'ഭൂമിയിടപാടിൽ അതിരൂപതയുടെ പൊതു നന്മയല്ലാതെ നഷ്ടം വരുത്തുന്ന ഒരു നടപടിയും ഞാൻ സ്വീകരിച്ചിട്ടില്ലെന്ന് എന്റെ മനസാക്ഷിയനുസരിച്ച് പറയാൻ സാധിക്കും; അതിരൂപതയിലെ രണ്ട് സഹായമെത്രാന്മാരെയും മാറ്റി നിർത്തുക എന്നത് പരിശുദ്ധ പിതാവിന്റെ നേരിട്ടുള്ള തീരുമാനമാണ്; വൈദികർ അജപാലന അധികാരം വെച്ച് സഭാനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കരുത്'; എറണാകുളം-അങ്കമാലി അതിരൂപതയിൽ പ്രത്യേക ഭരണാധികാരങ്ങളോടുകൂടിയ മെത്രാനെ നിയമിക്കുമെന്നും വ്യക്തമാക്കി കർദിനാൾ മാർ ആലഞ്ചേരിയുടെ സർക്കുലർ
മറുനാടൻ ഡെസ്ക്
കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമിയിടപാട് തർക്കവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കെട്ടടങ്ങാത്ത വേളയിലാണ് സഭയിലെ വിമത വിഭാഗത്തിനെതിരെ പ്രതിരോധം തീർക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവർ ചേർന്ന് പുതിയ അൽമായർ സംഘടന രൂപീകരിച്ചരിക്കുന്ന വേളയിലാണ് വൈദികർക്കും വിശ്വാസികൾക്കും മാർ ആലഞ്ചേരി സർക്കുലർ അയച്ചിരിക്കുന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അതിരൂപതയുടെ പൊതു നന്മയ്ക്കല്ലാതെ നഷ്ടം വരുത്തുന്ന ഒരു നടപടിയും താൻ സ്വീകരിച്ചിട്ടില്ലെന്ന് എന്റെ മനസാക്ഷിയനുസരിച്ച് എനിക്ക് പറയാൻ സാധിക്കുമെന്നും അതിരൂപതയിലെ രണ്ട് സഹായ മെത്രാന്മാരെയും മാറ്റി നിർത്തുക എന്നത് പരിശുദ്ധ പിതാവിന്റെ നേരിട്ടുള്ള തീരുമാനമാണെന്നും മാർ ആലഞ്ചേരി സർക്കുലറിലൂടെ വ്യക്തമാക്കുന്നു.
മാത്രമല്ല വിമത വൈദികരുടെ പ്രവർത്തനം സംബന്ധിച്ചും സർക്കുലറിൽ പരാമർശമുണ്ട്. വൈദികര്‍ അജപാലന അധികാരം വെച്ച് സഭാ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കരുതെന്നും ക്രമേണ സഭയുടെ നടപടിക്രമങ്ങളനുസരിച്ച് പ്രത്യേക ഭരണാധികാരങ്ങളോടുകൂടിയ ഒരു മെത്രാനെ നിയമിച്ച് അതിരൂപതയുടെ വളർച്ചയും അജപാലന ഭദ്രതയും ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്നും സർക്കുലറിൽ പറയുന്നു. വിമത വിഭാഗം കർദിനാളിന് എതിരെ നടത്തുന്ന പ്രചാരണത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാത്തലിക് ലെയ്റ്റി മൂവ്മെന്റ് എന്ന പേരിൽ ഇന്ന് സംഘടന രൂപീകരിച്ചത്.
തങ്ങളുടെ നിലപാട് വിശ്വാസികളെ ബോധ്യപ്പെടുത്തുന്നതിനായി രൂപീകരിച്ച സംഘടന അടുത്ത ആഴ്ച പള്ളികളിൽ വിശദീകരണ യോഗം നടത്തും. ഭൂമി ഇടപാടും വ്യാജരേഖാ കേസും ഉപയോഗിച്ച് വിമത വിഭാഗം കർദിനാളിനെ വേട്ടയാടുന്ന സാഹചര്യത്തെ പ്രതിരോധിക്കുകയാണ് കർദിനാൾ അനുകൂലികളുടെ നീക്കം. എറണാകുളം അങ്കമാലി അതിരൂപതയിൽ വിമത വൈദികർ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എതിരായ നീക്കത്തിന് എഎംടി എന്ന പേരിൽ അൽമായരുടെ സംഘടന രൂപീകരിച്ചിരുന്നു. സഭയുമായി ബന്ധപ്പെട്ട വിമതരുടെ നീക്കങ്ങളുടെ ചുക്കാൻ ഏറ്റെടുത്ത ഈ സംഘടനക്ക് വിശ്വാസികൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിരുന്നു.
കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ സർക്കുലർ
എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അതിരൂപതയിലെ ബഹു. വൈദികർക്കും, സമർപ്പിതർക്കും, മുഴുവൻ ദൈവജനത്തിനും നൽകുന്ന സർക്കുലർ
മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരെ,
2019 ജൂൺ 27-ാം തീയതി നമ്മുടെ അതിരൂപതയെ സംബന്ധിക്കുന്ന ചില സുപ്രധാനമായ തീരുമാനങ്ങൾ പരിശുദ്ധ സിംഹാസനത്തിൽ നിന്ന് ലഭിച്ച വിവരം നിങ്ങൾക്ക് എല്ലാവർക്കും അറിവുള്ളതാണല്ലോ. കഴിഞ്ഞ രണ്ടു വർഷങ്ങളായി നമ്മുടെ അതിരൂപതയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തീയ ചൈതന്യത്തിന് നിരക്കാത്തതും സഭയുടെ അച്ചടക്കത്തിനു ചേരാത്തതുമായ ചില സംഭവവികാസങ്ങൾ നമ്മെയെല്ലാം ഒത്തിരി വേദനിപ്പിക്കുന്നുണ്ടല്ലോ. അതിരൂപതയിൽ നടന്ന ഭൂമി വിൽപനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈ പ്രശ്നങ്ങളിലേക്ക് വഴിതെളിച്ചത്.
ഏതൊരു പ്രശ്നത്തിനും പരിഹാരം ക്രിസ്തീയ രീതിയിലുള്ള പരിഹാരമാർഗങ്ങളാണ് ക്രിസ്തു ശിഷ്യരായ നാം സ്വീകരിക്കേണ്ടത്. ലോകത്തിന്റെ രീതിയിലുള്ള പ്രവർത്തനങ്ങളും പ്രതിഷേധങ്ങളും ഒന്നിനും പരിഹാരമാവുകയില്ല. ഈ പ്രശ്നങ്ങളോടെല്ലാം ഒരു തുറന്ന മനോഭാവമാണ് അതിരൂപതാ അധ്യക്ഷനെന്ന നിലയിൽ എന്നും ഞാൻ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് വൈദികസമിതിയിൽ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആശങ്കകൾ അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ അതു പഠിക്കാനായി വൈദികരുടെ തന്നെ ഒരു കമ്മിറ്റിയെ നിയമിച്ചത്.
അതിനു ശേഷവും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ വന്നപ്പോൾ സിനഡിന്റെ നിർദ്ദേശപ്രകാരം ആവശ്യമായ അധികാരം നല്‍കിക്കൊണ്ട് അതിരൂപതയുടെ സാധാരണ നിലയിലുള്ള ഭരണം സഹായമെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിനെ ഏൽപ്പിക്കുകയുണ്ടായി. അതുകൊണ്ടും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ വന്ന സാഹചര്യത്തിലാണ് റോമിൽ നിന്ന് അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവിനെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായി മാർപ്പാപ്പ നിയമിച്ചത്. പ്രശ്നപരിഹാരത്തിനുവേണ്ടി റോമിന്റെ നിർദ്ദേശമനുസരിച്ച് അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് നിയമിച്ച ഇഞ്ചോടി കമ്മീഷനോട് ഞാൻ പൂർണമായി സഹകരിക്കുകയും വസ്തു വിൽപനയുമായി ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങളെല്ലാം അവരോട് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.
സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട് ഏറെ തെറ്റിദ്ധാരണകൾ പ്രചരിച്ചിട്ടുണ്ട് എന്ന് നമുക്കറിയാം. അതെല്ലാം ഈ സർക്കുലറിൽ വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഭൂമിയിടപാടിൽ അതിരൂപതയുടെ പൊതു നന്മയല്ലാതെ അതിരൂപതയ്ക്ക് നഷ്ടം വരുത്തുന്ന ഒരു നടപടിയും ഞാൻ സ്വീകരിച്ചിട്ടില്ലെന്ന് എന്റെ മനസാക്ഷിയനുസരിച്ച് എനിക്ക് പറയാൻ സാധിക്കും. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ പരിശുദ്ധ സിംഹാസനത്തിനു സമർപ്പിച്ചിട്ടുണ്ടല്ലോ. ഓഗസ്റ്റ് മാസം നടക്കുന്ന സിനഡിൽ ഈ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പഠനവിഷയമാക്കുന്നതാണ്.
2019 ജൂൺ 27-ാം തീയതി പരിശുദ്ധ സിംഹാസനത്തിൽ നിന്ന് നൽകപ്പെട്ട കൽപനയിലൂടെ അപ്പസ്തോലിക് അഡ്മിനിട്രേറ്ററുടെ ശുശ്രൂഷ സമാപിച്ചതും നമ്മുടെ അതിരൂപതയിലെ രണ്ട് സഹായമെത്രാന്മാരെയും അതിരൂപതയുടെ സഹായമെത്രാൻ സ്ഥാനത്തു നിന്ന് മാറ്റി നിർത്തിയതുമായ തീരുമാനങ്ങൾ അതേപടി സ്വീകരിക്കുന്നതിന് പലർക്കും പ്രയാസമുള്ളതായി മനസിലാക്കുന്നു. ഈ തീരുമാനം എന്റെ തീരുമാനമായാണ് പലരും വ്യാഖ്യാനിക്കുന്നത്. എന്നാൽ ഇത് എന്റെ തീരുമാനമല്ല, മറിച്ച് പരിശുദ്ധ പിതാവിന്റെ നേരിട്ടുള്ള തീരുമാനമാണെന്ന കാര്യം എല്ലാവരും മനസിലാക്കണം. പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനത്തിനുള്ള കാരണങ്ങൾ എന്താണെന്ന് എന്നെ അറിയിച്ചിട്ടില്ല.
എങ്കിലും, ഇതേക്കുറിച്ച് ഞാൻ മനസിലാക്കുന്നത് വിവവിധ തലങ്ങളിലും ശ്രോതസുകളിലും നിന്നും ലഭിച്ച റിപ്പോർട്ടുകളുടെയും വത്തിക്കാൻ നടത്തിയ ചില അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കാം ഇത്തരമൊരു തീരുമാനമുണ്ടായത് എന്നാണ്. പരിശുദ്ധ പിതാവിന്റെ തീരുമാനങ്ങളെക്കുറിച്ച് പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചു ദൈവജനത്തെ വിഭാഗത്തിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നത് വേദനാജനകമായ ഒരു വസ്തുതയാണ്. ഈ അവസരത്തിൽ, സഭാവിശ്വാസികൾ എല്ലാവരും വിഭാഗീയതക്കെതിരെ ജാഗ്രത പുലർത്തണമെന്ന് അതിരൂപതയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
ഒരു വിധത്തിലും സഭാവിരുദ്ധ പ്രവർത്തനങ്ങളോട് സഹകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. യേശുവിന്റെ പ്രബോധനങ്ങൾക്ക് വിരുദ്ധമായുള്ള പ്രശ്നപരിഹാര മാർഗങ്ങൾ ഒന്നും ക്രൈസ്തവമല്ല. അതിനാൽ യേശുവിന്റെ സ്നേഹത്തെയും ക്ഷമയുടേയും പ്രബോധനങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താൻ എല്ലാ വൈദികരും സന്യസ്തരും വിശ്വാസികളും ഒരുമിച്ച് നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യണം. സഭയിലെ അഭിഷിക്തനായ വൈദികർ ഏതു പ്രതികൂല സാഹചര്യങ്ങളിലും ഉദാത്തമായ ക്രൈസ്തവ ജീവിത മാതൃക നൽകാൻ വിളിക്കപ്പെട്ടവരാണ്.
അതിനാൽ, തങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന അജപാലന അധികാരം ഉപയോഗപ്പെടുത്തി സഭാനിയമങ്ങൾക്കും സംവിധാനങ്ങൾക്കും വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെടുകയോ അവയ്ക്ക് നേതൃത്വം കൊടുക്കുകയോ ചെയ്യരുതെന്ന് ബഹുമാനപ്പെട്ട വൈദികരെ സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. അതിരൂപതയുടെ അജപാലനപരമായ നടത്തിപ്പിന് സഹായകമായ തീരുമാനങ്ങൾ അടുത്ത സിനഡിൽ ചർച്ചയ്ക്ക് എടുക്കുന്നതാണ്. തീർച്ചയായും നമ്മുടെ അതിരൂപതയ്ക്ക് നന്മയായ തീരുമാനങ്ങൾ ഉണ്ടാകും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. പരിശുദ്ധ സിംഹാസനം നിർദ്ദേശിക്കുന്നതനുസരിച്ച് സഭയുടെ സ്ഥിരം സിനഡിനോട് ആലോചിച്ച് അതിരൂപതാ ഭരണം നടത്തുവാൻ ഞാൻ ആരംഭിച്ചു കഴിഞ്ഞു. ക്രമേണ സഭയുടെ നടപടിക്രമങ്ങളനുസരിച്ച് പ്രത്യേക ഭരണാധികാരങ്ങളോടുകൂടിയ ഒരു മെത്രാനെ നിയമിച്ച് അതിരൂപതയുടെ വളർച്ചയും അജപാലന ഭദ്രതയും ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ്.
അതിനാൽ, അതിരൂപതയുടെ ഭാവിപ്രവർത്തനങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ച് നമുക്ക് ഒന്നു ചേർന്ന് മുന്നോട്ടു പോകാം. ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന നമ്മുടെ അതിരൂപതയിൽ സ്നേഹവും കൂട്ടായ്മയും വർദ്ധമാനമാകാൻ നമുക്ക് പരിശ്രമിക്കാം. സമാധാനത്തിന്റെ ആത്മാവ് നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും ഭരിക്കട്ടെ. തിരുഹൃദയ നാഥന്റെ കാരുണ്യവും കൃപയും നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.
മിശിഹായിൽ സ്നേഹപൂർവ്വം
കർദിനാൾ ജോർജ് ആലഞ്ചേരി
എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്ത
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍