ക്രൗൺ പ്ലാസയും ലേമെറിഡിയനും ലേക്ഷോറുമെല്ലാമുള്ള മരടിൽ കുടുങ്ങിയത് ഞങ്ങൾ അഞ്ചുഫ്ളാറ്റുകാർ മാത്രം! നടന്നത് വലിയ ചതി തന്നെ; സിആർസെഡ് ടുവിൽ പെട്ട സ്ഥലം ത്രീയിലേക്ക് മാറ്റിയത് ഒരുസുപ്രഭാതത്തിൽ ആരോടും ചോദിക്കാതെ; ഉപസമിതി സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയത് ഫ്ളാറ്റുടമകളുടെ മൊഴി എടുക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ; ഫ്ളാറ്റ് പൊളിക്കാൻ ആളെത്തും മുമ്പേ തങ്ങൾക്കെതിരെയുള്ള ആസൂത്രിത നീക്കം തുറന്നുകാട്ടി ഹോളിഫെയ്ത്ത് ഫ്ളാറ്റ് ഉടമകൾ
എം മനോജ് കുമാർ
കൊച്ചി: കൊച്ചി മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ റിവ്യൂ പെറ്റിഷൻ നൽകി ഫ്ളാറ്റ് ഉടമകൾ കാത്തിരിക്കുകയാണ്. എന്നാൽ, വിധിക്ക് പിന്നിൽ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടന്നെന്ന നിഗമനത്തിലാണ് ഫ്ളാറ്റ് ഉടമകൾ. തീരദേശ പരിപാലന അഥോറിറ്റി നൽകിയ അപ്പീൽ പ്രകാരം സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി രൂപീകരിച്ച സബ് കമ്മറ്റിയാണ് തങ്ങളോട് ഈ ചതി ചെയ്തതെന്നാണ് ഫ്ളാറ്റ് ഉടമകൾ മറുനാടനോട് പറഞ്ഞത്.
വേണ്ടത്ര പഠനം നടത്താതെയോ സുപ്രീം കോടതി നിർദ്ദേശിച്ച പ്രകാരം ഫ്ളാറ്റ് ഉടമകളുമായി സംസാരിക്കുകയോ ചെയ്യാതെയാണ് സബ് കമ്മറ്റി വളരെ പൊടുന്നനെ മരട് പ്രദേശം സിആർസെഡ് സോൺ ത്രീയാണെന്ന് പ്രഖ്യാപിക്കുന്നത്. സോൺ ടു, സോൺ ത്രീയാകുമ്പോൾ മുൻപുണ്ടായിരുന്ന കെട്ടിടങ്ങൾ എല്ലാം പൊളിക്കാനുള്ള വിധി വന്നാൽ ജനങ്ങൾക്ക് മുന്നിൽ എന്ത് വഴിയെന്നാണ് ഇവർ ചോദിക്കുന്നത്. വലിയ ചതി തന്നെയാണ് ഈ വിധിക്ക് പിന്നിൽ നടന്നതെന്ന് ഹോളി ഫെയ്ത്ത് ഫ്ളാറ്റിന്റെ ഉടമകളിൽ ഒരാളായ കോശി തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു. അഞ്ച് ഫ്ളാറ്റുകൾ പൊളിച്ചാൽ രണ്ടായിരത്തോളം കുടുംബങ്ങൾ ആണ് വഴിയാധാരമാവുക-ഫ്ളാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
തീരപരിപാലന ചട്ടത്തിന്റെ പ്രാധാന്യം അമിതമായി ഉയർത്തിക്കാട്ടാനുള്ള ഒരു നീക്കം കേരളത്തിലെ തീരപരിപാലന അഥോറിറ്റിയുടെ ഭാഗത്ത് നിന്നും വന്നെന്ന നിലപാടിലാണ് കോശി തോമസ് അടക്കമുള്ള ഹോളിഫെയ്ത്ത് ഫ്ളാറ്റ് ഉടമകൾ. അഞ്ച് ഫ്ളാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി വിധി വന്നതോടെ തീരപരിപാലന നിയമങ്ങൾക്ക് വലിയ കേരളത്തിൽ വലിയ പ്രാധാന്യം ലഭിച്ചു. ഈ നിയമങ്ങളുടെ പ്രാധാന്യം ബോധ്യമാക്കാനുള്ള കേരളത്തിലെ തീരപരിപാലന അഥോറിറ്റിയുടെ നീക്കമാണ് തങ്ങളുടെ ജീവിതം തന്നെ ചതിച്ചതെന്നാണ് ഹോളി ഫെയ്ത്ത് ഫ്ളാറ്റ് ഉടമകൾ കരുതുന്നത്.
മരട് ഗ്രാമപഞ്ചായത്ത് ആയ ഘട്ടത്തിൽ മരട് പ്രദേശം സിആർസെഡ് സോൺ ടുവിലാണ് ഉൾപ്പെട്ടത് എന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം കൊടുത്തതാണ് മരട് ഗ്രാമപഞ്ചായത്ത്. ഇപ്പോൾ പൊളിക്കൽ ഭീഷണി നേരിടുന്ന ഹോളി ഫെയ്ത്ത് അടക്കമുള്ള ഫ്ളാറ്റുകൾ നിർമ്മിച്ചത് മരട് പ്രദേശം സോൺ ടു ആയി നിലനിൽക്കുമ്പോൾ തന്നെയാണ്. 2019 ഫെബ്രുവരിയിൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് ഇറക്കിയ വിജ്ഞാപനപ്രകാരം ഇത് സി.ആർ.ഇസെഡ് രണ്ടിൽ വരുന്ന സ്ഥലമാണ്. ഈ ഘട്ടത്തിൽ ഒരു സുപ്രഭാതത്തിൽ മരട് പ്രദേശം സോൺ ത്രീയിൽ ആക്കിയിട്ടുണ്ടെന്നു തീരദേശ പരിപാലന അഥോറിറ്റി പറയുകയും ഹോളി ഫെയ്ത്ത് അടക്കമുള്ള അഞ്ച് ഫ്ളാറ്റുകൾ പൊളിച്ചു കളയണമെന്നു സുപ്രീംകോടതി പറയുകയും ചെയ്യുമ്പോൾ ജീവിതത്തിൽ സമ്പാദ്യം സ്വരുക്കൂട്ടി ഫളാറ്റ് വാങ്ങിയ തങ്ങൾ എന്ത് ചെയ്യുമെന്നാണ് ഹോളി ഫെയ്ത്ത് ഫ്ളാറ്റുടമകൾ മറുനാടനോട് ചോദിച്ചത്.
തീരദേശ പരിപാലന അഥോറിറ്റിയുടെ ആസൂത്രിത നീക്കമോ?
ജീവിതത്തിൽ കരുപ്പിടിപ്പിച്ച സമ്പാദ്യങ്ങൾ മുഴുവൻ ഉപയോഗിച്ചാണ് ഹോളി ഫെയ്ത്തിലെ ഫ്ളാറ്റ് ഉടമകൾ ഫ്ളാറ്റ് സ്വന്തമാക്കിയത്. ഈ ഫ്ളാറ്റ് വരുമ്പോൾ സിആർസെഡ് സോൺ ടുവിലായിരുന്നു മരടിലെ ഈ പ്രദേശം. ഒരു സുപ്രഭാതത്തിൽ തങ്ങളുടെ ഫ്ളാറ്റ് ഇരിക്കുന്ന സ്ഥലം എങ്ങിനെ സിആർസെഡ് ത്രീയിലാകുന്നത് എന്നാണ് കോശി തോമസ് ചോദിക്കുന്നത്. സുപ്രീംകോടതിയിൽ ഇത്തരമൊരു വിധി വരാൻ കാരണം കേരള തീരദേശ പരിപാലന അഥോറിറ്റിയുടെ ആസൂത്രിത നീക്കമുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. മരട് ഫ്ളാറ്റിന്റെ കാര്യത്തിൽ തീരദേശ പരിപാലന അഥോറിറ്റി നിയമങ്ങളുടെ ലംഘനമുണ്ടെന്നാണ് അഥോറിറ്റി സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതി പറഞ്ഞത് മൂന്നംഗ കമ്മറ്റിയെ നിയമിക്കാനാണ്. കൊച്ചി ജില്ലാ കളക്ടർ, മരട് മുനിസിപ്പൽ സെക്രട്ടറി, കൊച്ചി തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ മൂന്നംഗ സമിതിയെയാണ് ഈ കാര്യം പരിശോധിക്കാൻ സുപ്രീം കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്.
സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ ഭാഗത്ത് നിന്നും വന്ന പാളിച്ചകളാണ് മരടിലെ അഞ്ച് ഫ്ളാറ്റുകൾക്ക് ഭീഷണിയായത് എന്നാണ് ഇവരുടെ വിലയിരുത്തൽ. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി ഒരു സബ്കമ്മറ്റിയെ നിയോഗിച്ചു. ഈ സബ് കമ്മറ്റി വേറൊരു സബ് കമ്മറ്റിയെ നിയോഗിച്ചു. കാര്യങ്ങൾ പരിശോധിക്കുകയോ ഫ്ളാറ്റ് ഉടമകളുടെ മൊഴിയെടുക്കുകയോ ചെയ്യാതെയാണ് ഈ സബ് കമ്മറ്റി സുപ്രീംകോടതിയിൽ റിപ്പോർട്ട് ചെയ്തത്. സമിതിയിലെ രണ്ടംഗങ്ങളും തീരദേശ പരിപാലന അഥോറിറ്റിയുടെ ആളുകൾ ആയിരുന്നുവെന്നും ഹോളി ഫെയ്ത്ത് ഫ്ളാറ്റുടമകൾ പറയുന്നു. ഈ മൂന്നംഗ സമിതി ഫ്ളാറ്റ് ഉടമകൾക്ക് നോട്ടീസ് നൽകുകയോ അവരുടെ ഭാഗം കേൾക്കുകയോ ചെയ്തില്ല. പുനഃപരിശോധനാഹർജി നൽകിയ ബിൽഡറുടെ വാദങ്ങൾ സമിതി രേഖപ്പെടുത്തിയെങ്കിലും അവയൊന്നും പരിഗണിച്ചില്ല. റിപ്പോർട്ടിന്റെ ഉള്ളടക്കം പരിശോധിക്കാൻ തങ്ങൾക്ക് അവസരം ലഭിച്ചില്ലെന്നും അതിനാൽ സുപ്രീംകോടതിയിൽ മറുപടിനൽകാൻ സാധിച്ചില്ലെന്നുമാണ് ഹോളി ഫെയ്ത്ത് ഫ്ളാറ്റ് ഉടമകൾ പറയുന്നത്. സിആർഎസ് സോൺ രണ്ടിലായിരുന്ന മരട് പ്രദേശം സിആർസെഡ് സോൺ മൂന്നിലേക്ക് ആക്കുകയാണ് ഈ സബ് കമ്മറ്റി ചെയ്തത്. അതിനുവേണ്ടി വലിയ ന്യായവാദങ്ങൾ നിരത്താനും ഇവർക്ക് കഴിഞ്ഞിട്ടില്ല. അഞ്ച് ഫ്ളാറ്റ്കളിലെ ഉടമകളുടെ ജീവിതം തന്നെ നാമാവശേഷമാക്കിയ ഒരു തീരുമാനം എടുക്കുമ്പോൾ സബ് കമ്മറ്റി നിരുത്തരവാദപരമായി പെരുമാറി-ഇവർ ചൂണ്ടിക്കാട്ടുന്നു.
വാദി പ്രതിയായി
പ്രതികൾ തന്നെ വാദിയായ അവസ്ഥയാണ് സബ് കമ്മറ്റിയുടെ രൂപീകരണത്തോടെ വന്നത്. പ്രതി സ്ഥാനത്തുള്ള തീരദേശ പരിപാലന അഥോറിറ്റി സ്വയം അവർക്ക് വേണ്ടി തന്നെ തീരുമാനമെടുത്തു. സിആർസെഡ് സോൺ ടുവിൽ ഉണ്ടായിരുന്ന മരട് പ്രദേശത്തെ ഫ്ളാറ്റ് ഇരിക്കുന്ന ഭാഗം അവർ സിആർസെഡ് ത്രീയാക്കി മാറ്റി. ഈ റിപ്പോർട്ട് സുപ്രീംകോടതിക്ക് മുന്നിൽ വന്നപ്പോൾ അനധികൃത നിർമ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതി അഞ്ചു ഫ്ളാറ്റുകളും പൊളിച്ചു കളയാൻ ഉത്തരവിട്ടത്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിർമ്മാണം കൂടി കാരണമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണത്തിലൊടുവിലാണ് വിധി വന്നത്. പഞ്ചായത്ത് ആയ മരട് വൻ വികസന പ്രവർത്തനങ്ങൾ നടന്നതിനെ തുടർന്നാണ് മുനിസിപ്പാലിറ്റിയാക്കിയത്. അതുകൊണ്ട് തന്നെ നിലവിലെ സോൺ ടൂ വിൽ തന്നെ മരട് തുടരേണ്ടതായിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
മൂന്നു ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ള ഒരു പഞ്ചായത്തും ഇന്ത്യയിൽ കാണില്ല. ക്രൗൺ പ്ലാസ, ലേ മെറീഡിയൻ തുടങ്ങിയ ഹോട്ടലുകൾ മരടിലാണുള്ളത്. കുണ്ടന്നൂർ ഫ്ളൈ ഓവർ തന്നെ വികസനത്തിന്റെ മകുടോദാഹരണവുമാണ്. ലേക്ക് ഷോർ ആശുപത്രിയുടെ കേസ് ഹൈക്കോടതിയിൽ നടക്കുമ്പോഴാണ് മരട് പഞ്ചായത്ത് ഹൈക്കോടതിയിൽ മരട് സോൺ ടു എന്ന് പറഞ്ഞു സത്യവാങ്മൂലം ഫയൽ ചെയ്യുന്നത്. ഇത് പെട്ടെന്ന് സോൺ ത്രീയായി പ്രഖ്യാപിച്ചപ്പോഴാണ് ഫ്ളാറ്റ് ഉടമകൾ വഞ്ചിതരാക്കപ്പെട്ട അവസ്ഥ വന്നത്. സുപ്രീംകോടതി വിധി പ്രകാരം രൂപീകരിച്ച കമ്മറ്റി ഒരു സബ് കമ്മറ്റിയെ പ്രഖ്യാപിച്ചപ്പോൾ ആദ്യകാലത്ത് മരട് സിആർസെഡ് സോൺ ത്രീയിൽ ഉൾപ്പെട്ടതായിരുന്നു എന്ന് പറഞ്ഞാണ് മരടിനെ വീണ്ടും സോൺ ത്രീയാക്കി മാറ്റിയത്. ഇതെങ്ങിനെ ശരിയാകും എന്നാണ് ഫ്ളാറ്റ് ഉടമകൾ ചോദിക്കുന്നത്. തങ്ങൾ ഫ്ളാറ്റ് വാങ്ങുമ്പോഴും ഫ്ളാറ്റ് ഉടമകൾ ഫ്ളാറ്റ് നിർമ്മിക്കുമ്പോഴും സോൺ ടു തന്നെയാണ്. പെട്ടെന്ന് സോൺ ചെയ്ഞ്ച് ആകുമ്പോൾ ഇങ്ങിനെ വാങ്ങിയ ഫ്ളാറ്റുകൾ ഒറ്റയടിക്ക് ഉടമകൾക്ക് നഷ്ടമാകുകയാണ്. ഈ പ്രതിഭാസത്തിനു മുന്നിലാണ് ഇവർ സ്തംഭിച്ചു നിൽക്കുന്നത്.
സർക്കാർ രക്ഷയ്ക്ക് എത്തുമോ?
ഇപ്പോൾ സർക്കാർ ഒരു രക്ഷാകരം നീട്ടുമോ എന്ന പ്രതീക്ഷയിലാണ് ഫ്ളാറ്റ് ഉടമകൾ. ഇതിലേക്കായി സർക്കാരിന് അവർ നിവേദനവും നൽകിയിട്ടുണ്ട്. സോൺ ടുവിലാണ് മരട് ഇതുവരെ പരിഗണിക്കപ്പെട്ടതെന്നും ഇത് ഒന്നുകൂടി പരിശോധിക്കേണ്ടതുണ്ടെന്നും സർക്കാർ സുപ്രീംകോടതിയിൽ ഒരു സത്യവാങ്മൂലം നൽകിയാൽ ഫ്ളാറ്റ് ഉടമകൾ തത്ക്കാലം രക്ഷപ്പെടും. പക്ഷെ ഇതിനു സർക്കാർ തയ്യാറാക്കുന്നതിന് സാധ്യത കുറവാണ്. സുപ്രീംകോടതി നിയോഗിച്ച കമ്മറ്റിയും ഇവർ രൂപീകരിച്ച സബ് കമ്മറ്റിയും ഉദ്യോഗസ്ഥരും ഒരേ സമയം പ്രതിക്കൂട്ടിലാകും. കോടതിയെ സമിതി തെറ്റിദ്ധരിപ്പിച്ചുവെന്ന് സുപ്രീംകോടതി തന്നെ ആക്ഷേപം ഉന്നയിക്കുന്ന പ്രശ്നം വരും. ഒരേ സമയം ഒരുപാട് തലകൾ ഉരുളും. അതിനാൽ ഇത്തരം ഒരു സത്യവാങ്മൂലം സർക്കാർ നൽകിയേക്കില്ല. അതുമാത്രമല്ല ശബരിമല സുപ്രീംകോടതി വിധി വന്നപ്പോൾ അത് നടപ്പിലാക്കാൻ പോയ പൊല്ലാപ്പ് സർക്കാരിന് മുന്നിലുണ്ട്. ഇരുപത് ലോക്സഭാ സീറ്റിൽ 19 സീറ്റിലും തോൽപ്പിച്ചാണ് ഇടത് സർക്കാരിന് കേരളം മറുപടി കൊടുത്തത്. ഇങ്ങിനെ കയ്പ്പേറിയ അനുഭവം മുന്നിലുള്ളതിനാൽ സുപ്രീംകോടതി വിധിയുമായി ഒരു പൊല്ലാപ്പിനും സർക്കാർ തയ്യാറാവുകയുമില്ല.
അഞ്ച് ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവുണ്ടെങ്കിൽ അത് പൊളിക്കപ്പെടണം. പക്ഷെ സർക്കാർ അതിനു തത്ക്കാലം മുൻകൈ എടുക്കില്ല. ഇനി പൊളിക്കേണ്ടെങ്കിൽ ഫ്ളാറ്റ് ഉടമകൾ സുപ്രീംകോടതിയിൽ നിന്ന് ഒരു അനുകൂല വിധി വാങ്ങട്ടെ. സർക്കാറിന്റെ നിർബന്ധബുദ്ധിയിൽ ഒന്നും ചെയ്യില്ല. ഇതാണ് മരട് ഫ്ളാറ്റിന്റെ പ്രശ്നത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന സമീപനം. എറണാകുളം മരട് നഗരസഭയിൽ ചട്ടംലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുസമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന് മെയ് എട്ടിനാണ് സുപ്രീം കോടതി വിധി വന്നത്. മെയ് എട്ടിലെ ഉത്തരവിനെതിരേ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി കാത്തിരിക്കുകയാണ് ഫ്ളാറ്റ് ഉടമകൾ. കാരണംകാണിക്കൽ നോട്ടീസിനു മറുപടി നൽകാൻ പരാതിക്കാർക്ക് അവസരം നൽകണം. അതിനാൽ സ്വാഭാവിക നീതിയുടെ ലംഘനമാണ് ഇവിടെ നടന്നതെന്നും ഇവർ നൽകിയ ഹർജിയിൽ പറയുന്നു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്മെന്റ്, അൽഫാ വെഞ്ചേഴ്സ് എന്നിവ പൊളിച്ചുനീക്കി ഒരുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിധിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്