് പിന്നിലും മനാർഗുഡി മാഫിയയാണെന്ന് ആരോപണം ഉയർന്നിരുന്നു. ജയലളിതയുടെ മരണത്തോടെ അവരുടെ 'ഉയിർ തോഴി' എന്ന പേരിലറിയപ്പെടുന്ന ശശികല നടരാജൻ പാർട്ടിയുടെ നിയന്ത്രണമേറ്റെടുത്തു.
തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ ഭരണത്തിൽ വുമ്ബോഴെല്ലാം പിൻവാതിൽ ഭരണം നടത്തുന്നത് മന്നാർഗുഡി മാഫിയയാണെന്ന് ആരോപണം ഉയർന്നിരുന്നു. ശശികലയുടെ സഹോദരൻ ദിവാഹരന്റെ അന്നത്തെ വിലാസം പോലും കേറോഫ് സ്റ്റേഷൻ (റെയിൽവേ സ്റ്റേഷൻ) എന്നായിരുന്നു. തൊഴിൽരഹിതനായിരുന്ന ഇയാൾ ജീവിതമാർഗം തേടി ഇടയ്ക്ക് സിംഗപ്പൂരിൽ പോയെങ്കിലും അധികം വൈകാതെ തിരിച്ചെത്തി. പിന്നീട് ശശികലയുടെ കൂടെ ജയലളിതയുടെ ആശ്രിതനായി മാറിയ ഇയാൾ ഇന്ന് മന്നാർഗുഡി മാഫിയയുടെ ബോസ് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. കാവേരി ഡെൽറ്റ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് ഇന്ന് ദിവാഹരൻ. സെംഗമല തായാർ എജ്യൂക്കേഷണൽ ട്രസ്റ്റ് വനിതാ കോളജിന്റെ ഉടമയാണ് ഇയാൾ. ശശികലയും സഹോദരൻ ജയരാമന്റെ ഭാര്യ ഇളവരശിയും ചേർന്നാണ് ജയയുടെ വസതിയായ പോയസ് ഗാർഡനെ നിയന്ത്രിച്ചിരുന്നത്. തഞ്ചാവൂർ കേന്ദ്രീകരിച്ചാണ് ദിവാഹരൻ പ്രവർത്തിച്ചിരുന്നത്. ശശികലയുടെ സഹോദരി വനിതാമണിയുടെ പുത്രന്മാരായ ദിനകരൻ, സുധാകരൻ, ഭാസ്കരൻ എന്നിവർ തേനി കേന്ദ്രീകരിച്ച് തമിഴ്നാടിന്റെ ദക്ഷിണ മേഖലയാണ് പ്രവർത്തനകേന്ദ്രമാക്കിയിരുന്നത്. ടി.ടി.വി സഹോദരങ്ങൾ എന്നറിയപ്പെടുന്ന മൂവർ സംഘത്തിലെ സുധാകരനായിരുന്നു ജയയുടെ ദത്ത് പുത്രൻ.
ശശികലയുടെ സഹോദരൻ ഡോ. വിനോദഗന്റെ മകൻ ടി.എം മഹാദേവനാണ് ഈ സംഘത്തിലെ മറ്റൊരു ശക്തൻ. എം.ജി.ആറിന്റെ മരണത്തെ ജാനകി രാമചന്ദ്രന്റെ അനുയായികളിൽ നിന്ന് ഭീഷണി നേരിട്ട ജയലളിത അഭയം പ്രാപിച്ചത് മന്നാർഗുഡിയിലെ വിനോദഗന്റെ വീട്ടിലായിരുന്നു. ശശികലയുടെ പിതൃസഹോദരന്റെ മരുമകനായ രാവണനും മന്നാർഗുഡി സംഘത്തിലെ പ്രധാനിയാണ്. ശശികലയുടെ മറ്റൊരു സഹോദരനായ സുന്ദരവദനം ഇയാളുടെ മക്കളും മരുമക്കളുമായ പ്രഭ, ഡോ. ശിവകുമാർ, ഡോ. വെങ്കടേഷ്, അനുരാധ, കാർത്തികേയൻ, എന്നിവരും സംഘത്തിലെ വൻ സ്വാധീനമുള്ളവരാണ്. 1957ൽ മന്നാർഗുഡിയിലെ ഒരു കർഷക കുടുംബത്തിലാണ് ശശികലയുടെ ജനനം. ദിവാഹരൻ അടക്കം നാല് സഹോദരന്മാരുണ്ട്. വനിതാമണിയാണ് സഹോദരി. വീഡിയോ ഷോപ്പ് നടത്തിപ്പുകാരിയായിരുന്ന ശശികല ഭർത്താവിന് ജോലി നഷ്ടപ്പെട്ടതോടെയാണ് ജയലളിതയുടെ ആശ്രിതയായി കൂടിയത്. അവിടെ നിന്ന് ശശികല ഒരുപാട് വളർന്നു. ഈ വളർച്ചയിലൂടെ നേടിയെതെല്ലാമാണ് സുപ്രീംകോടതി വിധിയോടെ അപ്രസക്തമാകുന്നത്.
ഒരുകാലത്ത് പൊയസ് ഗാർഡനിൽ മുഴുവൻ ശശികലയുടെ ബന്ധുക്കളെയും അനുയായികളേയും കൊണ്ട് നിറഞ്ഞിരുന്നു. 1989 ൽ മന്നാർഗുഡിയിൽ നിന്ന് 40 ജോലിക്കാരെയാണ് പൊയസ് ഗാർഡനിൽ കൊണ്ടുവന്നത്. വീട്ടുവേലക്കാർ, അടുക്കളക്കാർ, സെക്യൂരിറ്റി, ഡ്രൈവർമാർ, സന്ദേശവാഹകർ തുടങ്ങിയവരൊക്കെ മന്നാർഗുഡി ഇറക്കുമതിയിൽ പെടുന്നു. മുമ്ബുണ്ടായിരുന്ന ജോലിക്കാരെയൊക്കെ ശശികല തന്ത്രപൂർവം പറഞ്ഞുവിട്ടായിരുന്നു ഇത്. ഇതോടെ ജയലളിതയിൽ പൂർണ്ണ നിയന്ത്രണം ശശികലയ്ക്കായി. 1991 ൽ ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റു. അതോടെ ശശികലയുടെ ശുക്രദശ തെളിഞ്ഞു. തുടർന്ന് 1996 വരെ എല്ലാം ശശികല നിയന്ത്രിച്ചു. ഇവർ വിദേശത്തും സ്വദേശത്തും നിക്ഷേപങ്ങൾ നടത്തി. മദ്യകമ്പനികൾ പോലുള്ള വ്യവസായങ്ങൾ പലയിടങ്ങളിൽ ആരംഭിച്ചു. 2002 ൽ ജയലളിതയുടെ ഭരണ കാലത്തായിരുന്നു കോയമ്പത്തൂരിൽ ശശികല മിഡാസ് ഗോൾഡൺ ഡിസ്റ്റിലറി ആരംഭിച്ചത്. താമസിയാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റു ഡിസ്റ്റിലറികളും വൻ മുതൽ മുടക്കിൽ സംഘടിപ്പിച്ചു.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനാർത്ഥികളിൽ നിന്ന് ടിക്കറ്റിന്റെ പേരിൽ ശശികല 300 കോടി രൂപ ശേഖരിച്ചു എന്നാണ് ആരോപണം. ജ്യോതിഷത്തെ പോലും ജയലളിതയെ വഴി തെറ്റിക്കാനും കോടികളുടെ ആസ്തിയുണ്ടാക്കാനും മന്നാർഗുഡി മാഫിയ സമർത്ഥമായി ഉപയോഗിച്ചുവെന്നാണ് ആരോപണം. ഏതായാലും ശതകോടികളുടെ ആസ്തിയാണ് ശശികല ഉണ്ടാക്കിയെടുത്തത്. ഇതാണ് പനീർശെൽവത്തെ എതിരാക്കിയതിലൂടെ നഷ്ടമാകാൻ അവസരമൊരുങ്ങുന്നതും.
Stories you may Like
- ജെയ്ക്കിന്റെ കൈവശമുള്ളത് പാരമ്പര്യമായി പിതാവിൽ നിന്നും കിട്ടിയ കുടുംബ സ്വത്ത്
- ഞങ്ങളുടെ സ്വത്ത് വിവരം മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ടതില്ല; ഇടുക്കി ജില്ലാ സെക്രട്ടറി
- അമിത് ഷായുടെ കരുനീക്കത്തിൽ അടിപതറിയ വി.സെന്തിൽ ബാലാജിയുടെ കഥ
- ജയലളിതയുടെ വീടിനായി സഹോദരന്റെ മക്കൾ തമ്മിൽ തർക്കം; സ്വാതന്ത്ര്യ ദിനത്തിൽ സംഭവിച്ചത്
- കെ.ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്