അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വച്ച ക്വാറി ഉടമയുമായി അടുത്തബന്ധം; അനധികൃതമായി സ്വത്ത് സമ്പാദനം സ്വകാര്യ സ്ഥാപനങ്ങൾ വഴി; ഐജി മനോജ് എബ്രഹാമിനെതിരായ പരാതിയിൽ ഗുരുതര ആരോപണങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരൻ നായർ നൽകിയ പരാതിയിൽ ഐജി മനോജ് എബ്രഹാമിനെതിരെ പ്രഥമിക അന്വേഷണത്തിന് തൃശ്ശൂർ വിജിലൻസ് കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. ഐജി മനോജ് എബ്രഹാമിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തിലേക്ക് നയിച്ചത് പരാതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. എറണാകുളം സിറ്റി കമ്മീഷണറായിരിക്കെ മനോജ് എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും ഇതിന് ക്വാറി ഉടമകളുമായുള്ള സൗഹൃദവും ചില സ്വകാര്യ സ്ഥാപനങ്ങളുമാണ് സഹായകമായതെന്നും പരാതിയിൽ പറയുന്നു. തൃശൂർ വിജിലൻസ് കോടതി ജഡ്ജി കെ. ഹരിപാലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ക്വാറി ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട പത്തനംതിട്ട എസ് പി ആയിരുന്ന രാഹുൽനായർ, മനോജ് എബ്രഹാമിനും എ.ഡി.ജി.പി ശ്രീലേഖക്കമെതിരെ വിജിലൻസിന് മൊഴി നൽകിയിരുന്നു. ഇക്കാര്യം അടക്കമുള്ള ഗൗരവമായി പരിഗണിക്കണെന്ന് പരാതിക്കാരൻ ഹർജിയിൽചൂണ്ടിക്കാട്ടി. അടച്ചിട്ട ക്വാറികൾ തുറക്കാൻ നിരവധി തവണ സമ്മർദം ചെലുത്തിയിരുന്നുവെന്നും ക്വാറി ഉടമകളുമായി മനോജ് എബ്രഹാമിന് ബന്ധമുണ്ടെന്നുമാണ് രാഹുൽ നായർ ആരോപിച്ചത്. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനോജ് എബ്രഹാം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. ഇതിന് പിന്നാലെയാണ് അന്വേഷണം വേണമെന്ന് കോടതി ഉത്തരവിട്ടതും.
അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വെക്കുകയും ചെയ്ത ക്വാറി ഉടമകളുമായി അടുത്തബന്ധം പുലർത്തിയെന്നത് അടക്കമുള്ള ആരോപണങ്ങളാണ് പരാതിക്കാരൻ ആരോപിച്ചത്. ക്വാറി ഉടമകളുടെ ചെലവിൽ മനോജ് എബ്രഹാം വിദേശയാത്ര നടത്തി. തന്നെ കൈക്കൂലികേസിൽ കുടുക്കാൻ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന രാഹുൽ ആർ നായരുടെ പരാതി പരിശോധിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
തങ്ങൾക്കു വേണ്ടപ്പെട്ടവരുടെ ക്വാറികളിൽ പരിശോധന നടത്തി ആളാകാൻ ശ്രമിക്കേണ്ടെന്നും ഓവർ സ്മാർട്ടായാൽ തീർത്തുകളയുമെന്നും മനോജ് എബ്രഹാം ഭീഷണിപ്പെടുത്തിയതായി രാഹുലിന്റെ മൊഴിയിലുണ്ടെന്ന കാര്യവും ചന്ദ്രശേഖരൻ നായർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തരിക്കുന്ന വ്യക്തിയെന്ന നിലയിൽ ക്വാറി മാഫിയക്കെതിരെ നടപടി എടുക്കാതെ അവരെ സഹായിക്കുന്ന നിലപാടാണ് മനോജ് എബ്രഹാം സ്വീകരിച്ചത്. കണ്ണന്താനം, വിമ്മസ് റോക്ക് തുടങ്ങിയ ക്വാറി കമ്പനികളുടെ എക്സ്പ്ലോസീവ് ലൈസൻസിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇങ്ങനെയുള്ള കമ്പനികൾക്ക് വേണ്ടി മനോജ് എബ്രഹാം നടത്തിയ ഇടപെടൽ ദുരൂഹമാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
നിയമങ്ങൾ മറികടന്നു പ്രവർത്തിക്കുന്ന പാറമട ലോബിക്കെതിരെ യാതൊരു നടപടിയും എടുക്കരുതെന്ന് ഫോണിലൂടെ നൽകിയ നിർദ്ദേശം പാലിക്കാതിരുന്ന പത്തനംതിട്ട എസ്പിയായിരുന്ന രാഹുൽ ആർ. നായരെ കൈക്കൂലി കേസിൽ കുടുക്കി സസ്പെൻഡ് ചെയ്യിച്ചതും പരാതിയിൽ പരാമർശിക്കുന്നു.
കഴിഞ്ഞ മാർച്ചിൽ അടൂരിൽ പാറമടയിൽ രണ്ട് തൊഴിലാളികൾ സ്ഫോടനത്തിൽ മരിച്ച സംഭവത്തെ തുടർന്നുണ്ടായ പരാതികൾ പരിഗണിച്ചാണ് ലൈസൻസ് ഇല്ലാത്ത ബ്ലാസ്റ്റർമാരെ ഉപയോഗിച്ച് പാറപൊട്ടിക്കുന്ന ക്വാറികൾക്കെതിരേ നടപടി സ്വീകരിക്കാൻ എസ്പി. രാഹുൽ ആർ. നായർ നിർബന്ധിതനായതെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിൽ പല പാറമടകളിലും ലൈസൻസ് ഇല്ലാത്തവരാണു പാറപൊട്ടിക്കുന്നതെന്നു കണ്ടെത്തി. മൈനിങ് ആക്ട് ലംഘിച്ചാണ് ജില്ലയിലെ പല പാറമടകളും പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി.
തുടർന്നു പാറമട ഉടമകളുടെ പക്കലുള്ള എല്ലാ ലൈസൻസുകളും ഹാജരാക്കുന്നതിനും എസ്പി. ഉത്തരവിട്ടു. അന്വേഷണത്തെത്തുടർന്ന് കോഴഞ്ചേരിക്കു സമീപം പ്രവർത്തിക്കുന്ന സാനിയൊ മെറ്റൽ ക്രഷർ എന്ന സ്ഥാപനത്തിന് സ്റ്റോപ്പ് മെമോ നൽകി. ഇതേതുടർന്ന് ഐ.ജി. തന്റെ പദവി ദുരുപയോഗം ചെയ്ത് സംഭവത്തിൽ ഇടപെട്ടു. കൂടുതൽ നടപടി ക്വാറിക്കെതിരേ പാടില്ലെന്നും തുറന്നുപ്രവർത്തിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും ടെലിഫോണിലൂടെ നിർദ്ദേശിച്ചു. യഥാർഥത്തിൽ സാനിയോ മെറ്റൽ ക്രഷറിന്റെ ലൈസൻസ് മറ്റൊരാളുടെ പേരിലാണെങ്കിലും മേൽനോട്ടം കണ്ണന്താനം ഗ്രൂപ്പാണ്. ലൈസൻസ് ഇവരുടെ പേരിലേക്കു മാറ്റിയിരുന്നില്ല. കണ്ണന്താനം ഗ്രൂപ്പിന്റെ ഉടമ ജയേഷ് തോമസുമായുള്ള ബന്ധമാണ് ഇക്കാര്യത്തിൽ ഇടപെടാൻ ഐ.ജിയെ പ്രേരിപ്പിച്ചതെന്നും പരാതിയിൽ പരാമർശിക്കുന്നു. എങ്കിലും ഐ.ജിയുടെ നിർദ്ദേശം പാലിച്ചുകൊണ്ട് എസ്പി. പാറമട തുറക്കാൻ നിർദ്ദേശം നൽകി.
വടശേരിക്കരയിലെ വിംറോക്ക് പാറമടയിൽ ഡിവൈ.എസ്പി തമ്പി എസ്.ദുർഗാദത്ത് നടത്തിയ പരിശോധനയിൽ കണക്കിൽ കവിഞ്ഞ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിനാൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്താൻ ഉത്തരവ് നൽകിയതും ഐ.ജിയുടെ ഇടപെടലിന് കാരണമായതായി പരാതിയിൽ വ്യക്തമാക്കുന്നു. കൂടാതെ ലൈസൻസ് ഇല്ലാത്തതിനെ തുടർന്ന് സതേൺ റോക്ക് എന്ന സ്ഥാപനത്തിനും സ്റ്റോപ്പ് മെമോ നൽകി. ലൈസൻസ് മറ്റൊരാളുടെ പേരിലാണെങ്കിലും ഈ പാറമടയും കണ്ണന്താനം ഗ്രൂപ്പാണ് യഥാർഥത്തിൽ നടത്തിയിരുന്നത്. പല പാറമടകളും കണ്ണന്താനം ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നെങ്കിലും ലൈസൻസ് പഴയ ഉടമയുടെ പേരിൽ തന്നെയായിരുന്നു. പൂട്ടിയ സതേൺറോക്ക് പാറമടയും തുറപ്പിക്കാൻ ഐ.ജി. ശ്രമിച്ചു. വഴങ്ങാതിരുന്നതിനെ തുടർന്നാണ് എസ്പിയെ കള്ളക്കേസിൽ കുടുക്കാൻ ചില മേഖലയിൽ നിന്നും ആസൂത്രിത നീക്കം നടന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷറുടെ ചുമതല വഹിക്കവേ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണമാണ് മറ്റൊന്ന്. എറണാകുളത്ത് മനോജ് എബ്രഹാമിന് സ്വത്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കണം. ബാങ്ക് അക്കൗണ്ടുകൾ അടക്കം വിശദമായി പരിശോധിക്കണമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. പത്തനംതിട്ടയിലെ ക്വാറിമാഫിയയുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാദ്ധ്യമ റിപ്പോർട്ടുകൾ സഹിതമാണ് ചന്ദ്രശേഖരൻ നായർ വിജിലൻസ് കോടതിയെ സമീപിച്ചത്.
അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് ഐ.ജി ടോമിൻ തച്ചങ്കരിക്കും പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ടി.ഒ. സൂരജിനുമെതിരായ കേസുകളും തൃശൂർ വിജിലൻസ് കോടതിയിലുണ്ട്. ഇതിന് പിന്നാലെയാണ് മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടി വിജിലൻസിന്റെ പ്രഥമിക അന്വേഷണം നടക്കുന്നത്. ഇത് സർക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതാണ്. മനോജ് എബ്രഹാമിനൊപ്പം തന്നെ ഐ ജി ശ്രീലേഖയ്ക്ക് എതിരെയും നേരത്തെ രാഹുൽ ആർ നായർ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരായി വിജിലൻസ് അന്വേഷണം നടക്കുന്നത് ഉദ്യോഗസ്ഥർക്കും എതിർപ്പുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍