ഗ്രൗണ്ട് ഫ്ളോറിൽ ആദ്യ സ്ഫോടനം; 17 മില്ലി സെക്കന്റിന് ശേഷം ഒന്നാം നിലയിൽ; പിന്നെ അഞ്ചാം നിലയിൽ.... ഹോളി ഫെയ്ത്തിന് നിലം പൊത്താൻ വേണ്ടത് 45 സെക്കന്റ് മാത്രം; എമൽഷനും ഷോക്ക് ട്യൂബ് ഡിറ്റണേറ്ററുകറും ഡിറ്റണേറ്റിങ് ഫ്യൂസും ഇലക്ട്രിക് ഡിറ്റണേറ്ററുകളും തയ്യാർ; 100 മീറ്റർ അകലെയുള്ള ബ്ലാസ്റ്റ് ഷെഡിലെ 'എക്സ്പ്ലോഡർ' പ്രവർത്തിപ്പിക്കുമ്പോൾ ഡിറ്റണേറ്ററുകളിലേക്കു വൈദ്യുതി പ്രവഹിച്ച് സ്ഫോടനം; മരടിൽ എല്ലാം സജ്ജം; ഏവരും ഭയക്കുന്നത് പൊടി പടലങ്ങളെ
മറുനാടൻ ഡെസ്ക്
കൊച്ചി : മരടിലെ ഫ്ളാറ്റുകൾ പൊളിക്കാനുള്ള മുന്നൊരുക്കങ്ങൾ എല്ലാം തയ്യാർ. നെട്ടൂർ ആൽഫ സെറീൻ ഫ്ളാറ്റ് തകർക്കുമ്പോൾ അവശിഷ്ടങ്ങൾ കായലിൽ വീഴുമെന്ന് ആശങ്കയുണ്ട്. മലിനീകരണം കണക്കാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് പ്രത്യേക ഉപകരണങ്ങൾ സ്ഥാപിക്കുന്നുണ്ട്. എന്നാൽ പ്രശ്നമുണ്ടാകില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശ്വാസം. വിദഗ്ധരുടെ ഉറപ്പും കിട്ടിയിട്ടുണ്ട്. സ്ഫോടനങ്ങൾ കിറുകൃത്യമായി നടന്നാൽ പ്രശ്നമുണ്ടാകില്ല. ഇതിന് ഉപയോഗിക്കുന്നതു 4 തരം സ്ഫോടക വസ്തുക്കളാണ്. എമൽഷൻ, ഷോക്ക് ട്യൂബ് ഡിറ്റണേറ്ററുകൾ, ഡിറ്റണേറ്റിങ് ഫ്യൂസ്, ഇലക്ട്രിക് ഡിറ്റണേറ്ററുകൾ എന്നിവയാണവ. 100 മീറ്റർ അകലെയുള്ള ബ്ലാസ്റ്റ് ഷെഡിലെ 'എക്സ്പ്ലോഡർ' പ്രവർത്തിപ്പിക്കുമ്പോഴാണ് ഡിറ്റണേറ്ററുകളിലേക്കു വൈദ്യുതി പ്രവഹിച്ച് സ്ഫോടനം നടക്കുന്നത്.
ഓരോ നിലയിലും സ്ഫോടനം നടക്കുക മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിലാകും. ശക്തിയേറിയ പ്രാഥമിക സ്ഫോടനങ്ങളും ശക്തി കുറഞ്ഞ രണ്ടാംഘട്ട സ്ഫോടനങ്ങളും നടത്തിയാകും കെട്ടിടങ്ങളെ തകർക്കുക. ഹോളി ഫെയ്ത്ത് എച്ച്ടു ഒ ഫ്ളാറ്റിന്റെ ഗ്രൗണ്ട് ഫ്ളോറിൽ മാത്രമാണ് ആദ്യസ്ഫോടനം നടക്കുക. 17 മില്ലി സെക്കൻഡിനു ശേഷം ഒന്നാം നിലയിലും 25 മില്ലി സെക്കൻഡിനു ശേഷം അഞ്ചാം നിലയിലും എട്ടാം നിലയിലും സ്ഫോടനം നടക്കും. 11, 14 നിലകളിൽ 200 മില്ലി സെക്കൻഡിനു ശേഷമായിരുക്കും സ്ഫോടനം. 200 മില്ലി സെക്കൻഡിനുള്ളിൽ എല്ലാം പൂർത്തിയാകും. 45 സെക്കൻഡിനുള്ളിൽ കെട്ടിടം നിലം പതിക്കും. ഈ മാതൃകയാകും എല്ലായിടത്തും നടത്തുക.
നാഗ്പുരിലെ സോളർ എക്സ്പ്ലോസിവ്സിന്റെ 'സൂപ്പർ പവർ 90' എമൽഷനാണു മരടിലെ ഫ്ളാറ്റുകളിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്നത്. അമോണിയം നൈട്രേറ്റാണു മുഖ്യ ഘടകം. നനഞ്ഞാലും പൊട്ടും. നോൺ ഇലക്ട്രിക് ഡിറ്റണേറ്ററുകളാണ് ഷോക്ക് ട്യൂബ് ഡിറ്റണേറ്റർ. കെട്ടിടങ്ങളിൽ സ്ഫോടനം നടത്തുന്നതിനാണു പ്രധാനമായി ഉപയോഗിക്കുന്നത്. ഇലക്ട്രിക് വയറുകൾക്കു പകരം പൊള്ളയായ പ്ലാസ്റ്റിക് ട്യൂബുകളാണ് ജ്വലനത്തിന് ഉപയോഗിക്കുന്നത്. കട്ടി കുറഞ്ഞ, വളയ്ക്കാവുന്ന പ്ലാസ്റ്റിക് ട്യൂബുകളാണ് ഡിറ്റണേറ്റിങ് ഫ്യൂസ് (ഡിഎഫ്). ഈ ട്യൂബിനുള്ളിൽ പെന്റാഎറിത്രിറ്റോൾ ടെട്രാനൈട്രേറ്റ് (പെൻട്രൈറ്റ്) നിറച്ചിരിക്കും. സ്ഫോടന സമയം ക്രമീകരിക്കാൻ കഴിയുന്ന ഡിലെ ഇലക്ട്രിക് ഡിറ്റണേറ്ററുകളാണ് ഇവ. മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിൽ വിവിധ നിലകളിലെ സ്ഫോടന സമയം ക്രമീകരിക്കാൻ കഴിയും. ഡിറ്റണേറ്ററുകളിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാനുള്ള സ്വിച്ചാണ് ബ്ലാസ്റ്റിങ് എക്സ്പ്ലോഡർ. ഫ്ളാറ്റുകളിൽ നിന്നു 100 മീറ്റർ ദൂരെ തയാറാക്കിയ ഷെഡിലാണ് ഇതു സ്ഥാപിക്കുക.
ഫ്ളാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന പൊടിപടലത്തിന്റെയും വായുമലിനീകരണത്തിന്റെയും അളവെടുക്കും. സ്ഫോടനം നടക്കുന്ന ദിവസങ്ങളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് ഇതിനായി മോണിറ്ററുകൾ സ്ഥാപിക്കും. ഫ്ളാറ്റ് പൊളിക്കുമ്പോൾ ഉയരുന്ന പൊടിപടലം ഒരുകിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചേക്കാമെന്നാണ് നിഗമനം. പൊടി പടരുന്നത് തടയാൻ വെള്ളം പമ്പുചെയ്യണമെന്നും ഇതിന് അഗ്നി-രക്ഷാ സേനയുടെ നേതൃത്വത്തിൽ സംവിധാനമൊരുക്കണമെന്നും കാണിച്ച് ബോർഡ് കലക്ടർക്ക് കത്ത് നൽകി. പൊടി ശമിപ്പിക്കാൻ ആയിരക്കണക്കിന് ലിറ്റർ വെള്ളം സ്പ്രിങ്ക്ളറുകൾവഴി പമ്പുചെയ്യേണ്ടി വരും. ഇതിന് തയ്യാറാണെന്ന് അഗ്നി-രക്ഷാ സേനയും വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനം കഴിഞ്ഞാൽ 15 മിനിറ്റോളം പ്രദേശം കനത്ത പൊടിയിൽ മുങ്ങും. പൊടിയടങ്ങി അര മണിക്കൂറിനുശേഷം പരിസരവാസികൾക്കു വീടുകളിലേക്കു തിരികെപ്പോകാം.
വായുമലിനീകരണത്തിന്റെ നിലവിലെ തോത് പത്തിരട്ടിവരെ ഉയരുമെന്നാണ് ബോർഡിന്റെ നിഗമനം. സ്ഫോടനം നടക്കുന്ന സമയംമുതൽ എട്ടുമണിക്കൂർവരെ മലിനീകരണത്തിന്റെ തോത് അളക്കും. പൊളിക്കുന്ന ഓരോ ഫ്ളാറ്റിനു ചുറ്റും 10 മീറ്റർ ഉയരത്തിൽ സംരക്ഷണഭിത്തി കെട്ടണമെന്ന് സാങ്കേതികസമിതി കരാർ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. താഴേക്കു പതിക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ തെറിച്ചുപോകാതിരിക്കാനാണ് ഭിത്തി. സ്ഫോടനം നടക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തിന്റെ ശക്തി കുറയ്ക്കാൻ ഒന്നരമുതൽ മൂന്നര മീറ്റർവരെ ആഴത്തിൽ കിടങ്ങ് സ്ഥാപിക്കും. പൊടി ഏറെനേരം വായുവിൽ തങ്ങിനിന്നാൽ അത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ചുമയും ശ്വാസംമുട്ടലും മറ്റ് ശ്വാസകോശരോഗങ്ങളും ഉള്ളവർ ഫ്ളാറ്റുകൾ പൊളിക്കുന്ന സ്ഥലത്തേക്ക് പോകരുതെന്നും ബോർഡ് അധികൃതർ അഭ്യർത്ഥിച്ചു.
സ്ഫോടനം നടത്തുമ്പോൾ സുരക്ഷയ്ക്കായി വൻ മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തിയിരിക്കുന്നത്. പൊളിക്കുന്ന ദിവസം രാവിലെ 10ന് ഫ്ളാറ്റുകൾക്കു സമീപമുള്ള കരയും കായലും ആകാശവും അതീവ സുരക്ഷാ മേഖലയാകും. സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച ഫ്ളാറ്റിന്റെ ഭാഗങ്ങൾ അഞ്ച് അടുക്കുകളിലുള്ള കമ്പിവലകൾ ഉപയോഗിച്ചു പൊതിഞ്ഞിട്ടുണ്ട്. സ്ഫോടനം നടക്കുന്ന നിലകളിൽ 2.13 മീറ്റർ ഉയരത്തിൽ കന്പിവല ഉപയോഗിച്ചു മതിലും മൂന്ന് അടുക്കുകളായി ജിയോ ടെക്സ്റ്റൈൽ കർട്ടനുകളുമുണ്ട്.
സ്ഫോടനം നടക്കുന്പോൾ ഫ്ളാറ്റിന്റെ എത്ര അകലത്തിൽ നിൽക്കാമെന്നും എന്തൊക്കെ ചെയ്യണമെന്നും വിശദീകരിച്ചു പൊതുജനങ്ങൾക്കു ബോധവത്കരണം നടത്തുന്നുണ്ട്. അപകടമേഖലയ്ക്കു പുറത്തുനിന്നു ഫ്ളാറ്റുകൾ പൊളിക്കുന്നതു വീക്ഷിക്കാനാവും. പരിസരവാസികൾ വീടുകളും കെട്ടിടങ്ങളും ഒഴിഞ്ഞുപോകുന്നതിനു മുമ്പ് വാതിലുകളും ജനലുകളും അടയ്ക്കണം. വൈദ്യുത ഗൃഹോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും മെയിൻ സ്വിച്ച് ഓഫാക്കുകയും വേണം. വൈദ്യുതിയുടെ ചെറിയ സ്പാർക്ക് പോലും വൻ അപകടം ഉണ്ടാക്കുമെന്നതിനാൽ ഉപകരണങ്ങളിലേക്കു വൈദ്യുതി കടത്തിവിടുന്ന പവർ പോയിന്റുകൾ വരെ നിർബന്ധമായും ഓഫാക്കണം. വളർത്തു മൃഗങ്ങളെ കെട്ടിടത്തിനകത്തു സുരക്ഷിതമായി പാർപ്പിക്കുകയോ അവയുടെ കൂടുകൾ പൊതിഞ്ഞു പൊടിശല്യത്തിൽനിന്നു പൂർണസംരക്ഷണം ഉറപ്പാക്കുകയോ ചെയ്യണം.
ഫ്ളാറ്റുകൾ തകർക്കുന്ന ദിവസങ്ങളിൽ സുരക്ഷയൊരുക്കാനായി ഓരോ ഫ്ളാറ്റ് പരിസരത്തും 500 എന്ന കണക്കിൽ 2,000 പൊലീസുകാരെയാണു നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി വിശദ പദ്ധതി തയാറാക്കിയതായി ജില്ലാ പൊലീസ് മേധാവി വിജയ് സാഖറെ പറഞ്ഞു. സ്ഫോടനത്തിന് അര മണിക്കൂർ മുൻപു ഫ്ളാറ്റ് പരിസരത്തുള്ള ഇടറോഡുകളിലെ ഗതാഗതം തടയും. 10 മിനിറ്റ് മുൻപു ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചു വിടും. സമീപത്തെ കായലിലൂടെ ജലവാഹനങ്ങളും അനുവദിക്കില്ല. ചിലവന്നൂർ, മരട് മേഖലകളിലെ കായലുകളിൽ മറൈൻ, കോസ്റ്റൽ പൊലീസ് സുരക്ഷ ഉറപ്പാക്കും. പൊലീസ് വാഹനങ്ങൾ, ആംബുലൻസുകൾ, അഗ്നിരക്ഷാസേനാ വാഹനങ്ങൾ എന്നിവയെല്ലാം വിന്യസിക്കേണ്ട സ്ഥലങ്ങൾ തീർച്ചപ്പെടുത്തിയിട്ടുണ്ട്. സ്ഫോടന ശേഷം ഏറ്റവും എളുപ്പത്തിൽ ഇവ പ്രദേശത്തേക്ക് എത്തിക്കാൻ കഴിയും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍