കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന കേരളത്തെ കൈവിട്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ നാടുവിടുന്നു; കിഫ്ബിയിൽ പ്രാവർത്തികമാക്കിയതിൽ നിർണായക റോളുള്ള സഞ്ജീവ് കൗശിക്കും മനോജ് ജോഷിയും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുമ്പോൾ ധനവകുപ്പിനെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; പകരം വെക്കാൻ കഴിവുള്ള ആരുണ്ടെന്ന അന്വേഷണവുമായി സർക്കാർ; കൂടുതൽപേർക്ക് ഡെപ്യൂട്ടേഷന് അർഹത ഉണ്ടെന്നിരിക്കേ അപേക്ഷയുമായി ഉദ്യോഗസ്ഥർ എത്തിയാൽ സംസ്ഥാന ഭരണം ആകെ കുഴപ്പത്തിലാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. പദ്ധതികൾക്ക് ഫണ്ട് കണ്ടെത്താൻ പോലുമില്ലാത്ത അവസ്ഥയിൽ കിഫ്ബി അടക്കമുള്ള ആശയം കൊണ്ടുവന്നാണ് തൽക്കാലം സർക്കാർ പിടിച്ചു നിന്നത്. എന്നാൽ, കിഫ്ബി ആശയം സംസ്ഥാനത്ത് നടപ്പിലാക്കിയതിലും ഫണ്ട് കൊണ്ടുവരുന്നതിലും നിർണായക പങ്കുവഹിച്ച രണ്ട് ഉദ്യോഗസ്ഥർ കേന്ദ്രസർക്കാറിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുമ്പോൾ സംസ്ഥാനം ആകെ വെട്ടിലായി, പ്രത്യേകിച്ചു ധനമന്ത്രാലയം.
സംസ്ഥാനത്ത് ധനവകുപ്പിന്റെ ചുമതലവഹിച്ചിരുന്ന രണ്ടു മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരായ അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ധനവിനിയോഗ സെക്രട്ടറി സഞ്ജീവ് കൗശിക്കുമാണ് അർഹമായ കേന്ദ്ര ഡെപ്യൂട്ടേഷൻ സ്വീകരിച്ച് കേരളംവിടുന്നത്. മനോജ് ജോഷിക്ക് ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിലും സഞ്ജീവ് കൗശിക്കിന് ഫിനാൻഷ്യൽ സർവീസ് ഡയറക്ടറേറ്റിലും അഡീഷണൽ സെക്രട്ടറിമാരായാണ് നിയമനം ലഭിച്ചിരിക്കുന്നത്. കിഫ്ബിയുട കാര്യങ്ങൾ അടക്കം നോക്കിയിരുന്നത് സഞ്ജീവ് കൗശിക്കാണ്. അദ്ദേഹം കേരളം വിടുന്നതാകും കേരളത്തെ പ്രത്യക്ഷത്തിൽ ബാധിക്കുക. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ഇരുവരും കേന്ദ്രത്തിലേക്ക് വണ്ടി കയറുന്നത് എന്നതു ശ്രദ്ധേയാണ്.
1989 ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനായ മനോജ് ജോഷി ചീഫ് സെക്രട്ടറിയുടെ പദവിയുള്ള അഡീഷണൽചീഫ് സെക്രട്ടറിയാണ്. തോമസ് ഐസക് ധനമന്ത്രിയായ 2016 മുതൽ മനോജ് ജോഷിയാണ് വകുപ്പുമേധാവി. മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിയുടെ തസ്തിക താത്കാലികമായി ഉയർത്തിയാണ് ഇദ്ദേഹത്തെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചത്. 1992 ബാച്ചിലെ ഉദ്യോഗസ്ഥനാണ് പ്രിൻസിപ്പൽ സെക്രട്ടറിയായ സഞ്ജീവ് കൗശിക്. ഇപ്പോൾ സ്ഥാനക്കയറ്റത്തോടെയാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചിരിക്കുന്നത്.
ഇവർ കേരളം വിടുമ്പോൾ നിർണായകചുമതല വഹിക്കാൻ പ്രാപ്തിയുള്ള പകരം ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അഭാവമാകും കേരളത്തെ സാരമായി ബാധിക്കുക. ഇത് ഭരണപ്രതിസന്ധിക്കും വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്. ഡെപ്യൂട്ടേഷനുപോയവർക്കുപകരം രണ്ടുതസ്തികകളിലും പുതിയ സെക്രട്ടറിമാരെ കണ്ടെത്തണം. പല സെക്രട്ടറിമാരും അഞ്ചും ആറും വകുപ്പുകളുടെ ചുമതല ഇപ്പോൾ വഹിക്കുന്നുണ്ട്. നിർണായകമായ ഈ തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതു വെല്ലുവിളിയാകും. ധനവകുപ്പ് കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള മിടുക്കർ വേണമെന്നതാണ് സർക്കാരിന് വെല്ലുവിളിയാകുന്ന കാര്യം.
പുതുതായി വരുന്നവർക്ക് സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് ധനവകുപ്പിനെ നയിക്കുന്നത് വെല്ലുവിളിയാകും. പുതിയ സെക്രട്ടറിമാർ കാര്യങ്ങൾ പഠിക്കേണ്ടതിനാൽ ഫയലുകൾ നീങ്ങുന്നത് വൈകിയേക്കും. ഭരണരംഗത്ത് തടസ്സങ്ങളുണ്ടാക്കും. നിലവിൽ കേരളത്തിൽ ഉള്ളത് 151 ഉദ്യോഗസ്ഥരാണ്. ആവശ്യത്തിന് വേണ്ടതാകട്ടെ 231ഉം. കേരളത്തിൽ നേരിട്ട് ഐ.എ.എസ്. കിട്ടിയവരും സംസ്ഥാന സർവീസിൽനിന്ന് ഐ.എ.എസ്. പദവിയിലേക്ക് ഉയർത്തിയവരുമായി ആകെ വേണ്ടത് 231 ഉദ്യോഗസ്ഥരാണ്. നിലവിലുള്ളത് 151 പേരും. സംസ്ഥാന സർവീസിൽനിന്ന് ഐ.എ.എസ്. പദവി നൽകാൻ ഉദ്യോഗസ്ഥരില്ലാത്തതാണ് കാരണം.
കേരളത്തിൽനിന്ന് കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഐ.എ.എസുകാർ സെപ്റ്റംബർവരെയുള്ള കണക്കനുസരിച്ച് ഇരുപതാണ്. ഇപ്പോൾ രണ്ടുപേർകൂടി കേരളം വിടുന്നതോടെ 22. നേരിട്ട് ഐ.എ.എസ്. കിട്ടുന്നവരിൽ 40 ശതമാനം പേർക്ക് കേന്ദ്രത്തിൽ ഡെപ്യൂട്ടേഷന് അർഹതയുണ്ട്. കേരളത്തിൽനിന്ന് 50 പേർവരെയാകാം. കൂടുതൽപേർ ഡെപ്യൂട്ടേഷന് അപേക്ഷിച്ചാൽ കിട്ടാവുന്ന സ്ഥിതിയാണ്. ഇങ്ങനെ കൂടുതൽ പേർ അപേക്ഷയുമായി എത്തിയാൽ അത് കേരളത്തിന് കരന്ന തിരിച്ചടിയാകും.
സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിനുള്ള പണം കണ്ടെത്താനായി വിദേശവായ്പ എടുക്കുന്നതിന്റെ ഭാഗമായി കിഫ്ബി സ്വരൂപിക്കുന്ന മസാല ബോണ്ടിന്റെ അടക്കം ആശയക്കാരിൽ മുന്നിലാണ് സഞ്ജീവ് കൗശിക്ക്. ഉദ്യോഗസ്ഥർക്ക് വിദേശ പരിശീലനം നൽകി അടക്കം മസാല ബോണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമഗ്രത വരുത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മസാല ബോണ്ടിലേക്ക് ഇതുവരെ 2,150 കോടിയാണ് ലഭിച്ചത്. ഇതിൽ അടക്കം കൗശിക്കിന്റെ റോൾ നിർണായകമായിരുന്നു.
അതേസമയം അടുത്തകാലത്തിയി കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉദ്യോഗസ്ഥർക്കെതിരെയും ഉയർന്നിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഉദ്യോഗസ്ഥർ നാടുവിടുന്നതെന്ന പ്രത്യേകതയുമുണ്ട്. കിഫ്ബിയിൽ സമഗ്ര ഓഡിറ്റ് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവരികയും ചെയ്തിരുന്നു. കിഫ്ബിയിൽ സമഗ്ര ഓഡിറ്റിന് അനുമതി തേടി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) നാലാമതും സർക്കാരിനു കത്തയച്ചെങ്കിലും സമ്പൂർണ ഓഡിറ്റ് ആവശ്യമില്ലെന്ന മുൻ നിലപാടാണ് ധനവകുപ്പ് സ്വീകരിച്ചത.
ബജറ്റിൽ പ്രഖ്യാപിക്കാതെ ബജറ്റിനു പുറത്തു വായ്പയെടുക്കുന്ന കളിയാണു കിഫ്ബിയുടെ പേരിൽ നടക്കുന്നതെന്നു മന്ത്രി ജി.സുധാകരൻ ആരോപിച്ചതു കഴിഞ്ഞ വർഷം മേയിലാണ്. നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് കിഫ്ബിക്കു കീഴിലെ 12 പദ്ധതികൾ താൽക്കാലികമായി നിർത്തിയതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും കൂടി കേരളം വിടുമ്പോൾ സർക്കാർ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍