കാറും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ പുതിയ എഡിറ്റർ; ചുമതലയേൽക്കുന്നത് കാഴ്ചയിലും ഇടപെടലിലും സൗമ്യനായ 48കാരൻ; ശൂന്യമായി കിടന്ന പത്രാധിപ കസേരയിലേക്ക് പുതിയ ചുമതലക്കാരൻ എത്തുന്നത് മാതൃഭൂമിയുടെ വേറിട്ട പാരമ്പര്യം നിലനിർത്തി; മാനേജ്മെന്റിന്റെ ഭാഗമായവർ പത്രാധിപ ചുമതല ഏറ്റെടുക്കാറുള്ള മലയാള മാധ്യമ രീതി മാതൃകയാക്കാതെ വീണ്ടും വീരേന്ദ്രകുമാർ; ഇന്ത്യൻ എക്സ്പ്രസിനേയും ഡെക്കാൺ ക്രോണിക്കിളിനേയും നയിച്ച മനോജ് കെ ദാസ് ഇനി മാതൃഭൂമിയുടെ അമരക്കാരൻ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കാഴ്ചയിൽ സൗമ്യൻ, ഇടപെടലിലും അങ്ങിനെ തന്നെ. വാർത്തകളെക്കുറിച്ച് തികഞ്ഞ ബോധ്യം, ഇന്ത്യൻ എക്സ്പ്രസ്, ഡെക്കാൻ ക്രോണിക്കിൾ, ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങളുടെ റെസിഡന്റ് എഡിറ്റർ ആയി ചുമതലയുള്ളപ്പോൾ പിന്തുടർന്നത് റിപ്പോർട്ടറുടെ വാർത്തകളിൽ കൈകടത്താത്ത രീതിയും. മലയാള മാധ്യമ രംഗത്തെ ശക്തമായ സാന്നിധ്യമായ മാതൃഭൂമി പത്രത്തിന്റെ പത്രാധിപരുടെ ചുമതല ഏറ്റെടുക്കുമ്പോൾ മനോജ്.കെ.ദാസിനുള്ള മാധ്യമ പ്രവർത്തകരുടെ വിശേഷണങ്ങൾ ഇങ്ങിനെ. ഇന്നലെയാണ് മാതൃഭൂമിയുടെ പത്രാധിപരായി മനോജ്.കെ.ദാസ് ചുമതലയേറ്റത്. മാനേജ്മെന്റിന്റെ ഭാഗമായവർ പത്രാധിപ ചുമതല ഏറ്റെടുക്കാറുള്ള മലയാള മാധ്യമ രീതിയിൽ നിന്ന് മാതൃഭൂമി വിഭിന്നമായി ചിന്തിക്കുമ്പോൾ മനോജ്.കെ.ദാസിനെ പത്രാധിപർ ആയി നിയമിച്ച മാതൃഭൂമിയുടെ തീരുമാനം ശ്ലാഘിക്കുന്നവരാണ് കൂടുതൽ. വെറും നാൽപ്പത്തിയെട്ടാം വയസിലാണ് മനോജ്.കെ.ദാസ് പത്രാധിപ ചുമതലയിലേക്ക് എത്തുന്നത്.
കാറും കോളും നിറഞ്ഞ മലയാള മാധ്യമ രംഗത്തേക്കാണ് മാതൃഭൂമിയുടെ പത്രാധിപ ചുമതലയുമായി മനോജ്.കെ.ദാസ് കടന്നുവരുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച് മലയാള മാധ്യമ രംഗം സങ്കീർണ്ണമാണ്. പ്രാദേശിക- രാഷ്ട്രീയ താത്പര്യങ്ങൾക്ക് എന്നും മുൻഗണന നൽകിയാണ് മലയാള പത്രങ്ങൾ വാർത്തകളുമായി രംഗം കയ്യടക്കുന്നത്. അതുകൊണ്ട് തന്നെ ഒട്ടനവധി വൈതരണികൾ ആണ് മലയാള പത്രങ്ങൾക്ക് മുന്നിലുള്ളത്. മൂന്നു വർഷത്തിലേറെയായി മാതൃഭൂമി പത്രാധിപ കസേര ശൂന്യമായി കിടക്കുകയായിരുന്നു. എക്സിക്യൂട്ടീവ് എഡിറ്റർ ആയി പി.ഐ.രാജീവിനെ നിയമിച്ചേങ്കിലും പത്രാധിപരുടെ ചുമതല കൈമാറിയിരുന്നില്ല. എക്സിക്യൂട്ടീവ് എഡിറ്റർ തന്നെ പത്രാധിപ ചുമതലയും വഹിച്ചിരുന്ന രീതിയിലാണ് മാതൃഭൂമി കുറെ നാളായി കടന്നു പോയിക്കൊണ്ടിരുന്നത്. ഈ രീതിയിലുള്ള ഒരു മാറ്റം കൂടിയാണ് പുതിയ പത്രാധിപരുടെ വരവോടെ സംഭവിച്ചിരിക്കുന്നത്.
മുൻപ് മാതൃഭൂമിയുടെ പത്രാധിപ ചുമതല വഹിച്ച കെ.പി.കേശവമേനോൻ ജൂനിയറെപ്പോലെയും എക്സിക്യൂട്ടീവ് എഡിറ്ററുടെ ചുമതലയിൽ കുറെക്കാലമായി തുടർന്നു പോന്നിരുന്ന പി.ഐ.രാജീവിനെപ്പോലെയും ഇംഗ്ലീഷ് മാധ്യമ രംഗത്ത് നിന്നാണ് മനോജ്. കെ.ദാസും എത്തുന്നത്. പ്രാദേശിക താത്പര്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും അരങ്ങു തകർക്കുന്ന മലയാള മാധ്യമ രംഗത്ത് മാതൃഭൂമി പത്രാധിപ കസേരയിൽ വലിയ വെല്ലുവിളികളാണ് പുതിയ പത്രാധിപരെയും കാത്തിരിക്കുന്നത്. പക്ഷെ നിക്ഷ്പ രീതികളും വാർത്തയിലെ അവഗാഹവും പുതിയ പത്രാധിപർക്ക് തുണയാകുമെന്നാണ് മാധ്യമ രംഗത്തുള്ളവർ വിരൽ ചൂണ്ടുന്നത്. ഔദ്യോഗിക ജീവിതത്തിൽ ഉയർച്ചകളുടെ ഒരു ഗ്രാഫിലൂടെ മാത്രമാണ് മനോജ്.കെ.ദാസിന്റെ ജീവിതം കടന്നു പോയിട്ടുള്ളത്. ഈ മാധ്യമ ജീവിതത്തിന്റെ നിർണ്ണായക സമയത്ത് തന്നെയാണ് മാതൃഭൂമി എഡിറ്റർ ആയും മനോജ്.കെ.ദാസ് നിയമിതനാകുന്നത്.
ഇന്ത്യൻ എക്സ്പ്രസിൽ റെസിഡന്റ് എഡിറ്റർ ആയിരുന്നു ദീർഘകാലം. ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് ഏഷ്യനെറ്റ് ന്യൂസിൽ റെസിഡന്റ് എഡിറ്റർ ആയി. പിന്നീട് ഡെക്കാൻ ക്രോണിക്കിളിൽ റെസിഡന്റ് എഡിറ്റർ ആയി. ഡെക്കാൻ ക്രോണിക്കിളിൽ നിന്നാണ് ടൈംസ് ഓഫ് ഇന്ത്യയിൽ റെസിഡന്റ് എഡിറ്റർ ആയി നിയമിതനാകുന്നത്. ഇപ്പോൾ വീണ്ടും മലയാള മാധ്യമ രംഗത്തേക്ക് തിരിച്ചു വരുമ്പോൾ മാതൃഭൂമി എഡിറ്റർ പോസ്റ്റിലേക്കും എത്തുന്നു. മാധ്യമ രംഗത്തുള്ള പൊതുസ്വീകാര്യതയാണ് മാതൃഭൂമി എഡിറ്റർ പോസ്റ്റിലേക്കും വഴി തുറന്നത്.
മാതൃഭൂമിയുടെ ശക്തമായ രണ്ടു വിഭാഗങ്ങൾ വീരേന്ദ്രകുമാർ പക്ഷവും പി.വി.ചന്ദ്രൻ പക്ഷവും. എഡിറ്ററുടെ കാര്യത്തിൽ യോജിച്ചതോടെയാണ് മനോജ്.കെ.ദാസിന്റെ നിയമനത്തിനു പച്ചക്കൊടിയായത്. മൂന്നു വർഷത്തിലേറെയായി ഒഴിഞ്ഞു കിടന്ന എഡിറ്റർ പോസ്റ്റിലാണ് മനോജിനെ നിയമിച്ചിരിക്കുന്നതും. പ്രൌഡിയും പാരമ്പര്യവുമാണ് മാതൃഭൂമി പത്രാധിപകസേരയെ വേറിട്ട് നിർത്തുന്നത്. കെ.പി.കേശവമേനോനും എം.ഡി.നാലപ്പാടും വി.കെ.മാധവൻകുട്ടിയും വിപിആർ എന്ന വി.പി.രാമചന്ദ്രനും കെ.ഗോപാലകൃഷ്ണനുമൊക്കെ അലങ്കരിച്ച പത്രാധിപ കസേരയിലേക്കാണ് ഇപ്പോൾ മനോജ്.കെ.ദാസ് കൂടി എത്തുന്നത്.
'മനോരമ കണ്ണൂർ ഡെസ്കിൽ ജോലി ചെയ്യുമ്പോഴാണ് ഒരു ഫോൺ കോൾ വഴി മനോജ്.കെ.ദാസിനെ പരിചയപ്പെടുന്നത്. അന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ റെസിഡന്റ് എഡിറ്റർ ചുമതലയായിരുന്നു ദാസിന്. പക്ഷെ പരിചയപ്പെട്ടു രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് വന്നത് ഇന്ത്യൻ എക്സ്പ്രസിന്റെ ഓഫർ ലെറ്റർ. കൊച്ചി ബ്യൂറോയിൽ സീനിയർ ലേഖകനായാണ് നിയമനം വന്നത്. മലയാള മാധ്യമ രംഗത്ത് നിന്ന് ഇംഗ്ലീഷ് മാധ്യമ രംഗത്തേക്ക് എന്നെ വഴിതിരിച്ചു വിട്ടത് മനോജ്.കെ.ദാസ് നൽകിയ ആ ഓഫർ ലെറ്ററായിരുന്നു'. മനോരമയിൽ ഇന്ത്യൻ എക്സ്പ്രസിലേക്ക് ജോലിയിൽ പ്രവേശിച്ച അന്നത്തെ ഓഫർ ലെറ്ററിനെക്കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ശ്രീജൻ പറയുന്നു.
എന്നെ ഒരു തവണ പോലും കാണാതെയാണ് ഇന്ത്യൻ എക്സ്പ്രസിൽ എനിക്ക് മനോജ് ജോലി നൽകിയത്. അതെന്നെ അത്ഭുതപ്പെടുത്തി. മനോരമ വിട്ടു ഇന്ത്യൻ എക്സ്പ്രസിൽ ചേക്കേറാൻ എന്നെ പ്രേരിപ്പിച്ചത് ഒരു തവണ നേരിട്ട് പോലും കാണാതെ അദ്ദേഹം അയച്ച ഓഫർ ലെറ്ററായിരുന്നു-ശ്രീജൻ പറയുന്നു. ഇത്തരം അനുഭവങ്ങൾ തന്നെയാണ് മുതിർന്ന പല മാധ്യമ പ്രവർത്തകർക്കും മാതൃഭൂമിയുടെ പുതിയ എഡിറ്ററെക്കുറിച്ച് പറയാനുള്ളത്.
മാതൃഭൂമിയുടെ ആസ്ഥാനമായ കോഴിക്കോട് വെച്ച് ഇന്നലെയാണ് പുതിയ പത്രാധിപരായി മനോജ് കെ. ദാസ് ചുമതലയേറ്റത്. ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്ററായി പ്രവർത്തിച്ചുവരുന്ന വേളയിലാണ് ടൈംസ് വിട്ട് മാതൃഭൂമിയിൽ പുതിയ ചുമതല ഏറ്റെടുക്കുന്നത്. 1994-ൽ ന്യൂ ഇന്ത്യൻ എക്സ്പ്രസിലാണ് ജോലിയിൽ പ്രവേശിച്ചത്. പിന്നീട് കൊച്ചി ബ്യൂറോ ചീഫായി. ഡെപ്യൂട്ടി റെസിഡന്റ് എഡിറ്ററായശേഷം റെസിഡന്റ് എഡിറ്ററായി.
ഏഷ്യാനെറ്റ് ന്യൂസ്, ഡെക്കാൻ ക്രോണിക്കിൾ, ടൈംസ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ റെസിഡന്റ് എഡിറ്ററായും പ്രവർത്തിച്ചു. ഡെക്കാൻ ക്രോണിക്കിളിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും കേരളത്തിലെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു.കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. ഭാര്യ: സരിതാ മനോജ്. രാജഗിരി പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥികളായ മാനസ് എം. ദാസ്, മഞ്ജീര എം. ദാസ് എന്നിവർ മക്കളാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍