25 കൊല്ലം ദുബായിൽ ജോലി ചെയ്ത ശേഷം സമ്പാദിച്ച തുക കൊണ്ട് സുഖമായി ജീവിക്കാൻ വാങ്ങിയ വീട് തകർത്ത് കളയാൻ സുപ്രീകോടതി പറയുമ്പോൾ ഉടമയെ രക്ഷിക്കാൻ ആരുമില്ലേ...? ഞങ്ങൾ ചെയ്യാത്ത കുറ്റത്തിന് എന്തുകൊണ്ടാണ് ഞങ്ങളെ ക്രിമിനലായി കാണുന്നത്...? മരടിലെ പൊളിക്കാൻ പറഞ്ഞ ഒരു ഫ്ലാറ്റിലെ ഒരു ഫ്ലാറ്റുടമയുടെ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: തീരദേശ പരിപാലന നിയമ പരിധിയിൽ ഉൾപ്പെടുത്തി പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി വിധി ബാധിക്കുന്ന ഫ്ലാറ്റുകളിലൊന്നിന്റെ ഉടമ ഈ വിധിക്കെതിരെ കണ്ണീരും കൈയുമായി രംഗത്തെത്തി. പൊളിച്ച് നീക്കൽ ഭീഷണി നേരിടുന്ന അഞ്ച് പാർപ്പിട സമുച്ചയങ്ങളിലൊന്നായ ആൽഫ സെറിനിലെ 7 ബി ഫ്ലാറ്റിന്റെ ഉടമയും ദുബായിൽ ജോലി ചെയ്യുന്ന ആളുമായ രഞ്ജിത്ത് രവീന്ദ്രനാണ് ഇതിനെതിരെ ദയനീയമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ കാൽ നൂറ്റാണ്ട് കാലം ദുബായിൽ കഠിനമായി അധ്വാനിച്ചതിലൂടെ സമ്പാദിച്ച തുക കൊണ്ടാണ് ഈ ഫ്ലാറ്റ് വാങ്ങിയിരിക്കുന്നതെന്നും അത് ഏത് നിമിഷവും പൊളിച്ചടുക്കപ്പെടുമെന്ന ഭയം തന്നെ വല്ലാതെ അലട്ടുന്നുവെന്നുമാണ് രഞ്ജിത്ത് വെളിപ്പെടുത്തുന്നത്.
രണ്ട് വർഷത്തിനകം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്വൈര്യമായി കുടുംബത്തിനൊപ്പം ജീവിക്കുന്നതിനായിരുന്നു ഈ ഫ്ലാറ്റ് വാങ്ങിയതെന്നും എന്നാൽ പുതിയ സുപ്രീംകോടതി വിധിയെ തുടർന്ന് ആ സ്വപ്നത്തിന് ഭീഷണി നേരിടുന്നുവെന്നും രഞ്ജിത്ത് ആശങ്കപ്പെടുന്നു. കഠിനാധ്വാനത്താൽ വാങ്ങിയ ഫ്ലാറ്റ് തകർത്ത് കളയാൻ സുപ്രീം കോടതി പറയുമ്പോൾ അതിന്റെ ഉടമകളെ രക്ഷിക്കാൻ ആരുമില്ലേ....? ഞങ്ങൾ ചെയ്യാത്ത കുറ്റത്തിന് എന്തുകൊണ്ടാണ് ഞങ്ങളെ ക്രിമിനലായി കാണുന്നത്...? തുടങ്ങിയ ചോദ്യങ്ങളും രഞ്ജിത്ത് ഉയർത്തുന്നുണ്ട്. ഈ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ജീവിക്കുന്ന തന്നെ പ്പോലുള്ള നിരവധി പേരുടെ ദുരനുഭവത്തെക്കുറിച്ചുള്ള രഞ്ജിത്തിന്റെ വെളിപ്പെടുത്തൽ സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
നാട്ടിലെത്തി ശേഷിക്കുന്ന കാലം തനിക്കും ഭാര്യക്കും മകനും പ്രായമായ തന്റെ അമ്മയ്ക്കും ജീവിക്കാൻ വേണ്ടി വാങ്ങിയ ഫ്ലാറ്റാണ് ഏത് നിമിഷവും പൊളിച്ച് നീക്കൽ ഭീഷണി നേരിടുന്നതെന്നും രഞ്ജിത്ത് വെളിപ്പെടുത്തുന്നു. താൻ ഇതുവരെ ഗൾഫിൽ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം മരടിലെ ഈ ഫ്ലാറ്റ് വാങ്ങുന്നതിനായിട്ടാണ് വിനിയോഗിച്ചിരിക്കുന്നതെന്നും രഞ്ജിത്ത് ആവർത്തിക്കുന്നു. തന്റെ അപാർട്ട്മെന്റിന്റെ പണി തീർത്ത് നമ്പർ ലഭിച്ചത് 2012 ജൂലൈ പത്തിനായിരുന്നുവെന്നും തുടർന്ന് അത് തനിക്ക് കൈമാറിയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. അതിന് ശേഷം നാളിതുവരെ താൻ മുനിസിപ്പാലിറ്റിക്ക് വാർഷിക ടാക്സും മറ്റ് നിയമാനുസൃത ചാർജുകളും നൽകി വരുന്നുണ്ടെന്നും എന്നിട്ടും ഈ ഫ്ലാറ്റ് പൊളിക്കണമെന്ന് പറയുന്നത് സഹിക്കാനാവുന്നില്ലെന്നും രഞ്ജിത്ത് പരിതപിക്കുന്നു.
അടുത്തിടെ പുറത്ത് വന്ന സുപ്രീംകോടതി വിധി പ്രകാരം തന്റെ ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവിട്ടിരിക്കുകയാണെന്നും തന്റെ സ്വപ്നങ്ങൾ തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നുവെന്നും ഇദ്ദേഹം സങ്കടപ്പെടുന്നു.തനിക്ക് പോകാൻ മറ്റൊരു വീടില്ലാത്തതിനാൽ തന്റെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നുവെന്നും ഈ പ്രവാസി ആശങ്കപ്പെടുന്നു.തന്റെ മാതൃരാജ്യത്തിന് വിദേശനാണ്യമുണ്ടാക്കാനായി നല്ല കാലം ഗൾഫിൽ എരിച്ച് കളഞ്ഞ ആളും നിയമപരമായി ജീവിക്കുന്ന പൗരനുമായ തനിക്ക് തന്റേതല്ലാത്ത കുറ്റത്താൽ ഈ ദുരവസ്ഥ നേരിടേണ്ടി വന്നിരിക്കുന്നതിന് ആരാണ് ഉത്തരവാദിയെന്നും രഞ്ജിത്ത് ചോദിക്കുന്നു.
തന്നെ പോലെ ഇവിടെ 73 കുടുംബങ്ങളുണ്ടെന്നും തങ്ങൾ ചെയ്യാത്ത കുറ്റത്തിന് തങ്ങളെ ക്രിമിനലുകളായി കാണുന്ന പരിതാപകരമായ അവസ്ഥയാണ് നിലവിലുള്ളതെന്നും രഞ്ജിത്ത് എടുത്ത് കാട്ടുന്നു.ഇവിടെ താമസിക്കുന്നവരിൽ മിക്കവരും റിട്ടയർ ചെയ്തവരാണ്. ഇവിടെ പൊളിക്കൽ ഭീഷണി നേരിടുന്ന നാലിൽ അധികം അപാർട്ട്മെന്റ് ബിൽഡിംഗുകളിലെയും താമസക്കാർക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സംജാതമായിരിക്കുന്നത്. അതിനാൽ തങ്ങളുടെ സമാധാനം തകർന്നുവെന്നും ആരോഗ്യത്തെ ബാധിക്കുന്നുവെന്നും രഞ്ജിത്ത് വെളിപ്പെടുത്തുന്നു.കോസ്റ്റൽ റെഗുലേൻ സോണിൽ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഈ ഫ്ലാറ്റുകൾ നിർമ്മിച്ചതെന്ന പേരിലാണ് സുപ്രീം കോടതി ഇവ പൊളിച്ച് നീക്കാൻ ഉത്തരവിട്ടിരുന്നത്.
നിയമം ലംഘി്ച്ച് കൊണ്ടാണ് ഈ സമുച്ചയങ്ങൾ നിർമക്കുന്നതെന്ന് നിർമ്മാണ കാലത്ത് അതായത് 2007 ജൂണിൽ മരട് പഞ്ചായത്ത് ബിൽഡർക്ക് ഷോ കോസ് നോട്ടീസ് അയച്ചിരുന്നു.തുടർന്ന് കമ്പനി ഇതിന് മറുപടിയേകുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.തീരദേശ പരിപാലന അഥോറിറ്റി നൽകിയ കേസിൽ ഇതുവരെ കെട്ടിട നിർമ്മാതാക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് മരട് ഹോളിഫെയ്ത്തിൽ ചേർന്ന ഫ്ലാറ്റ് ഉടമകളുടെ യോഗം വിധിക്കെതിരെ സുപ്രീം കോടതിയിൽഅപ്പീലിന് പോകാൻ തീരുമാനിച്ചിരുന്നു.
മരട് ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി ആയി ഉയർത്തിയപ്പോൾ തീരദേശപരിപാലന നിയമത്തിൽ മാറ്റം വരുത്താത്തതാണ് ഇപ്പോഴുണ്ടായ ആശങ്കയ്ക്ക് കാരണമെന്ന അഭിപ്രായവും ചില താമസക്കാർ ഉയർത്തിയിട്ടുണ്ട്.
Stories you may Like
- മരട് അനീഷിന്റെ കരുതൽ തടങ്കൽ കാപ്പാ ബോർഡ് ശരിവച്ചു
- മരട് അനീഷിനെതിരെയുണ്ടായത് പകവീട്ടൽ ആക്രമണം; കൊച്ചിയിൽ പക തുടരുമ്പോൾ
- ഗുണ്ടാത്തലവൻ മരട് അനീഷിനു നേരെ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വധശ്രമം
- മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ടിന് അനുമതിയില്ല
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍