Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ അച്ഛന്മാരില്ലാത്ത കുട്ടികളെ പ്രസവിച്ച അവിവാഹിതകളായ അമ്മമാർ ഏറ്റവും കൂടുതലുള്ളത് വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിൽ; നിഷ്‌ക്കളങ്കരായ ആദിവാസി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ചൂഷണം; സവർണ്ണ നാട്ടുപ്രമാണിമാർക്കും ചട്ടമ്പിമാർക്കും ആദിവാസി പെൺകുട്ടികളെ ഇരകളാക്കാൻ കഴിയുന്നത് ഭരണ കൂടത്തിന്റെ പിൻതുണ കാരണം; ചൂഷണത്തിനെതിരെ പോരാടുാൻ സമരവേദിയുമായി മാവോയിസ്റ്റുകൾ

കേരളത്തിൽ അച്ഛന്മാരില്ലാത്ത കുട്ടികളെ പ്രസവിച്ച അവിവാഹിതകളായ അമ്മമാർ ഏറ്റവും കൂടുതലുള്ളത് വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിൽ; നിഷ്‌ക്കളങ്കരായ ആദിവാസി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ചൂഷണം; സവർണ്ണ നാട്ടുപ്രമാണിമാർക്കും ചട്ടമ്പിമാർക്കും ആദിവാസി പെൺകുട്ടികളെ ഇരകളാക്കാൻ കഴിയുന്നത് ഭരണ കൂടത്തിന്റെ പിൻതുണ കാരണം; ചൂഷണത്തിനെതിരെ പോരാടുാൻ സമരവേദിയുമായി മാവോയിസ്റ്റുകൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: മാവോയ്സ്റ്റ് അനുകൂല സംഘടന സമരവേദി എന്ന പേരിൽ ആദിവാസി ചൂഷണത്തിനെതിരെ പോരാടാൻ തീരുമാനിച്ചതായി വിവരം. പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കോൺഗ്രസ്സ് നേതാവ് മാനന്തവാടിയിലെ ഒ.എം. ജോർജിനെതിരെ ആരോപണമുയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്നാണ് വിവരം. ദളിത് ആദിവാസി ജനവിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങളിൽ പ്രതിഷേധിക്കുക എന്ന ശീർഷകത്തിലുള്ള നോട്ടീസ് ഇതിന്റെ ഭാഗമായി സമരവേദി ഇറക്കിയിട്ടുണ്ട്. കേരള -കർണ്ണാടക അതിർത്തിയിലെ മലയോര മേഖലയിൽ സമരവേദിക്കാർ യോഗം ചേർന്നതായും അറിയുന്നു. എന്നാൽ സംഘടനയുടെ അടുത്ത പദ്ധതി എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

കേരളത്തിൽ അച്ഛന്മാരില്ലാത്ത കുട്ടികളെ പ്രസവിച്ച അവിവാഹിതകളായ അമ്മമാർ ഏറ്റവും കൂടുതലുള്ളത് വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിലാണ്. നിഷ്‌ക്കളങ്കരായ ആദിവാസി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്താണ് ചൂഷണം ചെയ്തിട്ടുള്ളത്. ആദിവാസികളുടെ രാജ്യമായിരുന്ന വയനാട്ടിലേക്ക് കടന്ന് വന്ന ധനിക വർഗ്ഗ സ്വേച്ഛാധിപത്യ വ്യക്തികൾ ചൂഷണം ചെയ്യുന്നത് കൂടുതലായും ആദിവാസി വിഭാഗത്തിൽ പെട്ടവരെയാണ്. കൊടിയുടെ നിറത്തിൽ പരസ്പരം ശത്രുക്കളായി അഭിനയിക്കുന്ന രാഷ്ട്രീയ തമ്പുരാക്കന്മാരിൽ പലരുടേയും തണലിൽ ഉല്ലസിക്കുന്നവരാണ് ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത്. സവർണ്ണ നാട്ടുപ്രമാണിമാർക്കും ചട്ടമ്പിമാർക്കും ഈ കാലത്ത് ആദിവാസി പെൺകുട്ടികളെ ഇങ്ങിനെ ഇരകളാക്കാൻ കഴിയുന്നത് ഭരണ കൂടത്തിന്റെ പിൻതുണയോടെയാണ്.

ഭരണകൂടവും സ്വകാര്യ സ്വത്തും എന്താണെന്നറിയാത്ത ഒരു ജനതയെ സ്വകാര്യ സ്വത്തായി 'ഭൂമി ' എന്ന പൈശാചിക ചിന്തയിൽ മാത്രം കണ്ട സാമ്രാജ്യത്വ സ്ഥാപനങ്ങളേയും കൂട്ടി കടന്നു വന്ന ആദിവാസി മേഖലകളിൽ ക്രൂരമായ സംഭവങ്ങൾ നടത്തുന്നത് അപകടമായ പ്രവണതയാണ്. ആദിവാസി ഊരുകളിൽ കടന്നു വന്ന് ഭൂമി കീഴടക്കി അവരെ തങ്ങളുടെ ഇംഗിതത്തിന് വിധേയമാക്കുകയാണ്. ഇത്തരം പ്രശ്നങ്ങളുടെ പ്രധാന കാരണം സ്വകാര്യ സ്വത്തിന്മേലുള്ള അവകാശമാണ്. ആദിവാസികളെ അതിക്രമിച്ച് കീഴടക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നത് ഇക്കാരണങ്ങളാലാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാനന്തവാടിയിലെ കോൺഗ്രസ്സ് നേതാവിന്റെ അതിക്രമം.

ഇത്തരം ചൂഷകർ പാർലിമെന്റ് രാഷ്ട്രീയ ബന്ധത്തിന്റെ തണലിൽ സുരക്ഷിതമായി നിന്നാണ് ജോർജ്ജിനെ പോലുള്ള നേതാക്കന്മാരുൾപ്പെടെ ആദിവാസി പെൺകുട്ടികളെ ലൈംഗികമായി അക്രമിക്കുകയും കീഴടക്കുകയും ചെയ്യുന്ന പ്രവണതയുണ്ടാകുന്നത്. ജോർജ്ജിനെ പോലുള്ളവരാണ് ആദിവാസി വിഭാഗങ്ങൾ എളുപ്പത്തിൽ വിധേയരാക്കപ്പെടുന്നവരാണെന്ന ചിന്ത മൂലം സർവ്വ വ്യാപിയായും രഹസ്യവുമായി ഇത്തരം നീക്കം നടത്തുന്നത്. രാഷ്ട്രീയ അധികാര സംഘടനകളും സവർണ്ണ ജാതി ഘടകങ്ങളുമാണ് സ്ത്രീകളേയും ദളിതരേയും അക്രമിക്കാൻ മുതിരുന്നത്. സ്ത്രീകളേയുും ദരിദ്രരേയും ആദിവാസികളേയും അക്രമിച്ചാൽ പണമല്ല പകരം പകയാണ് തീർക്കുന്നത്.

കമ്യൂണിസ്റ്റ് വിപ്ലവം ആകാശത്തിന്റെ പാതി താങ്ങി നിർത്തുന്ന സ്ത്രീകളേയും പുരഷന്മാരേയും തുല്യരായി കാണുന്നു. സംഘടന അംഗീകരിച്ച കാര്യങ്ങൾ ഇങ്ങിനെയാണ് നോട്ടീസിൽ പരാമർശിച്ചിട്ടുള്ളത്. മാനന്തവാടിയിലെ ആദിവാസി പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തോടെ കൂടുതൽ സജീവമാകാൻ സമരവേദി തീരുമാനിച്ചുവെന്നാണ് ഇതിലൂടെ വെളിപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP