നിർണ്ണായകമായത് വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ടെത്തൽ; ആദിവാസികൾ പൊലീസിന് കൃത്യമായി വിവരം കൈമാറിയതും കരുത്തായി; കൊല്ലപ്പെട്ട കുപ്പുദേവരാജ് ദക്ഷിണേന്ത്യൻ വനമേഖലകളിൽ മാവോയ്സറ്റുകളുടെ പരിശീലകൻ; മാവോവാദികൾ പകരം വീട്ടുമോയെന്ന ഭീതിയിൽ നാട്ടുകാർ
കെ വി നിരഞ്ജൻ
കോഴിക്കോട്: നിലമ്പുർ വനമേഖലിൽ രണ്ട് മാവോയിസ്റ്റുകൾ കൊലപ്പെടുത്താൻ തക്ക ഏറ്റുമുട്ടൽ തണ്ടർബോൾട്ടിന് നടത്താൻ കഴിഞ്ഞത് മാവോയിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പ് പൊലീസിന് ചോർന്ന് കിട്ടിയതോടെ.ഇതോടൊപ്പം മേഖലയിലെ ആദിവാസികളും നിർണ്ണായക വിവരങ്ങൾ അധികൃതർക്ക് കൈമാറി. പക്ഷേ പുതിയ സംഭവ വികാസങ്ങളുളോടെ മാവോയിസ്റ്റുകളുടെ തിരച്ചടി ഭയന്ന് കഴിയുകയാണ് നാട്ടുകാരും ആദിവാസികളും. നിലമ്പുർ വനത്തിൽ ജീവിക്കുന്ന പാവപ്പെട്ട ആദിവാസികളെ ഇനി മാവോവാദികൾ ശത്രുക്കളായാണ് കാണുകയെന്ന് വ്യക്തമാണ്. ഒറ്റുകാർക്ക് മാവോയിസ്റ്റ് സാഹിത്യത്തിലുള്ള ശിക്ഷ മരണം മാത്രമാണ്. പക്ഷേ ഒരു തിരച്ചടിയും ഉണ്ടാവില്ലെന്നും തണ്ടർബോൾട്ടിന്റെയും പൊലീസിന്റെയും പൂർണ സുരക്ഷ ഈ മേഖലയിൽ ഉണ്ടെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്.
ഇന്നലെ നിലമ്പുർ വനത്തിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട കുപ്പുദേവരാജ്(57) ദക്ഷിണേന്ത്യൻ വനമേഖലകളിൽ മാവോയിസറ്റ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്ന ലക്ഷങ്ങൾ തലക്ക് വിലയുള്ള പ്രതിയാണ്. 2015 ഡിസംബറിൽ കുപ്പു ദേവരാജിന്റെ നേതൃത്വത്തിൽ 20 അംഗ സായുധ മാവോ കേഡറുകൾ പാലക്കാട്ടത്തെിയിരുന്നു. ഈ സംഘം തന്നെയാണ് നിലവിൽ നിലമ്പൂർ മേഖലയിലുള്ളതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കുപ്പു ദേവരാജ് നാലു സംസ്ഥാനങ്ങൾ തിരയുന്ന മാവോയിസ്റ്റ് നേതാവായിരുന്നു. മാവോയിസ്റ്റ് പാർട്ടിയുടെ തെക്കു പടിഞ്ഞാറൻ ബ്യൂറോ മെംബറായ ദേവരാജിനെ തേടി ആന്ധ്രയിലെ മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേ ഹണ്ടും തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ട് ഏറെക്കാലമായി. കർണാടക സർക്കാർ ഏഴു ലക്ഷം രൂപയും തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും ചത്തീസ്ഗഡ് സർക്കാർ 10 ലക്ഷം രൂപയും ജാർഘണ്ഡ് സർക്കാർ 10 ലക്ഷം രൂപയുമാണ് ദേവരാജിന് വിലയിട്ടിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. മാവോയിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗവുമായ ദേവരാജ് തമിഴ്നാടു സ്പെഷൽ ഓർഗനൈസേഷൻ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു കുപ്പുസ്വാമി എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു.
തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ തങ്ങിയിരുന്ന ഇയാൾ തെലങ്കാന സ്വദേശിയാണ്. ഒൻപതു മാസമായി മാവോയിസ്റ്റിന്റെ സേനാ വിഭാഗമായ പീപ്പൾസ് ആർമി നിലമ്പൂരിൽ താവളമടിച്ചിരുന്നതായാണ് വിവരം. ഇയാൾ ഉൾപ്പെട്ട സംഘം കേരളം ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോ മാസങ്ങൾക്കു മുമ്പേ മുന്നറിയിപ്പു നൽകിയിരുന്നു. കേരളത്തിലെ ആദിവാസി ഊരുകൾ ലക്ഷ്യമിട്ടാണ് ഇയാൾ പ്രധാനമായും പ്രവർത്തിച്ചിരുന്നത്. ആദിവാസികളെ ആകർഷിച്ച് സർക്കാർ വിരുദ്ധ മുന്നണി രൂപീകരിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാൽ കേരളത്തിലെ ആദിവാസികളെ മാവോയിസ്റ്റുകൾ ആകർഷിക്കുന്നതു തടയാൻ സർക്കാരും ഇവിടെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ആദിവാസികൾ മാവോയിസ്റ്റുകളുടെ സ്വാധീന വലയത്തിൽ എത്തുന്നത് തടയാനായിരുന്നു സർക്കാരിന്റെ ആദ്യ ശ്രമം. ആ നീക്കം ഫലം കണ്ടു തുടങ്ങിയതിന്റെ ആദ്യ ഫലസൂചനയാണ് നിലമ്പൂർ സംഭവം.
ആദിവാസി കോളനികളുമായി അടുത്തബന്ധം സ്ഥാപിച്ച് അടിത്തറ വികസിപ്പിക്കാനായിരുന്നു തുടക്കം തൊട്ടേ മാവോവാദികളുടെ ശ്രമം. ഇത് ആദിവാസികളെ വിശ്വാസത്തിലെടുത്തുതന്നെ പൊലീസ് പൊളിച്ചു. വഴിക്കടവ് പഞ്ചായത്തിലെ അളക്കൽ, പുഞ്ചക്കൊല്ലി, കരുളായിയിലെ പാട്ടക്കരിമ്പ്, മുണ്ടക്കടവ്, മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം തുടങ്ങിയ ആദിവാസി കോളനികളുമായി ഇവർ നിരന്തര സമ്പർക്കം പുലർത്തിയിരുന്നു. ഭക്ഷണസാധനങ്ങൾ ശേഖരിച്ചിരുന്നത് ഇവരിൽനിന്നായിരുന്നു. മാസത്തിൽ ഒരു തവണയെങ്കിലും കോളനികളിൽ മാവോവാദികൾ വന്നുപോകുമായിരുന്നു. രാത്രി തങ്ങളുടെ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ഒട്ടിക്കലാണ് ഇവരുടെ രീതി. ആദിവാസികൾ തന്നെയാണ് ഈ വിവരം തണ്ടർ ബോൾട്ടിനെ അറിയിക്കാറ്. തണ്ടർ ബോൾട്ട് സംഘം രാവിലെയത്തെി പോസ്റ്റർ കീറി മാവോവാദി വിരുദ്ധ പോസ്റ്ററുകൾ പതിക്കും.
വന്നുവന്ന് പ്രാദേശിക മാദ്ധ്യമപ്രവർത്തകരെ ഫോണിൽ വിളിച്ച് തങ്ങൾ കോളനികളിൽ എത്തിയതായി മാവോയിസ്റ്റുകൾ അറിയിച്ച സംഭവങ്ങളുമുണ്ടായി. ഈ തന്ത്രം മാദ്ധ്യമപ്രവർത്തകർ തിരിച്ചറിഞ്ഞതോടെ വാർത്തകൾ നൽകുന്നത് നിർത്തി. ആശയവിനിമയ സംവിധാനം അടഞ്ഞതോടെ വാട്സ്ആപ് ഗ്രൂപ് വഴിയായി അടുത്ത പ്രചാരണം. ഇതിനായി മാവോയിസ്റ്റ് സിപിഐ നാടുകാണി ഏരിയ സമിതി എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി. വയനാട് സ്വദേശിയായ സോമനാണ് ഗ്രൂപ് ഉണ്ടാക്കിയതും സന്ദേശങ്ങൾ അയക്കുന്നതും. വാട്സ്ആപ് ഗ്രൂപ് പൊലീസ് കണ്ടത്തെിയതാണ് ഇവരിലേക്കുള്ള നീക്കം എളുപ്പമാക്കിയത്.
മാവോവാദികൾ കൊല്ലപ്പെട്ടതിനത്തെുടർന്ന് നെടുങ്കയം, മുണ്ടക്കടവ്, പാട്ടക്കരിമ്പ് മേഖലയിലും ആദിവാസി കോളനികളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. വനത്തിലേക്ക് ആളുകൾ പ്രവേശിക്കുന്നത് തടയാൻ ചെക്ക്പോസ്റ്റുകൾ അടച്ചിരിക്കയാണ്. മേഖലയിലെ പൊലീസ് സ്റ്റേഷനുകൾക്കും, ഫോറസ്റ്റ് സ്റ്റേഷനുകൾക്കും മതിയായ സുരക്ഷയില്ലാത്തത് വൻ ഭീഷണിയായാണ് വിലയിരുത്തുന്നത്. ഒന്നോ രണ്ടോ പേർ മാത്രമാണ് സ്റ്റേഷനിൽ രാത്രികാവലിനുണ്ടാവുക. ചില സ്റ്റേഷനുകളിൽ അതുമുണ്ടാകാറില്ല. കവളമുക്കട്ട ചക്കിക്കുഴി സ്റ്റേഷൻ ആക്രമിക്കുമെന്ന് പാട്ടക്കരിമ്പ് കോളനി സന്ദർശിച്ച മാവോവാദികൾ പറഞ്ഞതായി കോളനി നിവാസികൾ വെളിപ്പെടുത്തിയിരുന്നു. കോളനിക്ക് സമീപം താമസിക്കുന്നവരും ഭീതിയിലാണ്. നിരവധി തവണ മാവോവാദികൾ സന്ദർശനം നടത്തുകയും ക്ളാസെടുക്കുകയും ചെയ്തതിനെ തുടർന്ന് പൊലീസ് പാട്ടക്കരിമ്പിൽ പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തിയിരുന്നു. പക്ഷേ ഇത് എത്ര ഫലപ്രദവമാവുമെന്ന് കണ്ടറിയേണ്ടതുണ്ട്.
നിലമ്പൂർ മാവോയിസ്റ്റുകൾ താവളമാക്കുകയാണെന്ന് വ്യക്താമക്കുന്ന നിരവധി സംഭവങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ സെപ്റ്റംബർ 26 ന് കരുളായി മുണ്ടക്കടവ് കോളനിക്ക് സമീപം പൊലീസിന് നേരെ മാവോവാദികൾ വെടിയുതിർത്തിരുന്നു. ഒരു വനിതയുൾപ്പെടെയുള്ള ഏഴംഗ മാവോയിസറ്റ് സംഘം കോളനിയിലെ കമ്യൂണിറ്റി ഹാളിൽ ആദിവാസികളെ വിളിച്ചുവരുത്തി മെഴുകുതിരി വെളിച്ചത്തിൽ യോഗം ചേരുമ്പോഴായിരുന്നു സംഭവം. വിവരമറിഞ്ഞത്തെിയ പൊലീസിനെ കണ്ട് ചിതറിയോടുന്നതിനിടയിലാണ് മാവോവാദികൾ ആദ്യം വെടിയുതിർത്തത്. പൊലീസ് ജീപ്പിന് തകരാർ സംഭവിക്കുകയും ചെയ്തു. അന്ന് തലനാരിഴക്കാണ് പൊലീസ് രക്ഷപ്പെട്ടത്. തുടർന്ന് തണ്ടർ ബോൾട്ട് സേനാംഗങ്ങൾ ഉൾപ്പെടെ വനത്തിൽ പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാൻ സാധിച്ചില്ല. വനംവകുപ്പിലെ വാച്ചർക്ക് നേരെ വെടിയുതിർത്തതിനും വനപാലകരെ ബന്ദിയാക്കിയതിനും പൂക്കോട്ടുംപാടം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വനംവകുപ്പിന്റെ ടി.കെ കോളനി പൂത്തോട്ടം കടവിലെ ഔട്ട്പോസ്റ്റ് തീയിട്ട് നശിപ്പിച്ചതിനും കേസെടുത്തിരുന്നു.പക്ഷേ ഈ സംഭവങ്ങളിൽ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
2010ലാണ് നിലമ്പൂർ വനമേഖലയിൽ മാവോവാദി സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത്. നിലമ്പൂർഷൊർണൂർ ട്രെയിനിന്റെ കേബിൾ മുറിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണമാണ് സാന്നിധ്യം കണ്ടത്തൊൻ ഇടയാക്കിയത്. ട്രെയിൻ കേബിൾ മുറിച്ചതിൽ മാവോവാദികൾക്ക് ബന്ധമില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും അന്വേഷണത്തിനിടെ സുപ്രധാന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. എറണാകുളം സ്വദേശിയായ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതോടെയാണ് നിലമ്പൂരിനെ പ്രധാന കേന്ദ്രമായി മാറ്റാനുള്ള മാവോവാദി നീക്കം അറിയുന്നത്. ജയിലിൽ കഴിയുന്ന രൂപേഷടക്കമുള്ളവർ ഇവിടെ ക്യാമ്പ് ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് രൂപേഷിനെതിരെ കേസ് നിലവിലുണ്ട്.
കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടമായണ് മാവോയിസ്റ്റുകൾ നിലമ്പുർ വനമേഖലയെ കാണുന്നതെന്ന് നേരെത്തെ അധികൃതർക്ക് വിവരം കിട്ടിയിരുന്നു. മൂന്ന് സംസ്ഥാനങ്ങൾക്കും ഒരേ രീതിയിൽ ഭീഷണിയായി പാർട്ടിയെ വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രദേശത്ത് ക്യാമ്പ് രൂപവത്കരിക്കാൻ മാവോവാദികൾ ശ്രമിച്ചത്. കാട്ടിൽ ഇവർക്ക് മാത്രമറിയുന്ന പാതകളുണ്ട്. കേരളം നേരിട്ട് അതിർത്തി പങ്കിടുന്നത് തമിഴ്നാടിനോടാണെങ്കിലും കർണാടക അതിർത്തിയും തൊട്ടടുത്ത് തന്നെയാണ്.കോളനിയിൽ എത്തിയ ബാക്കിയുള്ള മാവോയിസ്റ്റുകൾ വനത്തിൽതന്നെയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതുകൊണ്ടുതന്നെ ഈ മേഖലയിൽ തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യം രേഖപ്പെടുത്തിയ വയനാട്ടിലും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Stories you may Like
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- അയ്യൻകുന്ന് പഞ്ചായത്തിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
- മാവോയിസ്റ്റ് പോസ്റ്റർ: കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ
- മൊയ്തീനും സംഘവും തൊട്ടടുത്തുണ്ടെന്ന നിഗമനത്തിൽ തണ്ടർബോൾട്ട്; കാട് അരിച്ചുപെറുക്കി പൊലീസ്
- ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ; തിരുനെല്ലിയിലെ പോസ്റ്ററിൽ അന്വേഷണം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്