കോവിഡ് ഭീതിക്കിടെ മലപ്പുറത്തെ വിവാഹത്തിന് സാക്ഷികളായത് നൂറോളംപേർ; ഇത്രയും വായിച്ച് മലപ്പുറത്തെ കുറ്റംപറയാൻ വരട്ടെ... സാക്ഷികളായത് ഓൺലൈനിലൂടെയാണെന്ന് മാത്രം; ഇങ്ങിനെയും വിവാഹം കെങ്കേമമാക്കാമെന്ന് കാണിച്ച് ഫിറോസും മുഫീദയും
ജംഷാദ് മലപ്പുറം
മലപ്പുറം: കോവിഡ് എന്ന മഹാമാരിയുടെ ഭീതിക്കിടെ മലപ്പുറത്തെ വിവാഹത്തിന് സാക്ഷികളായത് നൂറോളംപേർ. ഇത്രയും വായിച്ച് മലപ്പുറത്തെ കുറ്റംപറയാൻ വരട്ടെ...ബാക്കികൂടി വയിക്കൂ... സാക്ഷികളായത് ഓൺലൈനിലൂടെയാണെന്ന് മാത്രം. ഇങ്ങിനെയും വിവാഹം കെങ്കേമമാക്കാമെന്ന് കാണിച്ച് ഫിറോസും മുഫീദയും. കോവിഡ് 19എന്ന മഹാമാരി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നിലനിൽക്കുന്ന നിരോധനാജ്ഞയെ മറികടന്ന് നൂറോളം ഉറ്റവരെ ഓൺലൈനിലൂടെ സാക്ഷിയാക്കിയാണ് ഇത്തരത്തിലൊരു വിവാഹം നടന്നത്.
മലപ്പുറം വേങ്ങര -മച്ചിങ്ങൽ അബ്ദുസമദിന്റെ മകൻ മുഹമ്മദ് ഫിറോസിന്റെയും, മലപ്പുറം കോഡൂർ പുല്ലൻകുലവൻ കുഞ്ഞിമുഹമ്മദിന്റെ മകൾ മുഫീദയുടെയും വിവാഹമാണ് നിരോധനാജ്ഞക്കിടയിലും ഇവരുശട പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ആഘോഷമായിതന്നെ നടന്നത്. നൂറോളം ആളുകൾക്ക് ഒരേസമയം വീഡിയോ മീറ്റിങ് സാധ്യമാവുന്ന ഓൺലൈൻ ആപ്ലിക്കേഷനായ സൂമിലൂടെ തന്റെ ബന്ധുക്കളേയും, സൃഹൃത്തുക്കളേയും അയൽവാസികളേയും വിദേശത്തുമുള്ള സുഹൃത്തുക്കളെയും ഒരുമിപ്പിച്ചാണ് വീട്ടുകാർ മാത്രമായി പോകുമായിരുന്ന ഒരു ചടങ്ങിനെ അക്കൗണ്ടന്റ് കൂടി ആയ ഫിറോസ് അവിസ്മരണീയമാക്കിയത്.
നിക്കാഹ് നേരത്തെ തന്നെ കഴിഞ്ഞിരുന്നെങ്കിലും സൗദിയിൽ ജോലി ചെയ്യുന്ന ജേഷ്ഠൻ റിയാസും പിതാവും ഒരുമിച്ചു നാട്ടിലുള്ള സമയം വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. അതിനായി ഓഡിറ്റോറിയം ഉൾപ്പെടെ മുൻകൂട്ടി ബുക്കു ചെയ്യുകയും ആളുകളെ ക്ഷണിക്കാനാരംഭിക്കുകയും ചെയ്തെങ്കിലും അതിനിടയിലാണ് നാടിനെ പ്രതിസന്ധിയിലാഴ്ത്തി കോവിഡ് ഭീതിയും നിയന്ത്രണങ്ങളും നിലവിൽ വന്നത്.
എന്നാൽ വിവാഹത്തിൽ മാറ്റം വരുത്താതെ നിശ്ചയിച്ച ദിവസം തന്നെ വരനും വീട്ടുകാരുമുൾപ്പെടെ ആറംഗ സംഘം വധു ഗൃഹത്തിലെത്തി. അവിടെയും വീട്ടുകാർ മാത്രമുള്ള സത്കാരവും കഴിഞ്ഞ് വധുവിനെയും അണിയിച്ചൊരുക്കി വീട്ടിലേക്ക് കൂട്ടി കൊണ്ടു വരികയായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ജാഗ്രതയോടെ സാമൂഹിക അകലം പാലിക്കുകയും എന്നാൽ ആത്മസൗഹൃദങ്ങളെ ഒരുമിപ്പിക്കാൻ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം എന്നതിന്റെ മാതൃകകൂടിയായിരുന്നു ഈ വിവാഹം.
അതേ സമയം മലപ്പുറം താനൂരിൽ വിവാഹം കെങ്കേമമാക്കാനുദ്ദേശിച്ച സുഭീഷിന്റെ വിവാഹം അവസാനം മാറ്റിവെച്ചിരുന്നു. ഇനിയെല്ലാം മഹാമാരി അവസാനിച്ച ശേഷംമാത്രമെന്ന് മലപ്പുറം താനൂർ സ്വദേശി സുഭീഷ് പറയുന്നത്. ആഗോള മഹാമാരിയായി മാറിക്കഴിഞ്ഞ ഗോവിഡിനെ മറികടക്കാൻ പലരും വിവാഹച്ചടങ്ങുകൾവരെ മാറ്റിവെക്കുമ്പോൾ മറ്റുചിലർ ആർഭാട വിവാഹംതന്നെ നടത്താൻ ശ്രമിക്കുന്ന കാഴ്ച്ചയും ഇതിനോടകം സാക്ഷരകേരളത്തിലുണ്ടായി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ലംഘിച്ച് ആർഭാട വിവാഹം നടത്താൻ ശ്രമിച്ച മലപ്പുറം പാങ്ങ് ചെന്തപ്പറമ്പിലെ തിരുത്തിരുത്തിൽ സൈതിനെതിരെയാണ് കഴിഞ്ഞദിവസം പൊലീസ് കേസ് രജിസ്റ്റർചെയ്തത്. ഇദ്ദേഹത്തിന്റെ മകളുടെ വിവാഹമാണ് നിർദ്ദേശത്തെ മറികടന്ന ആർഭാടമായി നടത്താനൊരുങ്ങിയത്. ആരോഗ്യ വകുപ്പിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആർഭാടമായി വിവാഹം നടത്തുന്നത് ഉദ്യോഗസ്ഥരെത്തി തടയുകയായിരുന്നു. ശനിയാഴ്ച്ചയായിരുന്നു വിവാഹം.
അതേ സമയം കോവിഡ് കരുതൽ നടപടികളുടെ ഭാഗമായി പലരും വിവാഹങ്ങൾ മാറ്റിവെക്കുന്ന സ്ഥിതി വിശേഷവുമുണ്ട്. മലപ്പുറം താനൂർ പരിയാപുരം സുബീഷുംഅനഘയും തമ്മിലുള്ള വിവാഹമാണ് മാറ്റിവെച്ചു. ജനങ്ങൾ ഒന്നിച്ചു കൂടുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും കർശന നിർദ്ദേശം പാലിച്ചാണ് 2020 ഏപ്രിൽ അഞ്ചിന് നടത്താൻ നിശ്ചയിച്ച വിവാഹം മാറ്റി വെച്ചതെന്ന് സുബീഷ് പറഞ്ഞു. പുതിയ വിവാഹ തീയ്യതി പിന്നീട് തീരുമാനിക്കും. 1200പേരെ ക്ഷണിച്ചുകൊണ്ടുള്ള വലിയ വിവാഹ സൽക്കാരമായിരുന്നു സുഭീഷ് ഒരുക്കിയിരുന്നത്. ഇതിനുവേണ്ടി ആളുകളെ 90ശതമാനവും ക്ഷണിച്ചും കഴിഞ്ഞിരുന്നു.
ഭക്ഷണം, പന്തൽ ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങൾക്കും അഡ്വാൻസ്വരെ കൊടുക്കുകയും ചെയ്തിരുന്നെങ്കിലും അവസാനഘട്ടം ഒഴിവാക്കുകയായിരുന്നു. ആർഭാടമില്ലാതെ വിവാഹം നടത്തിയാൽ പോലും ബന്ധുക്കൾ ഉൾപ്പെടെ ചുരുങ്ങിയത് 20പേരെങ്കിലും എത്തേണ്ട സാഹചര്യമുണ്ടാകും. ഇതും നിലവിലെ സാഹചര്യത്തിൽ പ്രയാസം സൃഷ്ടിക്കാനുള്ള സാധ്യതയുള്ളതിനാലാണ് വിവാഹം മാറ്റിവെച്ചതെന്ന് സുബീഷ് പറഞ്ഞു. ഇത്തരത്തിൽ നിരവധി വിവാഹങ്ങൾ മാറ്റിവെക്കുന്ന സ്ഥിതി വിശേഷമുണ്ട്. ഈ സന്ദർഭത്തിൽ വിവാഹം നടത്തുന്നതിനെ കുറിച്ചു ആലോചിക്കാൻ പറ്റുന്ന സമയമല്ല. ഈ മഹാമാരി വിട്ടൊഴിഞ്ഞ ശേഷം മാത്രമെ ഞങ്ങൾ ഇനി വിവാഹ ദിവസത്തെ കുറിച്ച് ആലോചിക്കൂവെന്നും സുഭീഷ് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍