ധീരജവാന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുത്തു; കേരള വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് തസ്തികയിൽ ഷീനയ്ക്കു ജോലി ലഭിച്ചു; മക്കളായ അനാമികയെയും അമർദിപും കേന്ദ്രീയ വിദ്യാലയത്തിൽ പഠനം തുടങ്ങി; വിട പറഞ്ഞെങ്കിലും അദൃശ്യ ശക്തിയായി അദ്ദേഹം ഒപ്പമുണ്ടെന്ന് പുൽവാമയിൽ ജീവൻ പൊലിഞ്ഞ ജവാന്റെ ഭാര്യ ഷീന; സിആർപിഎഫ് ഹവിൽദാർ വി.വി.വസന്തകുമാറിന് പ്രണാമം അർപ്പിക്കാൻ തൃക്കൈപ്പറ്റയിലെ വീട്ടിലെത്തിയത് നൂറുകണക്കിന് ആളുകൾ
മറുനാടൻ മലയാളി ബ്യൂറോ
കൽപറ്റ: പുൽവാമയിൽ ഒരു വർഷം മുമ്പ് നടന്ന സ്ഫോടനത്തിൽ വീരമൃത്യുവരിച്ച സിആർപിഎഫ് ഹവിൽദാർ വി.വി.വസന്തകുമാറിന്റെ ഓർമ്മ പുതുക്കുകയായിരുന്നു ഇന്നലെ രാജ്യം. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ ഇന്നലെ നിരവധി പേർ പ്രണാമം അർപ്പിച്ചു. ഭർത്താവ് വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുടെ കരുത്തി മുന്നേറുകയാണ് ഭാര്യ ഷീനയും മക്കളും. അദ്ദേഹത്തിന്റെ അദൃശ്യമായ ശക്തി എപ്പോഴും കൂടെയുണ്ട്. അതുകൊണ്ടുതന്നെ എന്തു കാര്യത്തിനും ഇറങ്ങിത്തിരിക്കാൻ ധൈര്യമാണെന്ന് ഷീന പറയുന്നു.
ജീവിക്കാനുള്ള കരുത്ത് പകർന്നു നൽകിയിട്ടാണ് പോയത്. സർവീസിൽനിന്നു വിരമിക്കാൻ 2 വർഷം കൂടിയേ ഉണ്ടായിരുന്നുള്ളൂ. ഫോണിൽ വിളിക്കുമ്പോഴെല്ലാം മക്കളെ കുറിച്ചായിരുന്നു കൂടുതലും സംസാരിച്ചിരുന്നത്. വീടുപണി പൂർത്തിയാക്കിയ ശേഷം മക്കളോടൊപ്പം മുഴുവൻ സമയം കഴിയാനായിരുന്നു ആഗ്രഹം - വാക്കുകൾ മുഴുവിപ്പിക്കും മുമ്പ് ഷീനയ്ക്ക് കണ്ഠം ഇടറി. കണ്ണീർ തുടച്ച് ഷീന തുടർന്നു ഏട്ടന്റെ സ്വപ്നങ്ങൾ ഓരോന്നായി യാഥാർഥ്യമാക്കണം. ഇനിയുള്ള ജീവിതം അതിനായി മാറ്റിവച്ചിരിക്കുകയാണ്.
2019 ഫെബ്രുവരി 14ന് ആണു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വസന്തകുമാർ ഉൾപ്പെടെ 44 ജവാന്മാർ കൊല്ലപ്പെട്ടത്. ഹവിൽദാറായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം ആദ്യമേറ്റെടുത്ത ചുമതലയ്ക്കിടെയായിരുന്നു ഭീകരാക്രമണം. പുതിയ ജോലിസ്ഥലമായ കശ്മീരിലെ വിശേഷങ്ങളുമായി, ഭീകരാക്രമണമുണ്ടാകുന്നതിനു 2 മണിക്കൂർ മുൻപും വസന്തകുമാർ വീട്ടിലേക്കു വിളിച്ചിരുന്നു.
ഒരുവർഷം കൊണ്ടുതന്നെ ജീവിതം ഒരുപാട് മാറിയെന്നു ഷീന പറയുന്നു. കുടുംബത്തെ സർക്കാർ ഏറ്റെടുത്തു. കേരള വെറ്ററിനറി. സർവകലാശാലയിൽ അസിസ്റ്റന്റ് തസ്തികയിൽ ഷീനയ്ക്കു ജോലി ലഭിച്ചു. മക്കളായ അനാമികയെയും അമർദിപിനെയും കൽപറ്റ കേന്ദ്രീയ വിദ്യാലയത്തിൽ ചേർത്തു. അവരുടെ പഠനസൗകര്യാർഥം കൽപറ്റ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റി. സർക്കാർ അനുവദിച്ച വീടിന്റെ പ്രാരംഭ പ്രവൃത്തികൾ പുത്തൂർവയലിൽ തുടങ്ങി. ധീരജവാന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കാൻ നൂറുകണക്കിനാളുകൾ വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ തറവാട്ട് വീട്ടിലേക്ക് ഒഴുകിയെത്തി.
അതേസമയം 40 സിആർപിഎഫ്. ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് ഒരു വർഷം പൂർത്തിയാകുമ്പോഴും ചാവേർ സ്ഫോടനം നടത്താൻ ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ പോലും ദേശീയ അന്വേഷണ ഏജൻസിക്ക് സാധിച്ചിട്ടില്ല. സൈനിക കേന്ദ്രങ്ങളിൽ സാധാരണയായി കണ്ട് വരുന്ന സ്ഫോടന വസ്തുക്കൾ പുറത്ത് നിന്ന് ലഭ്യമാകാനിടയില്ലെന്നാണ് വിലയിരുത്തൽ.
കുറ്റാരോപിതർ ആരും തന്നെ ജീവനോടെ ഇല്ലാത്തതിനാൽ എൻ.ഐ.എക്ക് കുറ്റപത്രം സമർപ്പിക്കാനും സാധിച്ചിട്ടില്ല. അന്വേഷണത്തിനും തടസ്സം നേരിട്ടു. പ്രധാന പ്രതികളായ മുദാസിർ അഹ്മദ് ഖാനും സജ്ജാദ് ഭട്ടും കഴിഞ്ഞ വർഷം മാർച്ചിലും ജൂണിലുമായി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. 2019- ഫെബ്രുവരി 14-ന് ഉച്ചകഴിഞ്ഞ മൂന്നേകാലോടെ അവധി കഴിഞ്ഞു മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാന്മാർ 78 വാഹനങ്ങളിൽ ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം ജെയ്ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേറാണ് സ്ഫോടന വസ്തുക്കൾ നിറച്ച വാഹനം ജവാന്മമാർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റിയത്. ഇങ്ങനെ ജീവൻ പോയവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു ഈ വയനാട്ടുകാരൻ.
ധീരജവാന്റെ കണ്ണീരോർമകൾ പങ്കുവച്ച് വയനാട് - കൽപ്പറ്റ വാഴക്കണ്ടിയിൽഅനുസ്മരണ സമ്മേളനം ചേർന്നിരുന്നു. സഹപ്രവർത്തകർ 'ഡെയർ ഡെവിൾ' എന്ന് വസന്തകുമാറിനെ വിളിക്കുന്നത് വെറുതെയല്ല. 2018 ൽ നടന്ന ഒരുസംഭവം ഓർക്കുന്നു. മാവോയിസ്റ്റുകളുടെ സ്വാധീനമേഖലയായ ബിജാപൂരിലെ ഒരു ഓപ്പറേഷൻ. സിആർപിഎഫ് 85 ാം ബറ്റാലിയൻ അപ്പോൾ മാവോയിസ്റ്റുകളുമായി കടുത്ത പോരാട്ടത്തിൽ. വഴി സജ്ജമാക്കുന്ന സംഘത്തിൽ അംഗമായിരുന്നു വസന്ത. അങ്ങനെ യാത്ര ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുഴിബോംബാക്രമണമുണ്ടായത്. സിആർപിഎഫ് ട്രൂപ്പറായ ലക്ഷ്മൺ റാവുവിന് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. അദ്ദേഹത്തിന്റെ കാലുകൾ അറ്റുപോകുന്ന നിലയിലായിരുന്നു. സാധാരണഗതിയിൽ കുഴിബോംബാക്രമണമുണ്ടായാൽ ഉടൻ തന്നെ മാവോയിസ്റ്റുകൾ വെടിവയ്പ് തുടങ്ങും. ബാക്കിയുള്ള സംഘാംഗങ്ങൾ തിരിച്ചടിക്കാൻ വേണ്ടി ഒരുങ്ങുന്നതിനിടെ, വസന്ത വീണു കിടക്കുന്ന ആ ജവാന്റെ നേർക്ക് ഒറ്റയ്ക്ക് നീങ്ങി.
ലക്ഷ്മൺ റാവുവിന്റെ വാക്കുകൾ ഇങ്ങനെ: 'വസന്ത എന്റെ പിന്നിലാണ് നടന്നിരുന്നത്. കുഴിബോംബാക്രമണമുണ്ടായപ്പോൾ എനിക്ക് ഗുരുതര പരിക്കേറ്റു. രണ്ടുകാലുകളിൽ നിന്നും ചോര കുത്തിയൊലിക്കുകയായിരുന്നു. കടുത്ത വേദനയിൽ പുളഞ്ഞ എനിക്ക് വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ഇത്തരം സാഹചര്യങ്ങളിൽ ജവാന്മാർ അതീവശ്രദ്ധയോടെയാണ് മുന്നോട്ട് നീങ്ങുക.. കാരണം എവിടെയാണ് കൂടുതൽ കുഴിബോംബുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ. എന്നാൽ, വസന്തകുമാർ അതിധീരമായി മുന്നോട്ട് നീങ്ങി. ജീവൻ പോലും പണയം വച്ച് അവൻ എന്റെ അടുത്തേക്ക് ചാടി. എന്റെ മുറിവ് യൂണിഫോം ഉപയോഗിച്ച് കെട്ടി. അങ്ങനെ മുറിവ് കെട്ടിയതുകൊണ്ടാണ് ചോര വാർന്ന് ഞാൻ മരിക്കാതിരിക്കാൻ കാരണം. എന്റെ ജീവന് അവനോട് കടപ്പെട്ടിരിക്കുന്നു.'
അതൊരു സാഹസിക പ്രവൃത്തി തന്നെയായിരുന്നു, സിആർപിഎഫ് 85 ബറ്റാലിയൻ കമാൻഡന്റ് സുധീർ കുമാർ ഓർക്കുന്നു.' അത്തരം സംഘർഷം നിറഞ്ഞ സാഹചര്യത്തിൽ, വസന്ത കുമാർ റാവുവിന് ഫസ്റ്റ് എയ്ഡ് നൽകി. പൊക്കിയെടുത്ത് ആംബുലൻസ് കിടക്കുന്നിടത്ത് വരെ ഓടി. റാവുവിന്റെ കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു. എന്നിരുന്നാലും വസന്ത ആ ധീരത കാട്ടിയതുകൊണ്ടാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.'സിആർപിഎഫ് ഡയറക്ടർ ജനറലിനോട് പുരസ്കാരത്തിന് വേണ്ടി വസന്തയുടെ പേര് ശുപാർശ ചെയ്യുകയുണ്ടായി സുധീർ കുമാർ. ആ സംഭവത്തിന് ശേഷം ബറ്റാലിയനിലെ 'ഡെയർ ഡെവിൾ' എന്നാണ് വസന്തയെ എല്ലാവരും സ്നേഹപൂർവം വിളിച്ചിരുന്നത്.
ബിജാപൂരിലെ സേവനത്തിന് ശേഷം വസന്തയെ തെലങ്കാനയിലെ ഭദ്രാചലത്തിലേക്ക് മാറ്റി. പിന്നീട് ഹെഡ് കോൺസ്റ്റബിളായി പ്രമോഷനോടെ ശ്രീനഗറിലേക്കും. 'നമ്മൾ ആക്രമിക്കപ്പെടുമ്പോൾ നമ്മോടൊപ്പം ഉണ്ടാവാൻ ആഗ്രഹിക്കുന്ന ഒരാളാണ് വസന്ത. അവൻ സേനയ്ക്ക് ഒരു സ്വത്തായിരുന്നു', സുധീർ കുമാർ പറഞ്ഞു. അപ്പോൾ ലക്ഷ്മൺ റാവു ആവർത്തിക്കുന്നു..'ഞാൻ ജീവനോടെയിരിക്കുന്നത് അവൻ കാരണമാണ്.
2001ൽ സിആർപിഎഫിൽ ചേർന്ന വസന്തകുമാർ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകവേയാണ് ദാരുണാന്ത്യം സംഭവിച്ചത്. സിആർപിഎഫ് 82 ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാർ 18 വർഷമായി സേനാംഗമായിരുന്നു, വൈത്തിരി പൂക്കോട് സർവകലാശാലയ്ക്കു സമീപം വാസുദേവൻ ശാന്ത ദമ്പതികളുടെ മകനാണ്. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍