സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് ഫ്ളാറ്റ് ഉടമകളുടെ സത്യാഗ്രഹം തുടരുന്നു; ആരേയും ബല പ്രയോഗത്തിലൂടെ ഒഴിപ്പിക്കരുതെന്ന് നഗരസഭയ്ക്ക് അനൗദ്യോഗിക നിർദ്ദേശം നൽകി സർക്കാർ; നാളെ നടക്കുന്നതെല്ലാം മുൻകൂട്ടിയൊരുക്കിയ തിരക്കഥയ്ക്ക് ഒപ്പിച്ച് കോടതിയെ പറ്റിക്കാനുള്ള നാടകം; പാവങ്ങളെ ഒഴുപ്പിക്കുന്ന വീര്യമൊന്നും കോടീശ്വരന്മാർക്ക് നേരെ പൊലീസും പുറത്തിറക്കില്ല; കേരളത്തിൽ പാവങ്ങൾക്കും പണക്കാർക്കും രണ്ട് നീതിക്ക് തെളിവായി മരടിലെ കള്ളക്കളികളുടെ വിശദാംശങ്ങൾ പുറത്താകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പൊളിച്ചു മാറ്റാൻ സുപ്രീം കോടതി നിർദ്ദേശിച്ച ഫ്ളാറ്റുകളിലെ താമസക്കാർക്ക് ഒഴിയാനായി നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ഫ്ളാറ്റ് ഉടമകൾ റിലേ സത്യഗ്രഹം തുടരുകയാണ്. സമയപരിധി അവസാനിച്ചാലും പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശപ്രകാരം മാത്രം തുടർ നടപടികളിലേക്കു കടക്കാനാണ് മരട് നഗരസഭാ സെക്രട്ടറിയുടെ തീരുമാനം. ആരേയും ബലം പ്രയോഗിച്ച് മാറ്റില്ലെന്നാണ് സൂചന. താമസക്കാരുടെ പ്രതിഷേധം സുപ്രീംകോടതിയെ സർക്കാർ അറിയിക്കും. ഇതെല്ലാം കണ്ട് മുക്കത്ത് വരിൽ വയ്ക്കുന്നത് കീഴാറ്റൂരിലെ വയൽകിളികളും മൂലമ്പള്ളിയിൽ കുടിയൊഴുപ്പിക്കപ്പെട്ട പാവപ്പെട്ടവരുമാണ്. അന്ന് പൊലീസിനെ കൊണ്ടാണ് പാവങ്ങളെ കിടപ്പാടങ്ങളിൽ നിന്ന് സർക്കാർ ഒഴുപ്പിച്ചത്. എന്നാൽ സുപ്രീംകോടതി വിധി ഉണ്ടായിട്ടും മരടിൽ ഫ്ളാറ്റിൽ നിന്ന് ആരേയും സർക്കാർ ബലം പ്രയോഗിച്ച് ഒഴിവാക്കില്ല. ഈ വാക്ക് കേട്ട് കിടപ്പാടം നഷ്ടപ്പെട്ട മൂലമ്പള്ളിയിലേകും വല്ലാർപാടത്തേയും വിഴിഞ്ഞത്തേയും പാവങ്ങൾ മൂക്കിൽ വിരൽ വയ്ക്കുകയാണ്.
സർക്കാർ നിർദ്ദേശപ്രകാരമാകും നഗരസഭ തുടർനടപടികളിലേക്ക് കടക്കുക. പ്രശ്നത്തിൽ ഗവർണർ ഇടപെടുമെന്നത് പ്രതീക്ഷയോടെയാണ് ഉടമകൾ കാണുന്നത്. ഒഴിഞ്ഞുപോയില്ലെങ്കിൽ സെക്രട്ടറിയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ മറ്റു നിയമനടപടികൾ സ്വീകരിക്കുമെന്നാണ് നഗരസഭയുടെ നോട്ടീസിലുള്ളത്. സെപ്റ്റംബർ 10-ന് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം ശനിയാഴ്ച വരെയായിരുന്നു ഒഴിയാനുള്ള സമയപരിധി. എന്നാൽ, നോട്ടീസ് വിതരണംചെയ്തത് പുറപ്പെടുവിച്ച തീയതി കഴിഞ്ഞതിനാലായതിനാലാണ് സമയപരിധി ഞായറാഴ്ച വരെയാക്കിയത്. നഗരസഭയുടെ നോട്ടീസിന് കായലോരം ഫ്ളാറ്റ് ഉടമകൾ മാത്രമാണ് മറുപടി നൽകിയിരിക്കുന്നത്. നോട്ടീസ് ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഒരു തരത്തിലും ഒഴിഞ്ഞുപോകില്ലെന്നുമാണ് മറുപടി. നോട്ടീസിനെതിരേ കോടതിയിൽ ഹർജി നൽകാനാണ് ഫ്ളാറ്റ് ഉടമകളുടെ ശ്രമം. ഇതിനിടെയാണ് ആരേയും ഒഴിപ്പിക്കേണ്ടതില്ലെന്ന നിലപാടിൽ സർക്കാരെത്തുന്നത്.
മരടിലെ കോടീശ്വരന്മാരുടെ പ്രശ്നം കേരളീയ പൊതു സമൂഹത്തിന്റെ വികാരമായി ഉയർത്തിക്കാട്ടാനാണ് ശ്രമം. കോടതി വിധിയെ ചൂണ്ടിക്കാട്ടി പാവങ്ങളെ വീട്ടിൽ നിന്ന് ഇറക്കി വിട്ട ചരിത്രമാണ് കേരളാ പൊലീസിനുള്ളത്. എന്നാൽ ഇവിടെ മരടിലെത്തുമ്പോൾ കണ്ണീർ വാതകവും ലാത്തിയടിയും ഒന്നും ഉണ്ടാകില്ല. മരടിലെ ഗേറ്റ് കടന്ന് ചെന്ന് ആരേയും ബലപ്രയോഗത്തിലൂടെ പൊലീസ് ഒഴിപ്പിക്കില്ല. നാളെ മരടിൽ എന്താണ് സംഭവിക്കേണ്ടതെന്ന തിരക്കഥ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. സുപ്രീംകോടതിയുടെ അടുത്ത നടപടി എന്താകുമെന്ന കാര്യത്തിൽ സർക്കാരിന് ആശങ്കയുണ്ട്. എങ്കിലും കോടീശ്വരന്മാർക്കൊപ്പം നിലയുറപ്പിക്കാനാണ് നീക്കം. ഫ്ളാറ്റ് നിർമ്മാതാക്കളെ വെട്ടിലാക്കാതിരിക്കാനാണ് ഈ നീക്കം. ഐ എ എസ് തലത്തിൽ പോലും ഇതിനുള്ള ചർച്ച സജീവമാണ്. അതുകൊണ്ട് തന്നെ ആരേയും ഒഴിവാക്കില്ല.
മരട് ഫ്ളാറ്റ് പ്രശ്നത്തിൽ മൂന്നിന നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത് എഴുതി. മൂന്നംഗ സമിതി സോൺ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തുക, ഫളാറ്റുടമകളുടെ ഭാഗം കേൾക്കുക, പൊളിച്ചേ തീരു എങ്കിൽ പുനരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നൽകുക എന്നിവയാണ് ഇവ. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ കമ്മിറ്റി ഈ പ്രദേശത്തിന്റെ സി.ആർ.ഇസഡ് സോൺ നിശ്ചയിച്ചതിലെ പിഴവ് സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തുക, ഫ്ളാറ്റുടമകളുടെ ഭാഗം കേൾക്കാൻ വഴിയുണ്ടാക്കുക, ഫ്ളാറ്റുകൾ പൊളിക്കാതെ മാർഗ്ഗമില്ല എന്ന അവസ്ഥ വന്നാൽ തുല്ല്യമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക എന്നിവയാണ് പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശങ്ങൾ. കഴിഞ്ഞ ദിവസം മരടിലെത്തി ഫ്ളാറ്റുടമകളുമായി സംസാരിച്ചതിന്റെ വെളിച്ചത്തിലാണ് രമേശ് ചെന്നിത്തല രണ്ട് പേർക്കും കത്ത് നൽകിയത്. ഒരു ആയുഷ്കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത മുഴുവൻ സമ്പാദ്യവും സ്വരൂപിച്ച് ഫ്ളാറ്റുകൾ വാങ്ങിയവർക്ക് എല്ലാം നഷ്ടപ്പെടുന്ന അതീവ ദുഃഖകരമായ അവസ്ഥയാണ് തനിക്ക് അവിടെ കാണേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. ഇവരിൽ ഭൂരിഭാഗം പേരും ഇടത്തരക്കാരാണെന്നതാണ് യാഥാർഥ്യം. കിടപ്പാടം നഷ്ടപ്പെട്ടാൽ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നവരാണ് പലരും. കയറിക്കിടക്കാൻ മിക്കവർക്കും വേറെ കിടപ്പാടമില്ലെന്ന് ചെന്നിത്തല പറയുന്നു.
ലോകത്തിലെ നിയമസംവിധാനത്തിന്റെ മൂല തത്വങ്ങളിൽ ഒന്നാണ് സ്വാഭാവിക നീതി നടപ്പാക്കുക എന്നത്. മറുവശം കൂടി കേൾക്കുക എന്ന അടിസ്ഥാന തത്വം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ്. എന്നാൽ സുപ്രീം കോടതി നിയോഗിച്ച സമിതി ഫ്ളാറ്റുടമകുളുടെ ഭാഗം കേൾക്കാൻ തയ്യാറായിട്ടില്ല. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. ഒരു സുപ്രഭാതത്തിൽ തങ്ങളുടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് താമസിക്കാൻ മറ്റു സ്ഥലമില്ലാത്ത വഴിയാധാരമാകുന്ന നിരവധി കുടുംബങ്ങളാണ് ഫളാറ്റ് പൊളിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഫ്ളാറ്റുകൾ പൊളിച്ചേ മതിയാവൂ എങ്കിൽ ഫ്ളാറ്റുടമകളെ സമാനമായ സൗകര്യങ്ങളൊരുക്കി പുനരധിവസിപ്പിക്കേണ്ട കടമ സർക്കാരിനുണ്ട്. ഇതിന് സംസ്ഥാന സർക്കാർ തയ്യാറാകണം. ഈ സാഹചര്യത്തിൽ മാനുഷിക പരിഗണനയോടെ അനുഭാവ പൂർണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
375 കുടുംബങ്ങളാണ് ഫ്ളാറ്റുകളിലുള്ളത്. ഒഴിപ്പിക്കുകയാണെങ്കിൽ ഇവരെ താമസിപ്പിക്കാനായി സമീപ പ്രദേശങ്ങളിലെ ഒഴിഞ്ഞ ഫ്ളാറ്റുകൾ, മറ്റു കെട്ടിടങ്ങൾ, ക്യാംപുകൾ പ്രവർത്തിപ്പിക്കാവുന്ന സ്കൂളുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ അതതു വില്ലേജ് ഓഫിസർമാർ കണയന്നൂർ തഹസിൽദാർക്കു സമർപ്പിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള നടപടി മാത്രമാണു സ്വീകരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി എം. ആരിഫ് ഖാൻ പറഞ്ഞു. ഫ്ളാറ്റുകൾ പൊളിക്കാൻ നഗരസഭ നൽകിയ പരസ്യത്തിനു ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും.
പ്രതിഷേധം ശക്തമാക്കി ഫ്ളാറ്റ് ഉടമകൾ നഗരസഭയ്ക്കു മുന്നിൽ റിലേ സത്യഗ്രഹം തുടങ്ങി. പ്രവൃത്തി സമയത്തു നഗരസഭയ്ക്കു മുന്നിലും ബാക്കി സമയങ്ങളിൽ കുണ്ടന്നൂർ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ളാറ്റ് പരിസരത്തുമാണു സമരം. നഗരസഭ നൽകിയ ഒഴിപ്പിക്കൽ നോട്ടിസിനെതിരെ ഫ്ളാറ്റ് ഉടമകൾ നാളെ ഹൈക്കോടതിയിൽ ഹർജി നൽകും. ഒഴിപ്പിക്കൽ നോട്ടിസ് നിയമാനുസൃതമല്ലെന്നു വാദിച്ചാകും ഹർജി. സമരം ചെയ്യുന്ന താമസക്കാർക്കു പിന്തുണയുമായി രാഷ്ട്രീയ, സംഘടനാ നേതാക്കൾ മരടിലേക്ക് ഒഴുകുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സമരം ചെയ്യുന്നവരെ സന്ദർശിച്ചു. പൊളിക്കാൻ തയാറാണെന്ന സത്യവാങ്മൂലമല്ല, ഉപസമിതിക്കു തെറ്റുപറ്റിയെന്ന റിപ്പോർട്ടാണ് സർക്കാർ സുപ്രീം കോടതിയിൽ നൽകേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കുടിയൊഴിപ്പിക്കൽ എവിടെയാണെങ്കിലും ഇരകൾക്കൊപ്പമാണു സിപിഎമ്മെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സർവകക്ഷി യോഗം വിളിക്കാൻ മുഖ്യമന്ത്രി തയാറാവണമെന്ന് എ.എൻ.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ 10നാണ് കോടിയേരിയുടെ നേതൃത്വത്തിൽ സിപിഐ എം നേതാക്കൾ മരടിലെ ഹോളിഫെയ്ത് എച്ച്ടുഒ ഫ്ളാറ്റ് സന്ദർശിച്ചത്. 'ഒഴിയേണ്ടി വന്നാൽ ഒറ്റയ്ക്കാകില്ല' എന്ന കോടിയേരിയുടെ ആശ്വാസവാക്കുകൾ നിറഞ്ഞ കൈയടിയോടെയാണ് താമസക്കാർ സ്വീകരിച്ചത്. നിയമപരമായി ചെയ്യേണ്ടതെല്ലാം ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന ഉറപ്പും നൽകിയാണ് കോടിയേരി മടങ്ങിയത്. രാവിലെ എത്തിയ കോടിയേരിയെ താമസക്കാരുടെ സംഘടനാ ഭാരവാഹികൾ സ്വീകരിച്ചു. ഫ്ളാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങൾ സംഘടനാ ഭാരവാഹികളോട് ചോദിച്ചറിഞ്ഞു. അവർ നൽകിയ നിവേദനം സ്വീകരിച്ചു. താമസക്കാരും ചലച്ചിത്ര പ്രവർത്തകരുമായ മേജർ രവി, സൗബിൻ ഷാഹിർ, സൈറ ബാനു എന്നിവരുമായും കോടിയേരി ചർച്ച നടത്തി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ സങ്കടം പറയാൻ എത്തി. ആയുസിൽ സമ്പാദിച്ചതെല്ലാം കൂട്ടിവച്ചാണ് വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഫ്ളാറ്റ് വാങ്ങിയതെന്നും ഇറക്കിവിട്ടാൽ പോകാൻ ഇടമില്ലെന്നും അവർ പറഞ്ഞു. നിയമസഹായം വാഗ്ദാനം ചെയ്ത് ലോയേഴ്സ് യൂണിയൻ തയ്യാറാക്കിയ റിപ്പോർട്ടും കോടിയേരി സ്വീകരിച്ചു. ഹോളിഫെയ്ത് എച്ച്ടുഒ ഫ്ളാറ്റിനുമുന്നിൽ സിപിഐ എം സംഘടിപ്പിച്ച ധർണ കോടിയേരി ഉദ്ഘാടനം ചെയ്തു. അങ്ങനെ സിപിഎമ്മിന്റെ പൂർണ്ണ പിന്തുണ ഫ്ളാറ്റ് ഉടമകൾക്കുണ്ട്.
സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള നടപടികൾ മാത്രമാണു സ്വീകരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി എം. ആരിഫ് ഖാൻ പറഞ്ഞു. ഫ്ളാറ്റുകൾ പൊളിക്കാൻ നഗരസഭ നൽകിയ പരസ്യത്തിനു ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും. നഗരസഭ നൽകിയ ഒഴിപ്പിക്കൽ നോട്ടിസിനെതിരെ ഫ്ളാറ്റ് ഉടമകൾ നാളെ ഹൈക്കോടതിയിൽ ഹർജി നൽകും. ഒഴിപ്പിക്കൽ നോട്ടിസ് നിയമാനുസൃതമല്ലെന്നു വാദിച്ചാകും ഹർജി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്