മാതൃഭൂമി സംഘപരിവാർ പക്ഷത്തേക്ക് ചായുമെന്ന ഭീതിയിൽ മുസ്ലിം സംഘടനകൾ അയഞ്ഞു; പൂഴ്ത്തിയ വാർത്തകൾ പുറത്തുവന്നതോടെ പരസ്യവും തിരിച്ചുവന്നു; വാർത്ത കൊടുക്കാതായതോടെ കാന്തപുരവും ഇടി അടക്കമുള്ളവരും നിലപാട് മാറ്റി; പ്രവാചക നിന്ദ വിവാദത്തിൽ മാതൃഭൂമി ബഹിഷ്ക്കരണം പൊളിഞ്ഞത് ഇങ്ങനെ
കെ വി നിരഞ്ജൻ
കോഴിക്കോട്: തീർത്തും അപ്രതീക്ഷിതമായ ഒരു അബദ്ധത്തിന്റെ പേരിൽ പ്രവാചക നിന്ദ ആരോപിച്ച് മാതൃഭൂമി പത്രത്തെ മുട്ടുകുത്തിക്കുമെന്ന് പറഞ്ഞ് രംഗത്തത്തെിയ ചില മുസ്ലിം സംഘടനകളും പ്രമാണിമാരും ഒടുവിൽ മുട്ടുമടക്കി. വിവാദത്തെ തുടർന്ന് മലബാറിൽ ഒറ്റയടിക്ക് നഷ്ടപ്പെട്ട അരലക്ഷത്തോളം കോപ്പികളും ആയിരത്തോളം വരുന്ന എജൻസികളും ഒരു വർഷത്തിൽതന്നെ തിരിച്ചുപടിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് ഇപ്പോൾ മാതൃഭൂമി മാനേജ്മെന്റ്. വിവാദത്തെ തുടർന്ന് ഉണ്ടായ 20 കോടിയോളം വരുന്ന പരസ്യവരുമാന നഷ്ടവും ഇപ്പോൾ അവർ നികത്തിക്കഴിഞ്ഞു. ഇതോടെ കലക്കവെള്ളത്തിൽനിന്ന് മീൻപിടിക്കാമെന്ന മനോരമ, സുപ്രഭാതം എന്നീ പത്രങ്ങളുടെ തന്ത്രവും പൊളിഞ്ഞു. മനോരമായാകട്ടെ സമാനമായ അന്ത്യത്താഴ വിവാദത്തിൽപെട്ട് ക്രിസ്ത്യൻ സഭകളുടെ ബഹിഷ്ക്കരണത്തിൽപെട്ടു. ഒരു ദിവസത്തെ പ്രധാന വാർത്തകൾപോലുമില്ലാതെ എന്തിനോവേണ്ടിയെന്നോണം ഇറങ്ങുന്ന 'സുപ്രഭാത'മാവട്ടെ ഇപ്പോൾ അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്.
ഒന്നാം പേജിലടക്കം നിരവധി തവണ നിർവാജ്യം ഖേദപ്രകടനം നടത്തിയിട്ടും മാതൃഭൂമി ബഹിഷ്ക്കരണവുമായി മുന്നോട്ടുപോയവർ അയഞ്ഞത് അതേ നാണയത്തിൽ തന്നെ പത്രം തിരിച്ചടിക്കാൻ തുടങ്ങിയതോടെയാണ്.സകല മുസ്ലിം സംഘടനകളും മാതൃഭൂമിയുടെ ഖേദപ്രകടനം അംഗീകരിച്ചുവെങ്കിലും ചിലഭാഗത്തുനിന്ന് കുത്തിത്തിരിപ്പ് തുടരുകയായിരുന്നു. ഇവർ പള്ളിക്കമ്മറ്റികളിലൂടെയും മറ്റും ഇടപെട്ടതോടെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പല പ്രദേശങ്ങളിലും മാതൃഭൂമി പത്രം ഇല്ലാതായി. ചിലയിടത്തൊക്കെ മാതൃഭൂമിക്ക് ഇവിടേക്ക് പ്രവേശനമില്ലെന്ന് പറഞ്ഞ് കൂറ്റൻ ബോർഡുകളും ഉയർന്നു. പത്രവണ്ടിപോലും തടഞ്ഞ സംഭവങ്ങൾ പലേടത്തും ഉണ്ടായി. ഇതിനെ മറികടക്കനായെന്നോണം എല്ലാ ദിവസവും ചെറിയ ഇസ്ലാമിക പരിപാടികൾപോലും മാതൃഭൂമി ഒന്നാംപേജിൽ കൊടുത്തെങ്കിലും പ്രശ്നം അടങ്ങിയില്ല. കോട്ടക്കലിലെ മാതൃഭൂമി ഓഫീസ് ആക്രമിച്ച സംഭവംപോലും ആയിടെയുണ്ടായി.
ഇതേതുടർന്ന് പ്രശ്നം പഠിച്ച മാതൃഭൂമിയുടെ മാനേജ്മെന്റ് വിദഗ്ദ്ധർ കണ്ടത്തെിയത് കാന്തപുരം വിഭാഗം സുന്നികളും, മുസ്ലിം ലീഗിലെ തന്നെ ഇ.ടി മുഹമ്മദ് ബഷീറും കെ.പി.എ മജീദും അടങ്ങുന്ന തീവ്ര വിഭാഗവും, ചില എസ്.ഡി.പി.ഐ നേതാക്കളുമാണ് പ്രശ്നത്തിന് പിന്നിലെന്നാണ്.ഇതേതുടർന്ന് ഇവരെ പൂർണമായി തമസ്ക്കരിക്കാനും മുജാഹിദ് വിഭാഗത്തിന് കൂടുതൽ പ്രാധാന്യം നൽകാനും മാതൃഭൂമി തീരുമാനിച്ചു. ഇത് കാന്തപുരം വിഭാഗത്തിനടക്കം കടുത്ത അടിയായി. പെരുന്നാൾ സംബന്ധിച്ച ലേഖനംപോലും കയറായതോടെ കാന്തപുരം നേരിട്ട് വിളിച്ച് മാതൃഭൂമിയുമായി വെടിനിർത്തലിലത്തെി. തന്റെ പാർലിമെന്റ് പ്രസംഗങ്ങളും വാർത്തകളും ഒന്നും വരാതായതോടെ ഇ.ടിയും സുല്ലിട്ടു. ഇതോടെ ബഹിഷ്ക്കരണത്തിനും പലഭാഗത്തും അയവുവന്നു.
അടുത്തകാലത്തായി മാതൃഭൂമി സംഘപരിവാറിനോട് കുറെക്കൂടി മൃദുസമീപണനം എടുത്തതും ബഹിഷ്ക്കരണം പൊളിയാൻ ഇടയാക്കി. ഒരു അബദ്ധത്തിന്റെ പേരിൽ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെവരെ പൈതൃകമുള്ള ഒരു മതേതര പത്രത്തെ സംഘപരിവാർ പക്ഷത്താക്കരുതെന്ന് ഡോ.ഫസൽ ഗഫൂറിനെപ്പോലെ ലിബറൽ ചിന്താഗതിക്കാർ പല തവണ സമുദായ നേതാക്കളെ ഓർമ്മിപ്പിച്ചിരുന്നു.മാതൃഭൂമിക്ക് കാവി നിറം കൈവരുന്നുവെന്ന് കണ്ടതോടെ എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകളും അയഞ്ഞു.
ഏജന്റുമാരുടെ നിസ്സഹകരണമായിരുന്ന മാതൃഭൂമി നേരിട്ട മറ്റൊരു പ്രധാന ഭീഷണി. എന്നാൽ മറുഭാഗത്ത് ,അങ്ങനെയാണെങ്കിൽ മാതൃഭൂമി വരുത്തിയിട്ട്തന്നെ കാര്യമെന്ന നിലയിൽ സംഘികൾതൊട്ട് സഖാക്കൾവരെയുള്ളവർ സംഘടിച്ചു. നാദാപുരം പോലുള്ള മേഖലകളിൽനിന്ന് ഡിവൈഎഫ്ഐ യൂണിറ്റുകൾ മാതൃഭൂമി വിതരണം ഏറ്റെടുക്കുന്ന അവസ്ഥയുണ്ടായി. ഇതോടെ നിലവിലുള്ള ഏജന്റുമാർക്ക് പണിപോവുമെന്ന ഘട്ടമത്തെിയതോടെ അവരും പടിവാശി ഉപേക്ഷിച്ചു.
പരസ്യം തങ്ങൾക്കുമാത്രം നിഷേധിക്കുന്ന ചില മുസ്ലിം മാനേജ്മെന്റുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ, മറ്റ് പത്രങ്ങൾ പരസ്യതാൽപ്പര്യത്തിന്റെപേരിൽ മൂടിവെച്ച വാർത്തകൾ കുത്തിപ്പൊക്കിയെടുക്കുക എന്ന തന്ത്രവും മാതൃഭൂമി ഇക്കാലത്ത് പയറ്റി. കോഴിക്കോട്ടെയും കൊല്ലത്തെയും രണ്ട് വൻകിട ആശുപത്രി ഗ്രൂപ്പുകൾ ഈ ആക്രമണത്തിലാണ് 'കീഴടങ്ങിയത്'. മാതൃഭൂമി ചാനലും നിർഭയം വാർത്തകൊടുക്കുകയെന്ന രീതി പിൻതുടർന്നതോടെ, വൻതോതിൽ പരസ്യം നൽകി വാമൂടിക്കെട്ടുക എന്ന കേരളത്തിലെ പതിവ് രീതിയിലേക്ക് മുസ്ലിം മാനേജ്മെന്റുകളും മടങ്ങി. തീർത്തും പ്രഫഷണലായി പത്രം നിയന്ത്രിക്കാനറിയുന്ന പി.ഐ രാജീവ് എന്ന പ്രമുഖ മാധ്യമ പ്രവർത്തകൻ എഡിറ്ററുടെ ചുമതലയിൽ വന്നതോടെ കെട്ടിലുമട്ടിലും മാതൃഭൂമി ആകെ മാറുകയും ചെയ്തു.
ഒന്നര വർഷംമുമ്പ് മാതൃഭൂമിയുടെ നഗരം സപ്ളിമെന്റിൽ , പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽവന്ന ഒരു പ്രതികരണം എടുത്തു കൊടുത്തുപോയതിന് ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായത്. അന്ന് ചുമതലുണ്ടായിരുന്ന ഒരു പെൺകുട്ടി അറിയാതെ എടുത്തുകൊടുത്ത് പോയതായിരുന്നു അത്. സുരക്ഷാകാരണങ്ങളാൽ പെൺകുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇവർ വൈകാതെ ജോലി അവസാനിപ്പിക്കയും ചെയ്തു. പക്ഷേ ഈ ട്രെയിനി നിരപരാധിയാണെന്ന് പറയുന്ന ജീവനക്കാരാണ് മാതൃഭൂമിയിൽ കൂടുതൽ. സത്യത്തിൽ മാതൃഭൂമി ഓൺലൈനിൽ വന്ന ഒരു കമന്റ് എടത്ത് 'നഗരം' സപ്ളിമെന്റിൽ കൊടുക്കുകമാത്രമാണ് ഇവർ ചെയ്തത്. മൂന്നും നാലും പെണ്ണുകെട്ടിയ കേരളത്തിലെ ഒരു മുസ്ലിം നേതാവിനെതിരെ എതിരാളികൾ ഇട്ട കമന്റാണ് ഇതെന്നാണ് ആ തുടക്കക്കാരി കരുതിയിരുന്നത്.
ഇതിൽ ആവർത്തിച്ച് ഖേദം പ്രകടിപ്പിച്ചിട്ടും പത്രത്തിന്റെ അടിത്തറ തകർക്കുന്ന പ്രവർത്തനങ്ങളാണ് പലയിടുത്തുനിന്നും ഉണ്ടായത്.
മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ കൂട്ടത്തോടെ പത്രം നിർത്തുന്ന വാർത്തകളാണ് അക്കാലത്ത് ഓരോ ദിവസവും സർക്കുലേഷൻ വിഭാഗത്തിന് മുമ്പാകെ എത്തിയത്.മലബാറിൽ മാത്രം അരലക്ഷത്തോളം കോപ്പികൾ കുറഞ്ഞുവെന്നത് ഞെട്ടലോടെയാണ് മാതൃഭൂമി മാനേജ്മെന്റ് ഉൾക്കൊണ്ടത്. പലേടത്തും ഏജൻസികൾ തന്നെ ഇല്ലാതായി. എതെങ്കിലും ഒരു സംഘടനയുടെ നിർദേശമനുസരിച്ചല്ല ഇതെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. ഏജൻസി ഒഴിവാക്കിയ പലരും പള്ളിയിൽനിന്ന് അങ്ങനെയാരു നിർദ്ദേശം ഉയർന്നു എന്നാണ് മാതൃഭൂമി ഫീൽഡ് സ്റ്റാഫിനോട് പറഞ്ഞിരിക്കുന്നുത്. മാതൃഭൂമിയുടെ മറ്റ് പ്രസിദ്ധീകരണങ്ങളായ ഗൃഹലക്ഷ്മി, യാത്ര എന്നിവക്കൊക്കെ സർക്കുലേഷനിൽ ഇടിവ് വന്നിരുന്നു. പരസ്യവരുമാനത്തിലുണ്ടായ തിരിച്ചടിയും വലുതായിരുന്നു. ഏകദേശം 20 കോടിയുടെ പരസ്യവരുമാനം പത്രത്തിനും അനുബന്ധ പ്രസിദ്ധീകരണങ്ങൾക്കുമായി നഷ്ടപ്പെട്ടെന്നാണ് കണക്ക്. മുസ്ലിം പ്രമുഖർ നിയന്ത്രിക്കുന്ന ആശുപത്രികളും ജൂവലറികളും അടക്കമുള്ള സംരംഭങ്ങളും മറ്റുമായിരുന്നു ഇങ്ങനെ ചെയ്തത്. ഇത്രയേറെ പ്രമുഖ സ്ഥാപനങ്ങൾ ഇസ്ലാമിക ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലായിരുന്നെന്ന് ,ഇപ്പോഴാണ് അറിയുന്നതെന്നാണ് മാതൃഭൂമിയിലെ പരസ്യവിഭാഗക്കാർ അന്ന് പ്രതികരിച്ചത്.
ഈ കലക്കവെള്ളത്തിൽ മീൻ പടിക്കാൻ കേരളത്തിലെ മറ്റ് പത്ര സ്ഥാപനങ്ങളും ശ്രമിച്ചിരുന്നു. മാതൃഭൂമിക്കെതിരെ മുസ്ലിം സംഘടനകൾ ഉയർത്തിയ പ്രതിഷേധം നന്നായി മുതലെടുക്കാൻ സ്പെഷ്യൽ സ്ക്വാഡിനെ തന്നെയാണ് മനോരമ ഫീൽഡിലേക്ക് അയച്ചിരുന്നത്. ഇവർ മുസ്ലിം വീടുകളിൽ ചെന്ന് വിഷയം ആളിക്കത്തിച്ച് മാതൃഭൂമി നിർത്തിക്കുന്ന സംഭവവും പലയിടത്തും ഉണ്ടായിട്ടുണ്ട്. എവിടെയെങ്കിലും മാതൃഭൂമിയുടെ ഏജൻസി നിന്നാൽ തൊട്ടടുത്ത ദിവസം തന്നെ ആ വീടുകളിലൊക്കെ മനോരമ പത്രം സൗജന്യമായി എത്തുന്നതും കാണാനായി.ഇപ്പോൾ വാളെടുത്തവർ വാളാൽ എന്ന് പറയുന്ന രീതിയിൽ 'ഭാഷാപോഷിണിയിൽ' വന്ന അന്താത്താഴ ചിത്രം കന്യാമറിയത്തെ വികലമായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞ് ക്രൈസ്ത സഭ മനോരമയെ ബഹിഷ്ക്കരിക്കുകയാണ്. ഈ പ്രശ്നം ഭാഗികമായി പരിഹരിച്ചുവെങ്കിലും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ദീപിക പത്രത്തിന്റെ ശ്രമങ്ങളും തകൃതിയാണ്.
മുമ്പ് ലൗ ജിഹാദിനെ കുറിച്ച് വ്യാജവാർത്ത കൊടുത്ത് മുസ്ലിം സമുദായത്തെ അപകീർത്തിപ്പെടുത്തിയ പത്രമാണ് മനോരമയെന്നും, മാതൃഭൂമി നിർത്തുന്നവർ തങ്ങളുടെ പത്രമായ 'സുപ്രഭാതമാണ്' വാങ്ങേണ്ടതെന്നുമാണ് സമസ്ത ഇ.കെ വിഭാഗം പ്രചരിപ്പിപ്പിച്ചത്. ഇ.കെ വിഭാഗത്തിന്റെ നേതാക്കളെല്ലാം,മാതൃഭൂമിയോട് ക്ഷമിച്ചു എന്ന് പറയുമ്പോഴും പത്രം നടത്തിപ്പുകാർ ഇതൊരു അവസരമായാണ് എടുത്തത്.മാതൃഭൂമി വിഷയത്തെ തുടർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രമായി സുപ്രഭാതത്തിന് പതിനായിരം കോപ്പിയുടെ വർധനവയുണ്ടായിരുന്നു. പക്ഷേ പത്രത്തിന്റെ നിലവാര തകർച്ചമൂലം വൈകാതെ തന്നെ അത് നഷ്ടപ്പെട്ടു. ഈ പത്രം ഇപ്പോൾ പൂട്ടലിന്റെ വക്കിലാണെന്നാണ് അറിയുന്നത്.
മാതൃഭൂമി എം.ഡി വീരേന്ദ്രകുമാറിന്റെ മകനും ഇപ്പോഴത്തെ പത്രത്തിന്റെ നടത്തിപ്പുകാരനും മുൻ എംഎൽഎയുമായ എം.വി ശ്രേയാംസ്കുമാറിനാണ് വിവാദമൂലം എറ്റവും വലിയ നഷ്ടമുണ്ടായത്. കൽപ്പറ്റയിൽ സിപിഐ.(എം) നേതാവ് ശശീന്ദ്രനിൽ നിന്ന് കനത്ത തോൽവിയുണ്ടായതിന് പ്രവാചക നിന്ദാ വിവാദവും ഒരുകാരണമായിരുന്നു. ഇതോടെയാണ് ഇനിയൊന്നും നോക്കാനില്ലെന്ന മട്ടിൽ തിരിച്ചടിക്കാൻ ശ്രോയാംസും സമ്മതം മൂളിയത്.അതാണ് ഇപ്പോൾ ഫലം കണ്ടതും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്