ഹേ.. അങ്ങനെ ഇറക്കി വിടാനാവുമോ എന്ന് സ്വയം ചോദിച്ച് അവസാനം വരെ പ്രതീക്ഷ കാത്തത് വെറുതെയായി; താമസക്കാരിൽ ഭൂരിപക്ഷവും ഒഴിഞ്ഞു; ക്ലോസറ്റുകളും വാഷ് ബെയ്സിനുകളും ഇന്റീരിയറും അടക്കം പറ്റുന്നതെല്ലാം ഇളക്കി മാറ്റി പോയവർക്ക് അതൊക്കെ എവിടെ സൂക്ഷിക്കണമെന്ന് അറിയില്ല; ആകെ ഇതുമാത്രം സമ്പാദ്യം ഉണ്ടായിരുന്നവർ അഭയാർത്ഥികളെ പോലെ കരയുന്നു; ഇറങ്ങേണ്ടി വന്നാൽ നിങ്ങൾ ഒറ്റയ്ക്കാവില്ല എന്ന് ഗീർവാണം അടിച്ച കോടിയേരിമാരെ മഷിയിട്ട് നോക്കിയാൽ കാണാനുമില്ല
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നിങ്ങൾക്ക് ഒറ്റയ്ക്ക് തെരുവിലേക്ക് ഇറങ്ങേണ്ടിവരില്ല. ഞങ്ങളുണ്ട് കൂടെ..- സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മരടിലെ സുപ്രീംകോടതി വിധി വരുമ്പോൾ അവിടുത്തെ താമസക്കാരോട് പറഞ്ഞതാണ് ഇത്. സ്ഥലം എംഎൽഎയായ എം സ്വരാജ് സമരത്തിന് മുമ്പിൽ നിന്നു. എംപിയായ ഹൈബി ഈഡൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഈ നാടകമെല്ലാം വെറുതെയായി. ഫ്ളാറ്റിൽ നിന്ന് ഏവരും ഒഴിയുകയാണ്. ആവേശം പകർന്നവര്ഡ ആരേയും കാണാനില്ല. രണ്ട് ദിവസമായി ആളും ആരവവും മരടിൽ ഇല്ല. സാധനം മാറ്റുന്നവരുടെ കണ്ണീർ ചിത്രമാണ് നിറയുന്നത്. ആശ്വസിപ്പിക്കാൻ ആരുമില്ല. വാനുകൾ, ബ്രോക്കർമാർ, കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ കിട്ടുമോയെന്ന് അറിയാൻ വന്നവർ, പൊലീസുകാർ, മാധ്യമ പ്രവർത്തകർ ഇവരും ഇവിടെ എത്തി. അല്ലാത്ത നേതാക്കൾ ആരുമില്ല.
ഇതിനിടെയാണ് മരടിലെ ഫ്ളാറ്റുകളിൽനിന്ന് സാധനങ്ങൾ മാറ്റാൻ ഉടമകൾക്ക് സമയം നീട്ടി നൽകി. താമസിക്കാൻ അനുവദിക്കില്ല. എല്ലാവരും ഒഴിഞ്ഞതായി എഴുതി നൽകണം. വ്യാഴാഴ്ച വരെയാണ് ഫ്ളാറ്റൊഴിയാൻ സമയം അനുവദിച്ചിരുന്നത്. എന്നാൽ, സാധനങ്ങൾ മാറ്റാൻ ഇത്രയും സമയം പോരായിരുന്നു. ഹേ അങ്ങനെ ഇറക്കി വിടാനാവുമോ എന്ന് സ്വയം ചോദിച്ച് ആശ്വസിച്ച് അവസാനം വരെ പ്രതീക്ഷ കാത്തത് വെറുതെയായി എന്ന് എല്ലാവരും തിരിച്ചറിഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം വഴിയിൽ ഉപേക്ഷിച്ച് താമസക്കാരിൽ ഭൂരിപക്ഷവും ഒഴിഞ്ഞു. ക്ലോസറ്റുകളും വാഷ് ബെയ്സിനുകളും ഇന്റീരിയറും അടക്കം പറ്റുന്നതെല്ലാം ഇളക്കി മാറ്റി പോയവർക്ക് അതൊക്കെ ഇവിടെ സൂക്ഷിക്കണമെന്ന് ഇനിയും അറിയില്ല. ആകെ ഇതുമാത്രം സമ്പാദ്യം ഉണ്ടായിരുന്നവർ അഭയാർത്ഥികളെ പോലെ കരയുകയാണ്. ഇറങ്ങേണ്ടി വന്നാൽ നിങ്ങൾ ഒറ്റയ്ക്കാവില്ല എന്ന് ഗീർവാണം അടിച്ച കോടിയേരിമാരെ തിരിയുകയാണ് അവർ.
നഷ്ടം നിർമ്മാതാക്കളിൽ നിന്ന് വാങ്ങി നൽകണമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മാത്രമാണ് ഏക പ്രതീക്ഷ. ചെലവാക്കിയ കാശു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഫ്ളാറ്റിലെ താമസക്കാരുടെ പടിയിറക്കം. എന്നാൽ രാഷ്ട്രീയക്കാർ നിർമ്മാതാക്കൾക്കൊപ്പമാകുമെന്ന് സംശയിക്കുന്നവരും ഉണ്ട്. സമരത്തിലേക്ക് ഫ്ളാറ്റിലെ താമസക്കാരെ തള്ളി വിട്ടതു പോലും നഷ്ടപരിഹാരം ഖജനാവിൽ നിന്ന് കൊടുക്കാനുള്ള ചിലരുടെ കുതതന്ത്രമായിരുന്നുവെന്ന് ഏവർക്കും അറിയാം. ഫ്ളാറ്റ് പൊളിക്കില്ലെന്നും ആർക്കും ഇറങ്ങേണ്ടി വരില്ലെന്നും ആത്മവിശ്വാസം നൽകിയ ജനപ്രതിനിധികളുമുണ്ട്. എന്നാൽ സുപ്രീംകോടതിയുടെ കാർകശ്യത്തോടെ ഇത്തരം വീര ശൂര പരാക്രമികളെല്ലാം പത്തി മടർത്തി. ഇതോടെ സാധനം മാറ്റണമെന്ന വസ്തുത താമസക്കാർക്കും മനസ്സിലായി. അവർ വേദനയോടെ സമ്പാദ്യം പൊളിക്കാൻ തുടങ്ങി.
ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഫ്ളാറ്റിൽ മാത്രം 90 താമസക്കാരുണ്ടായിരുന്നു. ഇന്റീരിയർ പൊളിക്കുന്ന ജോലി കഴിഞ്ഞ ദിവസങ്ങളിൽത്തന്നെ തുടങ്ങി. എന്നാൽ 18 നിലയുള്ള ഫ്ളാറ്റിൽനിന്ന് എല്ലാം ഒറ്റയടിക്ക് താഴെയിറക്കാൻ കഴിയുമായിരുന്നില്ല. സാധനങ്ങൾ മാറ്റുന്ന ഏജൻസികൾ ലിഫ്റ്റ് കൈയടക്കി. താമസക്കാർക്കുള്ള ലിഫ്റ്റുകൾ അധിക ഭാരം കാരണം പലപ്പോഴും പണിമുടക്കി. രോഗികളും സ്ത്രീകളും മുകൾ നിലകളിൽ കുടുങ്ങി. വൈകീട്ട് അഞ്ചിനു മുമ്പ് എല്ലാവരും ഒഴിഞ്ഞില്ലെങ്കിൽ ഗേറ്റ് പൂട്ടുമെന്നും ഫ്ളാറ്റുടമകളുടെ സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുമെന്നും ഇതിനിടെ അഭ്യൂഹമുണ്ടായി. അഞ്ചുമണിക്കു മുമ്പ് ഒഴിയുക മനുഷ്യസാധ്യമല്ലായിരുന്നു. ഒഴിയില്ലെന്ന് ആരും പറഞ്ഞിരുന്നുമില്ല. അതുകൊണ്ടുതന്നെ അത്തരം നീക്കങ്ങളൊന്നുമുണ്ടായില്ല. അഞ്ചു മണിയോടെ എറണാകുളം എ.സി.പി. കെ. ലാൽജിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എച്ച്. ടു.ഒ. ഫ്ളാറ്റിലെത്തി. സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയുടെ സന്ദേശവുമായാണ് അദ്ദേഹം വന്നത്. വ്യാഴാഴ്ച തന്നെ ഒഴിയാൻ സന്നദ്ധരാണെന്ന് എഴുതി നൽകിയാൽ സാധനങ്ങൾ മാറ്റാൻ വേണമെങ്കിൽ പൊലീസ് സഹായം നൽകാമെന്നായിരുന്നു വാഗ്ദാനം. ഒഴിയാൻ തയ്യാറാണെന്നും കൂടുതൽ സമയം നൽകണമെന്നും ഫ്ളാറ്റുടമകൾ ആവശ്യപ്പെട്ടു. മടങ്ങിപ്പോയ ലാൽജി ആറു മണിയോടെ തിരിച്ചെത്തി സമയം നീട്ടി നൽകിയ കാര്യം അറിയിച്ചു.
വിവിധ ഫ്ളാറ്റുകളിൽനിന്ന് കുടുംബങ്ങൾ ഒഴിഞ്ഞിട്ടുണ്ട്. അപ്പാർട്ട്മെന്റുകളുടെ ഉൾവശമെല്ലാം പൊളിച്ചിട്ടിരിക്കുന്നതിനാൽ ഇനി ഇവയിൽ താമസിക്കാൻ കഴിയില്ല. പൊളിക്കുന്ന നാല് ഫ്ളാറ്റുകളിലെ അഞ്ച് ടവറുകളിലായി മുഴുവൻ സമയ താമസക്കാർ 198 പേർ. ബാക്കിയുള്ളവർ വല്ലപ്പോഴും വരുന്നവരും വിദേശത്തുള്ളവരുമാണ്. വാടകക്കാർ നേരത്തെ ഒഴിഞ്ഞിരുന്നു. സാധനങ്ങൾ മാറ്റാനായി സാവകാശം നൽകണമെന്നു രേഖാമൂലം ആവശ്യപ്പെടുന്നവർക്കാണ് കൂടുതൽ സമയം അനുവദിക്കുക. വെള്ളവും വൈദ്യുതിയും തൽക്കാലം വിച്ഛേദിക്കില്ല. 190 പേർ ഇതിനകം ഫ്ളാറ്റ് ഒഴിഞ്ഞതായി കലക്ടർ എസ്. സുഹാസ് പറഞ്ഞു. സാധനങ്ങൾ നീക്കുന്നതിന് ഉടമകളെ സഹായിക്കാൻ വൊളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്. പുനരധിവാസത്തിനു 42 ഫ്ളാറ്റുകൾ തയാറാക്കിയെന്നും കലക്ടർ അറിയിച്ചു. ഫ്ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കൽ, പുനരധിവാസം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയ്ക്കായി ഒരു കോടി രൂപ മരട് നഗരസഭയ്ക്കു ധനവകുപ്പ് അനുവദിച്ചു. ഫ്ളാറ്റുകൾക്കു സുരക്ഷ നൽകാനായി സായുധ സേനാ ക്യാംപിൽ നിന്നു കൂടുതൽ പൊലീസിനെ മരടിൽ വിന്യസിച്ചു. റവന്യു ഉദ്യോഗസ്ഥരും പൊലീസ് സംഘവും ഫ്ളാറ്റുകളിലെത്തി ഒഴിഞ്ഞുപോയവരുടെയും പോകാത്തവരുടെയും വിവരങ്ങൾ ശേഖരിച്ചു.
നാലു ഫ്ളാറ്റ് സമുച്ചയങ്ങളിലെയും ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞിട്ടുണ്ട്. ഇവർക്കു സാധനങ്ങൾ പൂർണമായി നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. മറ്റു താമസ സ്ഥലങ്ങൾ കണ്ടെത്താൻ കഴിയാത്തവർ സാധനങ്ങൾ ബന്ധുക്കളുടെയും മറ്റും വീടുകളിലേക്കാണു മാറ്റുന്നത്. ജീവിത കാലത്തെ മുഴുവൻ സമ്പാദ്യവും സ്വരുക്കൂട്ടി വാങ്ങിയ അപ്പാർട്മെന്റിൽ നിന്ന് കൈയിൽ കിട്ടുന്നതെല്ലാം എടുത്ത് താമസക്കാർ പടിയിറങ്ങുന്നു. അപ്പാർട്മെന്റുകൾ ഒഴിയേണ്ട അവസാന ദിവസമായ ഇന്നലെ സാധനങ്ങൾ മാറ്റുന്നതിന്റെ തിരക്കായിരുന്നു എല്ലായിടത്തും. അപ്പാർട്മെന്റുകളിലെ വാഷ് ബേസിനുകളും ക്ലോസറ്റുകളും ഉൾപ്പെടെയുള്ളവയാണു പലരും അഴിച്ചെടുത്തു നീക്കിയത്.
ഫ്ളാറ്റുകളുടെ ഉടമകളുടെ പ്രധാന സമര കേന്ദ്രമായിരുന്നു കുണ്ടന്നൂരിലെ എച്ച്2ഒ ഹോളിഫെയ്ത്. പരമാവധി പിടിച്ചു നിൽക്കാൻ ശ്രമിച്ചതിനു ശേഷം കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നു ഫ്ളാറ്റ് ഉടമകൾ സാധനങ്ങൾ മാറ്റാൻ തുടങ്ങിയത്. ലക്ഷങ്ങൾ ചെലവഴിച്ച് സജ്ജീകരിച്ച ഇന്റീരിയർ ഉൾപ്പെടെ പൊളിച്ചെടുക്കുമ്പോൾ പലരും കണ്ണീർ വാർത്തു. അതിനിടെ മരട് ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകൾ എല്ലാം മരട് നഗരസഭയിൽ നിന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മരട് പഞ്ചായത്ത് ആയിരിക്കെ ഭരണസമിതി അംഗങ്ങളായിരുന്ന 2 പേരെ ചോദ്യം ചെയ്തു. ഫ്ളാറ്റ് ഉടമകളിൽ ചിലരുടെ മൊഴിയും രേഖപ്പെടുത്തി. ഇന്നലെ രാവിലെ, അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിൽ നടന്ന യോഗം വിലയിരുത്തി. അന്വേഷണം ശരിയായ ദിശയിലാണെന്ന് യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.
''കുറ്റകൃത്യം തെളിഞ്ഞതാണ്; കുറ്റവാളികളെ കണ്ടെത്തിയാൽ മതി. അവരിലേക്ക് ഉടൻ എത്തും. ഫ്ളാറ്റ് നിർമ്മാതാക്കൾ മാത്രമല്ല കുറ്റക്കാർ. ഉദ്യോഗസ്ഥരെ ഉൾപ്പെടെ ചോദ്യം ചെയ്യും. 3 മാസത്തിനകം കുറ്റപത്രം സമർപ്പിക്കും.'' അദ്ദേഹം പറഞ്ഞു. മരട് നഗരസഭാ ഓഫീസിൽനിന്ന് പിടിച്ചെടുത്ത രേഖകളുടെ പരിശോധന വെള്ളിയാഴ്ച പൂർത്തിയാകും. ഫ്ളാറ്റുകൾക്ക് നിർമ്മാണാനുമതി നൽകിയതുമായി ബന്ധപ്പെട്ട് 2005 മുതലുള്ള നൂറുകണക്കിന് രേഖകളാണ് മൂന്നുദിവസത്തെ പരിശോധനയിൽ പിടിച്ചെടുത്തത്. ക്രമക്കേട് വ്യക്തമാക്കുന്ന ചില രേഖകൾ കാണാതായതായി അന്വേഷണസംഘം സംശയിക്കുന്നു. വെള്ളിയാഴ്ച പരിശോധന പൂർത്തിയാകുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതവരുമെന്ന് സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മരട് നഗരസഭയിലെ ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മരട് പഞ്ചായത്തായിരുന്ന കാലഘട്ടത്തിലെ ക്രമക്കേടുൾപ്പെടെ അന്വേഷണപരിധിയിൽ വരുന്നതിനാൽ അക്കാലത്ത് ജോലി ചെയ്തിരുന്നവരുടെ വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. വിരമിച്ചവരുടേതുൾപ്പെടെ പട്ടിക തയ്യാറാക്കി ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്യും.
നിയമലംഘനം മറച്ചുവച്ച് ഫ്ളാറ്റ് വിറ്റുവെന്നാരോപിച്ച് ഫ്ളാറ്റ് ഉടമകൾ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പരാതിക്കാർ ഫ്ളാറ്റൊഴിഞ്ഞ് പുതിയ താമസസ്ഥലങ്ങളിലേക്ക് മാറുന്നതിന്റെ തിരക്കിലായതിനാൽ ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഇവരുടെ മൊഴിയെടുക്കും. എസ്പി വി എം മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ രണ്ട് ഡിവൈഎസ്പിമാരും ഏഴ് സിഐമാരുമുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം കൊച്ചി സിറ്റി പൊലീസ് കമീഷണർ ഓഫീസിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്