മതേതര കേരളത്തിന്റെ മനസ്സിന് മുറിവേൽപ്പിച്ച രണ്ടാം മാറാട് കലാപത്തിന് ഇന്നേക്ക് 17 വർഷങ്ങൾ; കടപ്പുറത്ത് കാറ്റുകൊള്ളാൻ വന്നിരുന്ന എട്ടുപേർ വെട്ടേറ്റ് മരിച്ചത് ഇതുപോലൊരു മെയ് രണ്ടിന്; കൊല്ലപ്പെട്ടത് 8 അരയ സഹോദരങ്ങൾ; സിബിഐ അന്വേഷം പ്രഖ്യാപിക്കപ്പെട്ടത് 11 വർഷം നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിൽ; രാജ്യാന്തര ബന്ധവും റിയൽഎസ്റ്റേറ്റ് താത്പര്യങ്ങളും ഇപ്പോഴും അജ്ഞാതം; ഒരു മാറാട് ദിനം കൂടി കടന്നുപോകുമ്പോൾ
ജാസിം മൊയ്തീൻ
കോഴിക്കോട്: കോഴിക്കോടിനടുത്തുള്ള ഒരു കടലോര ഗ്രാമമാണ് മാറാട്. കേരളത്തിന്റെ മതേതര മനസ്സാക്ഷിക്ക് മുറിവേൽപ്പിച്ച കലാപങ്ങളുടെ പേര് കൂടിയാണ് മാറാട്. ഇന്ന് മെയ് 2. ഈ ദിവസം മാറാടിനെ സംബന്ധിച്ച് മറ്റെല്ലാ ദിനങ്ങളും പോലെയൊരു ദിവസമല്ല. 2002 ജനുവരിയിൽ അഞ്ചുപേരുടെ കൊലപാതകത്തിനിടയാക്കിയ ഒന്നാം മാറാട് കലാപത്തിന്റെ തുടർച്ചയായിട്ടോ, അതിന് പകരമായിട്ടോ മാറാട് കടപ്പുറത്ത് കാറ്റുകൊള്ളാൻ വന്നിരുന്ന എട്ടുപേർ വെട്ടേറ്റ് മരിച്ചത് ഇതുപോലൊരു മെയ് രണ്ടിനായിരുന്നു. അതിനെ പിന്നീട് രണ്ടാം മാറാട് കലാപമെന്ന് പേരിട്ട് വിളിച്ചു. പെട്ടെന്നുണ്ടായൊരു പ്രകോപനത്തിന്റെ പേരിൽ ഇരു കൂട്ടർ തമ്മിലടിച്ചതായിരുന്നു ഒന്നാം മാറാട് കലാപമെന്ന് വിളിക്കുന്ന ആദ്യത്തെ സംഭവമെങ്കിൽ 2003 മെയ്് 2ന് നടന്നത് തീർത്തും നിരായുധാരായിരുന്ന ഒരു കൂട്ടം ആളുകൾക്കിടയിലേക്ക് ആസൂത്രിതമായി അക്രമം അഴിച്ചു വിടുകയായിരുന്നു.
2001ൽ മാറാടിലെ മീൻ പിടുത്തക്കാർ തമ്മിലുണ്ടായ ചെറിയ തർക്കം ഹിന്ദു ഐക്യവേദി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, എൻഡിഎഫ് പോലുള്ള സംഘടനകൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നണ് വിമർശനം. ഇതിന്റെ തുടർച്ചയെന്നോണം 2002ലെ പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട് തുടങ്ങിയ അക്രമങ്ങളാണ് 14 പേരുടെ മരണത്തിനിരയാക്കിയ രണ്ട് കലാപങ്ങളിൽ കലാശിച്ചത്. മരിച്ചവരിൽ 10 പേർ ഹിന്ദുക്കളും നാല് പേർ മുസ്ലിങ്ങളുമായിരുന്നു. ഒന്നാം മാറാട് കലാപത്തിൽ മൂന്ന് മുസ്ലിം മതവിഭാഗക്കാരും രണ്ട് ഹിന്ദുക്കളും മരിച്ചപ്പോൾ രണ്ടാം മാറാട് കലാപത്തിൽ 8 ഹിന്ദുക്കളും ഒരു മുസ്ലിം മതവിഭാഗക്കാരനും മരണപ്പെട്ടു. ദാസൻ, മാധവൻ, കൃഷ്ണൻ, സന്തോഷ്, ഗോപാലൻ, ചന്ദ്രൻ, പുഷ്പരാജ്, പ്രജീഷ് തുടങ്ങി എട്ടുപരും അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാളുമടക്കം 9 പേരാണ് രണ്ടാം മാറാട് കലാപത്തിൽ കൊല്ലപ്പെട്ടത്.
ഇതുകൂടാതെ കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിനെ കഴുത്തിൽ കല്ല് കെട്ടി മരിച്ച നിലയിൽ കടലിൽ കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ടാം മാറാട് കലാപത്തിൽ തീർത്തും നിരായുധരായ മാറാട് കടപ്പുറത്ത് കാറ്റുകൊള്ളാൻ വേണ്ടി വന്നിരുന്നവർക്ക് മേലേക്ക് അക്രമി സംഘം മാരകായുധങ്ങളുമായി വന്നുവീഴുകയായിരുന്നു. ഒന്നാം മാറാട് കലാപത്തിൽ കൊല്ലപ്പെട്ട ഒരാളുടെ ബന്ധുക്കൾ നടത്തിയ കേവലം പ്രതികാരമായി രണ്ടാം മാറാട് കലാപത്തെ പൊലീസ് ആദ്യം കണ്ടെത്തിയെങ്കിലും പിന്നീട് കലാപത്തിന് പിന്നീലെ ഗൂഢാലോചനയും ബാഹ്യബന്ധങ്ങളും കണ്ടെത്താൻ സിബിഐയെ നിയോഗിക്കുകയായിരുന്നു. കേസിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് പങ്കുള്ളതായും വിദേശത്ത് നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചിരുന്നതായും തുടർന്ന് വന്ന അന്വേഷണ സംഘങ്ങൾ കണ്ടെത്തി. സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിൻ കൊലപാതകത്തിനും ക്രിമിനൽ ഗുഢാലോചനക്കും പ്രതികളെ പിടികൂടി വിചാരണ പൂർത്തിയാക്കി ശിക്ഷയും വിധിച്ചതിന് ശേഷമാണ് കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്. കേസിൽ തീവ്രവാദ ബന്ധവും റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളും വരെയുണ്ടെന്ന വിവിധ കമ്മീഷനുകളുടെ നിഗമനനം; സിബിഐ അന്വേഷണം നടന്നിട്ടു
അസൂത്രകർ ആരെന്ന് ഇപ്പോഴും വ്യക്തതയില്ല
ബിജെപിയടക്കമുള്ള വിവിധ രാഷ്ട്രീയപ്പാർട്ടികളും കൂട്ടക്കൊലയുടെ ഇരകളായ അരയസമൂഹവുമെല്ലാം കേസിൽ സിബിഐ അന്വേഷണത്തിനായി മുറവിളി കൂട്ടിയെങ്കിലും നിരവധി കടമ്പകൾക്ക് ശേഷമാണ് രണ്ടാം മാറാട് കലാപക്കേസിൽ സിബിഐ അന്വേഷണം നടക്കുന്നത്. എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം നടക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. പകരം കേസ് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. എന്നാൽ രണ്ടാം മാറാട് കലാപത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയ തോമസ് പി ജോസഫ് ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിലെ പ്രധാന നിർദ്ദേശവും സിബിഐ അന്വേഷണമായിരുന്നു.
കേസന്വേഷണത്തിന്റെ ഘട്ടത്തിൽ സംസ്ഥാന പൊലീസ് വിട്ടുകളഞ്ഞ ചില സുപ്രധാന കാര്യങ്ങളുണ്ടെന്നും അതിനെ കുറിച്ച് സിബിഐ പോലുള്ള ഏജൻസികൾ അന്വേഷിക്കണമെന്നുമായിരുന്നു ആ റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ സിബിഐ അന്വേഷണത്തിന് താത്പര്യമെടുക്കാതിരുന്ന അന്നത്തെ യുഡിഎഫ് സർക്കാർ തോമസ് പി ജോസഫ് ജുഡീഷ്യൽ് കമ്മിഷന്റെ കണ്ടെത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഈ സംഘത്തിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് സൂപ്രണ്ട് സിഎം പ്രദീപ് കുമാറിന്റെ കണ്ടെത്തലുകളും തോമസ്് പി ജോസഫിന്റെ കണ്ടെത്തലുകളെ സാധൂകരിക്കുന്നതായിരുന്നു. ജനുവരിയിൽ നടന്ന ഒന്നാം മാറാട് കലാപം ഇരു കൂട്ടരും തമ്മിൽ പെട്ടെന്ന് ഉടലെടുത്ത സംഘർഷമാണെന്നും 2003 മെയ് മാസത്തിൽ നടന്ന രണ്ടാം കലാപം ആസൂത്രിതമാണെന്നും ഇതിന് പിന്നിൽ രാജ്യാന്തര ബന്ധവും റിയൽഎസ്റ്റേറ്റ് താത്പര്യങ്ങളും വരെയുണ്ടെന്നും അദ്ദേഹം കണ്ടെത്തി.
എന്നാൽ കേസന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ സർവ്വീസ് കാലാവധി അവസാനിക്കുകയായിരുന്നു. പൊലീസിൽ നിന്നു വിരമിച്ച ശേഷം പ്രദീപ്കുമാർ ഈ കേസിൽ കക്ഷിചേരുകയായിരുന്നു. അന്വേഷണകാലയളവിൽ താൻ ശേഖരിച്ച വിവരങ്ങളോ, തെളിവുകളോ കണക്കിലെടുക്കാതെയാണ് രണ്ടാം മാറാട് കലാപത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തന്റെ പിൻഗാമിയായി വന്ന ക്രൈംബ്രാഞ്ച് എസ്പി സത്യവാങ്ങ്മൂലം സമർപ്പിച്ചതെന്നും അഭിഭാഷകൻ കൂടിയായ പ്രദീപ്കുമാർ കോടതിയെ അറിയിക്കുകയുണ്ടായി. രണ്ടാം മാറാട് കലാപത്തിന് പിന്നിലെ ഗൂഢാലോചനയും തീവ്രവാദ ബന്ധവും കലാപത്തിന്റെ സാമ്പത്തികസ്രോതസ്സും അന്വേഷിക്കാൻ ആവശ്യപ്പെട്ട തോമസ് പി ജോസഫ് കമ്മീഷന്റെ റിപ്പോർട്ട് അട്ടിമറിച്ച് കൊലപാതകവും ക്രിമിനൽ ഗൂഢാലോചനയും മാത്രമേ അന്വേഷിച്ചുള്ളൂ എന്നും സിഎം പ്രദീപ് കുമാർ കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യങ്ങൾ അന്നത്തെ ഐജി മഹേഷ്കുമാർ സിങ്ലയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ച് ബോധ്യപ്പെട്ടതാണെന്നും പ്രദീപ്കുമാർ സത്യവാങ്ങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
താൻ അന്വേഷിച്ചപ്പോൾ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, രണ്ടാം മാറാട് കലാപത്തിനു പിന്നിൽ രാജ്യാന്തര ബന്ധമുള്ള വൻശൃംഖല ഉണ്ടെന്നും, അതിനാൽ ഐബി, സിബിഐ, ഡിആർഐ എന്നീ കേന്ദ്ര ഏജൻസികളടങ്ങുന്ന സംഘത്തെക്കൊണ്ട് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം സത്യവാങ്ങ്മൂലത്തിൽ ആവശ്യപ്പെട്ടു. കൊളക്കോടൻ മൂസഹാജി എന്ന പൗരാവകാശ പ്രവർത്തകനും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ നിയമയുദ്ധം നടത്തി.
ഇദ്ദേഹത്തിന്റെ ഹരജിയിലാണ് ഒടുവിൽ മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾ അടക്കമുള്ളവരെ പ്രതികളാക്കി 2017 ജനുവരി 19ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചത്. കലാപത്തിനുപയോഗിച്ച ആയുധങ്ങൾ നിർമ്മിക്കാനുള്ള തടിയെത്തിയത് നിലമ്പൂരിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ തോട്ടത്തിൽ നിന്നാണെന്നും കോഴിക്കോട് മുൻ കലക്ടർക്കും കലാപത്തിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ നീണ്ട 11 വർഷത്തെ നിയമയുദ്ധങ്ങൾക്കൊടുവിലാണ് മാറിമാറി വന്ന സംസ്ഥാന സർക്കാറുകൾക്കൊന്നും താത്പര്യമില്ലാതിരുന്നിട്ട് കൂടി കേസിൽ സിബിഐ അന്വേഷണം യാഥാർത്ഥ്യമായത്. കേസിൽ ഒരുതവണ പ്രതികളെ പിടിക്കുകയും വിചാരണ നടത്തി ശിക്ഷവിധിക്കുകയും ചെയ്തതിനു ശേഷം കേസ് വീണ്ടും അന്വേഷിക്കുന്നതിൽ സിബിഐ.യും ആദ്യം വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ അതുവരെ അന്വേഷിച്ച സംസ്ഥാന പൊലീസിന് കണ്ടെത്താനാകാത്ത പലകാര്യങ്ങളും ശേഷം വന്ന അന്വേഷണ സംഘങ്ങൾക്ക് കണ്ടെത്താനായി എന്നതിനാൽ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുസ്ലിം ലീഗ് നേതാക്കളായ എം.സി മായിൻ ഹാജി, പി.പി.മൊയ്തീൻ കോയ, ചില എൻ.ഡി.എഫ് പ്രവർത്തകരെയും മാറാട് മഹല്ല് കമ്മറ്റി ഭാരാവാഹികളെയും ഉൾപ്പെടുത്തി സിബിഐ എഫ്ഐആർ സമർപ്പിക്കുകയായിരുന്നു. പക്ഷേ ഇപ്പോഴും സംഭവത്തിന്റെ രാജ്യാന്തര ബന്ധം സംബന്ധിച്ചും ആസൂത്രകർ ആരെന്ന് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്