മാർത്തോമാ സഭയിലെ പുരോഹിതന്റെ മകൻ രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടും സത്യസന്ധത കൈവിട്ടില്ല; അഴിമതിക്കാരെ നെട്ടോട്ടം ഓടിച്ച് ബഹളങ്ങൾ ഇല്ലാതെ ഭരിച്ചത് ഏറ്റവും അധികം അഴിമതി നടക്കുന്ന ജലവിഭവ വകുപ്പ്; പടിയിറങ്ങുന്നത് നദികൾ പുനരുജ്ജീവിപ്പിച്ചും ഭാവിയിലേക്കുള്ള പദ്ധതികൾ ഒരുക്കിയും കരാറിനും ട്രാൻസഫറിനും സുതാര്യത ഉറപ്പ് വരുത്തിയും ജലവിഭവശേഷി വകുപ്പിന്റെ അന്തസ് കാത്ത മന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ യഥാർത്ഥ സോഷ്യലിസ്റ്റാണ് മാത്യു ടി തോമസ്. ജയപ്രകാശ് നാരായണന്റെ രാഷ്ട്രീയ സന്ദേശം ജീവിത്തിൽ പ്രാവർത്തികമാക്കിയ നേതാവ്. കള്ളവുമില്ല ചതിയുമില്ലെന്ന വചനം ജീവിതത്തിലും രാഷ്ട്രീയത്തിലും നടപ്പിലാക്കിയ നേതാവ്. തോമസ് തൂമ്പുംപാട്ടിന്റെയും അന്തരിച്ച അന്നമ്മ തോമസിന്റെയും മകനായി 1961 സെപ്റ്റംബര്‍ 27ന് തിരുവല്ലയിൽ ജനിച്ചു മാത്യു ടി തോമസ് ജീവതത്തിൽ ഒരിക്കലും സത്യസന്ധതയെ കൈവിട്ടില്ല. രാഷ്ട്രീയത്തിൽ ധാർമിക മൂല്യങ്ങളാണ് ഉയർത്തി പിടിച്ചത്.
ജെ.പി. പ്രസ്ഥാനത്തിൽ ആകൃഷ്ടനായി, വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് മാത്യു ടി. തോമസ് രാഷ്ട്രീയത്തിൽ എത്തിയത്. അടിയന്തരാവസ്ഥയ്ക്കെതിരെ സമരംചെയ്ത അദ്ദേഹം 1977 ൽ വിദ്യാര്‍ത്ഥി ജനത (കെവിജെ) യില്‍ അംഗമായി. തുടർന്ന് സംഘടനയുടെ തിരുവല്ല മാര്‍ത്തോമ കോളേജ് യൂണിറ്റ് സെക്രട്ടറി, തിരുവല്ല താലൂക്ക് സെക്രട്ടറി, ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും ആയി പ്രവർത്തിച്ചു. യുവജനതയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. മുമ്പ് 1987, 2006, 2011 വര്‍ഷങ്ങളിലും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006 ലെ വി എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ കാലത്ത് ഗതാഗതം, അച്ചടിയും സ്റ്റേഷനറിയും വകുപ്പ് മന്ത്രിയായി മൂന്ന് വര്‍ഷം സേവനമനുഷ്ഠിച്ചു.
അഴിമതിയോ സ്വജനതാത്പര്യമോ വച്ചു പൊറുപ്പിക്കാത്ത മന്ത്രിയായിരുന്നു മാത്യു ടി. തോമസ്. പാർട്ടി പറഞ്ഞാലും ഭരണകക്ഷി പറഞ്ഞാലും കേൾക്കില്ല. വി എസ് മന്ത്രിസഭയിലും മാത്യു ടി തോമസിനെ ശ്രദ്ധേയനാക്കിയത് ഇത് തന്നെ. പിണറായി സർക്കാരിൽ മന്ത്രിയായപ്പോഴും ഇതിന് മാറ്റം വരുത്തിയില്ല. എല്ലാത്തിനും കാരണം മാർത്തോമാ സഭയിലെ പുരോഹിതനായ സ്വന്തം പിതാവിൽ നിന്ന് പകർന്നു കിട്ടിയ ആത്മീയ കരുത്താണ്. ആത്മീയഗുരുവായി കാണുന്ന മാർ ക്രിസോസ്റ്റം തിരുമേനിയും മാത്യു ടി തോമസിനെ എന്നും സ്വാധീനിച്ചിട്ടുണ്ട്. ഇത്തവണ ജലവിഭവ വകുപ്പിലും നിശബ്ദ വിപ്ലവമാണ് നടപ്പാക്കിയത്. ഇതോടെ സിപിഎം യൂണിയനായ സിഐടിയുവിന്റെ കണ്ണിലെ കരടായി. ഇതെല്ലാം മനസ്സിലാക്കിയാണ് കൃഷ്ണൻ കുട്ടിയും സംഘവും യുദ്ധം നയിച്ചത്. അത് വിജയിക്കുകയും ചെയ്തു.
ജലവിഭവവകുപ്പിലെ എൻജിനീയർ നിയമനത്തിൽ ഇപടെട്ടതായിരുന്നു യൂണിയനുകളുടെ അപ്രീതിക്ക് കാരണം. പി.എസ്.സി. വഴി നിയമനം ലഭിച്ചാലും ഇഷ്ടസ്ഥലങ്ങളിൽ നിയമനം കിട്ടാൻ ചില യൂണിയനുകൾ ഇടപെടുന്നത് മന്ത്രി ഇടപെട്ട് തടഞ്ഞു. എൻജിനീയർമാരെ വലയിലാക്കാൻ അവർക്ക് ഇഷ്ടസ്ഥലത്ത് നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യൂണിയൻകാരുടെ വക ഒരു സർക്കുലറും ഇറങ്ങിയിരുന്നു. ഇതറിഞ്ഞതോടെ നിയമനപത്രം ലഭിച്ച 72 എൻജിനീയർമാരിൽനിന്ന് താത്പര്യമുള്ള മൂന്നുസ്ഥലം എഴുതിവാങ്ങി 53 പേർക്കും ആദ്യം പറഞ്ഞ സ്ഥലത്തുതന്നെ നിയമനം നൽകിയായിരുന്നു യൂണിയൻ ഇടപെടലിന് മന്ത്രി തടയിട്ടത്. ഇതോടെ യൂണിയനുകൾ മന്ത്രിക്ക് എതിരായി. ഇഷ്ട നിയമനത്തിന് പിന്നിലെ ചില സാമ്പത്തിക ലക്ഷ്യങ്ങളും നേതാക്കൾക്കുണ്ട്. അതും മന്ത്രിയുടെ ഇടപെടൽ പൊളിച്ചു.
ഏറ്റവും അധികം അഴിമതി നടക്കുന്ന വകുപ്പാണ് ജലവിഭവ വകുപ്പ്. ഡാമുകളുടെ അറ്റകുറ്റ പണിയും വെള്ളമെത്തിക്കലിലും എല്ലാം പണം തട്ടാവുന്ന വകുപ്പ്. കുടിവെള്ള പൈപ്പ് അടിക്കടി പൊട്ടിച്ചും ഖജനാവിൽ നിന്ന് പണം തട്ടാനുള്ള അവസരം ഏറെയുണ്ട്. എന്നാൽ മാത്യു ടി തോമസിന്റെ ഭരണകാലത്ത് ഇതൊന്നും നടന്നില്ല. സുതാര്യമായ നടപടിക്രമത്തിലൂടെ വകുപ്പിനെ ആകെ മന്ത്രി നിയന്ത്രിച്ചു. ഈ സുതാര്യതയാകും മാത്യു ടി തോമസ് പടിയിറങ്ങുമ്പോൾ വകുപ്പിന് നഷ്ടമാകുക.
ഴിഞ്ഞവർഷം വരൾച്ച നേരിട്ടപ്പോൾ തിരുവനന്തപുരം നഗരത്തിൽ വെള്ളമെത്തിച്ച് മന്ത്രിതാരമായി. ചാലുകീറിയും ഡ്രഡ്ജറിൽ ഘടിപ്പിച്ച മോട്ടോർ ഉപയോഗിച്ച് കാപ്പുകാടുനിന്ന് അരുവിക്കരയിൽ വെള്ളമെത്തിച്ച ഭഗീരഥ പ്രയത്നത്തിലൂടെയായിരുന്നു അന്ന് മന്ത്രി കൈയടി നേടിയത്. പ്രതിപക്ഷം പോലും അത്ഭുതപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ നിയോജകമണ്ഡലങ്ങളിലായി ഒഴുകിയിരുന്ന വരട്ടാറിനെ പുനരുജ്ജീവിപ്പിക്കുക വഴി നദീപുനരുജ്ജീവനം എന്ന ദൗത്യം ജലവിഭവവകുപ്പ് ഏറ്റെടുത്തു. പമ്പയുടെ ഈ കൈവഴിക്ക് കൈവന്ന പുതുജീവൻ ജനങ്ങൾ ആഘോഷിച്ചത് അതിലൂടെ ചുണ്ടൻവള്ളം തുഴഞ്ഞ ജലോത്സവത്തിലൂടെയാണ്. ഇതേ മാതൃകയിൽ കോലറയാർ, കാനാപ്പുഴയാർ, പള്ളിക്കലാർ, പൂനൂറാര് തുടങ്ങിയ ആറുകളുടെ പുനരുജ്ജീവനപ്രവർത്തനങ്ങൾ വിജയം കണ്ടു.
നദികളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയും നിയമലംഘനത്തിനെതിരേ തടവും രണ്ടുലക്ഷം വരെ പിഴയും ഈടാക്കാവുന്ന നിയമം നിർമ്മിച്ചതും മാത്യു ടി. തോമസിന്റെ കാലത്താണ്. അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ എക്കലും മണലും നീക്കം ചെയ്യുന്നതിനും ഇടപെടൽ നടത്തി. മംഗലം ഡാമിൽ ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തോടടുക്കുകയാണ്. സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് മാൻഹോൾ ശുചീകരണത്തിന് തുടക്കമെന്ന നിലയിൽ ബൻഡിക്യൂട്ട് എന്ന യന്ത്രമനുഷ്യനെ അവതരിപ്പിച്ചതും അടുത്തിടെയായിരുന്നു. ജലവിഭവകുപ്പിന്റെ മേൽനോട്ടത്തിൽ കുപ്പിവെള്ളമിറക്കാനുള്ള പദ്ധതി അട്ടിമറിക്കാനും നീക്കമുണ്ടായി.
ഇതും മാത്യു ടി തോമസ് അനുവദിച്ചില്ല. ഈ പദ്ധതികൾക്കെല്ലാം ഇനി നാഥനില്ലാത്ത അവസ്ഥയാകും. പഴയ കെടുകാര്യസ്ഥതയിലേക്ക് കാര്യങ്ങളെത്തുമോ എന്നതാണ് ജലവിഭവ വകുപ്പിൽ ഇപ്പോഴുയരുന്ന സംശയം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍