മൂന്നേമുക്കാൽ ലക്ഷം രൂപ സമ്മാനം വാഗ്ദാനം ചെയ്ത് കഥാമത്സരം നടത്തി മാതൃഭൂമി; ഏറ്റവും മികച്ച കഥയ്ക്ക് മരച്ചുവട്ടിൽ വിളിച്ചിരുത്തി സർട്ടിഫിക്കറ്റ് നൽകിയൊഴിഞ്ഞു; സർക്കാർ ഫണ്ടോടെ നടത്തുന്ന മാതൃഭൂമി സാഹിത്യോത്സവത്തിനെതിരെ രൂക്ഷവിമർശനവുമായി കഥാരചനയിൽ ഒന്നാമതെത്തിയ പെൺകുട്ടി; ജയരാജന്മാരെ വിളിച്ചു വരുത്തി സ്വയം പഴികേട്ട ക്ഷീണം മാറും മുമ്പ് മാതൃഭൂമി ക സാഹിത്യോത്സവം വീണ്ടും വിവാദത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ രണ്ട് ലക്ഷം മുതൽ പുരസ്കാര തുക പ്രഖ്യാപിച്ചതിന് ശേഷം തുക നൽകുന്നതിൽ നിന്നും മാതൃഭൂമി പിന്മാറിയതായി ആരോപണം. കഥാമത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ സ്നേഹ തോമസ് ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചത്. അതേസമയം കഥകൾക്ക് നിലവാരമില്ലെന്ന് ജൂറി തന്നെ അറിയിച്ച സാഹചര്യത്തിലാണ് തുക നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ആഴ്ചപ്പതിപ്പ് എഡിറ്റർ സുഭാഷ് ചന്ദ്രനും വിശദീകരിച്ചു. ഇതോടെ വിവാദം പുതിയ തലത്തിലെത്തുകയാണ്.
ചെറുകഥയ്ക്ക് ഏറ്റവും കൂടിയ സമ്മാനത്തുകയുമായി ക ഫെസ്റ്റിവൽ എന്ന പരസ്യത്തോടെയാണ് മാതൃഭൂമി കഥാപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചത്. ഒന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും രണ്ടാം സമ്മാനമായി ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനമായി 75,000 രൂപയുമാണ് പ്രഖ്യാപിച്ചത്. ഈ പരസ്യം ഇപ്പോഴും സാഹിത്യോത്സവത്തിന്റെ വെബ്സൈറ്റിലുണ്ട്. എന്നാൽ ആർക്കും പണം നൽകിയില്ല. പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരെ വിളിച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയായിരുന്നു. ഇതിനിടെയിലാണ് അവസാന പത്ത് പേരിൽ ഒന്നാം സ്ഥാനത്തുള്ള സ്നേഹ കഥ മത്സരത്തിൽ നിന്നും പിൻവലിക്കുന്നതായും തന്റെ കഥ പ്രസിദ്ധീകരിക്കുന്നതിന് മാതൃഭൂമിയുടെ ഒരു പ്രസിദ്ധീകരണത്തിനും അനുമതിയുണ്ടായിരിക്കുന്നതല്ലെന്നും അറിയിച്ചിരിക്കുന്നത്.
സംവാദത്തിന് ക്ഷണിച്ചുവെന്നും എന്നാൽ കേരളത്തിലില്ലാത്തതിനാൽ ഒരു സുഹൃത്തിനെയാണ് അയച്ചതെന്നും ഇവർ പറയുന്നു. അവിടെ ചെന്നപ്പോൾ ഒരു സർട്ടിഫിക്കറ്റ് മാത്രമാണ് ലഭിച്ചത്. അതും ഒരു മരച്ചുവട്ടിൽ എല്ലാവരെയും വിളിച്ചിരുത്തി സർട്ടിഫിക്കറ്റുകൾ നൽകി വിട്ടയയ്ക്കുകയായിരുന്നു. മൂന്നേ മുക്കാൽ ലക്ഷം രൂപയുടെ സമ്മാനമാണ് ഒരുമാസം മുമ്പ് ചെയ്ത പരസ്യത്തിൽ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ കേരള സർക്കാരിന്റെ പണം കൂടി വാങ്ങി നടത്തിയ ഈ സാഹിത്യോത്സവത്തിൽ പറ്റിക്കപ്പെട്ടുവെന്ന തോന്നലാണ് തനിക്കുണ്ടായതെന്നും സ്നേഹ പറയുന്നു. അതിനാൽ വെജിറ്റേറിയൻ സമരങ്ങൾ എന്ന തന്റെ കഥ പിൻവലിക്കുന്നതായും അവർ വ്യക്തമാക്കുന്നു.
എഴുത്തുകാരയ ബെന്യാമിനും ആനന്ദ് നീലകണ്ഠനും ചേർന്നാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. സമ്മാനിതമാകാൻ നിസ്സംശയം അർഹമായ ഒരു കഥ പോലും ഇല്ലാത്തതിനാൽ ഇത്തവണ ഒന്നും രണ്ടും മൂന്നും അവാർഡുകൾ നൽകുന്നില്ലെന്ന് എംടി വാസുദേവൻ നായർ അധ്യക്ഷനും എം മുകുന്ദൻ, സി വി ബാലകൃഷ്ണൻ, ഇ സന്തോഷ് കുമാർ എന്നിവർ അംഗങ്ങളായ വിധി നിർണായക സമിതി തീരുമാനമെടുത്തിരുന്നു. ഇതാണ് നടപ്പിലായതെന്നാണ് മാതൃഭൂമി വിശദീകരിക്കുന്നത്. ഈ സാഹിത്യ വഞ്ചനയിൽ താൻ പ്രതികരിച്ചില്ലെങ്കിൽ ''വെജിറ്റേറിയൻ സമരങ്ങൾ, എന്ന കഥ എഴുതി ഒന്നാമത് എത്തിയ താൻ ഒരു യുവ എഴുത്തുകാരി അല്ലാതാവും എന്നാണ് തനിക്ക് തോന്നുന്നത്. അല്ലെങ്കിൽ സമരങ്ങൾ എന്ന വാക്കിന് തന്നെ അർത്ഥം ഇല്ലാതാകുമെന്നും തോന്നുന്നതായി അവർ പറയുന്നു. പ്രഖ്യാപിച്ച സമ്മാനത്തുക വിതരണം ചെയ്യാത്ത വഞ്ചനക്കെതിരെ ആണ് എന്റെ പ്രതിഷേധമെന്ന് സ്നേഹ പറയുന്നു.
കഥകൾക്കു വേണ്ടത്ര നിലവാരമില്ലെങ്കിൽ സമ്മാനത്തുക നൽകില്ലെന്ന് മത്സര പരസ്യങ്ങളിൽ ഒരിടത്തും മാതൃഭൂമി പറഞ്ഞിട്ടില്ല എന്ന കാര്യം ഓർക്കുക. സമ്മാന തുക നൽകാതെ പങ്കെടുത്ത രണ്ടായിരത്തോളം കഥാകൃത്തുക്കളെയാണ് ഇവർ പറ്റിച്ചിരിക്കുന്നത്. എന്നും സ്നേഹ കൂട്ടിച്ചേർക്കുന്നു. 'ഖസാക്കിന്റെ ഇതിഹാസം' കൊള്ളില്ലെന്ന് പറഞ്ഞവരാണ് മാതൃഭൂമിയെന്നും മാതൃഭൂമിയല്ലല്ലോ ഇവിടുത്തെ അവസാന വാക്കെന്നും സ്നേഹ അഴിമുഖത്തോട് പ്രതികരിച്ചു. സ്നേഹ തോമസ്, സംഗീത ശങ്കർ, ശ്രദ്ധ ധനുജയൻ, ആതിര ലക്ഷ്മി, ആനി അരുൾ, സിവിക് ജോൺ, നിയാസ് മുഹമ്മദ്, ജിബിൻ കുര്യൻ, അഖിൽ തോമസ്, അഖിൽ എസ് മുരളി എന്നിവരാണ് അവസാന റൗണ്ടിലെത്തിയ പത്ത് പേർ.
അതേസമയം പലർക്കും പല അഭിപ്രായമുണ്ടാകും. നമുക്ക് അതിനെല്ലാം മറുപടി പറയാൻ സാധിക്കില്ലെന്നായിരുന്നു ഇതേക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ സുഭാഷ് ചന്ദ്രൻ ഇതേക്കുറിച്ച് പ്രതികരിച്ചത്. പ്രൈസ് മണി പ്രഖ്യാപിച്ചിട്ടില്ല. നമ്മൾ ഉദ്ദേശിക്കുന്ന നിലവാരത്തിലുള്ള കഥ ലഭിച്ചിരുന്നെങ്കിൽ പൈസ കൊടുക്കുമായിരുന്നു. കഴിഞ്ഞ വർഷം കൊടുത്തതാണ്. എംടി വാസുദേവൻ നായർ, എം മുകുന്ദൻ, സി വി ബാലകൃഷ്ണൻ, ഇ സന്തോഷ് കുമാർ എന്നിവരടങ്ങുന്നതാണ് ജഡ്ജിങ് കമ്മിറ്റിയിലുണ്ടായിരുന്നത്. നിലവാരമുള്ള കഥകളൊന്നും ലഭിച്ചില്ലെന്നാണ് അവർ അറിയിച്ചത്. അടുത്തയാഴ്ച ഇറങ്ങുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ജൂറിയുടെ തീരുമാനങ്ങൾ പൂർണമായും പ്രസിദ്ധീകരിക്കും. കഥ പിൻവലിക്കുന്നുവെന്ന് സ്നേഹ തോമസ് പറഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ ആഗ്രഹം പോലെ നടക്കട്ടേ. നമുക്ക് അതിൽ യാതൊരു പ്രശ്നവുമില്ലെന്നും സുഭാഷ് ചന്ദ്രൻ പറയുന്നു.
തലസ്ഥാന നഗരിയിൽ മാതൃഭൂമി നടത്തുന്ന 'ക' സാഹിത്യോത്സവത്തിൽ സിപിഎമ്മിലെ .മൂന്നു ജയരാജന്മാരും ഒരേ വേദിയിൽ എത്തയിരുന്നു. ഇതും മാതൃഭൂമിക്ക് പഴി കേൾക്കുന്നതായി. പൊതുസമൂഹത്തിനിടയിൽ സിപിഐഎമ്മിനെ അപകീർത്തിപ്പെടുത്താനായി കണ്ണൂരിലെ ഗ്രാമങ്ങളെ പാർട്ടി ഗ്രാമങ്ങളെന്ന് വിശേഷിപ്പിച്ചത് മാതൃഭൂമി പത്രമാണെന്ന് ഓർമിപ്പിച്ചുകൊണ്ട് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ തുടങ്ങി. തിരുവനന്തപുരത്ത് മാതൃഭൂമി സംഘടിപ്പിക്കുന്ന ലിറ്റററി ഫെസ്റ്റിവലായ അക്ഷരോത്സവത്തിൽ പിന്നെ സംസാരിച്ച മന്ത്രി ഇ പി ജയരാജനും എൻഡോസൾഫാൻ ഇരകളുടെ സമര ചർച്ചയിൽ പങ്കെടുത്ത് കുറച്ച് വൈകി ചടങ്ങിനെത്തിയ എംവി ജയരാജനുമെല്ലാം മാതൃഭൂമിക്കെതിരെ തന്നെ തിരിഞ്ഞു.
പാർട്ടി ഗ്രാമങ്ങളും കണ്ണൂർ ലോബിയും കണ്ണൂരിലെ അക്രമരാഷ്ട്രീയവും അടക്കം ചർച്ചാ വിഷയമായി. മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ്കുമാർ സദസിൽ ഇരിക്കെത്തന്നെ മാതൃഭൂമിയുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കുകയായിരുന്നു കണ്ണൂർ മാസ്റ്റേഴ്സ്. ഇതിന് പിന്നാലെയാണ് പുതിയ വിവാദവുമെത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍