Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മസൂദ് അസർ തീർന്നത് ഇന്ത്യൻ മിറാഷുകളുടെ മിസൈലിൽ? ബലാകോട്ടിൽ ബോംബുകൾ വർഷിച്ചപ്പോൾ അസർ അവിടെ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ; സ്ഥിരീകരിച്ച് പാക് പ്രാദേശിക മാധ്യമങ്ങളും; ആശുപത്രിയിൽ നിന്ന് ഇന്ത്യൻ ആക്രമണം ഭയന്ന് പാക്കിസ്ഥാൻ ആഗോള ഭീകരനെ ഒളിപ്പിച്ചത് ജയ്‌ഷെ ക്യാമ്പായി പ്രവർത്തിച്ച മലമുകളിലെ മദ്രസയിൽ തന്നെ; ലോകം കാത്തിരുന്ന വാർത്ത സ്ഥിരീകരിക്കാതെ പാക്കിസ്ഥാനും സൈന്യവും; ലക്ഷ്യം തെറ്റാത്ത ഇസ്രയേൽ സാങ്കേതിക വിദ്യകൊണ്ട് ഇന്ത്യ കാലപുരിക്ക് അയച്ചതുകൊടും ഭീകരനെ തന്നെ

മസൂദ് അസർ തീർന്നത് ഇന്ത്യൻ മിറാഷുകളുടെ മിസൈലിൽ? ബലാകോട്ടിൽ ബോംബുകൾ വർഷിച്ചപ്പോൾ അസർ അവിടെ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ; സ്ഥിരീകരിച്ച് പാക് പ്രാദേശിക മാധ്യമങ്ങളും; ആശുപത്രിയിൽ നിന്ന് ഇന്ത്യൻ ആക്രമണം ഭയന്ന് പാക്കിസ്ഥാൻ ആഗോള ഭീകരനെ ഒളിപ്പിച്ചത് ജയ്‌ഷെ ക്യാമ്പായി പ്രവർത്തിച്ച മലമുകളിലെ മദ്രസയിൽ തന്നെ; ലോകം കാത്തിരുന്ന വാർത്ത സ്ഥിരീകരിക്കാതെ പാക്കിസ്ഥാനും സൈന്യവും; ലക്ഷ്യം തെറ്റാത്ത ഇസ്രയേൽ സാങ്കേതിക വിദ്യകൊണ്ട് ഇന്ത്യ കാലപുരിക്ക് അയച്ചതുകൊടും ഭീകരനെ തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യ ഇട്ട ആയിരം കിലോ ബോംബ് വീണത് ജയ്‌ഷെ ക്യാമ്പിൽ തന്നെയെന്ന വിവരങ്ങൾക്ക് സ്ഥിരീകരണം വരുന്നതിന് പുറമെ ആ ആക്രമണത്തിൽ ജയ്‌ഷെയുടെ തലവനായ കൊടും ഭീകരൻ മസൂദ് അസറും കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. മസൂദ് അസർ മരിച്ചെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ബാലാകോട്ടിൽ നടന്ന ഇന്ത്യൻ ആക്രമണത്തി്‌ലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന വിവരവും പുറത്തുവരുന്നത്. ചാനലുകളിലും വിദേശ മാധ്യമങ്ങളിലും ഇക്കാര്യം വരുന്നുവെങ്കിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പാക് പ്രാദേശിക പത്രങ്ങളും സ്‌ഫോടനത്തിൽ ജയ്‌ഷെ മേധാവി മരിച്ചുവെന്ന രീതിയിൽ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പാക്കിസ്ഥാനിലെ ഭീകര താവളങ്ങൾ ഇന്ത്യ തകർത്തോ ഇല്ലയോ എന്ന ചോദ്യം മാധ്യമങ്ങളിൽ ചർച്ചയാകുന്നതിന് ഇടയ്ക്കാണ് പാക്കിസ്ഥാൻ പോറ്റി വളർത്തുന്ന കൊടും ഭീകരൻ തന്നെ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്തയും പുറത്തുവരുന്നത്. ഇന്ത്യ നടത്തിയ ആക്രമണം കൃത്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ച തന്നെയാണെന്നും ഇതിൽ മസൂദ് അസർതന്നെ കൊല്ലപ്പെട്ടുവെന്നുമുള്ള വിവരം പുറത്തുവരുന്നതോടെ പാക്കിസ്ഥാൻ കടുത്ത നടപടികളിലേക്ക് നീങ്ങുമോ എന്ന ആശങ്കയും ഉയരുന്നു.

പാക് ഐഎസ്‌ഐ ചാരൻ ഉൾപ്പെടെ ചാമ്പലായി എന്നും കൂടെ കൊടും ഭീകരനും ഇന്ത്യയെ പലവട്ടം ആക്രമിച്ചവനുമായ മസൂദിന്റെ ഭാര്യാ സഹോദരനും ഉൾപ്പെടെ എരിഞ്ഞമർന്നുവെന്നും ആണ് ആദ്യം പുറത്തുവന്ന വിവരം. ഇതിന് പിന്നാലെയാണ് അസർതന്നെ ഈ ക്യാമ്പിൽ ഉണ്ടായിരുന്നു എന്നും ഇന്ത്യൻ ആക്രമണത്തിൽ മരിച്ചുവെന്നും ഉള്ള വിവരങ്ങൾ വരുന്നത്. ഇത്തരമൊരു വർത്തമാനം പുറത്തുവന്നിട്ടും ഇന്ത്യക്ക് എന്തുകൊണ്ട് സ്ഥിരീകരിക്കാൻ ആകുന്നില്ലെന്ന ചോദ്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നത്. പക്ഷേ, അതിന് ഇന്ത്യൻ സേനയെ ഉദ്ധരിച്ച് കൃത്യമായ വിവരങ്ങളും പുറത്തുവന്നിരുന്നു.

ഇന്ത്യയുടെ ആക്രമണ ലക്ഷ്യങ്ങൾ കൃത്യമായിരുന്നു എന്നും ഇന്ത്യ ഉദ്ദേശിച്ച സ്ഥലങ്ങളിൽ തന്നെ ബോബുകൾ വർഷിച്ച് ലക്ഷ്യം തകർത്തുവെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പക്ഷേ, ഇതിനുള്ള തെളിവുകൾ ഇന്ത്യ പുറത്തുവിട്ടില്ല എന്നതായിരുന്നു ആക്ഷേപം. അതിനുള്ള മറുപടി ഇപ്പോൾ അനൗദ്യോഗികമായി പുറത്തുവന്നു. അതിന് പിന്നാലെയാണ് ഇതിന്റെ ആസൂത്രകൻ അസർ തന്നെ കൊല്ലപ്പെട്ടുവെന്ന വിവരം വരുന്നത്. ഏതായാലും ഇക്കാര്യം പാക്കിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അസർ കൊല്ലപ്പെട്ടില്ലെന്ന ജയ്‌ഷെയും മറുപടി പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകൻ മസൂദ് അസ്ഹർ മരിച്ചതായി അഭ്യൂഹം വന്നെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് ചർച്ചയാകുന്നത്.

ഗുരുതര വൃക്കരോഗത്തെ തുടർന്നു ചികിത്സയിലുള്ള അസ്ഹർ ആശുപ്രതിയിൽ വച്ചു മരിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നെങ്കിലും അങ്ങനെയല്ലെന്നും ബാലാകോട്ട് ഭീകരക്യാംപിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ അസ്ഹർ കൊല്ലപ്പട്ടതാണെന്നും ഉള്ള പുതിയ വിവരമാണ് ഇപ്പോൾ പുറത്തുവന്നത്. ഇക്കാര്യത്തെപ്പറ്റി പാക്കിസ്ഥാൻ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.

ഇല്ലാതാകുന്നത് വലിയൊരു ആഗോള ഭീകരൻ

ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്ന ഭീകരനാണു മസൂദ് അസ്ഹർ. ഫെബ്രുവരി 14ന് 40 ജവാന്മാരുടെ മരണത്തിനു കാരണമായ പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ ജയ്‌ഷെ മുഹമ്മദ് ആയിരുന്നു. ഇന്ത്യപാക്ക് ബന്ധം സംഘർഷഭരിതമായിരിക്കുന്ന സമയത്താണു മസൂദ് മരിച്ചെന്ന തരത്തിൽ വാർത്തകൾ വരുന്നത്. ഇതിന് മുമ്പ് നടന്ന പത്താൻകോട്ട് ആക്രമണം, പാർലമെന്റ് ആക്രമണം, ഉറി ആക്രമണം തുടങ്ങി നിരവധി ഭീകരാക്രമണങ്ങൾ മസൂദ് ആസൂത്രണം ചെയ്ത് നടപ്പാക്കി. ഇതിന് പിന്നാലെയാണ് അസറിനെ തീർക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നത്. ഏറ്റവും ഒടുവിൽ നടന്ന പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടപടി ശക്തമാക്കി.

മസൂദ് അസ്ഹറിനു 'സുഖമില്ല' എന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി കഴിഞ്ഞദിവസം സൂചന നൽകിയിരുന്നു. 'എനിക്കു ലഭ്യമായ വിവരം വച്ച് മസൂദ് അസ്ഹർ പാക്കിസ്ഥാനിലുണ്ട്. അയാൾക്കു തീരെ സുഖമില്ല. വീടിനു പുറത്തുപോകാൻ പോലും കഴിയാത്ത വിധം രോഗബാധിതനാണ്' ഇതായിരുന്നു ഖുറേഷി പറഞ്ഞത്. പക്ഷേ, മസൂദിനെ പാക്കിസ്ഥാൻ ഭീകരക്യാമ്പിലാണ് ഒളിപ്പിച്ചതെന്നും അവിടെ ഇന്ത്യ ബോംബുകൾ വർഷിച്ചതോടെ അസർ തീർന്നെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.

ഐഎസ്‌ഐയുടെ മാനസപുത്രൻ

അൽ ഖായിദയും ബിൻ ലാദനുമായി അടുത്ത ബന്ധമുണ്ടായിരുന്ന മസൂദ്, 1990 കളുടെ തുടക്കത്തിലാണു ഭീകരസംഘടനയായ ഹർക്കത്തുൽ മുജാഹിദീനു രൂപം നൽകിയത്. 1994 ൽ ഇന്ത്യയിൽ പിടിയിലായ അസ്ഹർ 1999 ൽ കാണ്ഡഹാറിൽനിന്ന് ഇന്ത്യൻ വിമാനയാത്രക്കാരെ മോചിപ്പിക്കുന്നതിനു പകരമായി വിട്ടയക്കപ്പെട്ടു. ജയിലിൽനിന്നു മോചിതനായ ശേഷമാണു ജയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്.

പാക്കിസ്ഥാൻ ചാരസംഘടന ഐഎസ്‌ഐയുടെ മാനസപുത്രനാണു മസൂദ് അസ്ഹർ. 20 വർഷം മുൻപ് ഇന്ത്യയിലെ ജയിലിൽ നിന്ന് കേന്ദ്രസർക്കാരാണ് അസ്ഹറിനെ (50) മോചിപ്പിച്ചത്. ഇന്ത്യൻ വിമാനം കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഭീകരർ യാത്രക്കാരെ ബന്ദികളാക്കിയതോടെ കേന്ദ്രസർക്കാരിനു വേറെ വഴിയില്ലാതായി.

മസൂദ് അസ്ഹറിന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ജമ്മു കശ്മീരിനെ മോചിപ്പിച്ച് പാക്കിസ്ഥാന്റെ ഭാഗമാക്കുക. രണ്ടു ദശകത്തിനിടെ കശ്മീരിൽ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ജയ്ഷിന്റെ കരങ്ങളുണ്ട്. 2001 മുതൽ ജയ്‌ഷെ മുഹമ്മദ് യുഎൻ ഭീകരപട്ടികയിലുണ്ടെങ്കിലും മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം വിജയിച്ചില്ല.

പാക്കിസ്ഥാനിലെ ഭവൽപുരിൽ ജനിച്ച അസ്ഹർ 1994ൽ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ നിന്നാണ് അറസ്റ്റിലായത്. ഇന്ത്യയ്ക്ക് അധികനാൾ തന്നെ തടവിൽ വയ്ക്കാനാവില്ലെന്നും പാക്കിസ്ഥാനിൽ തനിക്കുള്ള ജനപ്രീതി നിങ്ങൾക്കറിയില്ലെന്നും അയാൾ അന്ന് ഇന്റിലിജൻസ് ഉദ്യോഗസ്ഥരോടു തുറന്നടിച്ചിരുന്നു. ജയിൽചാട്ടം അടക്കം പലവഴികൾ പരീക്ഷിച്ച ശേഷമാണു 1999 ൽ പാക്ക് ഭീകരർ ഇന്ത്യൻ വിമാനം കാണ്ഡഹാറിലേക്ക് റാഞ്ചിയശേഷം തങ്ങളുടെ നേതാവിനെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടത്.

2000 ൽ ശ്രീനഗറിൽ കരസേനയുടെ 15ാം കോറിന്റെ ആസ്ഥാനത്തു ചാവേർ സ്‌ഫോടനം നടത്തിയാണു കശ്മീർ താഴ്‌വരയിൽ ജയ്‌ഷെ മുഹമ്മദ് ശക്തി പ്രകടിപ്പിച്ചു തുടങ്ങിയത്. പാർലമെന്റ് ആക്രമണം, പഠാൻകോട്ട് വ്യോമസേനാത്താവള ആക്രമണം, ഉറിയിലെയും ജമ്മുവിലെയും കരസേനാ ക്യാംപുകളിലെ ആക്രമണം തുടങ്ങി പുൽവാമ ചാവേർസ്‌ഫോടനം വരെ നീളുന്നു ജയ്ഷ് ഭീകരരുടെ വിളയാട്ടം.

പഠാൻകോട്ടെ ആക്രമണത്തിനുശേഷം മസൂദ് അസ്ഹറിനെ പാക്ക് അധികൃതർ കുറച്ചുനാൾ വീട്ടുതടങ്കലിൽ വച്ചുവെങ്കിലും പിന്നീടു വിട്ടയച്ചു. അസ്ഹറിനെ ഭീകരപട്ടികയിൽ പെടുത്താനുള്ള യുഎൻ രക്ഷാസമിതിയിലെ ഇന്ത്യയുടെ പ്രമേയം ചൈന രണ്ടു വട്ടമാണു തടഞ്ഞത്. 2017 ൽ അസ്ഹറിനെതിരായ യുഎസ് പ്രമേയവും ചൈന തടഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP