മറയൂരിലെ യുവകർഷകൻ ജീവനൊടുക്കിയത് അമ്മയ്ക്ക് വിഷം നൽകി കൊന്ന ശേഷം; വെളിവാകുന്നത് കരിമ്പ് കർഷകരുടെ ദുരിത ജീവിതം; ചൂഷകരായി വിലസുന്നത് ശർക്കര മൊത്തക്കച്ചവടക്കാർ: സർക്കാറിന്റെ കനിവ് തേടി മറയൂരിലെ കരിമ്പ് കർഷകർ
ഇടുക്കി: മറയൂർ ശർക്കരയ്ക്ക് മാധുര്യമേറെയാണെങ്കിലും അതുൽപാദിപ്പിക്കുന്ന കർഷകരുടെ ജീവിതം കയ്ക്കുകയാണ്. കൊടിയ ദാരിദ്ര്യത്തിലും കടം വാങ്ങിയ പണംകൊണ്ടു കൃഷിയിറക്കിയും വർഷം മുഴുവൻ തള്ളിനീക്കുന്ന ഇവിടുത്തെ കരിമ്പ് കർഷകർ ആത്മഹത്യയുടെയും ഒളിച്ചോട്ടത്തിന്റെയും വക്കിലാണ്. ജീവിക്കാനുള്ള ആഗ്രഹത്തിൽ കഷ്ടപ്പാടുകളും നൊമ്പരങ്ങളും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ മറയൂർ കർഷകരും ഒടുവിൽ ജീവിതത്തിന് അർത്ഥം കണ്ടെത്താനാകാതെ വഴിമുട്ടി നിൽക്കുകയാണ്. കർഷക ആത്മഹത്യ ഇവിടെയും ആരംഭിച്ചിരിക്കുന്നു.
കടബാധ്യതയിയിൽ ഗത്യന്തരമില്ലാതെവന്ന യുവ കർഷകൻ കഴിഞ്ഞ ദിവസം വയോധികമാതാവിന് വിഷം നൽകിയശേഷം ജീവിതം അവസാനിപ്പിച്ച വാർത്ത മറയൂർ, കാന്തല്ലൂർ മേഖലയിലെ കർഷകർ ഞെട്ടലോടെയാണ് ശ്രവിച്ചത്. കാന്തല്ലൂർ വെട്ടുകാടുവിളക്ക് നാച്ചിയമ്മൻപാറ സ്വദേശികളായ ശാരദ(82)യും മകൻ തങ്കപ്പ(37)നുമാണ് മരിച്ചത്. വീടിനൂള്ളിൽ മരിച്ച നിലയിൽ ഇരുവരെയും ഞായറാഴ്ച കണ്ടെത്തുകയായിരുന്നു. മറയൂർ കരിമ്പുകർഷകരുടെ ജീവിതത്തിന്റെ നേർസാക്ഷ്യമായിരുന്ന ഇരുവരുടെയും വരാനിരിക്കുന്ന ദുരന്തനാളുകളെക്കുറിച്ചു ചിന്തിക്കാൻ കർഷകരെ നിർബന്ധിതമാക്കുന്നു.
കടം കൊണ്ടു നിൽക്കക്കള്ളിയില്ലാത്ത താൻ മരിച്ചാൽ അമ്മയെ പരിപാലിക്കാനും സംരക്ഷിക്കാനും ആരുമുണ്ടാവില്ലെന്നും കടക്കാർ തന്റെ അമ്മയെ ഉപദ്രവിക്കുമെന്നും ഭൂമി കയ്യേറി അമ്മയെ പെരുവവിയിലേയ്ക്കു തള്ളുമെന്നുള്ള ഭയമാണ് 82കാരിയായ അമ്മയെയും തന്നോടൊപ്പം മരണത്തിലേയ്ക്ക് കൊണ്ടുപോകാൻ തങ്കപ്പനെ പ്രേരിപ്പിച്ചത്. പ്രായധാക്യമേറെയാണെങ്കിലും തങ്കപ്പനൊപ്പം ശാരദയും കൂലിപ്പണിക്കുപോയാണ് കഴിഞ്ഞത്. രണ്ടേക്കർ കൃഷിഭൂമി സ്വന്തമായുള്ള ഇവർ പതിറ്റാണ്ടുകളായി കരിമ്പു കർഷകരാണ്. എന്നാൽ കൃഷി ലാഭകരമല്ലാതെ വന്നതോടെ മുന്നോട്ടു പോകാൻ കഴിയില്ലെന്നായി. കൃഷിയിറക്കാൻ കടം വാങ്ങിയ പണം കുമിഞ്ഞുകൂടിയപ്പോൾ ഭൂമി ഒറ്റി കൊടുത്തു. അങ്ങനെ കിട്ടിയ പണംകൊണ്ട് കടം വീട്ടാനായില്ല. ഇരുവരും ചേർന്ന് കൂലിപ്പണിക്ക് പോയി.
ആത്മാഭിമാനിയായ തങ്കപ്പൻ എല്ലാവരോടും പണം തിരികെ നൽകാമെന്നു ഉറപ്പു പറഞ്ഞാണ് കൂലിപ്പണിക്കു പോയത്. എന്നാൽ ഓരോദിവസവും പലിശ ഉൾപ്പെടെ ബാധ്യത കൂടിക്കൂടി തകർച്ചയിലേയ്ക്ക് നീങ്ങിയതോടെ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു. കടക്കെണിയിൽനിന്നു രക്ഷപെടാനുള്ള തത്രപ്പാടിൽ വിവാഹജീവിതം പോലും മറന്ന തങ്കപ്പൻ, താൻ പണം കൊടുക്കാനുള്ള മുഴുവൻ പേരുടെയും വിവരങ്ങളും വായ്പ തുകയും ആത്മഹത്യാ കുറിപ്പിൽ എഴുതിയാണ് യാത്രയായത്.
തങ്കപ്പന്റെയും ശാരദയുടെയും മരണത്തെ വെറും ആത്മഹത്യയെന്ന നിലയിൽ എഴുതിത്ത്ത്തള്ളാനാവില്ല. സാമ്പത്തിക തകർച്ചയുടെ കാര്യത്തിൽ കരിമ്പ് കർഷകരെല്ലാം ഏറെക്കുറെ സമാനസ്ഥിതിയിലാണ്. സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയക്കാരും കർഷക സംഘടനകളുമെല്ലാം കൈയൊഴിഞ്ഞ അധ്വാനവർഗം മാത്രമാണ് മറയൂർ കർഷകർ. ഏതാനും വൻകിട വ്യാപാരികളുടെ അടിമകളെപ്പോലെ, ചൂഷിതസംഘമായി കരിമ്പ് കർഷകർ മാറിയിട്ട് നാളേറെയായി. കരിമ്പ് ഉൽപാദിപ്പിക്കാനും ശർക്കരയാക്കാനുമല്ലാതെ വിൽക്കാൻപോലും ഇവർക്ക് സ്വാതന്ത്ര്യമില്ല. അത്രത്തോളം ദയനീയാവസ്ഥയിലാണ് കരിമ്പ് കൃഷിക്കാരുടെ ജീവൻ തുടിക്കുന്നത്. കൃഷിയിറക്കും വിളവെടുപ്പും വിൽപനയും തീരുമാനിക്കുന്നത് വൻകിട വ്യാപാരികളാണ്. സർക്കാരിന്റെ ഇടപെടലോ സഹായമോ ഇവർക്ക് ലഭിക്കുന്നില്ല.
കേരളത്തിൽ നാടൻ ശർക്കര വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്ന ഏക സ്ഥലമാണ് അതിർത്തി മേഖലകളായ മറയൂരും കാന്തല്ലൂരും. മറയൂരിലെ സിംഹഭാഗവും പരമ്പരാഗതമായി കരിമ്പ് കൃഷിയാണ്. തമിഴ് വംശജരും മലയാളികളും ഇടകലർന്ന ജീവിക്കുന്ന ഈ മലയോര മേഖലയിലെ 868 കർഷകരാണ് കരിമ്പ് കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത്. 17000 ഏക്കറോളം സ്ഥലത്താണ് കരിമ്പ് ഉൽപാദിപ്പിക്കുന്നത്. മറയൂർ കരിമ്പ് കർഷകരെ ചൂഷണം ചെയ്തും തമിഴ്‌നാട്ടിൽനിന്നുള്ള ഉപ്പുരസം കലർന്ന ശർക്കര മറയൂർ ശർക്കരയെന്ന വ്യാജേന വിറ്റഴിച്ചും വ്യാപാരികളും അധികൃതരും യഥാർത്ഥ കർഷകരുടെ ഉൽപ്പന്നത്തിന് വിലയിടിക്കുന്നതാണ് കരിമ്പ് കർഷകർ പ്രതിസന്ധിയിലാകാൻ കാരണം. ഉൽപാദന ചെലവ് വർധിച്ചതും തിരിച്ചടിയായി.
മറയൂരിനെ തഴുകിയൊഴുകുന്ന പാമ്പാറും ആറ് മാസത്തോളം ലഭിക്കുന്ന മഴയുമാണ് കരിമ്പ് കർഷകരുടെ ജീവിതത്തിന്റെ ആശ്രയകേന്ദ്രങ്ങൾ. അരയേക്കർ മുതൽ ഇരുപതേക്കർ വരെ ഭൂമിയിൽ കരിമ്പ് കൃഷി ചെയ്യുന്ന കർഷകരുണ്ട്. മിക്കവരും സ്വന്തം ഭൂമിയിൽ ആലപ്പുര പണിതാണ് ശർക്കര പാകപ്പെടുത്തുന്നത്. ശർക്കര ഉരുളയാക്കി മാറ്റാൻ ക്രഷർ യൂണിറ്റുകളെ ആശ്രയിക്കും. തൊഴിലാളികളുടെ കൂലിക്കൂടുതലും വളങ്ങളുടെ വില വർധിച്ചതും വെള്ളത്തിന്റെ ലഭ്യത കുറഞ്ഞുതുടങ്ങിയതും മൂലം അഞ്ചു വർഷത്തോളമായി കൃഷി പ്രതിസന്ധിയാലാണ്. അഞ്ച് കൊല്ലം മുമ്പ് 40000 രൂപയായിരുന്ന ഉൽപാദന ചെലവ് ഇപ്പോൾ 65000 ആി ഉയർന്നു. ഒരേക്കറിൽനിന്ന് 3000-3500 കിലോ കരിമ്പാണ് ശരാശരി കിട്ടുന്നത്. കൂടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കൃഷി ചെയ്താൽ വിളവ് 4000 കിലോയ്ക്ക് മുകളിൽ ലഭിക്കും.
3000 കിലോ ലഭിക്കുന്ന കൃഷിയിടം ലാഭകരമല്ലെന്നു മാത്രമല്ല, നഷ്ടത്തിലുമാണ്. ഒരു കിലോ ശർക്കര വ്യാപാരികൾ വാങ്ങുന്നത് 40-42 രൂപയ്ക്കാണ്. കൃഷിയിറക്കുന്നതിനുള്ള ചെലവ് കൂടാതെ വെട്ടുകൂലി, ശർക്കരയുൽപാദനത്തിനാവശ്യമായ ക്രഷർ യൂണിറ്റുകൾക്കുള്ള തുക, പായ്ക്ക് ചെയ്യുന്നതിനുള്ള പായ് എന്നിവയടക്കം 6000-65000 വേറെയും വേണം. ആകെ ചെലവ് 120000 രൂപ മുതൽ 140000 രൂപ വരെയാകും. 3000 കിലോ ഉൽപാദിപ്പിച്ചാൽ കിട്ടുന്നത് ഏതാണ്ട് 120000 രൂപ മാത്രം. ഒരു വർഷത്തെ അധ്വാനം പാഴാകുന്നതും കടം പെരുകുന്നതുമാണ് മറയൂർ കർഷകർക്ക് പറയാനുള്ള കഥ.
വ്യാപാരികളാണ് കർഷകരെ കൊള്ളയടിക്കുന്ന പ്രധാനികൾ. ദരിദ്രരായ കർഷകർക്ക് കൃഷിയിറക്കാനുള്ള പണത്തിന്റെ നല്ലൊരു പങ്കും മറയൂരിലെ തന്നെ ഏതാനും മൊത്തക്കച്ചവടക്കാർ മുൻകൂറായി നൽകും. അതുകൊണ്ടുതന്നെ ഉൽപാദിപ്പിക്കുന്ന ശർക്കര ഇവർക്കല്ലാതെ മറ്റാർക്കും വിൽക്കാനാവില്ല. വില വ്യാപാരികളാണ് നിശ്ചയിക്കുന്നത്. ഓണക്കാലത്ത് 48 രൂപ വരെ വില കിട്ടി. പിന്നീട് വില കുറഞ്ഞു. എന്നാൽ വിപണിയിൽ മറയൂർ ശർക്കര കിട്ടണമെങ്കിൽ 65-70 രൂപ കൊടുക്കണം. കൊടിയ ദുരിതത്തിൽനിന്നും കർഷകരെ സഹായിക്കാൻ ആരും തയാറാകുന്നില്ലെന്നു രണ്ടു കൊല്ലം മുമ്പു കർഷകരുടെ ക്ഷേത്തിനായി രൂപീകരിച്ച അഞ്ചുനാട് കരിമ്പ് ഉൽപാദക വിപണന സംഘത്തിന്റെ സെക്രട്ടറി വി. അക്‌ബർ അലി പറഞ്ഞു.
സർക്കാർ വിപണന സൗകര്യമൊരുക്കുകയോ, സർക്കാർ ഏജൻസികൾ മുഖേന ശർക്കര സംഭരിക്കുകയോ ചെയ്‌തെങ്കിൽ മാത്രമേ ഇപ്പോഴത്തെ ചൂഷണത്തിൽനിന്നു കരിമ്പ് കർഷകർ രക്ഷപെടുകയുള്ളൂ. ശബരിമലയിലേയ്ക്ക് ഇവിടെനിന്നുള്ള ശർക്കര ഉപയോഗപ്പെടുത്താൻ സർക്കാർ തയാറാകണം. കർഷകരെ സഹായിക്കാൻ ഒരു പദ്ധതിയും നിലവിലില്ല. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി മുൻഎം. പി . ടി തോമസിന്റെ കാലത്ത് 2.35 കോടി രൂപ കർഷകർക്ക് സബസിഡിയായി ലഭിച്ചത് വലിയ ആശ്വാസമായിരുന്നു. ഇപ്പോൾ സബ്‌സിഡി കിട്ടുന്നില്ല. പുതിയ വിത്തിറക്കുന്ന കൃഷിക്ക് ഹെക്ടറൊന്നിന് 50000 രൂപയും റാട്ടൂൺ കൃഷിക്ക് 20000 രൂപയുമാണ് സബസിഡി ലഭിച്ചിരുന്നത്. ഇത് നിലച്ചതോടെയാണ് കരിമ്പ് കർഷകർ ഭീകര നഷ്ടത്തിന്റെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു തുടങ്ങിയത്.
വ്യാപാരികൾ തമിഴ്‌നാട് ശർക്കര മറയൂർ ശർക്കരയുടെ പേരിൽ വിറ്റഴിക്കുന്നതും ഇവിടുത്തെ കൃഷിക്കാർക്ക് ആഘാതമായിരിക്കുകയാണ്. 30 കിലോമീറ്റർ അകലെ തമിഴ്‌നാട് മേഖലയിൽ 15-20 രൂപ കുറച്ച് ശർക്കര ലഭിക്കും. ട്രാക്ടർ, ട്രില്ലർ തുടങ്ങിയ യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നതെന്നതിനാൽ ഉൽപാദന ചെലവ് പകുതിയോളം കുറയും. എന്നാൽ തമിഴ്‌നാട് ശർക്കരയിൽ ഉപ്പുരസമുണ്ട്. അവിടെ ശർക്കരയിൽ 60 ശതമാനമാണ് ഷുഗറിന്റെ അളവ്. ഇതേസമയം മറയൂർ ശർക്കരയിൽ 90 ശതമാനം ഷുഗർ അടങ്ങിയിട്ടുണ്ട്. മറയൂരിൽ കൈകൊണ്ട് ഉരുളകളാക്കി ശർക്കരയുണ്ടാക്കി പായിൽ കെട്ടിയാണ് വിൽക്കുന്നത്. തമിഴ്‌നാട്ടിൽ യന്ത്രങ്ങളുടെ സഹായത്തോടെ ചതുരക്കട്ടയുടെയും കോണിന്റെയും ആകൃതിയിൽ അച്ചുകളിലാണുണ്ടാക്കുന്നത്.
ഇത് തിരിച്ചറിയുമെന്നതിനാൽ മറയൂരിലെ വ്യാപാരികൾ തമിഴ്‌നാട്ടിലെ കരിമ്പ് കേന്ദ്രങ്ങളിലെത്തി മറയൂർ മാതൃകയിൽ ശർക്കരയുണ്ടാക്കി വാങ്ങി നികുതി കൊടുത്ത് മറയൂരിലെത്തിക്കും. അവിടെ വീണ്ടും മറയൂർ ലേബലിൽ റീപായ്ക്ക് ചെയ്ത് കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിലേയ്ക്കയച്ചും തട്ടിപ്പ് നടത്തുന്നു. വാഹനക്കൂലിയും നികുതിയുമടക്കം 5 രൂപ ചെലവാക്കിയാലും പത്ത് രൂപയെങ്കിലും തമിഴ്‌നാട് ശർക്കര മറയൂർ ശർക്കരയാക്കി വിൽക്കുന്നതിലൂടെ ലഭിക്കുമെന്നും മറയൂരിലെ കർഷകർ പരാതിപ്പെടുന്നു. അഞ്ച് കിലോ തമിഴ്‌നാട് ശർക്കര ഉപോയഗിക്കുന്ന സ്ഥാനത്ത് മൂന്നു കിലോ മറയൂർ ശർക്കര ഉപോയഗിച്ചാൽ മതിയാകുമെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു. ലാഭക്കൊതി മൂത്ത ചില മൊത്തവ്യാപാരികൾ ഇപ്പോൾ വിളവെടുക്കേണ്ടെന്നും ഒരു മാസം കൂടി കഴിഞ്ഞു മതിയെന്നും കടം കൊടുത്ത കർഷകരോട് നിർദ്ദേശിച്ചിരിക്കുകയാണ്. ഇത് കർഷകരുടെ ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കും.
തങ്കപ്പന്റെയും ശാരദയുടെയും മരണം ഒരു പാഠമായി സർക്കാർ കരുതി നടപടിയെടുത്താൽ പാവം മറയൂർ കരിമ്പ് കർഷകർ നിലനിൽക്കും. മറയൂർ ശർക്കരയെന്ന നാമം ഖ്യാതിയോടെ നിലകൊള്ളുകയും ചെയ്യും. മറിച്ചായാൽ മറയൂർ ശർക്കര പേരിൽ മാത്രം അവശേഷിക്കും. കരിമ്പ് കർഷകരെ കൂട്ട ആത്മഹത്യയിലേയ്ക്ക് നയിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുള്ളതാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍